kerala
വിശ്വാസികള്‍ അനുസരിച്ചോളും; സഖാക്കള്‍ക്ക് ഹാലിളകേണ്ട !
മതവിരുദ്ധത മാത്രമാണ് ഇക്കാര്യത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെയും സഖാക്കളെയും സ്വാധീനിച്ചത്.
മീഡിയന്
വിശ്വാസികളുടെകാര്യത്തില്‍ സഖാക്കള്‍ക്കെന്തുകാര്യം. യുക്തിവാദവും നിരീശ്വരവാദവും വിളമ്പുന്ന കമ്യൂണിസ്റ്റുകള്‍ക്കാണ് രണ്ടുദിവസമായി സമസ്തയുടെ ഒരു ആഹ്വാനത്തെച്ചൊല്ലി ഹാലിളകുന്നത്. സ്വന്തം അണികളെയും വിശ്വാസിസമൂഹത്തെയും മുന്‍നിര്‍ത്തി ഒരു ആഹ്വാനം നടത്താന്‍ ഈ രാജ്യത്തെ മതസംഘടനകള്‍ക്ക് അധികാരമില്ലേ. അതിനെന്തിനാണ് ഇത്രയും പുകിലെന്നാണ ്മീഡിയന് സംശയം.
കഴിഞ്ഞദിവസം വെള്ളിയാഴ്ചത്തെ ഖുതുബ പ്രസംഗത്തിനായി തയ്യാറാക്കിയ പതിവ് പ്രസ്താവനയിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേതായി ഒരു ആഹ്വാനമുണ്ടായത്. വിശ്വാസികളെ മാത്രം ബാധിക്കുന്ന ഒന്നായിരുന്നു അത്. ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് നാട്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അതിരുവിടുന്ന യാതൊന്നും ഉണ്ടാകരുതെന്ന ആഹ്വാനമായിരുന്നു അതിന് പിന്നില്‍.തികച്ചും വിശ്വാസികളുടെയും നാട്ടുകാരുടെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മ ലാക്കാക്കിയുള്ള ഒന്ന്. അതിനെതിരെയാണ് ഫുട്ബോളിനെയും കായികരംഗത്തെയും മതസംഘടനകള്‍ എതിര്‍ക്കുന്നു എന്ന രീതിയില്‍ സഖാക്കളും ഒരുവിഭാഗം മാധ്യമങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
ആയത് വിശ്വാസിസമൂഹം ഒന്നടങ്കം അനുസരിച്ചുവെന്നതിന് തെളിവായിരുന്നു അവരുടെ ഭാഗത്തുനിന്ന് അതിനെതിരെ യാതൊരു വിധ പ്രതികരണവുമുണ്ടായില്ല എന്നത്. സമസ്തയെക്കൂടാതെ എ.പി വിഭാഗവും മുജാഹിദ് വിഭാഗവും ആഹ്വാനത്തെ അനുകൂലിക്കുന്നതാണ ്കണ്ടത്. എന്നാല്‍ ഇസ്ലാമികവിരുദ്ധര്‍ ഇതിനെതിരെ ഉറഞ്ഞുതുള്ളുന്നതാണ ്മാധ്യമചര്‍ച്ചകളില്‍ കാണാനായത്. അന്നുതന്നെ അമിത്ഷാ 2002 ലെ ഡല്‍ഹി കലാപത്തെ ന്യായീകിരച്ചതടക്കം വിവിധ ദേശീയസംഭവങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ഇവര്‍ കണ്ടതായി നടിച്ചതേയില്ല. മതവിരുദ്ധത മാത്രമാണ് ഇക്കാര്യത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെയും സഖാക്കളെയും സ്വാധീനിച്ചത്.
ആരാധന എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് ദൈവവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഫുട്ബോള്‍ മേളയുടെയും സിനിമയുടെയും രംഗത്ത് ഇത് താരാരാധനയായി മാറുന്നു. രണ്ടും വെവ്വേറെ അര്‍ത്ഥത്തിലുമാണ്. എന്നാല്‍ അമിതമായി വ്യക്തികളെ പ്രശംസിക്കുന്നതും അവരെ കണ്ണടച്ച് അനുസരിക്കുന്നതും ഇസ്ലാമികമായി തെറ്റാണ്. ഇത് സമൂഹത്തോട് തുറന്നുപറയാനുള്ള ധാര്‍മികമായ ബാധ്യത മതസംഘടനകള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. ലഹരിക്കെതിരെയും ധൂര്‍ത്തിനെതിരെയും മറ്റും നിരവധി പ്രചാരണകാമ്പയിനുകള്‍ നടത്തിയ സംഘനകളാണ ്സമസ്തയും മുജാഹിദും ജമാഅത്തുമെല്ലാം. അതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഈ സംഘടനകളുടെയും ഇസ്ലാമികവിശ്വാസത്തിന്റെയും സ്വാധീനം കേരളത്തിലെന്നല്ല, ലോകത്ത് മിക്കയിടത്തും സമൂഹങ്ങളില്‍ കാണാനുമാകും. അവര്‍ ഭരണഘടനാപരമായി ജനാധിപത്യരാജ്യത്ത് ചെയ്യാന്‍ അനുവദിക്കപ്പെട്ട ഒരു നടപടിയെ ഇത്രകണ്ട് ചര്‍വിതചര്‍വിതമാക്കിയ എല്ലാവര്ക്കും ഇരിക്കട്ടെ ഈ യാഴ്ചത്തെ വിഡ്ഢിപ്പട്ടം!
ഇസ്ലാമിന് കമ്യൂണിസ്റ്റുകളുടെ ഓശാരം ആവശ്യമില്ല സഖാക്കളേ!
kerala
ട്രെയിനില്‍ നിന്നും തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
വെന്റിലേറ്റര്‍ നീക്കിയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നു പുറത്തേക്കു ചവിട്ടി വീഴ്ത്തിയ യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയിലാണ് നേരിയ പുരോഗതി വന്നിട്ടുള്ളത്. വെന്റിലേറ്റര്‍ നീക്കിയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി.
സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. ഓക്സിജന്‍ സപ്പോര്‍ട്ട് തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓടുന്ന ട്രെയിനില്‍ നിന്നു പെണ്‍കുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസില്‍ പ്രതി സുരേഷ് റിമാന്‍ഡിലാണ്.
വധശ്രമം അടക്കം ആറു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നവംബര്‍ 2ന് കേരള എക്സ്പ്രസില്‍ നിന്നാണ് ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ പ്രതി യുവതിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ശ്രീക്കുട്ടിക്കൊപ്പം അര്‍ച്ചന എന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അര്‍ച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന് എന്നയാളാണ് പ്രതിയെ കീഴ്പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്.
kerala
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ 66 ലക്ഷം രൂപ തട്ടിപ്പ്: നാല് പേര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം
മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.
നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ 66 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. ഇതുസംബന്ധിച്ച കുറ്റപത്രം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചു. മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.
ജീവനക്കാരികളായ വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ലിന്, രാധാകുമാരി എന്നിവര്‍യും വിനീതയുടെ ഭര്‍ത്താവ് ആദര്‍ശും പ്രതികളാണ്. ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിയെടുത്ത പണം സ്വര്‍ണവും വാഹനങ്ങളും വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്ന് ആരോപണം.
രണ്ട് വര്‍ഷം നീണ്ടാണ് സാമ്പത്തിക വഞ്ചന നടന്നത്. വിശ്വാസവഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ഇതിനിടെ, ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ കൃഷ്ണകുമാര്‍ക്കെതിരെ നല്കിയ പരാതിയുടെ അന്വേഷണവും അവസാന ഘട്ടത്തിലാണ്. പരാതിയില്‍ വസ്തുതകളില്ലെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
kerala
തിരുവനന്തപുരം ജില്ലയില്‍ 50 ഇടങ്ങളില്‍ ബിജെപിക്ക് മത്സരിക്കാന്‍ സ്ഥാനാര്‍ഥിയില്ല
അഞ്ച് നഗരസഭാ വാര്‍ഡിലും 43 പഞ്ചായത്ത് വാര്‍ഡിലും ബിജെപിക്ക് ആരെയും നിര്‍ത്താനായില്ല.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 50 ഇടങ്ങളിലായി മത്സരിക്കാന്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. അഞ്ച് നഗരസഭാ വാര്‍ഡിലും 43 പഞ്ചായത്ത് വാര്‍ഡിലും ബിജെപിക്ക് ആരെയും നിര്‍ത്താനായില്ല. എന്‍ഡിഎ ഘടകകക്ഷികളും ഇവിടങ്ങളില്‍ മത്സരിക്കുന്നില്ല. കഴിഞ്ഞ ദിവസമാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നത്.
അതേസമയം ബിജെപിക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന നെടുമങ്ങാട് നഗരസഭയിലെ പെരുമല, പറമുട്ടം, പത്താംകല്ല്, കൊപ്പം, പുങ്കംമൂട് വാര്‍ഡുകളിലും, കിളമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നഗരൂര്‍ ഡിവിഷനിലും പുതുക്കുറിച്ചി ഡിവിഷനിലും ബിജെപിക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താനായിട്ടില്ല.
സംസ്ഥാനത്താകെ 72,005 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 37,786 സ്ത്രീ സ്ഥാനാര്‍ഥികളും 34,218 പുരുഷ സ്ഥാനാര്‍ഥികളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയുമാണ് മത്സരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. വയനാട്ടിലാണ് കുറവ്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്നുമുതല്‍ ആരംഭിക്കും. പ്രിസൈഡിങ്, ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. പോസ്റ്റല്‍ ബാലറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News13 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala16 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala15 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala14 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

