Connect with us

kerala

കാലിക്കറ്റ് സര്‍വകലാശാല ഫണ്ട്: മുഖ്യമന്ത്രിക്ക് മൗനം

ദേശീയപാതാ വികസനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പതിനഞ്ച് ഏക്കറയിലധികമുള്ള ഭൂമി കൈമാറിയ വകയില്‍ സര്‍വകലാശാല ഫണ്ടിലെത്തേണ്ട 95 കോടിയിലധികമുള്ള രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വകമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണത്തലവനായ മുഖ്യമന്ത്രി മൗനം തുടരുന്നു.

Published

on

തേഞ്ഞിപ്പലം : ദേശീയപാതാ വികസനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പതിനഞ്ച് ഏക്കറയിലധികമുള്ള ഭൂമി കൈമാറിയ വകയില്‍ സര്‍വകലാശാല ഫണ്ടിലെത്തേണ്ട 95 കോടിയിലധികമുള്ള രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വകമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണത്തലവനായ മുഖ്യമന്ത്രി മൗനം തുടരുന്നു. സര്‍വകലാശാല ഒരു സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നിരിക്കെയാണ് സര്‍വകലാശാലകളുടെ അധിപനായ ചാന്‍സലര്‍ പോലുമറിയാതെ 95 കോടിയിലധികം രൂപ സര്‍ക്കാര്‍ കൈക്കലാക്കിയത്.

സര്‍വകലാശാല ഭൂമിയില്‍ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനം വരണമെങ്കില്‍ പോലും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറാണ് . എ.ജി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പോലും സര്‍വകലാശാല ഭൂമി കൈമാറിയ വകയില്‍ ലഭിച്ച 95 കോടിയിലധികം രൂപ സര്‍വകലാശാല ഫണ്ടില്‍ തന്നെ നിക്ഷേപിക്കണമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ഭരിക്കുന്നവരുടെ കൊള്ളരുതായ്മ കൊണ്ടാണ് പണം നഷ്ടപ്പെട്ടതെന്നും എ.ജി വിലയിരുത്തിയിരുന്നു. എന്നാല്‍ സര്‍വകലാശാല രജിസ്ട്രാറും സിന്‍ഡിക്കേറ്റംഗങ്ങളും 95 കോടിയിലധികം രൂപ സര്‍ക്കാര്‍ ഫണ്ടില്‍ എത്തിക്കുന്നതിന് പാര്‍ട്ടി തലത്തില്‍ ഒത്തുകളിച്ച് സര്‍ക്കാര്‍ ഖജനാവില്‍ കോടികളെത്തിക്കുന്നതിനു സൗകര്യമൊരുക്കുകയായിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനെന്ന കാരണം തുഛമായ വിലക്ക് ഭൂമി സര്‍വകലാശാലക്ക് കൈമാറിയ പൂര്‍വികരുടെ ആഗ്രഹങ്ങള്‍ക്ക് നേര്‍ വിപരീതമായാണ് ഭൂമി വിറ്റ കോടികള്‍ സര്‍വകലാശാല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താതെ പിണറായി സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ സര്‍വകലാശാല ഇപ്പോള്‍ ഭരിക്കുന്ന ഇടതര്‍ മുഴുവന്‍ ഒത്താശയും ചെയ്തു കൊടുത്തത്.

95 കോടിയുടെ കാര്യത്തില്‍ സര്‍ക്കാരിന് സര്‍വകലാശാല ക്കാവശ്യമായ പ്രൊജക്റ്റ് നല്‍കിയാല്‍ ഫണ്ട് അനുവദിക്കുമെന്നായിരുന്നു വൈസ് ചാന്‍സലറുടെയും രജിസ്ട്രാറുകയും സിന്‍ഡിക്കേറ്റംഗങ്ങളുടെയും പ്രചാരണം. എന്നാല്‍ പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിനുള്ള ഇടതരുടെ പ്രചാരണങ്ങള്‍ മാത്രമായിരുന്നു ഇത്. സര്‍വകലാശാലക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം കൂടി ഇല്ലാതായാല്‍ കോടികളുടെ വരുമാനമാണ് കുറയുന്നത്. ഇപ്പോള്‍ തന്നെ നാക്ക് സന്ദര്‍ശനത്തിന്റെ പേരില്‍ യാതൊരു പരിശോധനകളൊന്നുമില്ലാത്ത ഏഴു കോടിയിലധികം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍വകലാശാല ഭൂമി എന്‍.എച്ചിന് കൈമാറിയ വകയില്‍ കിട്ടിയ 95 കോടിയിലധികം രൂപ രാഷ്ട്രീയഭക്തി കാണിച്ച് സര്‍ക്കാരിന് കൈമാറിയ സര്‍വകലാശാല ഭരിക്കുന്നവരുടെ നടപടിക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാലല്ലാതെ സര്‍ക്കാരില്‍ നിന്ന് 95 കോടിയില്‍ നിന്ന് ഒരു നയാ പൈസയും സര്‍വകലാശാലക്ക് ഇനിയൊരിക്കലും ലഭിക്കില്ല. മലബാറിലെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗപ്പെടുത്തേണ്ട 95 കോടിയിലധികം രൂപയടങ്ങുന്ന സര്‍വകലാശാല ഫണ്ട് കൊള്ളയടിച്ച സര്‍ക്കാര്‍ സര്‍വകലാശാലയുടെ ഭരണ കാര്യങ്ങളില്‍ ഇടപെട്ട കാര്യത്തില്‍ സി.പി.എം, ഡി.വൈ. എഫ്.ഐ, എസ്.എഫ്.ഐ സംഘടനകള്‍ ഒന്നും കണ്ടില്ലെന്ന മട്ടില്‍ മൗനത്തിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട്ടിലെ കബനിഗിരിയില്‍ വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കടിച്ചുകൊന്നു ഭീതിയില്‍

കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Published

on

വയനാട്ടില്‍ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരിയില്‍ ആടിനെ പുലി കടിച്ചുകൊന്നു. കബനിഗിരി പനച്ചിമറ്റത്തില്‍ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം.

കഴിഞ്ഞ ദിവസവും മേഖലയില്‍ പുലി ഇറങ്ങിയിരുന്നു.വളര്‍ത്തുനായെ പുലി പിടിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു കൂടുകള്‍ സ്ഥാപിച്ചിരുന്നു.

Continue Reading

kerala

പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മൂന്നര മുതല്‍ വെബ്‌സൈറ്റിലൂടെ ഫലം ലഭ്യമാകും

നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.

Published

on

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.

മൂന്നര മുതല്‍ വെബ്‌സൈറ്റിലൂടെ ഫലം ലഭ്യമാകും. വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം റെഗുലര്‍ പരീക്ഷ 26,178 വിദ്യാര്‍ഥികള്‍ എഴുതി. ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്.

ഈ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in.

മൊബൈൽ ആപ്പ്:

PRD Live, SAPHALAM 2025, iExaMS – Kerala

Continue Reading

kerala

ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.

Published

on

ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുട്ടനാട് രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപറമ്പില്‍ മതിമോള്‍ (42) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.

സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. രാമങ്കരി ജങ്ഷനില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു ദമ്പതികള്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending