Connect with us

News

നെയ്മറിന് കെട്ടിപ്പിടിച്ചൊരുമ്മ; ആഹ്ലാദത്താല്‍ കണ്ണ് നനഞ്ഞ് കുഞ്ഞാന്‍

ഗ്രൗണ്ടിനടുത്ത് വരെ എത്തിയിരുന്നുവെങ്കിലും താരങ്ങളെ കാണാനായിരുന്നില്ല

Published

on

അശ്‌റഫ് തൂണേരി

ദോഹ: നെയ്മറിനെ നേരില്‍ക്കാണുന്നത് പോലും സ്വപ്‌നമായിക്കണ്ട കുഞ്ഞാന് ഇപ്പോഴും സ്വയം വിശ്വസിക്കാനാവുന്നില്ല. സാക്ഷാല്‍ നെയ്മറിനെ കെട്ടിപ്പിടിച്ചൊരു മുത്തം നല്‍കാനായിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിലൊന്ന് പൂവണിഞ്ഞപ്പോള്‍ ആഹ്ലാദത്തില്‍ കണ്ണുകള്‍ നനഞ്ഞിരുന്നു മലപ്പുറം, പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശി സ്വദേശി കുഞ്ഞാന്.
ബ്രസീലും തെക്കന്‍ കൊറിയയും തമ്മില്‍ നടന്ന മത്സരത്തിന്റെ തൊട്ടുമുമ്പാണ് കുഞ്ഞാന്‍ റാസ്അബൂഅബൂദിലെ 974 സ്‌റ്റേഡിയത്തിലെത്തിയത്. ഇരുടീമുകളും പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ കൊറിയന്‍ ടീമിന് മുന്നിലായി വീല്‍ ചെയറില്‍ സ്ഥാനമുറപ്പിച്ചു അദ്ദേഹം. ചെറുപ്പത്തില്‍ പോളിയോബാധിച്ച് അരക്ക് താഴെ തളര്‍ന്ന കുഞ്ഞാന്‍ മികച്ചൊരു ഫുട്‌ബോള്‍ സംഘാടകനാണ്.

ജീവിതത്തോട് നിരന്തരം പൊരുതുന്ന ആ യുവാവിന് ഖത്തര്‍ ലോകകപ്പ് സംഘാടനത്തില്‍ തന്നെപ്പോലുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നതറിഞ്ഞതുമുതല്‍ ദോഹയിലേക്ക് പുറപ്പെടാനുറച്ചിരുന്നു. പത്തു ടിക്കറ്റുകളുമായാണ് അടുത്ത കൂട്ടുകാരന്‍ ഷബീബിനൊപ്പം ഖത്തറിലെത്തിയത്. പ്രവാസികളും സ്വദേശികളും ഊഷ്മളമായി സ്വീകരിച്ചു. ഇഷ്ട ടീം ബ്രസീലാണ്. ജര്‍മ്മന്‍സ്‌പെയിന്‍ കളികാണാന്‍ നേരത്തെ കുഞാനെത്തിയിരുന്നു.പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്ന ഖത്തര്‍ ലോകകപ്പില്‍ കുഞ്ഞാന്റെ സാന്നിധ്യം അറിഞ്ഞ ഫിഫ ഉദ്യോഗസ്ഥര്‍ മത്സരം നടക്കുന്ന വേദിക്കടുത്ത് കൊണ്ടുപോയി കുഞ്ഞാന് കളിക്കാരെ കാണിച്ചുകൊടുത്തു. ഗ്രൗണ്ടിനടുത്ത് വരെ എത്തിയിരുന്നുവെങ്കിലും താരങ്ങളെ കാണാനായിരുന്നില്ല.

ബ്രസീല്‍ ടീമിനെ കാണാനും അവര്‍ക്കൊപ്പം ചിത്രമെടുക്കാനുമുള്ള ആഗ്രഹം അദ്ദേഹം അന്നേരം പ്രകടിപ്പിച്ചിരുന്നു. നെയ്മാറിനെ കാണാനുള്ള ആഗ്രഹവുമായി നേരത്തെ അദ്ദേഹം തങ്ങിയ ഹോട്ടലില്‍ ചെന്നെങ്കിലും സാധിച്ചില്ല. 974 സ്‌റ്റേഡിയത്തിലെത്തിയ കുഞ്ഞാന്‍ തന്റെ ആഗ്രഹം ഫിഫ പ്രതിനിധികളിലൊരാളായ ഇറ്റാലിയന്‍ വനിതയെ അറിയിച്ചു. അവരൊന്നും പറയാതെ പോയി. എന്നാല്‍ അവര്‍ തിരിച്ചെത്തിയത് ഗ്രൗണ്ടിലേക്കുള്ള പ്രവേശനത്തിന് അനുമതിയുള്ള ടാഗുമായിട്ടായിരുന്നു. ഖത്തര്‍ ലോകകകകപ്പ് ഫുട്‌ബോളില്‍ ഭിന്നശേഷിക്കാരെ പരിഗണിക്കുന്നതിന്റെ ഭാഗമായി കളിക്കുമുന്നേ ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്നുണ്ട്. ആ അവസരം ഗ്യാലറിയിലിരുന്ന് കളി കണ്ട് തിരിച്ചുപോകേണ്ടി വരുമായിരുന്ന കുഞ്ഞാനെ ഗ്രൗണ്ടിലെത്തി കളി കാണാനുള്ള അവസരത്തിലേക്കെത്തിച്ചു. നെയ്മറും ബ്രസീല്‍ ടീമും ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ വിളിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.

ഗ്രൗണ്ടിലേക്കിറങ്ങാനെത്തിയ ഡാനി ആല്‍വസ് കുഞ്ഞാന് ആദ്യം കൈ കൊടുത്തു. തൊട്ടുപിറകെ ഓരോ താരങ്ങള്‍ എത്തി. പെട്ടെന്ന് അതാ വരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ഷബീര്‍ വിളിച്ചുപറഞ്ഞു. ഇത് കേട്ടപാതി നിയന്ത്രണം വിട്ട കുഞ്ഞാന്‍ നെയ്മറേന്ന് വിളിച്ചുപോയി. ആദ്യം വിളി കേട്ടില്ല. പിന്നീട് കൈ കൊണ്ട് ആംഗ്യം കാണിച്ചു. കുഞ്ഞാന്‍ കൈകൂപ്പി നിന്നു. അതോടെ നെയ്മാര്‍ അടുത്തെത്തിയതും കുഞ്ഞാന്‍ കെട്ടിപ്പിടിച്ചു, ഉമ്മ വെച്ചു. സ്വപ്‌നസാഫല്യത്താല്‍ കുഞ്ഞാന്‍ ആഹ്ലാദത്തിന്റെ നെറുകയിലെത്തി.

india

ഹരിയാനയില്‍ മുടിവെട്ടുന്നതുമായി ബന്ധപ്പെട്ട താക്കീതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

മുടിവെട്ടാനും സ്‌കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.

Published

on

ചണ്ഡീഗഡ്: മുടിവെട്ടാനും സ്‌കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.

ബാസ് ഗ്രാമത്തിലെ കര്‍ത്താര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഡയറക്ടര്‍ കം പ്രിന്‍സിപ്പല്‍, 50 കാരനായ ജഗ്ബീര്‍ സിംഗ് പന്നുവാണ് സ്‌കൂള്‍ വളപ്പില്‍ വച്ച് ആക്രമിക്കപ്പെട്ടത്. പലതവണ കുത്തേറ്റിരുന്നു. ശരിയായ ഗ്രൂമിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും പ്രത്യേകിച്ച് അവരുടെ മുടി മുറിക്കുന്നതിനും സ്‌കൂള്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനും വിദ്യാര്‍ത്ഥികള്‍ ഇടയ്ക്കിടെ ശാസിക്കപ്പെട്ടതില്‍ രോഷാകുലരായിരുന്നു.

സിംഗ് കൗമാരക്കാരെ പലതവണ താക്കീത് ചെയ്യുകയും അവരുടെ വഴികള്‍ ശരിയാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളെ ആക്രമിച്ച ശേഷം രണ്ട് വിദ്യാര്‍ത്ഥികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സ്‌കൂള്‍ ജീവനക്കാരാണ് പന്നുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഹിസാറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂള്‍ ജീവനക്കാരെയും മറ്റ് വിദ്യാര്‍ത്ഥികളെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നതിനാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ തടിച്ചുകൂടി.

സ്‌കൂള്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മടക്കാവുന്ന കത്തി കണ്ടെടുത്തു.

പ്രിന്‍സിപ്പലിനെ കുത്തിയ ശേഷം ആണ്‍കുട്ടികള്‍ ഓടുന്നതും അവരില്‍ ഒരാള്‍ കത്തി വലിച്ചെറിയുന്നതും കാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

അച്ചടക്കമില്ലായ്മയുടെ പേരില്‍ പ്രിന്‍സിപ്പല്‍ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായും ഷര്‍ട്ടില്‍ മുറുക്കി മുടി ട്രിം ചെയ്യാന്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഹന്‍സി പോലീസ് സൂപ്രണ്ട് അമിത് യശ്വര്‍ധന്‍ പറഞ്ഞു.

ഇവര്‍ തമ്മില്‍ വ്യക്തിപരമായ വൈരാഗ്യമുണ്ടെങ്കില്‍ അത് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും വിശദമായ അന്വേഷണത്തിനും ശേഷമേ കൊലപാതകത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Continue Reading

kerala

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Published

on

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് മൂന്ന് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്ന് യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

‘കീമില്‍ സര്‍ക്കാര്‍ അപ്പീലിനില്ല; കോടതി വിധി അംഗീകരിക്കുന്നു’; മന്ത്രി ആര്‍ ബിന്ദു

പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കും.

Published

on

കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിഷയത്തില്‍ സുപ്രീംകോടതിയില്‍ അപ്പീലിന് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോര്‍മുല തുടരും. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കും. എന്‍ട്രന്‍സ് കമ്മീഷന്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് പതിനാലിന് മുന്‍പ് അഡ്മിഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കണം. സമയപരിമിതിയുള്ളതുകൊണ്ടാണ് പഴയ ഫോര്‍മുലയില്‍ റാങ്ക് ലിസ്റ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന് പുറമേ ഡിവിഷന്‍ ബെഞ്ചിലും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.

കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്. ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

Continue Reading

Trending