Connect with us

kerala

വഖഫ് ബോര്‍ഡിലെ മുസ്‌ലിം ഇതര നിയമനം; ജീവനക്കാരെ അമുസ്‌ലിംകളാക്കി പ്രചാരണം

കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം ഇതര ജീവനക്കാരനെ നിയമിച്ചതിന് എതിരായ പ്രതിഷേധം തണുപ്പിക്കാന്‍ ജീവനക്കാരെ അമുസ്‌ലിംകളാക്കി പ്രചാരണം.

Published

on

കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം ഇതര ജീവനക്കാരനെ നിയമിച്ചതിന് എതിരായ പ്രതിഷേധം തണുപ്പിക്കാന്‍ ജീവനക്കാരെ അമുസ്‌ലിംകളാക്കി പ്രചാരണം. സി.ഇ.ഒ വി.എസ് സക്കീര്‍ ഹുസൈന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി തൃശൂര്‍ എല്‍തുരുത്ത് ആലപ്പാട്ട് എ.പി സാല്‍മോനെ കഴിഞ്ഞ ദിവസം നിയമിച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ വകുപ്പ് മന്ത്രിയോ ചെയര്‍മാനോ തയാറായിട്ടില്ല. ദേവസ്വത്തില്‍ ജീവനക്കാരായി ഹിന്ദുക്കളെ മാത്രം നിയമിക്കുന്നതുപോലെ വഖഫ് ബോര്‍ഡ് ജീവനക്കാരായി മുസ്‌ലിം ഇതര വിഭാഗത്തില്‍ നിന്ന് ഇതുവരെ ആരെയും നിയമിച്ചിരുന്നില്ല.

രാജ്യത്ത് ആദ്യമായി വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര ജീവനക്കാരനെ നിയമിച്ച് കേരള സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് നിലവിലെ ജീവനക്കാരില്‍ ചിലരെ അമുസ്‌ലിംകളാക്കി പ്രചാരണം അഴിച്ചുവിടുന്നത്. കുടുംബശ്രീ വഴി ചട്ടവും നിയമവും അനുസരിച്ച് സ്വീപ്പര്‍ തസ്തികകളില്‍ ചിലരെ നിയമിച്ചതൊഴിച്ചാല്‍, വഖഫ് സ്വത്ത് സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന വിശ്വാസികളെ മാത്രമാണ് ഇതുവരെ നിയമിച്ചിരുന്നത്. ഡിവിഷണല്‍ ഓഫീസര്‍ സി.എം.മഞ്ജു, എല്‍.ഡി സ്റ്റെനോഗ്രാഫര്‍ പി.എ.ബെന്‍സി എന്നിവരെ പേരിലെ വ്യത്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം. മഞ്ജുവിന്റെ പിതാവും ഭര്‍ത്താവും യഥാക്രമം കലൂര്‍ മുസ്‌ലിം ജമാഅത്തിലെ അംഗങ്ങളായ മുഹമ്മദ് അബ്ദുറഹിമാനും ഷജീറുമാണ്.

ബെന്‍സിയുടെ പിതാവും ഭര്‍ത്താവും യഥാക്രമം പറവൂര്‍ പെരും പടന്ന മുസ്‌ലിം ജമാഅത്തിലെ അംഗങ്ങളായ അബ്ദുല്‍ ഖാദറും നാസറുമാണ്. വഖഫ് സംരക്ഷം ഉറപ്പാക്കാന്‍ യു.ഡി. എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2006ല്‍ ഇറക്കിയ മുസ്‌ലിം സമുദായത്തില്‍പെട്ടവരെ മാത്രമേ വര്‍ക്ക് ബോര്‍ഡിലെ അനുവദിക്കപ്പെട്ട തസ്തികകളില്‍ നിയമിക്കാന്‍ കഴിയുമായിരുന്നുള്ളൂവെന്ന ഉത്തരവ് റദ്ദാക്കിയാണ് പുതിയ നിയമനം.

2020 ഏപ്രില്‍ 27ന് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടുകൊണ്ട് ഗസറ്റില്‍ പ്രസിദ്ധീകരിച്ച 2020 മാര്‍ച്ച് 20 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഭേദഗതി റെഗുലേഷനില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രം നിയമിക്കാന്‍ കഴിയുകയുള്ളൂവെന്ന വ്യവസ്ഥ നീക്കം ചെയ്താണ് വഖഫ് ബോര്‍ഡിലും ഇതര നിയമനം സൃഷ്ടിക്കാനുള്ള ശ്രമം. വഖഫ് സ്ഥാപനങ്ങളിലെ വരുമാനത്തിന്റെ വിഹിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ കേരളത്തില്‍ മാത്രം പി.എസ്.സി വഴിയാക്കിയതിന്റെ ദുഷ്ടലാക്ക് മുസ്്‌ലിം വിരുദ്ധതയും സംവരണ അട്ടിമറിയും ഒരേ സമയം ലക്ഷ്യമിട്ടാണെന്നത് വ്യക്തമാകുന്നതാണ് സി.ഇ.ഒയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി ഇതര മതസ്ഥന്റെ നിയമനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

Trending