Connect with us

kerala

കാലിക്കറ്റ് സര്‍വകലാശാല ഫണ്ട്: മുഖ്യമന്ത്രിക്ക് മൗനം

ദേശീയപാതാ വികസനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പതിനഞ്ച് ഏക്കറയിലധികമുള്ള ഭൂമി കൈമാറിയ വകയില്‍ സര്‍വകലാശാല ഫണ്ടിലെത്തേണ്ട 95 കോടിയിലധികമുള്ള രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വകമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണത്തലവനായ മുഖ്യമന്ത്രി മൗനം തുടരുന്നു.

Published

on

തേഞ്ഞിപ്പലം : ദേശീയപാതാ വികസനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പതിനഞ്ച് ഏക്കറയിലധികമുള്ള ഭൂമി കൈമാറിയ വകയില്‍ സര്‍വകലാശാല ഫണ്ടിലെത്തേണ്ട 95 കോടിയിലധികമുള്ള രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വകമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണത്തലവനായ മുഖ്യമന്ത്രി മൗനം തുടരുന്നു. സര്‍വകലാശാല ഒരു സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നിരിക്കെയാണ് സര്‍വകലാശാലകളുടെ അധിപനായ ചാന്‍സലര്‍ പോലുമറിയാതെ 95 കോടിയിലധികം രൂപ സര്‍ക്കാര്‍ കൈക്കലാക്കിയത്.

സര്‍വകലാശാല ഭൂമിയില്‍ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനം വരണമെങ്കില്‍ പോലും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറാണ് . എ.ജി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പോലും സര്‍വകലാശാല ഭൂമി കൈമാറിയ വകയില്‍ ലഭിച്ച 95 കോടിയിലധികം രൂപ സര്‍വകലാശാല ഫണ്ടില്‍ തന്നെ നിക്ഷേപിക്കണമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ഭരിക്കുന്നവരുടെ കൊള്ളരുതായ്മ കൊണ്ടാണ് പണം നഷ്ടപ്പെട്ടതെന്നും എ.ജി വിലയിരുത്തിയിരുന്നു. എന്നാല്‍ സര്‍വകലാശാല രജിസ്ട്രാറും സിന്‍ഡിക്കേറ്റംഗങ്ങളും 95 കോടിയിലധികം രൂപ സര്‍ക്കാര്‍ ഫണ്ടില്‍ എത്തിക്കുന്നതിന് പാര്‍ട്ടി തലത്തില്‍ ഒത്തുകളിച്ച് സര്‍ക്കാര്‍ ഖജനാവില്‍ കോടികളെത്തിക്കുന്നതിനു സൗകര്യമൊരുക്കുകയായിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനെന്ന കാരണം തുഛമായ വിലക്ക് ഭൂമി സര്‍വകലാശാലക്ക് കൈമാറിയ പൂര്‍വികരുടെ ആഗ്രഹങ്ങള്‍ക്ക് നേര്‍ വിപരീതമായാണ് ഭൂമി വിറ്റ കോടികള്‍ സര്‍വകലാശാല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താതെ പിണറായി സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ സര്‍വകലാശാല ഇപ്പോള്‍ ഭരിക്കുന്ന ഇടതര്‍ മുഴുവന്‍ ഒത്താശയും ചെയ്തു കൊടുത്തത്.

95 കോടിയുടെ കാര്യത്തില്‍ സര്‍ക്കാരിന് സര്‍വകലാശാല ക്കാവശ്യമായ പ്രൊജക്റ്റ് നല്‍കിയാല്‍ ഫണ്ട് അനുവദിക്കുമെന്നായിരുന്നു വൈസ് ചാന്‍സലറുടെയും രജിസ്ട്രാറുകയും സിന്‍ഡിക്കേറ്റംഗങ്ങളുടെയും പ്രചാരണം. എന്നാല്‍ പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിനുള്ള ഇടതരുടെ പ്രചാരണങ്ങള്‍ മാത്രമായിരുന്നു ഇത്. സര്‍വകലാശാലക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം കൂടി ഇല്ലാതായാല്‍ കോടികളുടെ വരുമാനമാണ് കുറയുന്നത്. ഇപ്പോള്‍ തന്നെ നാക്ക് സന്ദര്‍ശനത്തിന്റെ പേരില്‍ യാതൊരു പരിശോധനകളൊന്നുമില്ലാത്ത ഏഴു കോടിയിലധികം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍വകലാശാല ഭൂമി എന്‍.എച്ചിന് കൈമാറിയ വകയില്‍ കിട്ടിയ 95 കോടിയിലധികം രൂപ രാഷ്ട്രീയഭക്തി കാണിച്ച് സര്‍ക്കാരിന് കൈമാറിയ സര്‍വകലാശാല ഭരിക്കുന്നവരുടെ നടപടിക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാലല്ലാതെ സര്‍ക്കാരില്‍ നിന്ന് 95 കോടിയില്‍ നിന്ന് ഒരു നയാ പൈസയും സര്‍വകലാശാലക്ക് ഇനിയൊരിക്കലും ലഭിക്കില്ല. മലബാറിലെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗപ്പെടുത്തേണ്ട 95 കോടിയിലധികം രൂപയടങ്ങുന്ന സര്‍വകലാശാല ഫണ്ട് കൊള്ളയടിച്ച സര്‍ക്കാര്‍ സര്‍വകലാശാലയുടെ ഭരണ കാര്യങ്ങളില്‍ ഇടപെട്ട കാര്യത്തില്‍ സി.പി.എം, ഡി.വൈ. എഫ്.ഐ, എസ്.എഫ്.ഐ സംഘടനകള്‍ ഒന്നും കണ്ടില്ലെന്ന മട്ടില്‍ മൗനത്തിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പക്ഷിപ്പനി: 9691 പക്ഷികളെ ദയാവധം ചെയ്തു

പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്.

Published

on

പക്ഷിപ്പനിയെത്തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്.

പക്ഷിപ്പനി ബാധിതമേഖലയായ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും 516 കോഴിയടക്കമുള്ള വളർത്തുപക്ഷികളെയും ദയാവധം ചെയ്ത് സംസ്‌ക്കരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.എം. വിജിമോളുടെ നേതൃത്വത്തിൽ രണ്ടു ദ്രുതകർമസംഘങ്ങളാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരമുള്ള നടപടികൾ നിർവഹിച്ചത്. ഒരു വെറ്ററിനറി സർജൻ, രണ്ട് ലൈവ് സ്‌റ്റോക് ഇൻസ്‌പെക്ടർമാർ, നാലു തൊഴിലാളികൾ എന്നിവരാണ് ഒരു സംഘത്തിലുണ്ടായിരുന്നത്.

പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ രണ്ടുമാസത്തിൽ താഴെ പ്രായമുള്ള 1578 കോഴികളെയും രണ്ടുമാസത്തിനു മുകളിൽ പ്രായമുള്ള 7597 കോഴികളെയുമാണ് ദയാവധത്തിന് വിധേയമാക്കിയത്. ഇവിടെ സൂക്ഷിച്ചിട്ടുള്ള 9670 മുട്ട, 10255.25 കിലോ കോഴിത്തീറ്റ, 57 ടൺ വളം എന്നിവയും ശാസ്ത്രീയമായി മറവുചെയ്തു. പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ അണുനശീകരണപ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഡോ. കെ.എം. വിജിമോൾ പറഞ്ഞു.

പക്ഷിപ്പനി ബാധിതമേഖലയായ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡിലെ 504 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. രണ്ടുമാസത്തിനു മുകളിൽ പ്രായമുള്ള 466 കോഴികളെയും രണ്ടുമാസത്തിൽ താഴെ പ്രായമുള്ള 38 കോഴികളെയുമാണ് നശിപ്പിച്ചത്. പുതുപ്പള്ളി രണ്ട്, മൂന്ന് വാർഡിലെ 12 വളർത്തുപക്ഷികളെയാണ് ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചത്. ഒൻപതു കോഴികളെയും മൂന്നുപ്രാവുകളെയും ദയാവധം ചെയ്ത് ശാസ്ത്രീയമായി മറവുചെയ്തു. 10 മുട്ടയും 43 കിലോ കോഴിത്തീറ്റയും മറവുചെയ്തു. അണുനശീകരണപ്രവർത്തനങ്ങൾ നടത്തി.

കോഴി വളർത്തൽ കേന്ദ്രത്തിലെ കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ 12,13,14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചിട്ടുണ്ട്.

നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ മറ്റുവാർഡുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലും മേയ് 29 വരെ കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും നിരോധിച്ചിട്ടുണ്ട്.

Continue Reading

kerala

ജീവനക്കാരുടെ കുറവ്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

രിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി.

Published

on

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി. ജീവനക്കാര്‍ കുറവായതുകൊണ്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് കമ്പകനിയുടെ വിശദീകരണം.

രാത്രിയുള്ള വിമാനം ആയതുകൊണ്ട് നേരത്തെ തന്നെ വിമാനങ്ങള്‍ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടിയന്തരമായി യാത്ര ചെയ്യേണ്ടവര്‍ക്ക് വിമാനം റദ്ദാക്കിയത് ബുദ്ധമുട്ടുണ്ടാക്കിയിട്ടുണ്ട്.

Continue Reading

kerala

മന്ത്രിയുടെ വാദം പൊളിയുന്നു; ബാറുടമകളുമായി ചർച്ച നടന്നു; ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി

ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്.

Published

on

മദ്യ നയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു. ബാറുടമകളുമായി ചര്‍ച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ബാറുടമകള്‍ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവര്‍ത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ വിളിച്ച യോഗത്തിലാണ് ബാറുടമകള്‍ പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. യോഗത്തിന്റെ ഏക അജണ്ട മദ്യനയ മാറ്റമായിരുന്നു. .യോഗ വിവരം അറിയിച്ച് ഓണ്‍ലൈന്‍ ലിങ്ക് നല്‍കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഇമെയില്‍ അയച്ചിരുന്നു. ബാറുടമകള്‍, ഹോംസ്റ്റേ ഉടമകള്‍ തുടങ്ങിയവരാണ് നയമാറ്റത്തിനുള്ള നിര്‍ദേശം നല്‍കാനുള്ള യോഗത്തില്‍ പങ്കെടുത്തത്. യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഫെറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നത്.

അതേസമയം അനിമോന്റെ ശബ്ദരേഖയില്‍ എക്സൈസ് ഇന്റലിജന്‍സ് രഹസ്യ അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയുടം ആധികാരികത, ഏത് സാഹാചര്യത്തില്‍ എന്നടക്കമുള്ള കാര്യങ്ങളാണ് എക്സൈസ് ഇന്റലിജന്‍സ് പരിശോധിക്കുന്നത്. കോഴ ആരോപണത്തില്‍ നാളെ മുതല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ടൂറിസം യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്തുവരുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണസഘം അനിമോന്റെയടക്കം മൊഴി രേഖപ്പെടുത്തും. കേസെടുത്തുള്ള അന്വേഷണം ആയിരിക്കില്ല. പ്രാഥമിക അന്വേഷണത്തില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും പണം ആര്‍ക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും. ശബ്ദസന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദസന്ദേശമാണ് അനിമോന്‍ പുറത്തുവിട്ടത്.

Continue Reading

Trending