Connect with us

News

മറഡോണയുടെ ക്ലബ് കോഴിക്കോട്ട്‌

കാല്‍പന്ത് നഗരമായ കോഴിക്കോട് കേന്ദ്രമായി ഫുട്‌ബോള്‍ അക്കാദമി വരുന്നു.

Published

on

കോഴിക്കോട്: കാല്‍പന്ത് നഗരമായ കോഴിക്കോട് കേന്ദ്രമായി ഫുട്‌ബോള്‍ അക്കാദമി വരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ അക്കാദമിയായ മലബാര്‍ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷന്‍ (എം.എസ്.ആര്‍.എഫ്) ലോകത്തെ പ്രമുഖ ഫുട്‌ബോള്‍ അക്കാദമിയായ അര്‍ജന്റീനോസ് ജൂനിയേഴ്‌സുമായി കരാര്‍ ഒപ്പുവച്ചു. എംഎസ്ആര്‍എഫിന്റെ ഫുട്‌ബോള്‍ ക്ലബ്ബായ മലബാര്‍ ചാലഞ്ചേഴിസിന്റെ പേര് പ്രഖ്യാപിക്കലും ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിംഗും ഇതോടൊപ്പം നടന്നു.

മറഡോണ ഉള്‍പ്പെടെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുത്ത ലോകത്തെ തന്നെ മുന്‍നിര ഫുട്‌ബോള്‍ അക്കാദമിയാണ് അര്‍ജന്റീനോ ജൂനിയേഴ്‌സ്. ഇവരുമായി രണ്ടു വര്‍ഷത്തേക്കാണ് എം.എസ്.ആര്‍.എഫ് കരാറിലെത്തിയത്. കരാര്‍ പ്രകാരം അര്‍ജന്റീനോ ജൂനിയേഴ്‌സിന്റെ രണ്ട് കണ്‍സല്‍ട്ടന്റ് കോച്ചുകള്‍ എം.എസ്.ആര്‍.എഫിലെ കുട്ടികള്‍ക്കും കോച്ചുകള്‍ക്കും പരിശീലനം നല്‍കും. അര്‍ജന്റീനോ ജൂനിയേഴ്‌സ് വൈസ് പ്രസിഡന്റ് ഹാവിയര്‍ പെഡര്‍സോളി, എം.എസ.്ആര്‍.എഫ് ചെയര്‍മാന്‍ മുന്‍ ഗോവന്‍ ചീഫ് സെക്രട്ടറി ബി. വിജയന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഗോള്‍കീപ്പര്‍ വിക്ടര്‍ മഞ്ഞില, എംഎസ്ആര്‍എഫ് ഡയറക്ടര്‍മാരായ മുന്‍ തമിഴ്‌നാട് അഡീഷണല്‍ ചീഫ്‌സെക്രട്ടറി സ്‌കന്ദന്‍ കൃഷ്ണന്‍, ഇന്‍കം ടാക്‌സ് മുന്‍ കമ്മീഷണര്‍ പോള്‍ ജോര്‍ജ്ജ്്,മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറും നിലവില്‍ ഗോവ ഫുട്‌ബോള്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമായ ബ്രഹ്മാനന്ദ സങ്‌വാക്കര്‍, ചെന്നൈ അവലോണ്‍ ടെക്‌നോളജീസ് സിഎംഡി ഇമ്പിച്ചഹമ്മദ്, ഡോ. മനോജ് കാളൂര്‍, എംഎസ്ആര്‍എഫ് എംഡിയും സി.ഇ.ഒയുമായ സജീവ് ബാബു കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.

സെപ്തംബറില്‍ എംഎസ്ആര്‍എഫിന്റെ ലോകോത്തര നിലവാരമുള്ള ഫുട്‌ബോള്‍ അക്കാദമി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും. ദേശീയ ഫുട്‌ബോള്‍ലീഗില്‍ പങ്കെടുക്കുന്ന യഥാര്‍ത്ഥ പ്രൊഫണല്‍ സീനിയര്‍ ടീം രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എംഎസ്ആര്‍എഫ് ചെയര്‍മാന്‍ ബി. വിജയന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

Published

on

കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂ‍ർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.

Continue Reading

india

‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

Published

on

ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.​ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.

‘തീരുമാനം തീർത്തും അന്യായമാണ്. ​ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.

Continue Reading

kerala

മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ​നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.

 

Continue Reading

Trending