Connect with us

kerala

കാലിക്കറ്റ് സര്‍വകലാശാല ഫണ്ട്: മുഖ്യമന്ത്രിക്ക് മൗനം

ദേശീയപാതാ വികസനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പതിനഞ്ച് ഏക്കറയിലധികമുള്ള ഭൂമി കൈമാറിയ വകയില്‍ സര്‍വകലാശാല ഫണ്ടിലെത്തേണ്ട 95 കോടിയിലധികമുള്ള രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വകമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണത്തലവനായ മുഖ്യമന്ത്രി മൗനം തുടരുന്നു.

Published

on

തേഞ്ഞിപ്പലം : ദേശീയപാതാ വികസനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പതിനഞ്ച് ഏക്കറയിലധികമുള്ള ഭൂമി കൈമാറിയ വകയില്‍ സര്‍വകലാശാല ഫണ്ടിലെത്തേണ്ട 95 കോടിയിലധികമുള്ള രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വകമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണത്തലവനായ മുഖ്യമന്ത്രി മൗനം തുടരുന്നു. സര്‍വകലാശാല ഒരു സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നിരിക്കെയാണ് സര്‍വകലാശാലകളുടെ അധിപനായ ചാന്‍സലര്‍ പോലുമറിയാതെ 95 കോടിയിലധികം രൂപ സര്‍ക്കാര്‍ കൈക്കലാക്കിയത്.

സര്‍വകലാശാല ഭൂമിയില്‍ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനം വരണമെങ്കില്‍ പോലും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറാണ് . എ.ജി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പോലും സര്‍വകലാശാല ഭൂമി കൈമാറിയ വകയില്‍ ലഭിച്ച 95 കോടിയിലധികം രൂപ സര്‍വകലാശാല ഫണ്ടില്‍ തന്നെ നിക്ഷേപിക്കണമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ഭരിക്കുന്നവരുടെ കൊള്ളരുതായ്മ കൊണ്ടാണ് പണം നഷ്ടപ്പെട്ടതെന്നും എ.ജി വിലയിരുത്തിയിരുന്നു. എന്നാല്‍ സര്‍വകലാശാല രജിസ്ട്രാറും സിന്‍ഡിക്കേറ്റംഗങ്ങളും 95 കോടിയിലധികം രൂപ സര്‍ക്കാര്‍ ഫണ്ടില്‍ എത്തിക്കുന്നതിന് പാര്‍ട്ടി തലത്തില്‍ ഒത്തുകളിച്ച് സര്‍ക്കാര്‍ ഖജനാവില്‍ കോടികളെത്തിക്കുന്നതിനു സൗകര്യമൊരുക്കുകയായിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനെന്ന കാരണം തുഛമായ വിലക്ക് ഭൂമി സര്‍വകലാശാലക്ക് കൈമാറിയ പൂര്‍വികരുടെ ആഗ്രഹങ്ങള്‍ക്ക് നേര്‍ വിപരീതമായാണ് ഭൂമി വിറ്റ കോടികള്‍ സര്‍വകലാശാല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താതെ പിണറായി സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ സര്‍വകലാശാല ഇപ്പോള്‍ ഭരിക്കുന്ന ഇടതര്‍ മുഴുവന്‍ ഒത്താശയും ചെയ്തു കൊടുത്തത്.

95 കോടിയുടെ കാര്യത്തില്‍ സര്‍ക്കാരിന് സര്‍വകലാശാല ക്കാവശ്യമായ പ്രൊജക്റ്റ് നല്‍കിയാല്‍ ഫണ്ട് അനുവദിക്കുമെന്നായിരുന്നു വൈസ് ചാന്‍സലറുടെയും രജിസ്ട്രാറുകയും സിന്‍ഡിക്കേറ്റംഗങ്ങളുടെയും പ്രചാരണം. എന്നാല്‍ പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിനുള്ള ഇടതരുടെ പ്രചാരണങ്ങള്‍ മാത്രമായിരുന്നു ഇത്. സര്‍വകലാശാലക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം കൂടി ഇല്ലാതായാല്‍ കോടികളുടെ വരുമാനമാണ് കുറയുന്നത്. ഇപ്പോള്‍ തന്നെ നാക്ക് സന്ദര്‍ശനത്തിന്റെ പേരില്‍ യാതൊരു പരിശോധനകളൊന്നുമില്ലാത്ത ഏഴു കോടിയിലധികം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍വകലാശാല ഭൂമി എന്‍.എച്ചിന് കൈമാറിയ വകയില്‍ കിട്ടിയ 95 കോടിയിലധികം രൂപ രാഷ്ട്രീയഭക്തി കാണിച്ച് സര്‍ക്കാരിന് കൈമാറിയ സര്‍വകലാശാല ഭരിക്കുന്നവരുടെ നടപടിക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാലല്ലാതെ സര്‍ക്കാരില്‍ നിന്ന് 95 കോടിയില്‍ നിന്ന് ഒരു നയാ പൈസയും സര്‍വകലാശാലക്ക് ഇനിയൊരിക്കലും ലഭിക്കില്ല. മലബാറിലെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗപ്പെടുത്തേണ്ട 95 കോടിയിലധികം രൂപയടങ്ങുന്ന സര്‍വകലാശാല ഫണ്ട് കൊള്ളയടിച്ച സര്‍ക്കാര്‍ സര്‍വകലാശാലയുടെ ഭരണ കാര്യങ്ങളില്‍ ഇടപെട്ട കാര്യത്തില്‍ സി.പി.എം, ഡി.വൈ. എഫ്.ഐ, എസ്.എഫ്.ഐ സംഘടനകള്‍ ഒന്നും കണ്ടില്ലെന്ന മട്ടില്‍ മൗനത്തിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending