News
ആദ്യ പ്ലേ ഓഫില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന് റോയല്‍സും മുഖാമുഖം
ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത്് ഉറപ്പായതിനാല്‍ ഗംഭീര പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊല്‍ക്കത്ത: ഇത് വരെ മുംബൈ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍. മുംബൈയിലും പൂനെയിലുമായി രണ്ട് മാസം. ഇന്ന് കളി കൊല്‍ക്കത്തയിലാണ്. ഈഡന് ഗാര്‍ഡന്‍സിലാണ്. ആദ്യ പ്ലേ ഓഫില്‍ ഗുജറാത്ത്് ടൈറ്റന്‍സും രാജസ്ഥാന് റോയല്‍സും മുഖാമുഖം.
ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത്് ഉറപ്പായതിനാല്‍ ഗംഭീര പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. തോല്‍ക്കുന്നവര്‍ക്ക് ഒരു മല്‍സരത്തില്‍ കൂടി അവസരമുണ്ടെന്നത് ആശ്വാസകരവും.പ്രാഥമിക റൗണ്ടിലെ കരുത്തരായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത്. ആദ്യമായി ഐ.പി.എല്‍ കളിക്കുന്നവര്‍ എന്ന സമ്മര്‍ദ്ദമകറ്റി ഗംഭീരമായി കളിച്ചവര്‍. 14 മല്‍സരങ്ങളില്‍ പത്തിലും ജയിച്ചവര്‍. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതം. ഏത് ഘട്ടത്തിലും ആക്രമിക്കാനുള്ള മനസും താരങ്ങളും. ബൗളിംഗിലും അനുഭവ സമ്പത്തുള്ളവര്‍.
സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് സ്ഥിരതയില്‍ പിറകിലാണെങ്കിലും പ്രാഥമിക റൗണ്ടില്‍ 14 ല്‍ ഒമ്പതില്‍ ജയം കണ്ടിട്ടുണ്ട്. ഗുജറാത്തിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയത്. ബാറ്റിംഗില്‍ ടീമിന് പ്രശ്നങ്ങളുണ്ട്. ജോസ് ബട്ലര് എന്ന ഓപ്പണര്‍ റണ്‍സ് നേടുമ്പോള്‍ മാത്രമാണ് ടീമിന് വലിയ സ്ക്കോര്‍ സ്വന്തമാക്കാനാവുന്നത്. പക്ഷേ ബൗളിംഗില്‍ വിശ്വസ്തരായ നാല് പേരുണ്ട്. പേസര്‍മാരായ ട്രെന്‍ഡ് ബോള്‍ട്ടും പ്രസീത് കൃഷ്ണയും സ്പിന്നര്‍മാരായ യൂസവേന്ദ്ര ചാഹലും രവിചന്ദ്രന്‍ അശ്വിനും. ടീമിന്റെ പ്രധാന വിജയ ഘടകം പലപ്പോഴും ബൗളര്‍മാരായിരുന്നു.
ലങ്കക്കാരനായ കുമാര്‍ സങ്കക്കാരയാണ് രാജസ്ഥാനെ ഒരുക്കുന്നത്. അദ്ദേഹം ശുഭാപ്തി വിശ്വാസത്തിലാണ്. ബട്ലര് വലിയ സ്ക്കോര്‍ നേടുമെന്നും ഗുജറാത്തിനെ തോല്പ്പിക്കാനാവുമെന്നുമാണ് സങ്ക പറയുന്നതെങ്കില്‍ ഗുജറാത്തിന്റെ നായകന് ഹാര്‍ദ്ദിക് സമ്മര്‍ദ്ദമില്ലെന്നാണ് വിശദീകരിക്കുന്നത്. രാജസ്ഥാന് നന്നായി കളിക്കുന്നവരാണ്. നല്ല ബാറ്റര്‍മാരും ബൗളര്‍മാരും. പക്ഷേ അവരെ പ്രാഥമിക റൗണ്ടില്‍ തോല്‍പ്പിക്കാനായതാണ് ഞങ്ങളുടെ കരുത്ത്. പക്ഷേ കളി ഈഡനിലായതിനാല് കാര്യങ്ങള്‍ എളുപ്പമല്ലെന്നും നായകന് പറഞ്ഞു. മല്‍സരം 7-30 മുതല്‍.
ഈഡന് നിറയും
കൊല്‍ക്കത്ത: കൂറെ കാലമായി ഈഡന് ഗാര്ഡന് നിറഞ്ഞ് കണ്ടിട്ട്. രാജ്യത്തെ ഏറ്റവും മികച്ച മൈതാനങ്ങളിലൊന്നായ ഈഡനില്‍ ഇന്ന് കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ല. എല്ലാവര്ക്കും ടിക്കറ്റുണ്ട്. അതിനാല്‍ തന്നെ ഗ്യാലറി നിറയാനാണ് സാധ്യത. വലിയ വേദിയായതിനാല്‍ വലിയ സ്ക്കോര്‍ നേടുക എളുപ്പമായിരിക്കില്ല. തുടക്കത്തില്‍ പേസും പിന്നെ സ്പിന്നുമാണ് ഈഡനിലെ പ്ലസ്. അതിനാല്‍ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരു പോലെ സാധ്യതയുണ്ട്.
ബട്ലര് ഷമി
കൊല്‍ക്കത്ത: രണ്ട് കിടിലന്‍ സെഞ്ച്വറികള്‍ക്ക് ശേഷം ജോസ് ബട്ലറുടെ ബാറ്റ് ആക്രമണവീര്യം പൂണ്ടിട്ടില്ല. ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്വാളിഫയറില്‍ ഇംഗ്ലീഷുകാരന് വെടിക്കെട്ട് നടത്തുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന് ആരാധകര്‍. ഗുജറാത്ത് സീമര്‍ മുഹമ്മദ് ഷമിയും ബട്ലറും തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കുമെന്നതാ പ്രധാനം. ഗുജറാത്തിന്റെ ന്യൂ ബോള്‍ ബൗളറാണ് ഷമി. അനുഭവ സമ്പന്നന്. തുടക്കത്തിലെ സാഹചര്യങ്ങള്‍ ഷമി ഉപയോഗപ്പെടുത്തിയാല്‍ ബട്ലറുടെ ആക്രമണം നടക്കില്ല. ബട്ലര് അല്‍പ്പസമയം ക്രീസില്‍ ചെലവഴിച്ചാല്‍ രാജസ്ഥാന്റെ സ്ക്കോര്‍ കുതിച്ചുയരും. ആ തുടക്കം ഉപയോഗപ്പെടുത്താന്‍ സഞ്ജു, ദേവ്ദത്ത്് പടിക്കല്‍, ഹെത്തിമര്‍ തുടങ്ങിയവരുണ്ട്. ഇന്നത്തെ ഓപ്പണിംഗ് സഖ്യം ബട്ലറും ജയ്സ്വാളുമാണെന്ന് സഞ്ജു സൂചിപ്പിച്ചു. നായകന് പതിവ് പോലെ മൂന്നാം നമ്പറില്‍. നാലില്‍ ദേവ്ദത്ത്. പിന്നെ കളിയെ ആശ്രയിച്ചാണ്. അഞ്ചാം നമ്പറില്‍ അശ്വിനെ ഇറക്കി പരീക്ഷണം നടത്താനും റെഡി. ഹെത്തിമര്‍ ഫിനിഷറാണ്. ആ ഘട്ടത്തില്‍ അദ്ദേഹവും വരും. സാമാന്യ സ്ക്കോര്‍ സ്വന്തമാക്കിയാല്‍ അത് പ്രതിരോധിക്കാന്‍ ബോള്‍ട്ടും പ്രസീതും ചാഹലും അശ്വിനു ധാരാളമാണെന്നാണ് സഞ്ജു കരുതുന്നത്. അപാര ഫോമിലാണ് ചാഹല്‍. സീസണില്‍ കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയ സ്പിന്നര്‍. ചാഹലിനൊപ്പം അശ്വിനും വിക്കറ്റ് വേട്ടയില്‍ കരുത്തനാണ്. ഈ രണ്ട് പേരുടെയും ഓവറുകളായിരിക്കും മല്‍സരത്തില്‍ ഗുജറാത്തിന് വെല്ലുവിളി.
ഹര്‍ദിക് ചഹല്‍
ഗുജറാത്തിന്റെ കരുത്ത് നായകന് ഹാര്‍ദിക് തന്നെ. തകര്‍പ്പന്‍ ഫോമിലാണ് ഹാര്‍ദിക്. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ വര്‍ധിത സന്തോഷം വേറെയും. ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ എന്നിവരാണ് ഇന്നിംഗ്സിന് തുടക്കമിടുന്നവര്‍. ഇവര്‍ക്ക് ശേഷമാണ് ഹാര്‍ദിക് വരുക. ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തേവാതിയ, മാത്യു വെയിഡെ എന്നിവരും കരുത്തര്‍. ഹാര്‍ദിക്കിനെ നേരിടാന്‍ റോയല്‍സ് സ്പിന്നര്‍ യൂസവേന്ദ്ര ചാഹല്‍ ഒരുക്കമാണ്. ബൗളിംഗില്‍ ടീമിന്റെ വജ്രായുധം അഫ്ഗാന് സ്പിന്നര്‍ റാഷിദ് ഖാനാണ്. ഇന്ത്യന്‍ സീമര്‍ മുഹമ്മദ് ഷമിയാണ് പുതിയ പന്തെടുക്കുക. ലോക്കി ഫെര്ഗൂസണ്, ഹാര്‍ദിക്, അല്‍സാരി ജോസഫ് എന്നിവര്‍ക്കൊപ്പം സ്പിന്നര്‍മാരായി സായ് സുദര്‍ശനുമുണ്ട്.
kerala
മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
ദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.
കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരഞ്ഞാണി സ്വദേശിയായ സിജോയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നാലെ ‘വീട്ടില്‍ വലിയൊരു സംഭവം സംഭവിച്ചുണ്ട്’എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയും ഫ്രാന്‍സിസ് തന്നെ സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തുണികൊണ്ട് മൂടിയ നിലയില്‍ സിജോയുടെ രക്തത്തില്‍ കുളിച്ച മൃതദേഹമാണ് കണ്ടത്. സംഭവസമയത്ത് മദ്യലഹരിയില്‍ തളര്‍ന്ന നിലയിലായിരുന്നു ഫ്രാന്‍സിസ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.
kerala
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ഇടപെടല്‍. തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.
വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ തിരക്കില്‍ വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും മുന്നൊരുക്കങ്ങള്‍ നടത്താത്തതിലുമായിരുന്നു വിമര്‍ശനം. ഇതിന്റെ ഉത്തരവിലാണ്, സ്പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
സ്പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേര് കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നില്‍ക്കുകയും തിരക്ക് വര്‍ധിക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.
സ്പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേര്‍ക്കേ അവസരം നല്‍കൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേര്‍ക്ക് പാസ് നല്‍കും. വനംവകുപ്പായിരിക്കും പാസ് നല്‍കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്പോട്ട് ബുക്കിങ് കുറയ്ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.
പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. 90,000 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്കി.
എന്നാല്‍, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.
kerala
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21/11/2025ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കികളിലാണ് യെല്ലോ അലര്‍ട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. 22/11/2025ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 23/11/2025ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india22 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala21 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports18 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india20 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

