gulf
ശിഹാബ് തങ്ങള്‍ ഭാവി രാഷ്ട്രീയം തിരിച്ചറിഞ്ഞ് സമുദായത്തിന് ആത്മവിശ്വാസം പകര്‍ന്ന വ്യക്തിത്വം;സബ്രീന ലേ
അസഹിഷ്ണുയോടെയുളള പ്രവര്‍ത്തനങ്ങളോ അഹന്തയോ ശിഹാബ് തങ്ങളുടെ ഇടപെടലില്‍ കാണാനാവുമായിരുന്നില്ല എന്നാണ് തന്റെ അന്വേഷണത്തില്‍ ബോധ്യമായതെന്നും ശിഹാബ് തങ്ങളെക്കുറിച്ചുള്ള ‘സ്ളോഗന്‍ ഓഫ് ദ സെയിജ്’ എന്ന ഗ്രന്ഥത്തിന് ഇറ്റാലിയന്‍ പരിഭാഷ നിര്‍വ്വഹിച്ച അവര്‍ വിശദീകരിച്ചു.
അശ്റഫ് തൂണേരി
ദോഹ:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരുന്ന കാലത്തെ മാത്രമല്ല അഭിസംബോധന ചെയ്തിരുന്നതെന്നും ഭാവി രാഷ്ട്രീയം തിരിച്ചറിഞ്ഞ് സ്വന്തം സമുദായത്തിന് ആത്മവിശ്വാസം പകര്‍ന്ന നേതാവായിരുന്നുവെന്നും പ്രമുഖ വിവര്‍ത്തകയും ചിന്തകയുമായ സബ്രീന ലേ. ദോഹയില്‍ നടന്ന പതിനാലാമത് അന്താരാഷ്ട്രാ മതസംവാദ സമ്മേളനത്തില്‍ അതിഥിയായെത്തിയ അവര്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യുമായി സംസാരിക്കുകയായിരുന്നു.
ഇന്ത്യയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാവുന്ന കാലത്ത് ശിഹാബ് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രസക്തിയേറുകയാണ്. മാനവികമായ തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ആ പ്രക്രിയ നിര്‍വ്വഹിച്ചത്. അപരനെ സൃഷ്ടിക്കുന്ന ഇടപെടല്‍ ഒരിക്കലുമുണ്ടായിട്ടില്ല. അസഹിഷ്ണുയോടെയുളള പ്രവര്‍ത്തനങ്ങളോ അഹന്തയോ ശിഹാബ് തങ്ങളുടെ ഇടപെടലില്‍ കാണാനാവുമായിരുന്നില്ല എന്നാണ് തന്റെ അന്വേഷണത്തില്‍ ബോധ്യമായതെന്നും ശിഹാബ് തങ്ങളെക്കുറിച്ചുള്ള ‘സ്ളോഗന്‍ ഓഫ് ദ സെയിജ്’ എന്ന ഗ്രന്ഥത്തിന് ഇറ്റാലിയന്‍ പരിഭാഷ നിര്‍വ്വഹിച്ച അവര്‍ വിശദീകരിച്ചു.
എല്ലാവരേയും ഉള്‍ക്കൊള്ളുകയും തുറന്ന സമീപനം സ്വീകരിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. സ്നേഹസംഭാഷണത്തിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയെന്ന രീതി തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയ അജണ്ടകള്‍ക്ക് പിന്നാലെ പായുന്ന സമീപനം സ്വീകരിച്ചില്ലെന്ന് മാത്രമല്ല തെരെഞ്ഞെടുപ്പ് സീറ്റ് നഷ്ടപ്പെട്ടാലും നിലപാടില്‍ ഉറച്ചുനില്ക്കാന് ശ്രമിക്കണമെന്ന പക്ഷക്കാരനുമായിരുന്നു. പ്രശ്നങ്ങളെ സെന്‍സിറ്റീവായി ഒരിക്കലും കാണാതിരുന്ന അദ്ദേഹം മുസ്ലിംകളുടെ പ്രശ്നങ്ങള്‍ മൊത്തം ഇന്ത്യക്കാരുടെ കൂടി പ്രശ്നമായാണ് അവതരിപ്പിച്ചിരുന്നതെന്നും അവര്‍ വിശദീകരിച്ചു.
ദോഹ ഇന്റര്‍ഫെയിത് ഡയലോഗ് ഈ വര്‍ഷത്തെ പ്രത്യേക പുരസ്കാരം സബ്രീന ലേ നേടുകയുണ്ടായി. ഈജിപ്തില്‍ നിന്നുള്ള ഖലീഫ ഹസ്സന്, ജോര്‍ജ്ജിയയിലെ ബിഷപ്പ് മാല്‍ക്ഹാസ് എന്നിവര്‍ സബ്രീനക്കൊപ്പം അവാര്‍ഡ് പങ്കിട്ടു. മതവിദ്വേഷ വംശീയ പ്രചാരണങ്ങള്‍ക്കെതിരെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തിയതും വിവിധ മത സംസ്കാരങ്ങളേയും പൈതൃകങ്ങളേയും സഹിഷ്ണുതയോടെ പ്രചരിപ്പിക്കുന്നതിന് പങ്കാളിത്തം വഹിച്ചതുമുള്‍പ്പെടെ പരിഗണിച്ചായിരുന്നു അവാര്‍ഡ്. ശിഹാബ് തങ്ങളുടെ തര്‍ജ്ജമക്ക് പുറമെ ഡോ.ബി.ആര് അംബേദ്കര്‍, ബഷീര്‍, തകഴി, ശ്രീനാരായണഗുരു, ഇന്നസെന്റ് എന്നിവരുടെ കൃതികള്‍ക്ക് ഇറ്റാലിയന്‍ പരിഭാഷ നിര്‍വ്വഹിച്ച സബ്രീനയുടെ ഭര്‍ത്താവ് റോം ആസ്ഥാനമായ തവാസുല്‍ ഇന്റര്‍നാഷണല്‍ സെന്ററിന്റെ സാംസ്കാരിക ഉപദേഷ്ടാവ് തലശ്ശേരി സ്വദേശി അബ്ദുല്ലത്തീഫ് ചാലിക്കണ്ടിയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
gulf
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
-
india10 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
Environment14 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

