Connect with us

gulf

ഇരുഹറമുകളിലും ചരിത്രം രചിച്ച് ജനലക്ഷങ്ങൾ;
സഊദിയിൽ ഈദുൽ ഫിത്വർ തിങ്കളാഴ്ച്ച

ഇരുഹറമുകളിലും ചരിത്രം രചിച്ച് ജനലക്ഷങ്ങൾ;
സഊദിയിൽ ഈദുൽ ഫിത്വർ തിങ്കളാഴ്ച്ച

Published

on

അഷ്‌റഫ്‌ വേങ്ങാട്ട്

മക്ക: ഒരു മാസത്തെ അനുഗ്രഹീതമായ ദിനരാത്രങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് റമസാൻ മുപ്പത് പൂർത്തിയാക്കി സഊദിയിൽ മെയ്‌ രണ്ടിന് തിങ്കളാഴ്ച ഈദുൽ ഫിത്വർ.ശവ്വാൽ മാസപിറവി ദൃശ്യമാകാത്തതിനാൽ തിങ്കളാഴ്ചയാകും ചെറിയപെരുന്നാളെന്ന് സഊദി സുപ്രിം കൗൺസിൽ അറിയിച്ചു.
കോവിഡിന്റെ പ്രതിസന്ധി മൂലം രാജ്യത്തെ സ്വദേശികളും വിദേശികളും ഒരിടവേളക്ക് ശേഷമാണ് ആഹ്‌ളാദത്തോടെയുള്ള ചെറിയപെരുന്നാൾ ആഘോഷത്തിന് ഒരുങ്ങുന്നത്. രാജ്യത്ത് കാലാവസ്ഥ മോശമുള്ള ഭാഗങ്ങളിൽ ഈദ് ഗാഹുകൾക്ക് പകരം പള്ളികളിലാവും ഈദ് നിസ്കാരം നടക്കുകയെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു . മറ്റു ഭാഗങ്ങളിൽ ഈദ് ഗാഹുകളിലായിരിക്കും നിസ്കാരം.

പുണ്യമാസത്തിൽ ആരാധന കർമ്മങ്ങൾക്കെത്തിയവരുടെ എണ്ണത്തിൽ ചരിത്രം രചിക്കുകയാണ് ഇത്തവണ വിശുദ്ധ ഹറമുകൾ. മക്കയിലെ മസ്ജിദുൽ ഹറമിൽ മാത്രം പത്തൊമ്പത് മില്യൺ പേരാണ് ഈ റമസാൻ കാലയളവിൽ ഒഴുകിയെത്തിയത്.മദീനയിലെ മസ്ജിദുന്നബവിയിലും തത്തുല്യമായ എണ്ണം തീർത്ഥാടകർ പങ്കാളികളായതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ കൂടാതെ പെരുന്നാൾ അവധിയും വാരാന്ത്യ അവധിയും ഉപയോഗപ്പെടുത്തി സഊദിയിലുള്ള സ്വദേശികളും വിദേശികളും ഇരുഹറമുകളിലേക്കുമായി പ്രവഹിച്ചു.

ശ്രേഷ്ടമായ രാവിനെ പ്രതീക്ഷിക്കുന്ന ഇരുപത്തി ഒമ്പതാം രാവും ഖത്മുൽ ഖുർആനും റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയും ഒത്തുവന്നപ്പോൾ ഇരുഹറമുകളും ജനലക്ഷങ്ങളുടെ സാന്നിധ്യം മൂലം വീർപ്പുമുട്ടുകയായിരുന്നു . ജുമുഅ നിസ്‌കാരത്തിനെത്തിയവർ തറാവീഹിന് ശേഷമുള്ള ഖത്മുൽ ഖുർആൻ പ്രാർത്ഥനയിലും ഇരുപത്തിഒമ്പതാം രാവിലെ ഖിയാമുൽ ലൈൽ നിസ്കാരത്തിലും ദുആയിലും സംഗമിച്ചു.

മക്കയിൽ ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസിന്റെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥന ലോകം നേരിടുന്ന സകലമാന പ്രതിസന്ധികളിൽ നിന്നും മോചനം നേടാനുള്ള സൃഷ്ടാവിനോടുള്ള യാചനയായി. പുണ്യഗേഹത്തെ സാക്ഷിനിർത്തി പൊട്ടിക്കരഞ്ഞ ശൈഖ് സുദൈസിന്റെ ഭക്തിനിർഭരമായ പ്രാർത്ഥനയിൽ ആരാധകവൃന്ദം മിഴിനീരൊഴുക്കി നെഞ്ചിടറി അണിചേർന്നു . സഊദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ, തുടങ്ങിയവരും തറാവീഹിലും ഖിയാമുൽ ലൈൽ നിസ്കാരത്തിലും പങ്കാളികളായി. തുർക്കി പ്രസിഡണ്ട്‌ ഉറുദുഗാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ്‌ ഷഹബാസ് ശരീഫ് എന്നിവരും ഹറമിലെത്തി.

മദീനയിൽ ഖത്മുൽ ഖുർആൻ പ്രാർത്ഥനക്ക് ശൈഖ് സലാഹ് അൽ ബുദൈർ നേതൃത്വം നൽകി. റൗളയെ സാക്ഷിയാക്കി റബ്ബിന്റെ പ്രീതി തേടി പൊട്ടിക്കരഞ്ഞു വിശ്വാസികൾ. പ്രവാചക നഗരിയിൽ ഇക്കൊല്ലത്തെ റമസാനിലെ ജനപങ്കാളിത്തവും അപൂർവമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending