Connect with us

kerala

വിശ്വാസികള്‍ അനുസരിച്ചോളും; സഖാക്കള്‍ക്ക് ഹാലിളകേണ്ട !

മതവിരുദ്ധത മാത്രമാണ് ഇക്കാര്യത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെയും സഖാക്കളെയും സ്വാധീനിച്ചത്.

Published

on

മീഡിയന്‍

വിശ്വാസികളുടെകാര്യത്തില്‍ സഖാക്കള്‍ക്കെന്തുകാര്യം. യുക്തിവാദവും നിരീശ്വരവാദവും വിളമ്പുന്ന കമ്യൂണിസ്റ്റുകള്‍ക്കാണ് രണ്ടുദിവസമായി സമസ്തയുടെ ഒരു ആഹ്വാനത്തെച്ചൊല്ലി ഹാലിളകുന്നത്. സ്വന്തം അണികളെയും വിശ്വാസിസമൂഹത്തെയും മുന്‍നിര്‍ത്തി ഒരു ആഹ്വാനം നടത്താന്‍ ഈ രാജ്യത്തെ മതസംഘടനകള്‍ക്ക് അധികാരമില്ലേ. അതിനെന്തിനാണ് ഇത്രയും പുകിലെന്നാണ ്മീഡിയന് സംശയം.

കഴിഞ്ഞദിവസം വെള്ളിയാഴ്ചത്തെ ഖുതുബ പ്രസംഗത്തിനായി തയ്യാറാക്കിയ പതിവ് പ്രസ്താവനയിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേതായി ഒരു ആഹ്വാനമുണ്ടായത്. വിശ്വാസികളെ മാത്രം ബാധിക്കുന്ന ഒന്നായിരുന്നു അത്. ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് നാട്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അതിരുവിടുന്ന യാതൊന്നും ഉണ്ടാകരുതെന്ന ആഹ്വാനമായിരുന്നു അതിന് പിന്നില്‍.തികച്ചും വിശ്വാസികളുടെയും നാട്ടുകാരുടെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മ ലാക്കാക്കിയുള്ള ഒന്ന്. അതിനെതിരെയാണ് ഫുട്‌ബോളിനെയും കായികരംഗത്തെയും മതസംഘടനകള്‍ എതിര്‍ക്കുന്നു എന്ന രീതിയില്‍ സഖാക്കളും ഒരുവിഭാഗം മാധ്യമങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
ആയത് വിശ്വാസിസമൂഹം ഒന്നടങ്കം അനുസരിച്ചുവെന്നതിന് തെളിവായിരുന്നു അവരുടെ ഭാഗത്തുനിന്ന് അതിനെതിരെ യാതൊരു വിധ പ്രതികരണവുമുണ്ടായില്ല എന്നത്. സമസ്തയെക്കൂടാതെ എ.പി വിഭാഗവും മുജാഹിദ് വിഭാഗവും ആഹ്വാനത്തെ അനുകൂലിക്കുന്നതാണ ്കണ്ടത്. എന്നാല്‍ ഇസ്‌ലാമികവിരുദ്ധര്‍ ഇതിനെതിരെ ഉറഞ്ഞുതുള്ളുന്നതാണ ്മാധ്യമചര്‍ച്ചകളില്‍ കാണാനായത്. അന്നുതന്നെ അമിത്ഷാ 2002 ലെ ഡല്‍ഹി കലാപത്തെ ന്യായീകിരച്ചതടക്കം വിവിധ ദേശീയസംഭവങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ഇവര്‍ കണ്ടതായി നടിച്ചതേയില്ല. മതവിരുദ്ധത മാത്രമാണ് ഇക്കാര്യത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെയും സഖാക്കളെയും സ്വാധീനിച്ചത്.

ആരാധന എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് ദൈവവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഫുട്‌ബോള്‍ മേളയുടെയും സിനിമയുടെയും രംഗത്ത് ഇത് താരാരാധനയായി മാറുന്നു. രണ്ടും വെവ്വേറെ അര്‍ത്ഥത്തിലുമാണ്. എന്നാല്‍ അമിതമായി വ്യക്തികളെ പ്രശംസിക്കുന്നതും അവരെ കണ്ണടച്ച് അനുസരിക്കുന്നതും ഇസ്‌ലാമികമായി തെറ്റാണ്. ഇത് സമൂഹത്തോട് തുറന്നുപറയാനുള്ള ധാര്‍മികമായ ബാധ്യത മതസംഘടനകള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. ലഹരിക്കെതിരെയും ധൂര്‍ത്തിനെതിരെയും മറ്റും നിരവധി പ്രചാരണകാമ്പയിനുകള്‍ നടത്തിയ സംഘനകളാണ ്‌സമസ്തയും മുജാഹിദും ജമാഅത്തുമെല്ലാം. അതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഈ സംഘടനകളുടെയും ഇസ്‌ലാമികവിശ്വാസത്തിന്റെയും സ്വാധീനം കേരളത്തിലെന്നല്ല, ലോകത്ത് മിക്കയിടത്തും സമൂഹങ്ങളില്‍ കാണാനുമാകും. അവര്‍ ഭരണഘടനാപരമായി ജനാധിപത്യരാജ്യത്ത് ചെയ്യാന്‍ അനുവദിക്കപ്പെട്ട ഒരു നടപടിയെ ഇത്രകണ്ട് ചര്‍വിതചര്‍വിതമാക്കിയ എല്ലാവര്‍ക്കും ഇരിക്കട്ടെ ഈ യാഴ്ചത്തെ വിഡ്ഢിപ്പട്ടം!
ഇസ്‌ലാമിന് കമ്യൂണിസ്റ്റുകളുടെ ഓശാരം ആവശ്യമില്ല സഖാക്കളേ!

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

kerala

‘മലപ്പുറം എന്ന് കേട്ടാല്‍ രോഷം കൊള്ളുന്നത് വേറെ സൂക്കേട്’; ഗണേഷ് കുമാറിനെതിരെ സിഐടിയു

മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

Published

on

ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു. മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നത്. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

തൊപ്പിയും തലേക്കെട്ടും കാണുമ്പോഴുള്ള പ്രതിഷേധമാണ്. സമര മാര്‍ഗത്തെയാണ് മന്ത്രി അധിക്ഷേപിച്ചത്. ആര്‍ടിഒ ഓഫീസിലെ അഴിമതിക്ക് ഉത്തരവാദികള്‍ മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് സമരമുണ്ട്. അതൊന്നും മാഫിയ അല്ലേ. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്. കേരളത്തിലെ ഒരു ജില്ല തന്നെ അല്ലേ മലപ്പുറവും. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു)ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല. എന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ പരാമര്‍ശം. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ല. ലൈസന്‍സ് നിസ്സാരമായി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു

ജനങ്ങള്‍ക്ക് വേണ്ടിയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസന്‍സ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കും. മലപ്പുറം ആര്‍ ടി ഓഫീസില്‍ വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സര്‍ക്കാര്‍ അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡ്രൈവിങ് സ്‌കൂളുകളുടെ ഗ്രൗണ്ടില്‍ ടെസ്റ്റ് വേണ്ടെന്നും സര്‍ക്കാര്‍ സ്ഥലം വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയ മന്ത്രി ഗുണ്ടായിസം സര്‍ക്കാരിനോട് നടക്കില്ലെന്നും മലപ്പുറത്തെ വേല കയ്യില്‍ വെച്ചാല്‍ മതിയെന്നും പറഞ്ഞു.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

Trending