Connect with us

News

നെയ്മറിന് കെട്ടിപ്പിടിച്ചൊരുമ്മ; ആഹ്ലാദത്താല്‍ കണ്ണ് നനഞ്ഞ് കുഞ്ഞാന്‍

ഗ്രൗണ്ടിനടുത്ത് വരെ എത്തിയിരുന്നുവെങ്കിലും താരങ്ങളെ കാണാനായിരുന്നില്ല

Published

on

അശ്‌റഫ് തൂണേരി

ദോഹ: നെയ്മറിനെ നേരില്‍ക്കാണുന്നത് പോലും സ്വപ്‌നമായിക്കണ്ട കുഞ്ഞാന് ഇപ്പോഴും സ്വയം വിശ്വസിക്കാനാവുന്നില്ല. സാക്ഷാല്‍ നെയ്മറിനെ കെട്ടിപ്പിടിച്ചൊരു മുത്തം നല്‍കാനായിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിലൊന്ന് പൂവണിഞ്ഞപ്പോള്‍ ആഹ്ലാദത്തില്‍ കണ്ണുകള്‍ നനഞ്ഞിരുന്നു മലപ്പുറം, പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശി സ്വദേശി കുഞ്ഞാന്.
ബ്രസീലും തെക്കന്‍ കൊറിയയും തമ്മില്‍ നടന്ന മത്സരത്തിന്റെ തൊട്ടുമുമ്പാണ് കുഞ്ഞാന്‍ റാസ്അബൂഅബൂദിലെ 974 സ്‌റ്റേഡിയത്തിലെത്തിയത്. ഇരുടീമുകളും പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ കൊറിയന്‍ ടീമിന് മുന്നിലായി വീല്‍ ചെയറില്‍ സ്ഥാനമുറപ്പിച്ചു അദ്ദേഹം. ചെറുപ്പത്തില്‍ പോളിയോബാധിച്ച് അരക്ക് താഴെ തളര്‍ന്ന കുഞ്ഞാന്‍ മികച്ചൊരു ഫുട്‌ബോള്‍ സംഘാടകനാണ്.

ജീവിതത്തോട് നിരന്തരം പൊരുതുന്ന ആ യുവാവിന് ഖത്തര്‍ ലോകകപ്പ് സംഘാടനത്തില്‍ തന്നെപ്പോലുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നതറിഞ്ഞതുമുതല്‍ ദോഹയിലേക്ക് പുറപ്പെടാനുറച്ചിരുന്നു. പത്തു ടിക്കറ്റുകളുമായാണ് അടുത്ത കൂട്ടുകാരന്‍ ഷബീബിനൊപ്പം ഖത്തറിലെത്തിയത്. പ്രവാസികളും സ്വദേശികളും ഊഷ്മളമായി സ്വീകരിച്ചു. ഇഷ്ട ടീം ബ്രസീലാണ്. ജര്‍മ്മന്‍സ്‌പെയിന്‍ കളികാണാന്‍ നേരത്തെ കുഞാനെത്തിയിരുന്നു.പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്ന ഖത്തര്‍ ലോകകപ്പില്‍ കുഞ്ഞാന്റെ സാന്നിധ്യം അറിഞ്ഞ ഫിഫ ഉദ്യോഗസ്ഥര്‍ മത്സരം നടക്കുന്ന വേദിക്കടുത്ത് കൊണ്ടുപോയി കുഞ്ഞാന് കളിക്കാരെ കാണിച്ചുകൊടുത്തു. ഗ്രൗണ്ടിനടുത്ത് വരെ എത്തിയിരുന്നുവെങ്കിലും താരങ്ങളെ കാണാനായിരുന്നില്ല.

ബ്രസീല്‍ ടീമിനെ കാണാനും അവര്‍ക്കൊപ്പം ചിത്രമെടുക്കാനുമുള്ള ആഗ്രഹം അദ്ദേഹം അന്നേരം പ്രകടിപ്പിച്ചിരുന്നു. നെയ്മാറിനെ കാണാനുള്ള ആഗ്രഹവുമായി നേരത്തെ അദ്ദേഹം തങ്ങിയ ഹോട്ടലില്‍ ചെന്നെങ്കിലും സാധിച്ചില്ല. 974 സ്‌റ്റേഡിയത്തിലെത്തിയ കുഞ്ഞാന്‍ തന്റെ ആഗ്രഹം ഫിഫ പ്രതിനിധികളിലൊരാളായ ഇറ്റാലിയന്‍ വനിതയെ അറിയിച്ചു. അവരൊന്നും പറയാതെ പോയി. എന്നാല്‍ അവര്‍ തിരിച്ചെത്തിയത് ഗ്രൗണ്ടിലേക്കുള്ള പ്രവേശനത്തിന് അനുമതിയുള്ള ടാഗുമായിട്ടായിരുന്നു. ഖത്തര്‍ ലോകകകകപ്പ് ഫുട്‌ബോളില്‍ ഭിന്നശേഷിക്കാരെ പരിഗണിക്കുന്നതിന്റെ ഭാഗമായി കളിക്കുമുന്നേ ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്നുണ്ട്. ആ അവസരം ഗ്യാലറിയിലിരുന്ന് കളി കണ്ട് തിരിച്ചുപോകേണ്ടി വരുമായിരുന്ന കുഞ്ഞാനെ ഗ്രൗണ്ടിലെത്തി കളി കാണാനുള്ള അവസരത്തിലേക്കെത്തിച്ചു. നെയ്മറും ബ്രസീല്‍ ടീമും ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ വിളിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.

ഗ്രൗണ്ടിലേക്കിറങ്ങാനെത്തിയ ഡാനി ആല്‍വസ് കുഞ്ഞാന് ആദ്യം കൈ കൊടുത്തു. തൊട്ടുപിറകെ ഓരോ താരങ്ങള്‍ എത്തി. പെട്ടെന്ന് അതാ വരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ഷബീര്‍ വിളിച്ചുപറഞ്ഞു. ഇത് കേട്ടപാതി നിയന്ത്രണം വിട്ട കുഞ്ഞാന്‍ നെയ്മറേന്ന് വിളിച്ചുപോയി. ആദ്യം വിളി കേട്ടില്ല. പിന്നീട് കൈ കൊണ്ട് ആംഗ്യം കാണിച്ചു. കുഞ്ഞാന്‍ കൈകൂപ്പി നിന്നു. അതോടെ നെയ്മാര്‍ അടുത്തെത്തിയതും കുഞ്ഞാന്‍ കെട്ടിപ്പിടിച്ചു, ഉമ്മ വെച്ചു. സ്വപ്‌നസാഫല്യത്താല്‍ കുഞ്ഞാന്‍ ആഹ്ലാദത്തിന്റെ നെറുകയിലെത്തി.

kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.

Continue Reading

kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

Published

on

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.

ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

Continue Reading

Trending