Connect with us

kerala

നവംബര്‍ നാലിനു ശേഷം ഗവര്‍ണര്‍ വീണ്ടും വി.സിമാരുടെ രാജി ആവശ്യപ്പെട്ടേക്കും

നവംബര്‍ നാലിനുശേഷം രാജി ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Published

on

തിരുവനന്തപുരം: വി.സിമാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാനുള്ള സമയരപരിധിക്ക് ഒരാഴ്ച ബാക്കി. അടുത്ത വെളളിയാഴ്ചക്കു മുന്‍പ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം. അതിനുശേഷം സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ആലോചിക്കുകയാണ് രാജ്ഭവന്‍. യു.ജി.സി നിര്‍ദേശം പാലിച്ചുകൊണ്ടാണ് വി.സിമാരുടെ നിയമനം നടത്തിയതെന്ന് വിശദീകരിക്കാന്‍ വി.സിമാര്‍ക്ക് കഴിയില്ല. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്.

നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷം പറയുമ്പോള്‍ താന്‍ ചെയ്ത തെറ്റ് തിരുത്താനാണ് ശ്രമിക്കുന്നതെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ നവംബര്‍ നാലിനു ശേഷം സാങ്കേതിക സര്‍വകലാശാല വി.സിക്കെതിരായ സുപ്രീംകോടതി വിധി കേരളത്തിലെ മറ്റെല്ലാ വി.സിമാര്‍ക്കും ബാധകമാകും. വി.സിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, സുപ്രീംകോടതിയുടെ വിധി എല്ലാ വി.സിമാര്‍ക്ക് ബാധകമെന്ന പരാമര്‍ശം ഹൈക്കോടതിയില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ഗവര്‍ണര്‍ കാട്ടിയ തിടുക്കമാണ് വി.സിമാരുടെ രാജി ഉടന്‍ വേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചത്. വി.സിമാരോട് വിശദീകരണം തേടാനുള്ള ചാന്‍സലറുടെ അധികാരം കോടതി അംഗീകരിക്കുകയും ചെയ്തു. നവംബര്‍ നാലിനുശേഷം രാജി ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം ജനങ്ങള്‍ക്ക് ഗവര്‍ണറോടുള്ള പ്രീതി നഷ്ടമായിരിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. സുപ്രീം കോടതി വിധി വിശദമായി സി.പി.എം പരിശോധിച്ചു. വി.സിമാരെ മാറ്റേണ്ട സാഹചര്യമില്ല. വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്. ജനങ്ങളുടെ പ്രീതി നഷ്ടമായിരിക്കുന്നത് ഗവര്‍ണര്‍ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എസ്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. എസ്.എസ്.എല്‍.സി സേ പരീക്ഷഫലം sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി പരീക്ഷാഫലം thslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Continue Reading

kerala

കമ്പ്യൂട്ടര്‍ യുപിഎസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊല്ലം സ്വദേശിയായ സില്‍വസ്റ്റര്‍ ആണ് പേട്ടയില്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.

Published

on

തിരുവനന്തപുരത്ത് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ കൊല്ലം സ്വദേശിയായ സില്‍വസ്റ്റര്‍ ആണ് പേട്ടയില്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.

ട്രെയിനില്‍ വന്നിറങ്ങി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മറ്റൊരു വഴി പോകാന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

എംഡിഎംഎ കമ്പ്യൂട്ടര്‍ യുപിഎസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളില്‍ നിന്ന് ഗോള്‍ഡന്‍ ഷാംപെയിനും പിടികൂടി. പ്രതിയെ വഞ്ചിയൂര്‍ പൊലീസിന് കൈമാറി.

Continue Reading

kerala

സര്‍ക്കാര്‍ മാധ്യമങ്ങളോടല്ല, ഗവര്‍ണറോടാണ് പ്രതിഷേധം അറിയിക്കേണ്ടത്; വി.ഡി സതീശന്‍

രാജ്ഭവന്‍ രാഷ്ട്രീയ കേന്ദ്രമല്ലെന്ന് പറയേണ്ടത് സര്‍ക്കാറാണെന്നും, സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കാന്‍ തയാറാകാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

Published

on

രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്ഭവന്‍ രാഷ്ട്രീയ കേന്ദ്രമല്ലെന്ന് പറയേണ്ടത് സര്‍ക്കാറാണെന്നും, സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കാന്‍ തയാറാകാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ മാധ്യമങ്ങളോടല്ല ഗവര്‍ണറോടാണ് ഇതെ കുറിച്ചുള്ള പ്രതിഷേധം അറിയിക്കേണ്ടത്. ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടു വന്നപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ചതാണ്. ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോഴാണ് മുഖ്യമന്ത്രി ഇതെ കുറിച്ച് സംസാരിച്ചത്. രാജ്ഭവനെ ആര്‍.എസ്.എസ് കേന്ദ്രമാക്കരുതെന്നും ഈ പോക്ക് പോയാല്‍ സി.പി.എം മുങ്ങുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സി.പി.എമ്മിനൊപ്പം സി.പി.ഐയും മുങ്ങുമെന്ന് മുന്‍ സി.പി.ഐ സെക്രട്ടറിയായ സി.കെ ചന്ദ്രന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അത് ബിനോയ് വിശ്വം ഒന്ന് കേട്ടു നോക്കണം. സി.പി.എമ്മിന്റെ ആര്‍.എസ്.എസ് പ്രീണന പരിപാടിക്കൊപ്പം നിന്നാല്‍ ബംഗാളിലെയും ത്രിപുരയിലെയും പോലും സി.പി.ഐയും ഇല്ലാതാകുമെന്ന് ബിനോയ് വിശ്വം ആദ്യം മനസിലാക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending