Connect with us

kerala

വിശ്വാസികള്‍ അനുസരിച്ചോളും; സഖാക്കള്‍ക്ക് ഹാലിളകേണ്ട !

മതവിരുദ്ധത മാത്രമാണ് ഇക്കാര്യത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെയും സഖാക്കളെയും സ്വാധീനിച്ചത്.

Published

on

മീഡിയന്‍

വിശ്വാസികളുടെകാര്യത്തില്‍ സഖാക്കള്‍ക്കെന്തുകാര്യം. യുക്തിവാദവും നിരീശ്വരവാദവും വിളമ്പുന്ന കമ്യൂണിസ്റ്റുകള്‍ക്കാണ് രണ്ടുദിവസമായി സമസ്തയുടെ ഒരു ആഹ്വാനത്തെച്ചൊല്ലി ഹാലിളകുന്നത്. സ്വന്തം അണികളെയും വിശ്വാസിസമൂഹത്തെയും മുന്‍നിര്‍ത്തി ഒരു ആഹ്വാനം നടത്താന്‍ ഈ രാജ്യത്തെ മതസംഘടനകള്‍ക്ക് അധികാരമില്ലേ. അതിനെന്തിനാണ് ഇത്രയും പുകിലെന്നാണ ്മീഡിയന് സംശയം.

കഴിഞ്ഞദിവസം വെള്ളിയാഴ്ചത്തെ ഖുതുബ പ്രസംഗത്തിനായി തയ്യാറാക്കിയ പതിവ് പ്രസ്താവനയിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേതായി ഒരു ആഹ്വാനമുണ്ടായത്. വിശ്വാസികളെ മാത്രം ബാധിക്കുന്ന ഒന്നായിരുന്നു അത്. ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് നാട്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അതിരുവിടുന്ന യാതൊന്നും ഉണ്ടാകരുതെന്ന ആഹ്വാനമായിരുന്നു അതിന് പിന്നില്‍.തികച്ചും വിശ്വാസികളുടെയും നാട്ടുകാരുടെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മ ലാക്കാക്കിയുള്ള ഒന്ന്. അതിനെതിരെയാണ് ഫുട്‌ബോളിനെയും കായികരംഗത്തെയും മതസംഘടനകള്‍ എതിര്‍ക്കുന്നു എന്ന രീതിയില്‍ സഖാക്കളും ഒരുവിഭാഗം മാധ്യമങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
ആയത് വിശ്വാസിസമൂഹം ഒന്നടങ്കം അനുസരിച്ചുവെന്നതിന് തെളിവായിരുന്നു അവരുടെ ഭാഗത്തുനിന്ന് അതിനെതിരെ യാതൊരു വിധ പ്രതികരണവുമുണ്ടായില്ല എന്നത്. സമസ്തയെക്കൂടാതെ എ.പി വിഭാഗവും മുജാഹിദ് വിഭാഗവും ആഹ്വാനത്തെ അനുകൂലിക്കുന്നതാണ ്കണ്ടത്. എന്നാല്‍ ഇസ്‌ലാമികവിരുദ്ധര്‍ ഇതിനെതിരെ ഉറഞ്ഞുതുള്ളുന്നതാണ ്മാധ്യമചര്‍ച്ചകളില്‍ കാണാനായത്. അന്നുതന്നെ അമിത്ഷാ 2002 ലെ ഡല്‍ഹി കലാപത്തെ ന്യായീകിരച്ചതടക്കം വിവിധ ദേശീയസംഭവങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ഇവര്‍ കണ്ടതായി നടിച്ചതേയില്ല. മതവിരുദ്ധത മാത്രമാണ് ഇക്കാര്യത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെയും സഖാക്കളെയും സ്വാധീനിച്ചത്.

ആരാധന എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് ദൈവവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഫുട്‌ബോള്‍ മേളയുടെയും സിനിമയുടെയും രംഗത്ത് ഇത് താരാരാധനയായി മാറുന്നു. രണ്ടും വെവ്വേറെ അര്‍ത്ഥത്തിലുമാണ്. എന്നാല്‍ അമിതമായി വ്യക്തികളെ പ്രശംസിക്കുന്നതും അവരെ കണ്ണടച്ച് അനുസരിക്കുന്നതും ഇസ്‌ലാമികമായി തെറ്റാണ്. ഇത് സമൂഹത്തോട് തുറന്നുപറയാനുള്ള ധാര്‍മികമായ ബാധ്യത മതസംഘടനകള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. ലഹരിക്കെതിരെയും ധൂര്‍ത്തിനെതിരെയും മറ്റും നിരവധി പ്രചാരണകാമ്പയിനുകള്‍ നടത്തിയ സംഘനകളാണ ്‌സമസ്തയും മുജാഹിദും ജമാഅത്തുമെല്ലാം. അതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഈ സംഘടനകളുടെയും ഇസ്‌ലാമികവിശ്വാസത്തിന്റെയും സ്വാധീനം കേരളത്തിലെന്നല്ല, ലോകത്ത് മിക്കയിടത്തും സമൂഹങ്ങളില്‍ കാണാനുമാകും. അവര്‍ ഭരണഘടനാപരമായി ജനാധിപത്യരാജ്യത്ത് ചെയ്യാന്‍ അനുവദിക്കപ്പെട്ട ഒരു നടപടിയെ ഇത്രകണ്ട് ചര്‍വിതചര്‍വിതമാക്കിയ എല്ലാവര്‍ക്കും ഇരിക്കട്ടെ ഈ യാഴ്ചത്തെ വിഡ്ഢിപ്പട്ടം!
ഇസ്‌ലാമിന് കമ്യൂണിസ്റ്റുകളുടെ ഓശാരം ആവശ്യമില്ല സഖാക്കളേ!

kerala

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി

കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.

10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി.പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.

Continue Reading

kerala

ഭരണവിരുദ്ധ വികാരം കാരണം മന്ത്രിമാർ പോലും പ്രചാരണ രം​ഗത്തില്ല: രമേശ് ചെന്നിത്തല

ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടും.

മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുൽ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല.

മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണ്. മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ബിജെപി അക്കൗണ്ട് തുറക്കില്ല. രാഹുൽ ഗാന്ധി 22ന് തൃശൂരിൽ പ്രസംഗിക്കും.

സൈബർ അധിക്ഷേപം അംഗീകരിക്കുന്നില്ല. വടകരയിലെ പരാജയഭയം കൊണ്ടാണ് പുതിയ തന്ത്രം. കൊവിഡ് കാലത്തെ കൊള്ള ഇനിയും തുറന്നുപറയും. അതിനെ വ്യക്തി അധിക്ഷേപമായി കാണേണ്ട. സൈബർ അറ്റാക്ക് അംഗീകരിക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.

Continue Reading

crime

കള്ളവോട്ട്; 92കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു, നടപടി

. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.

Published

on

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Continue Reading

Trending