Education
പരിചയപ്പെടാം പാമ്പുകളാല്‍ തിങ്ങി നിറഞ്ഞ ദ്വീപിനെ കുറിച്ച്
കൊടിയ വിഷമുള്ള ഇവയ്ക്ക് ഒറ്റക്കടിയില്‍ അരമണിക്കൂറിനുള്ളില്‍ ഒരു മനുഷ്യനെ കൊല്ലാന്‍ സാധിക്കും. ഈ ദ്വീപിനെ സംബന്ധിച്ച് പേടിപ്പിക്കുന്ന ഒട്ടേറെ കഥകള്‍ ബ്രസീലിലെ തദ്ദേശീയര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.

പാമ്പുകള്‍ തിങ്ങി നിറഞ്ഞു നില്ക്കുന്ന ഒരു ദ്വീപ്. ബ്രസീലിലെ ഇല ഡാ ക്വയ്മഡ ഗ്രാന്‍ഡെ അഥവാ സ്നേക് ഐലന്‍ഡ് എന്നാണ് ഈ ദ്വീപിന്റെ പേര്. ബ്രസീലിലെ പ്രധാന നഗരങ്ങളിലൊന്നായ സാവോ പോളോയില്‍ നിന്ന് 120 കിലോമീറ്ററോളം അകലെയാണ് 110 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ വിചിത്രദ്വീപ്. വംശനാശഭീഷണി നേരിടുന്ന ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് എന്ന അപൂര്‍വയിനത്തില്‍പെട്ട ആയിരക്കണക്കിനു പാമ്പുകളാണ് ഇവിടെയുള്ളത്.
കൊടിയ വിഷമുള്ള ഇവയ്ക്ക് ഒറ്റക്കടിയില്‍ അരമണിക്കൂറിനുള്ളില്‍ ഒരു മനുഷ്യനെ കൊല്ലാന്‍ സാധിക്കും. ഈ ദ്വീപിനെ സംബന്ധിച്ച് പേടിപ്പിക്കുന്ന ഒട്ടേറെ കഥകള്‍ ബ്രസീലിലെ തദ്ദേശീയര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. നിധി സംരക്ഷിക്കാനായി കടല്‍ക്കൊള്ളക്കാരാണ് ഈ പാമ്പുകളെ ഇവിടെ കൊണ്ടുവന്നിട്ടതെന്നാണ് ഇതില്‍ വളരെ പ്രശസ്തമായ ഒരു കഥ. എന്നാല്‍ ഇതു വെറുമൊരു കെട്ടുകഥയാണെന്നും യാഥാര്‍ഥ്യം ഒട്ടുമില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 11000 വര്‍ഷം മുന്‍പ് ഭൂമിയില്‍ ആദിമ ഹിമയുഗ കാലങ്ങളോടനുബന്ധിച്ച് ജലനിരപ്പുയര്‍ന്നതോടെയാണ് ഈ പാമ്പുകള്‍ ദ്വീപില്‍ അകപ്പെട്ടത്. തെക്കേ അമേരിക്കന്‍ വന്‍കരയില്‍ ജീവിക്കുന്ന മറ്റു പാമ്പുകളെ അപേക്ഷിച്ച് ഇവയില്‍ പരിണാമപരമായ മാറ്റങ്ങള്‍ പ്രകടമായി.
ദ്വീപില്‍ അകപ്പെട്ട പാമ്പുകള്‍ക്ക് സ്വാഭാവികമായ വേട്ടക്കാരാരുമുണ്ടായിരുന്നില്ല. അതിനാല്‍ ഇവയുടെ എണ്ണം വലിയ തോതില്‍ കൂടി. എന്നാല്‍ വേട്ടക്കാരില്ലാത്തതു പോലെ സ്വാഭാവികമായി ഇരകളും ഇവയ്ക്ക് ലഭ്യമല്ലായിരുന്നു. ദ്വീപിലേക്കെത്തുന്ന ദേശാടനപ്പക്ഷികളായി ഇവയുടെ ഇരകള്‍. പക്ഷികളെ പിടിക്കണമെങ്കില്‍ കടിക്കു ശേഷം ഉടനെ തന്നെ അവ വീഴണം എന്ന ആവശ്യമുയര്‍ന്നു. അല്ലെങ്കില്‍ അവ പറന്നുപോകുകയും ഇര നഷ്ടമാകുകയും ചെയ്യും. ദ്വീപിലെ പാമ്പുകളുടെ പരിണാമദശയില്‍ ഈ ആവശ്യം സ്വാധീനം ചെലുത്തി. അങ്ങനെയാണ് വന്‍കരയിലെ പാമ്പുകളെ അപേക്ഷിച്ച് ആറു മടങ്ങ് വീര്യം കൂടിയ വിഷം ദ്വീപിലെ പാമ്പുകള്‍ക്ക് ലഭിച്ചത്. ഇവയുടെ കടി ഏല്ക്കുന്ന സ്ഥലത്തെ മാംസം ഉരുകാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
1909 മുതല്‍ 1920 വരെയുള്ള കാലയളവില്‍ ഇവിടെ ചെറിയ തോതില്‍ മനുഷ്യവാസമുണ്ടായിരുന്നു. ദ്വീപില്‍ സ്ഥാപിച്ചിരുന്ന ഒരു ലൈറ്റ്ഹൗസിന്റെ നിയന്ത്രണത്തിനായുള്ള ആളുകളായിരുന്നു ഇവര്‍. എന്നാല്‍ പിന്നീട് ലൈറ്റ് ഹൗസ് ഓട്ടമാറ്റിക് സംവിധാനങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ഇവിടെ നിന്നു വിട്ടകന്നു. നിലവില്‍ ഈ ദ്വീപിലേക്കു പൊതുജനങ്ങള്‍ പോകുന്നത് ബ്രസീലിയന്‍ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ബ്രസീല്‍ നേവിക്കാണ് ദ്വീപിന്റെ നിയന്ത്രണം. അവരുടെ അനുമതിയുള്ള ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഇവിടം സന്ദര്‍ശിക്കാന്‍ കഴിയും. എന്നാല്‍ ഇങ്ങനെ പോകുമ്പോള്‍ സംഘത്തില്‍ ഒരു ഡോക്ടര്‍ കൂടി വേണമെന്ന് നിഷ്കര്‍ഷയുണ്ട്.
കരിഞ്ചന്തയില്‍ പൊന്നുംവിലയുള്ള പാമ്പുകളാണ് ഗോള്‍ഡന്‍ ലാന്‍സ്ഹെഡ്. ഒരു പാമ്പിന് 7 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെ ലഭിക്കും. ഇതു മുതലാക്കാനായി കള്ളക്കടത്തുകാരും കൊള്ളക്കാരും ദ്വീപില്‍ എത്താറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗോള്‍ഡന്‍ ലാന്‍സ്ഹെഡിനെ കൂടാതെ ഡിപ്സാസ് ആല്‍ബിഫ്രോണ്‍സ് എന്ന വിഷമില്ലാത്ത പാമ്പുകളും ഇവിടെയുണ്ട്.
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
Education
എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും
സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.
അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.
പ്ലസ് ടു ഇപ്രൂവ്മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
kerala3 days ago
ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്, അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്
-
kerala2 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്