Connect with us

News

ഓസീസിനെതിരെ രണ്ടാം ടി-20 ഇന്ന്

മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരം ഓസീസ് സ്വന്തമാക്കിയതിനാല്‍ സമ്മര്‍ദ്ദം മുഴുവന്‍ ആതിഥേയര്‍ക്കാണ്.

Published

on

നാഗ്പ്പൂര്‍: ഡെത്തിലെ തലവേദനയുമായി രോഹിത് ശര്‍മയുടെ ഇന്ത്യന്‍ സംഘമിന്ന് ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിക്കെതിരെ. മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരം ഓസീസ് സ്വന്തമാക്കിയതിനാല്‍ സമ്മര്‍ദ്ദം മുഴുവന്‍ ആതിഥേയര്‍ക്കാണ്. ഇന്നും അരോണ്‍ ഫിഞ്ചിന്റെ സംഘം ജയിച്ചാല്‍ പരമ്പര അവര്‍ കൊണ്ട് പോവും. ടി-20 ലോകകപ്പ് തൊട്ടരികില്‍ നില്‍ക്കവെ ഇന്ത്യക്കത് കനത്ത ആഘാതവുമാവും.

പ്രശ്‌നങ്ങളുടെ നടുക്കടലിലാണ് ഇന്ത്യന്‍ സംഘം. ലോകകപ്പിന് മുമ്പ് സമ്പൂര്‍ണ കരുത്തുള്ള ടീം എന്നതായിരുന്നു കോച്ച് രാഹുല്‍ ദ്രാവിഡ്, നായകന്‍ രോഹിത് ശര്‍മ എന്നിവരുടെ ആഗ്രഹം. പക്ഷേ നിലവില്‍ ഡെത്ത് ബൗളിംഗ് ഇന്ത്യക്ക് വലിയ തലവേദനയായി മാറുന്നു. ഇന്ത്യ കളിച്ച അവസാന മൂന്ന് മല്‍സരങ്ങളില്‍ ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് അവസാന ഓവര്‍ ബൗളിംഗാണ്. ജസ്പ്രീത് ബുംറ എന്ന സീനിയര്‍ സീമര്‍ പരുക്കില്‍ നിന്നും പൂര്‍ണ മുക്തനാവാതെ പുറത്തിരിക്കവെ ബൗളിംഗ് നായകത്വം വഹിക്കുന്ന ഭുവനേശ്വര്‍ കുമാര്‍ ദുരന്തമായി മാറുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ടയാളാണ് ഭുവനേശ്വര്‍. പക്ഷേ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മല്‍സരങ്ങളിലും മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരെയും അദ്ദേഹം ദയനീയ പരാജയമായി മാറി. ബുംറ ഇന്ന് ഇറങ്ങുമോ എന്നത് വ്യക്തമല്ല. മൊഹാലിയില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. ലോകകപ്പ് മുന്‍നിര്‍ത്തി ബുംറയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുഹമ്മദ് ഷമി കോവിഡ് ബാധിതനായി പുറത്തായതും ടീമിനെ സാരമായി തന്നെ ബാധിക്കുന്നു.
പകരക്കാരനായി വന്ന ഉമേഷ് യാദവ് മൊഹാലിയില്‍ രണ്ടോവറില്‍ 27 റണ്‍സാണ് വഴങ്ങിയത്. നാഗ്പ്പൂരിലെ ട്രാക്ക് സ്പിന്നിനെ തുണക്കുമെന്നാണ് കരുതപ്പെടുന്നത്. മൊഹാലിയില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെയാണ് ഇറക്കിയിരുന്നത്.

അക്‌സര്‍ പട്ടേലിനൊപ്പം യൂസവേന്ദ്ര ചാഹലും കളത്തിലുണ്ടായിരുന്നു. സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് അവസരം നല്‍കാത്തത് ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹം ഇന്ന് കളിക്കുമോ എന്നതും വ്യക്തമല്ല. ഓസീസ് ടീമില്‍ കാര്യമായ മാറ്റങ്ങളില്ലെന്ന് നായകന്‍ ഫിഞ്ച് വ്യക്തമാക്കി. ആദ്യ മല്‍സരത്തിലെ പ്രകടനത്തില്‍ നായകന്‍ സംതൃപ്തനാണ്. ബൗളര്‍മാര്‍ കുറച്ച് കൂടി കാര്‍ക്കശ്യം പാലിക്കുന്ന പക്ഷം ഇന്ത്യന്‍ ബാറ്റര്‍മാരെ നിയന്ത്രിക്കാമെന്നും അദ്ദേഹം കരുതുന്നു.

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

kerala

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

ഹൈക്കമാന്‍ഡ് അനുമതി നൽകി; കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും

Published

on

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. സുധാകരന് ചുമതല കൈമാറാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കെപിസിസി അധ്യക്ഷസ്ഥാനം ഏത് സമയത്തും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇന്ന് രാവിലെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഇപ്പോഴും കെപിസിസി പ്രസിഡന്‍റാണെന്ന് സുധാകരന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡുമായി ആലോചിച്ചിട്ടേ താന്‍ ഔദ്യഗികമായി സ്ഥാനം ഏറ്റെടുക്കൂ. പാര്‍ട്ടിയില്‍ ഒരു അനിശ്ചിതത്വവുമില്ല. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് കഴിയുമെന്നാണ് വിചാരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു

Continue Reading

Trending