Connect with us

News

ധവാന്‍ ദൗത്യം

ശിഖര്‍ ധവാന്‍ എന്ന നായകന് കീഴില്‍ സീനിയേഴ്‌സ് ഇല്ലാത്ത ഇന്ത്യ. ഇന്ന് രാത്രി 7-30 മുതലാണ് മൂന്ന് മല്‍സര ഏകദിന പരമ്പര ആരംഭിക്കുന്നത്.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: തുടര്‍ച്ചയായി ആറ് ഏകദിനങ്ങളില്‍ പരാജയപ്പെട്ട വിന്‍ഡീസ്. 50 ഓവര്‍ പൂര്‍ണമായും ബാറ്റ് ചെയ്യുന്നതില്‍ നിരന്തരം വീഴ്ച്ച വരുത്തുന്ന വിന്‍ഡീസ്. ആരെയും തോല്‍പ്പിക്കാനും ആരോടും തോല്‍ക്കാനും കെല്‍പ്പുള്ള വിന്‍ഡീസ്. നിക്കോളാസ് പുരാന്‍ നയിക്കുന്ന ഈ വിന്‍ഡീസിന് ഇന്ന് മുതല്‍ പരീക്ഷണകാലമാണ്. മൈതാനത്ത് ഇന്ത്യയാണ്. ശിഖര്‍ ധവാന്‍ എന്ന നായകന് കീഴില്‍ സീനിയേഴ്‌സ് ഇല്ലാത്ത ഇന്ത്യ. ഇന്ന് രാത്രി 7-30 മുതലാണ് മൂന്ന് മല്‍സര ഏകദിന പരമ്പര ആരംഭിക്കുന്നത്.

പ്രശ്‌നങ്ങളുടെ നടുക്കടലിലാണ് വിന്‍ഡീസ്. തോറ്റ് തോറ്റ് തൊപ്പിയിടുന്നവര്‍. പുരാന്‍ ഉള്‍പ്പെടെ ക്ലാസ് താരങ്ങളുണ്ടെങ്കിലും സ്ഥിരത പ്രകടിപ്പിക്കാന്‍ ടീമിനാവുന്നില്ല. കോച്ച് ഫില്‍ സിമണ്‍സും നായകനും ടീമിനോട് പറയുന്നത് ഒരു കാര്യം മാത്രം-50 ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിക്കണം. ടീമിന് ആശ്വാസമുള്ള വലിയ വാര്‍ത്ത-മുന്‍ നായകനും ഓള്‍റൗണ്ടറുമായ ജാസോണ്‍ ഹോള്‍ഡര്‍ പരുക്കില്‍ നിന്ന് മുക്തനായി ടീമിനൊപ്പം ചേര്‍ന്നു എന്നതാണ്. നായകന്‍ പുരാന്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വ്യക്തിഗ മികവില്‍ കരുത്തനായിരുന്നു. കൂടാതെ ഇന്ത്യക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. ഇതാണ് ടീമിന് പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഘടകം.

ബാറ്റര്‍മാരില്‍ ഇന്ത്യ പേടിക്കേണ്ടത് പുരാനെ തന്നെ. കരീബിയന്‍ ബൗളിംഗ് സംഘത്തിലേക്ക് കീമോ പോള്‍ തിരികെ വന്നിട്ടുണ്ട്. കൈല്‍ മേയേഴ്‌സായിരിക്കും മറ്റൊരു പ്രധാനി. ഇന്ത്യന്‍ സംഘത്തില്‍ സമ്മര്‍ദ്ദമില്ല. പക്ഷേ രോഹിത് ശര്‍മ, വിരാത് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ. റിഷാഭ് പന്ത് തുടങ്ങിയ സീനിയേഴ്‌സ് ഇല്ലാത്ത സാഹചര്യത്തില്‍ പകരം കളിക്കുന്നവര്‍ക്ക് ദേശീയ ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണിത്. ഓപ്പണിംഗില്‍ നായകനൊപ്പം ആരാണ് എന്ന ചോദ്യത്തിനുത്തരം ഇന്ന് മാത്രമേ അറിയു. സഞ്ജു സാംസണ് കോച്ച്് രാഹുല്‍ ദ്രാവിഡ് ടീമിലിടം നല്‍കുമോ എന്ന കാര്യത്തിനും ഉത്തരമിന്നായിരിക്കും. ബുംറയും ഷമിയുമില്ലാത്ത സാഹചര്യത്തില്‍ ബൗളിംഗ് ഭാരം മുഹമ്മദ് സിറാജ്, പ്രസീത് കൃഷ്ണ എന്നിവരിലാണ്. രവിന്ദു ജഡേജ, യൂസവേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്നര്‍മാരാവും. പിച്ച് ബാറ്റര്‍മാര്‍ക്ക്് അനുകുലമാവുമെന്നാണ് കരുതപ്പെടുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മല്‍സരം ഇവിടെ നടന്നപ്പോള്‍ ബൗളിംഗ് പിച്ച് ഒരുക്കിയതില്‍ നായകന്‍ പുരാന്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.

കളിക്കാര്‍

ഇന്ത്യ: ശിഖര്‍ ധവാന്‍ (നായകന്‍), റിഥുരാജ് ഗെയിക്‌വാദ്, അല്ലെങ്കില്‍ ഇഷാന്‍ കിഷന്‍, ശ്രേയാംസ് അയ്യര്‍, ദീപക് ഹുദ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, രവീന്ദു ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രസീത് കൃഷ്ണ, യൂസവേന്ദ്ര ചാഹല്‍

വിന്‍ഡീസ്: ഷായ് ഹോപ്, ബ്രെന്‍ഡന്‍ കിംഗ്, ഷംറോണ്‍ ബ്രുക്‌സ്, കൈല്‍ മേയേഴ്‌സ്, നിക്കോളാസ് പുരാന്‍ (നായകന്‍) റോവ്മാന്‍ പവല്‍, ജാസോണ്‍ ഹോള്‍ഡര്‍, അഖില്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, ഗുദ്‌കേഷ് മോതി, ജെയ്ഡന്‍ സീല്‍സ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും

മേഘവിസ്‌ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യത

Published

on

സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളില്‍ മേഘവിസ്‌ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ട്. ഇത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കും. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

കണ്ണൂര്‍-കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) തീരങ്ങളില്‍ 3.2 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് കേരള തീരങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Continue Reading

india

ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാന്‍, സംസ്ഥാനങ്ങള്‍ക്ക് അവരുടെ അവകാശം ആവശ്യമാണ്, പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് വൈവിധ്യത്തെ ഉള്‍ക്കൊള്ളണം; സ്റ്റാലിന്റെ സന്ദേശം

തന്റെ സംസ്ഥാനത്തിന്റെ വികസന കുതിപ്പുകളെ ഉയര്‍ത്തിക്കാട്ടുന്ന അവതരണത്തില്‍, 2047-ഓടെ ‘വികസിത് ഭാരത്’ എന്നതിലേക്കുള്ള യാത്രയില്‍ സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Published

on

തന്റെ സംസ്ഥാനത്തിന്റെ വികസന കുതിപ്പുകളെ ഉയര്‍ത്തിക്കാട്ടുന്ന അവതരണത്തില്‍, 2047-ഓടെ ‘വികസിത് ഭാരത്’ എന്നതിലേക്കുള്ള യാത്രയില്‍ സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന നിതി ആയോഗ് യോഗത്തെ അഭിസംബോധന ചെയ്ത് സ്റ്റാലിന്‍ പറഞ്ഞു, ‘എല്ലാവര്‍ക്കും എല്ലാത്തിനും’ എന്ന ലക്ഷ്യത്തിനായി ദ്രാവിഡ മാതൃക സമര്‍പ്പിക്കുന്നു,’ തമിഴ്നാട് തുടര്‍ച്ചയായി 8% സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9.69%-ല്‍ എത്തി.

2030-ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം അദ്ദേഹം ആവര്‍ത്തിച്ചു. ‘ഞങ്ങള്‍ ദീര്‍ഘകാല പദ്ധതികളുമായി മുന്നേറുകയാണ്. 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ഇന്ത്യയുടെ കാഴ്ചപ്പാടില്‍ തമിഴ്നാട് ഗണ്യമായ സംഭാവന നല്‍കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,’

‘കാഴ്ചപ്പാട് തിരിച്ചറിയാന്‍, സഹകരണ ഫെഡറലിസം ശക്തമായ അടിത്തറയായിരിക്കണം. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെടുത്തി, തമിഴ്നാട് ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളോടും പക്ഷപാതമില്ലാതെ സഹകരണം നല്‍കണമെന്ന് ഞാന്‍ ശക്തമായി അഭ്യര്‍ത്ഥിക്കുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പിടാന്‍ തമിഴ്നാട് വിസമ്മതിച്ചതിനെ ഉദ്ധരിച്ച് സമഗ്ര ശിക്ഷാ അഭിയാന്‍ (എസ്എസ്എ) പ്രകാരമുള്ള ഫണ്ട് തടഞ്ഞുവയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ അദ്ദേഹം തന്റെ ശക്തമായ വിമര്‍ശനങ്ങളില്‍ ചിലത് മാറ്റിവച്ചു.

2024-2025 വര്‍ഷത്തേക്ക് ഏകദേശം 2,200 കോടി യൂണിയന്‍ ഫണ്ട് തമിഴ്നാടിന് നിഷേധിച്ചു. ഇത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പഠിക്കുന്നവരുടെയും വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നു,” അദ്ദേഹം പറഞ്ഞു. ”ഒരു സംസ്ഥാനത്തിന് നല്‍കേണ്ട ഫണ്ടുകള്‍ ഒരു സഹകരണ ഫെഡറല്‍ ഇന്ത്യയില്‍ സ്വീകാര്യമല്ല, അത് തടഞ്ഞുവയ്ക്കാനോ വൈകിപ്പിക്കാനോ കുറയ്ക്കാനോ ഇതിനകം അംഗീകരിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

‘ഒരു വശത്ത്, യൂണിയനില്‍ നിന്നുള്ള ചുരുങ്ങിക്കൊണ്ടിരിക്കുന്ന നികുതി വിഭജനം സംസ്ഥാന ധനകാര്യങ്ങളെ ബാധിക്കുന്നു. മറുവശത്ത്, കേന്ദ്രം ആരംഭിച്ച പദ്ധതികള്‍ക്ക് സഹ-ഫണ്ട് നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വര്‍ദ്ധിച്ച സാമ്പത്തിക ബാധ്യത സംസ്ഥാന ബജറ്റുകളില്‍ ഇരട്ട സമ്മര്‍ദ്ദം ചെലുത്തുന്നു,’ അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഭജനത്തിന്റെ വിഹിതം 50% ആയി ഉയര്‍ത്താന്‍ ഞാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു, ഇത് മാത്രമാണ് ന്യായമായ നടപടി.’

അടിസ്ഥാന സൗകര്യങ്ങള്‍, ചലനാത്മകത, ശുചിത്വം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമൃത് 2.0 ന് അനുബന്ധമായി ഒരു പുതിയ നഗര പുനരുജ്ജീവന പരിപാടിക്കും മുഖ്യമന്ത്രി സ്റ്റാലിന്‍ ആഹ്വാനം ചെയ്തു. കാവേരി, വൈഗൈ, താമിരഭരണി തുടങ്ങിയ നദികളുടെ പാരിസ്ഥിതികവും ആത്മീയവുമായ മൂല്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം ഒരു ക്ലീന്‍ റിവര്‍ മിഷന്‍ നിര്‍ദ്ദേശിച്ചു. ഒരു സാംസ്‌കാരിക കുറിപ്പില്‍, ഇംഗ്ലീഷിനൊപ്പം സ്വന്തം ഭാഷകളില്‍ പദ്ധതികള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.

‘ഓരോ സംസ്ഥാനങ്ങളും സ്വതന്ത്രമായും അന്തസ്സോടെയും അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ മാത്രമേ ഐക്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യന്‍ യൂണിയന്‍ ആഗോളതലത്തില്‍ തലയുയര്‍ത്തി നില്‍ക്കൂ.’ സ്റ്റാലിന്‍ പറഞ്ഞു.

Continue Reading

kerala

റെഡ് അലര്‍ട്ട്: മലപ്പുറം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Published

on

മലപ്പുറം: കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മേയ് 25ന് മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

നാളെയും മറ്റന്നാളും മലപ്പുറത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കാലവര്‍ഷം എത്തിയതോടെ മഴയുടെ ശക്തി വര്‍ധിച്ചിരിക്കുകയാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 11 ജില്ലകളിലും റെഡ് അലര്‍ട്ടാണ്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
മേയ് 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

മേയ് 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

മേയ് 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

മേയ് 27: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

മേയ് 28: കണ്ണൂര്‍, കാസര്‍കോട്

Continue Reading

Trending