Connect with us

kerala

കാലിക്കറ്റ് സര്‍വകലാശാല ഫണ്ട്: മുഖ്യമന്ത്രിക്ക് മൗനം

ദേശീയപാതാ വികസനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പതിനഞ്ച് ഏക്കറയിലധികമുള്ള ഭൂമി കൈമാറിയ വകയില്‍ സര്‍വകലാശാല ഫണ്ടിലെത്തേണ്ട 95 കോടിയിലധികമുള്ള രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വകമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണത്തലവനായ മുഖ്യമന്ത്രി മൗനം തുടരുന്നു.

Published

on

തേഞ്ഞിപ്പലം : ദേശീയപാതാ വികസനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പതിനഞ്ച് ഏക്കറയിലധികമുള്ള ഭൂമി കൈമാറിയ വകയില്‍ സര്‍വകലാശാല ഫണ്ടിലെത്തേണ്ട 95 കോടിയിലധികമുള്ള രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വകമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണത്തലവനായ മുഖ്യമന്ത്രി മൗനം തുടരുന്നു. സര്‍വകലാശാല ഒരു സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നിരിക്കെയാണ് സര്‍വകലാശാലകളുടെ അധിപനായ ചാന്‍സലര്‍ പോലുമറിയാതെ 95 കോടിയിലധികം രൂപ സര്‍ക്കാര്‍ കൈക്കലാക്കിയത്.

സര്‍വകലാശാല ഭൂമിയില്‍ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനം വരണമെങ്കില്‍ പോലും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറാണ് . എ.ജി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പോലും സര്‍വകലാശാല ഭൂമി കൈമാറിയ വകയില്‍ ലഭിച്ച 95 കോടിയിലധികം രൂപ സര്‍വകലാശാല ഫണ്ടില്‍ തന്നെ നിക്ഷേപിക്കണമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ഭരിക്കുന്നവരുടെ കൊള്ളരുതായ്മ കൊണ്ടാണ് പണം നഷ്ടപ്പെട്ടതെന്നും എ.ജി വിലയിരുത്തിയിരുന്നു. എന്നാല്‍ സര്‍വകലാശാല രജിസ്ട്രാറും സിന്‍ഡിക്കേറ്റംഗങ്ങളും 95 കോടിയിലധികം രൂപ സര്‍ക്കാര്‍ ഫണ്ടില്‍ എത്തിക്കുന്നതിന് പാര്‍ട്ടി തലത്തില്‍ ഒത്തുകളിച്ച് സര്‍ക്കാര്‍ ഖജനാവില്‍ കോടികളെത്തിക്കുന്നതിനു സൗകര്യമൊരുക്കുകയായിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനെന്ന കാരണം തുഛമായ വിലക്ക് ഭൂമി സര്‍വകലാശാലക്ക് കൈമാറിയ പൂര്‍വികരുടെ ആഗ്രഹങ്ങള്‍ക്ക് നേര്‍ വിപരീതമായാണ് ഭൂമി വിറ്റ കോടികള്‍ സര്‍വകലാശാല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താതെ പിണറായി സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ സര്‍വകലാശാല ഇപ്പോള്‍ ഭരിക്കുന്ന ഇടതര്‍ മുഴുവന്‍ ഒത്താശയും ചെയ്തു കൊടുത്തത്.

95 കോടിയുടെ കാര്യത്തില്‍ സര്‍ക്കാരിന് സര്‍വകലാശാല ക്കാവശ്യമായ പ്രൊജക്റ്റ് നല്‍കിയാല്‍ ഫണ്ട് അനുവദിക്കുമെന്നായിരുന്നു വൈസ് ചാന്‍സലറുടെയും രജിസ്ട്രാറുകയും സിന്‍ഡിക്കേറ്റംഗങ്ങളുടെയും പ്രചാരണം. എന്നാല്‍ പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിനുള്ള ഇടതരുടെ പ്രചാരണങ്ങള്‍ മാത്രമായിരുന്നു ഇത്. സര്‍വകലാശാലക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം കൂടി ഇല്ലാതായാല്‍ കോടികളുടെ വരുമാനമാണ് കുറയുന്നത്. ഇപ്പോള്‍ തന്നെ നാക്ക് സന്ദര്‍ശനത്തിന്റെ പേരില്‍ യാതൊരു പരിശോധനകളൊന്നുമില്ലാത്ത ഏഴു കോടിയിലധികം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍വകലാശാല ഭൂമി എന്‍.എച്ചിന് കൈമാറിയ വകയില്‍ കിട്ടിയ 95 കോടിയിലധികം രൂപ രാഷ്ട്രീയഭക്തി കാണിച്ച് സര്‍ക്കാരിന് കൈമാറിയ സര്‍വകലാശാല ഭരിക്കുന്നവരുടെ നടപടിക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാലല്ലാതെ സര്‍ക്കാരില്‍ നിന്ന് 95 കോടിയില്‍ നിന്ന് ഒരു നയാ പൈസയും സര്‍വകലാശാലക്ക് ഇനിയൊരിക്കലും ലഭിക്കില്ല. മലബാറിലെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗപ്പെടുത്തേണ്ട 95 കോടിയിലധികം രൂപയടങ്ങുന്ന സര്‍വകലാശാല ഫണ്ട് കൊള്ളയടിച്ച സര്‍ക്കാര്‍ സര്‍വകലാശാലയുടെ ഭരണ കാര്യങ്ങളില്‍ ഇടപെട്ട കാര്യത്തില്‍ സി.പി.എം, ഡി.വൈ. എഫ്.ഐ, എസ്.എഫ്.ഐ സംഘടനകള്‍ ഒന്നും കണ്ടില്ലെന്ന മട്ടില്‍ മൗനത്തിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധത: പികെ കുഞ്ഞാലിക്കുട്ടി

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്

Published

on

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധതയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഏത് വിധേനയും നിശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് എത്ര കാടത്തമാണ്.

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. മഹുവ മൊയ്ത്രക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Continue Reading

crime

പത്മകുമാറും കുടുംബവും വേറെയും കുട്ടികളെ ‘കണ്ടുവച്ചു’; അവരുടെ ‘റൂട്ട്മാപ്പ്’ നോട്ട്ബുക്കിൽ കുറിച്ചു

അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു

Published

on

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക വിവരങ്ങൾ 24ന്. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വച്ചു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.

കുട്ടികൾ ഏതൊക്കെ സമയത്താണ് പോകുന്നത്, എവിടേക്കാണ് പോകുന്നത്, എങ്ങനെയൊക്കെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ പ്രതികൾ സ്ഥിരമായി നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾക്കായും പരിശോധന നടത്തും.

Continue Reading

GULF

‘മമ്പുറം ഫസൽ തങ്ങൾ’ പുസ്തക പ്രകാശനം ഇന്ന്

ഡോ.ഹുസൈൻ രണ്ടത്താണി ദമ്മാമിലെത്തി

Published

on

അശ്റഫ് ആളത്ത്

ദമ്മാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച
‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ഇന്ന് ദമ്മാമിൽ നടക്കും. പ്രമുഖ ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണിയാണ് പ്രകാശനകർമ്മം നിർവഹിക്കുന്നത്.

അദ്ദേഹം ദമ്മാമിൽ എത്തിച്ചേർന്നതായി സംഘാടക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.ഗ്രന്ഥകാരൻ പി. എ. എം ഹാരിസ്, സംഘാടക സമിതി നേതാക്കളായ മാലിക് മഖ് ബൂൽ,നജീം ബശീർ,നാച്ചു അണ്ടോണ എന്നിവർ ചേർന്ന് ഡോ. ഹുസൈൻ രണ്ടത്താണിയെ കിംഗ് ഫഹദ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇന്ന് (വെള്ളി )രാത്രി 8 മണിക്ക് ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിലാണ് പരിപാടി.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസ് ദമാം ചാപ്റ്റർ ആണ് സംഘാടകർ.

18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചുള്ളതാണ് ഇന്ന് പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകം.ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിനു നാട് വിടേണ്ടി വന്ന വിപ്ലവകാരി,ഉസ്മാനിയാ സുൽത്താന്റെ മന്ത്രിയായ മലയാളി,ഹിജാസ് റെയിൽ പാത യുടെ ആശയം നൽകിയ വ്യക്തി, ഒമാനിൽ ദുഫാർ പ്രവിശ്യ ഗവർണർ ആയ മലയാളി തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ കൂടി യായ മമ്പുറം ഫസൽ തങ്ങൾ.

കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസാധകർ.പ്രകാശന ചടങ്ങിൽ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.

Continue Reading

Trending