gulf
ശിഹാബ് തങ്ങള്‍ ഭാവി രാഷ്ട്രീയം തിരിച്ചറിഞ്ഞ് സമുദായത്തിന് ആത്മവിശ്വാസം പകര്‍ന്ന വ്യക്തിത്വം;സബ്രീന ലേ
അസഹിഷ്ണുയോടെയുളള പ്രവര്‍ത്തനങ്ങളോ അഹന്തയോ ശിഹാബ് തങ്ങളുടെ ഇടപെടലില്‍ കാണാനാവുമായിരുന്നില്ല എന്നാണ് തന്റെ അന്വേഷണത്തില്‍ ബോധ്യമായതെന്നും ശിഹാബ് തങ്ങളെക്കുറിച്ചുള്ള ‘സ്ളോഗന്‍ ഓഫ് ദ സെയിജ്’ എന്ന ഗ്രന്ഥത്തിന് ഇറ്റാലിയന്‍ പരിഭാഷ നിര്‍വ്വഹിച്ച അവര്‍ വിശദീകരിച്ചു.

അശ്റഫ് തൂണേരി
ദോഹ:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരുന്ന കാലത്തെ മാത്രമല്ല അഭിസംബോധന ചെയ്തിരുന്നതെന്നും ഭാവി രാഷ്ട്രീയം തിരിച്ചറിഞ്ഞ് സ്വന്തം സമുദായത്തിന് ആത്മവിശ്വാസം പകര്‍ന്ന നേതാവായിരുന്നുവെന്നും പ്രമുഖ വിവര്‍ത്തകയും ചിന്തകയുമായ സബ്രീന ലേ. ദോഹയില്‍ നടന്ന പതിനാലാമത് അന്താരാഷ്ട്രാ മതസംവാദ സമ്മേളനത്തില്‍ അതിഥിയായെത്തിയ അവര്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യുമായി സംസാരിക്കുകയായിരുന്നു.
ഇന്ത്യയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാവുന്ന കാലത്ത് ശിഹാബ് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രസക്തിയേറുകയാണ്. മാനവികമായ തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ആ പ്രക്രിയ നിര്‍വ്വഹിച്ചത്. അപരനെ സൃഷ്ടിക്കുന്ന ഇടപെടല്‍ ഒരിക്കലുമുണ്ടായിട്ടില്ല. അസഹിഷ്ണുയോടെയുളള പ്രവര്‍ത്തനങ്ങളോ അഹന്തയോ ശിഹാബ് തങ്ങളുടെ ഇടപെടലില്‍ കാണാനാവുമായിരുന്നില്ല എന്നാണ് തന്റെ അന്വേഷണത്തില്‍ ബോധ്യമായതെന്നും ശിഹാബ് തങ്ങളെക്കുറിച്ചുള്ള ‘സ്ളോഗന്‍ ഓഫ് ദ സെയിജ്’ എന്ന ഗ്രന്ഥത്തിന് ഇറ്റാലിയന്‍ പരിഭാഷ നിര്‍വ്വഹിച്ച അവര്‍ വിശദീകരിച്ചു.
എല്ലാവരേയും ഉള്‍ക്കൊള്ളുകയും തുറന്ന സമീപനം സ്വീകരിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. സ്നേഹസംഭാഷണത്തിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയെന്ന രീതി തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയ അജണ്ടകള്‍ക്ക് പിന്നാലെ പായുന്ന സമീപനം സ്വീകരിച്ചില്ലെന്ന് മാത്രമല്ല തെരെഞ്ഞെടുപ്പ് സീറ്റ് നഷ്ടപ്പെട്ടാലും നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കണമെന്ന പക്ഷക്കാരനുമായിരുന്നു. പ്രശ്നങ്ങളെ സെന്‍സിറ്റീവായി ഒരിക്കലും കാണാതിരുന്ന അദ്ദേഹം മുസ്ലിംകളുടെ പ്രശ്നങ്ങള്‍ മൊത്തം ഇന്ത്യക്കാരുടെ കൂടി പ്രശ്നമായാണ് അവതരിപ്പിച്ചിരുന്നതെന്നും അവര്‍ വിശദീകരിച്ചു.
ദോഹ ഇന്റര്‍ഫെയിത് ഡയലോഗ് ഈ വര്‍ഷത്തെ പ്രത്യേക പുരസ്‌കാരം സബ്രീന ലേ നേടുകയുണ്ടായി. ഈജിപ്തില്‍ നിന്നുള്ള ഖലീഫ ഹസ്സന്‍, ജോര്‍ജ്ജിയയിലെ ബിഷപ്പ് മാല്‍ക്ഹാസ് എന്നിവര്‍ സബ്രീനക്കൊപ്പം അവാര്‍ഡ് പങ്കിട്ടു. മതവിദ്വേഷ വംശീയ പ്രചാരണങ്ങള്‍ക്കെതിരെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തിയതും വിവിധ മത സംസ്‌കാരങ്ങളേയും പൈതൃകങ്ങളേയും സഹിഷ്ണുതയോടെ പ്രചരിപ്പിക്കുന്നതിന് പങ്കാളിത്തം വഹിച്ചതുമുള്‍പ്പെടെ പരിഗണിച്ചായിരുന്നു അവാര്‍ഡ്. ശിഹാബ് തങ്ങളുടെ തര്‍ജ്ജമക്ക് പുറമെ ഡോ.ബി.ആര്‍ അംബേദ്കര്‍, ബഷീര്‍, തകഴി, ശ്രീനാരായണഗുരു, ഇന്നസെന്റ് എന്നിവരുടെ കൃതികള്‍ക്ക് ഇറ്റാലിയന്‍ പരിഭാഷ നിര്‍വ്വഹിച്ച സബ്രീനയുടെ ഭര്‍ത്താവ് റോം ആസ്ഥാനമായ തവാസുല്‍ ഇന്റര്‍നാഷണല്‍ സെന്ററിന്റെ സാംസ്‌കാരിക ഉപദേഷ്ടാവ് തലശ്ശേരി സ്വദേശി അബ്ദുല്ലത്തീഫ് ചാലിക്കണ്ടിയാണ്.
gulf
ദമാം ഇന്ത്യന്‍ സ്‌കൂള്‍ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍
നിവേദനം കൈപ്പറ്റിയ ശേഷം വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കി.

ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
ഡിസ്പാക് ഭാരവാഹികള്‍ സമര്‍പ്പിച്ച നിവേദനത്തിലാണ് വിഷയങ്ങള്‍ ഉന്നയിച്ചത്. ഗേള്‍സ് വിഭാഗത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ അടിയന്തിരമായി പുനരാരംഭിക്കുക, മാനേജ്മെന്റ് കമ്മിറ്റിയുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, രക്ഷിതാക്കള്‍ക്കായി പി.ടി.എ ഫോറം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിവേദനം കൈപ്പറ്റിയ ശേഷം വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കി.
ഡിസ്പാക് ചെയര്‍മാന്‍ നജീ ബഷീര്‍, പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍, ജനറല്‍ സെക്രട്ടറി താജ് അയ്യാരില്‍, ട്രഷറര്‍ ആസിഫ് താനൂര്‍, ഭാരവാഹികളായ മുജീബ് കളത്തില്‍, ഇര്‍ഷാദ് കളനാട് എന്നിവര്‍ എം.പിയെ സന്ദര്‍ശിച്ചു.
gulf
റിപ്പോർട്ടർ’ വാർത്ത ഗൂഡലോചനപരം : അബുദാബി കെഎംസിസി
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല.

അബുദാബി കെഎംസിസി യിൽ കോടികളുടെ അഴിമതി’ എന്ന തലക്കെട്ടിൽ ‘റിപ്പോട്ടർ’ ചാനലിൽ വന്ന വാർത്ത തികച്ചും അവാസ്തവവും അടിസ്ഥാന രഹിതവുമാണ് എന്ന് വ്യക്തമാക്കട്ടെ. പതിനായിരക്കണക്കിന് ആളുകളും അവരുടെ വ്യത്യസ്ത വിഷയങ്ങളും, ‘ഗൾഫ് ചന്ദ്രി’ക ഉൾപ്പെടെ പല വിധ പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന ഒരു വ്യവസ്ഥാപിത ഘടകമാണ് അബുദാബി കെഎംസിസി.
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല. അബൂദാബിയിലെ വിശേഷങ്ങൾ കോഴിക്കോട്ടു നിന്നു റിപ്പോർട്ട് ചെയ്യുന്നത് ‘റിപ്പോർട്ടർ’ ചാനലിന്റെ വാർത്താ ദാരിദ്ര്യം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു.
ആയിരക്കണക്കിന് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സമാ
ശ്വാസം നൽകി, അതുല്യമായ സാമൂഹ്യ പ്രവർത്തനം നടത്തുന്ന മഹത്തായ സംവിധാനമാണ് അബുദാബി കെഎംസിസി എന്ന് അനുഭവം കൊണ്ട് പ്രവാസികൾ സാക്ഷ്യപ്പെടുത്തിയതാണ്.
‘റിപ്പോട്ടർ’ ചാനലിനും അതിന്റെ കോഴിക്കോട് ബ്യൂറോ റിപ്പോട്ടർ രഞ്ജിത്തിനുമെതിരെ, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുവാദത്തോടെ വിട്ടുവീഴ്ച്ച യില്ലാത്ത നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.
gulf
ഇസ്രാഈല്‍ ആക്രമണം; ഖത്തറില്‍ രക്തസാക്ഷികളായവരെ ഖബറടക്കി
കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്.

ഖത്തറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷികളായവരെ ഖബറടക്കി. കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്. അല്‍ ദോസരിക്ക് പുറമേ ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, അല്‍ഹയ്യയുടെ മകന്‍ ഹുമാം അല്‍ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅ്മിന്‍ ഹസ്സൗന, അഹമ്മദ് അല്‍മംലൂക്ക് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.
ദോഹയിലെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ജനാസ നമസ്‌കാരം നടന്നു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ ഥാനി നമസ്‌കാരത്തില്‍ പങ്കെടുത്തു. മിസൈമീര്‍ മഖ്ബറയിലാണ് ഖബറടക്കിയത്.
-
india3 days ago
കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി
-
Article3 days ago
കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി
-
india2 days ago
ജിഎസ്ടി പരിഷ്കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
News2 days ago
‘ബാഗ്രാം എയർബേസ് അഫ്ഗാനിസ്ഥാൻ തിരിച്ചുതന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’; ഭീഷണിയുമായി ട്രംപ്
-
kerala2 days ago
ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്കരണം കേരളത്തില്‍ വേണ്ടെന്ന് യു.ഡി.എഫ്; റേഷന്‍ കാര്‍ഡും ആധികാരിക രേഖയാക്കണം
-
Film3 days ago
എന്നെ ഞാനാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി, മലയാള സിനിമക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്: മോഹന്‍ ലാല്‍
-
india3 days ago
മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
-
india3 days ago
‘ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രി’: കോൺഗ്രസ്