Connect with us

News

‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്‍

ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കുന്നത് വരെ യുഎസുമായി ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

Published

on

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിരസിച്ചു. ഇസ്രാഈലി ആക്രമണത്തില്‍ യുഎസിനെ പങ്കാളിയായി മുദ്രകുത്തി. ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കുന്നത് വരെ യുഎസുമായി ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാനെതിരെയുള്ള ഇസ്രാഈലി കുറ്റകൃത്യങ്ങളുടെ പങ്കാളിയാണ് അമേരിക്ക എന്ന് അദേദഹം പറഞ്ഞു.

”അമേരിക്കക്കാര്‍ ചര്‍ച്ചകള്‍ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്, ഞങ്ങളുടെ ഉത്തരം ഇല്ല എന്നതാണ്,” അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രാഈല്‍ സൈനിക നടപടികളെ ചുറ്റിപ്പറ്റിയുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഷ വാഷിംഗ്ടണ്‍ ഇതിനകം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ”ഇനി തെളിവുകളുടെ ആവശ്യമില്ല,” അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അത് ഇനിയും വളരുമെന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു. ”ഞങ്ങള്‍ നിയമാനുസൃതമായ സ്വയം പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്, ഈ പ്രതിരോധം അവസാനിക്കില്ല,” അദ്ദേഹം പറഞ്ഞു.

അതിനിടെ, സ്റ്റേറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാനിയന്‍ ധനമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു, ”അമേരിക്കക്കാര്‍ ചര്‍ച്ചകള്‍ക്ക് ഗൗരവമായി ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ ആവര്‍ത്തിച്ച് അയച്ചിട്ടുണ്ട്.”

എന്നാല്‍, ആക്രമണം അവസാനിക്കാത്തിടത്തോളം കാലം നയതന്ത്രത്തിനും സംഭാഷണത്തിനും സ്ഥാനമില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്,” യൂറോപ്യന്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ക്കായി ജനീവയില്‍ എത്തിയ മുഖ്യ നയതന്ത്രജ്ഞന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending