Video Stories
കൊടും വരള്‍ച്ചക്കിടെ ബി.ജെ.പി നേതാവിന്റെ മകന്റെ ആര്‍ഭാടക്കല്ല്യാണം

മുംബൈ: വീഡിയോ ക്ഷണക്കത്തും ഡ്രോണ്‍ നിരീക്ഷണവുമായി ബി.ജെ.പി നേതാവിന്റെ മകന്റെ ആര്‍ഭാടക്കല്ല്യാണം.
ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാനപ്രസിഡന്റ് റാവു സാഹിബ് ഡാന്‍വേയുടെ മകന് സന്തോഷിന്റെ വിവാഹമാണ് കോടികള്‍ പൊടിച്ച് ആഘോഷിച്ചത്. പ്രശസ്ത മറാഠി സംഗീതജ്ഞന് രാജേഷ് സര്‍കാട്ടേയുടെ മകള്‍ രേണുവാണ് വധു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങളും ഉള്‍പ്പെടെ 30,000 പേര് അതിഥികളായെത്തിയിരുന്നു. ഔറംഗാബാദില്‍ വ്യാഴാഴ്ചയായിരുന്നു സിനിമാ സെറ്റുകളെ വെല്ലുന്ന രീതിയില്‍ തയ്യാറാക്കിയ മണ്ഡപത്തില്‍ വിവാഹം നടന്നത്. പ്രശസ്തരായ കലാസംവിധായകരായിരുന്നു മധ്യകാല രാജകൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന മണ്ഡപം ഒരുക്കിയത്.
ഇന്ത്യന്‍ ചൈനീസ് വിഭവങ്ങളടക്കം ഗംഭീരമായ വിരുന്നു തന്നെ വിവാഹത്തിനുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗരത്തിലെ പ്രധാന റോഡ് പൊലീസിന്റെ സഹായത്തോടെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഒപ്പം സംസ്ഥാനം വരള്‍ച്ചയില്‍ നില്ക്കുമ്പോള് ആഘോഷത്തിന് മാറ്റു കൂട്ടാന്‍ കൃത്രിമ ജലധാരയും.നിരീക്ഷണത്തിനും ആഘോഷ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കാനും രംഗത്തുണ്ടായിരുന്നത് ഒന്നാന്തരം ഡ്രോണ്‍ ക്യാമറകള്‍.
വിവാഹം ക്ഷണിക്കാന്‍ റാവുസാഹിബ് അതിഥികള്‍ക്ക് അയച്ചത് ആഢംഭര പൂര്‍ണമായ വീഡിയോ സന്ദേശവും. ‘ലവ് മി എഗെയ്ന്’ എന്ന ഗാനത്തിനൊപ്പം ആടിപാടി നടക്കുന്ന വരനും വധുവും ആയിരുന്നു വീഡിയോയില്‍. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹത്തിലെ ആഡംബരത്തിന് സമാനമായിരുന്നു സന്തോഷിന്റെയും വിവാഹം. ഡിസംബറില്‍ നടന്ന ഗഡ്കരിയുടെ മകളുടെ വിവാഹത്തിനായി പത്ത് ചാര്‍ട്ടേഡ് ഫ്ളൈറ്റുകളാണ് സജ്ജമാക്കിയിരുന്നത്.
കര്‍ണാടകയിലെ ഖനി വ്യവസായി ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ വിവാഹവും ആഡംബരത്താല്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നോട്ടുനിരോധനത്തില്‍ ജനം വലയുന്ന സമയത്ത് 500 കോടി മുടക്കിയായിരുന്നു ഈ വിവാഹം.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
-
india3 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala3 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News3 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala3 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം