Connect with us

News

മെസി vs എംബാപ്പെ ഏറ്റുമുട്ടുമ്പോള്‍ ലോകം കാണാന്‍ പോകുന്നത് സ്വപ്ന ഫൈനല്‍

ഇനിയിപ്പോള്‍ മറ്റൊരു സ്വപ്‌നതുല്യമായ ഫൈനലാണ്. അര്‍ജന്റീനക്കെതിരെ ഫ്രാന്‍സ്. അഥവാ ലിയോ മെസിയും കിലിയന്‍ എംബാപ്പേയും. ഇനിയും വിവരിച്ചാല്‍ ലാറ്റിനമേരിക്കയും യൂറോപ്പും.

Published

on

ദോഹ: ബ്രസീലും അര്‍ജന്റീനയും തമ്മിലൊരു സെമിഫൈനല്‍ ഇവിടെ ഫുട്‌ബോള്‍ ലോകം സ്വപ്‌നംകണ്ടിരുന്നു. ക്രൊയേഷ്യക്കാര്‍ ആ സ്വപ്‌നം തരിപ്പണമാക്കി. അവര്‍ ബ്രസീലിനെ കെട്ടുകെട്ടിച്ചു. ഇനിയിപ്പോള്‍ മറ്റൊരു സ്വപ്‌നതുല്യമായ ഫൈനലാണ്. അര്‍ജന്റീനക്കെതിരെ ഫ്രാന്‍സ്. അഥവാ ലിയോ മെസിയും കിലിയന്‍ എംബാപ്പേയും. ഇനിയും വിവരിച്ചാല്‍ ലാറ്റിനമേരിക്കയും യൂറോപ്പും. ഫ്രാന്‍സ് നിലവിലെ ജേതാക്കളാണ്. അര്‍ജന്റീനയാവട്ടെ തോല്‍വികളറിയാതെ 37 മല്‍സര കുതിപ്പിന് ശേഷം സഊദി അറേബ്യക്ക് മുന്നില്‍ തല താഴ്ത്തിയാണ് ഫൈനല്‍ വരെയെത്തിയത്. ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വപ്‌നത്തില്‍ കണ്ടതാണ് ഈ ഫൈനല്‍ ബര്‍ത്ത്. ഇനി ഒരു സ്വപ്‌നം കൂടി ബാക്കി നില്‍ക്കുന്നു ആ കപ്പില്‍ മെസി മുത്തമിടണം. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ഒരു ലോകകപ്പ് വേണമെന്ന പ്രഖ്യാപനം ആരാധകര്‍ മാത്രമല്ല നടത്തുന്നത് അര്‍ജന്റീനിയന്‍ സംഘത്തിലെ ഓരോരുത്തരും അത് തന്നെ പറയുന്നു.
ഫ്രാന്‍സിനാവട്ടെ നാല് വര്‍ഷം മുമ്പ് സ്വന്തമാക്കിയ ലോകകപ്പിന് ശഷം നല്ല കാലമായിരുന്നില്ല. തോല്‍വികള്‍ വന്നു. നാഷന്‍സ് ലീഗില്‍ തപ്പിതടഞ്ഞു. യൂറോയിലും കാര്യമായി ഒന്നും ചെയ്യാനായില്ല. ഖത്തറിലേക്ക് വരുന്നതിന് മുമ്പ് കരീം ബെന്‍സേമ, പോള്‍ പോഗ്ബ, എന്‍കോളോ കാന്റെ തുടങ്ങിയ വമ്പന്മാരെയെല്ലൊം നഷ്ടമായി. ഇത് കൂടാതെയായിരുന്നു നാഷന്‍സ് ലീഗിലെ പരാജയങ്ങള്‍. നോക്കൗട്ടിനപ്പുറം ഫ്രാന്‍സ് വരില്ലെന്ന് പലരും പറഞ്ഞു. പക്ഷ ദിദിയര്‍ ദെഷാംപ്‌സ് സംഘം തുണീഷ്യക്കെതിരായ തോല്‍വിക്ക് ശേഷം പൂര്‍ണ കരുത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു. ഫോമിലേക്ക് വന്ന രണ്ട് ടീമുകളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ലോകം സാക്ഷികളാവാന്‍ പോവുന്നത് രണ്ട് മെഗാതാരങ്ങളുടെ പശ്ചാത്തലത്തിലാണ്.ദോഹ: കാറ്റു നിറച്ച തുകല്‍ പന്തിന് പിന്നാലെ ഒരു മാസത്തെ പോരാട്ടത്തിനൊടുവില്‍ ആരാകും അന്തിമ വിജയി എന്നറിയാന്‍ ഇനി രണ്ട് നാള്‍ മാത്രം ബാക്കി. രണ്ട് തവണ വീതം വിശ്വകിരീടം നേടിയ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ നേര്‍ക്കു നേര്‍ വരുമ്പോള്‍ ആരാകും വിജയി എന്നത് പ്രവചനാതീതമാണ്. കരുത്തരുടെ പോരാട്ടം കനക്കുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ പ്രേമികളും കണക്കു കൂട്ടുന്നത്. മൊറോക്കോയ്‌ക്കെതിരായ സെമി ഫൈനലിലെ ഉജ്ജ്വല വിജയത്തോടെയാണ് ഫ്രാന്‍സ് ലോകകപ്പ് കലാശക്കളിക്ക് അര്‍ഹത നേടിയത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന് ഫൈനലിലെത്തിയതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമായി. ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ്.

തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനലില്‍ ഇടം നേടുന്ന ആറാമത്തെ രാജ്യമാണ് ഫ്രാന്‍സ്. തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഖത്തറില്‍ ടീമിന് കൈവന്നിരിക്കുന്നത്. ഇറ്റലി, ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, അര്‍ജന്റീന എന്നിവരാണ് തുടര്‍ച്ചയായി ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടുള്ള മറ്റ് രാജ്യങ്ങള്‍. ഈ പട്ടികയില്‍ ബ്രസീലും ജര്‍മനിയും തുടര്‍ച്ചയായി മൂന്ന് തവണ ലോകകപ്പിന്റെ കലാശപ്പോരില്‍ എത്തിയിട്ടുണ്ട്. ജര്‍മനി 1982, 1986, 1990 എന്നീ വര്‍ഷങ്ങളിലും ബ്രസീല്‍ 1994, 1998, 2002 എന്നീ വര്‍ഷങ്ങളിലും ലോകകിരീടത്തിന് വേണ്ടിയുള്ള കലാശപ്പോരാട്ടത്തിന് എത്തിയിരുന്നു. ആദ്യമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്നത് ഇറ്റലിയാണ്. 1934, 1938 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇറ്റലി ഫൈനലില്‍ എത്തുകയും കിരീടം നേടുകയും ചെയ്തിരുന്നു. 1958 ലും 1962ലും ബ്രസീലും ഫൈനലിസ്റ്റുകളായിരുന്നു. രണ്ട് വര്‍ഷവും ബ്രസീല്‍ തന്നെയായിരുന്നു ജേതാക്കള്‍.തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍; ഫ്രാന്‍സിനെ കാത്തിരിക്കുന്നത് ഇറ്റലിയും ബ്രസീലും സ്വന്തമാക്കിയ റെക്കോഡ്. തുടര്‍ച്ചയായി ഫൈനലില്‍ പ്രവേശിക്കുന്ന ഫ്രാന്‍സ്, ഇറ്റലിക്കും ബ്രസീലിനും മാത്രം സ്വന്തമായ ആ റെക്കോര്‍ഡ് സ്വന്തമാക്കുമോ എന്നതാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്. അങ്ങനെ കിരീടം നേടുകയാണെങ്കില്‍ ഫ്രഞ്ച് പടയുടെ കോച്ചായ ദെഷാംപ്‌സിനും അതൊരു പൊന്‍തൂവലാകും. ഇറ്റലിയിലൂടെ കോച്ച് ആയിരുന്ന വിറ്റോറിയോ പോസോ മാത്രമാണ് ഇതിന് മുന്‍പ് അപൂര്‍വ നേട്ടം കൊയ്തിട്ടുള്ളത്. 2018 ലെ റഷ്യന്‍ ലോകകപ്പിലെ റണ്ണര്‍ അപ്പുകളായ ക്രോയേഷ്യയെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ വരവ്. ലയണല്‍ സ്‌കലോനിയുടെ അര്‍ജന്റീനയ്ക്ക് സൂപ്പര്‍ താരം ലയണല്‍ മെസി തന്നെയാണ് തുരുപ്പ് ചീട്ട്.

 

2014ന് ശേഷം അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്. അന്ന് കൈവിട്ട കിരീടം ഖത്തറില്‍ തിരിച്ചു പിടിക്കുന്നതിനായാണ് കോടിക്കണക്കിന് അര്‍ജന്റീനിയന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഫ്രാന്‍സിനെ കലാശപ്പോരില്‍ നേരിടുന്ന അര്‍ജന്റീനക്ക് മറ്റൊരു കണക്ക് കൂടി തീര്‍ക്കാനുണ്ട്. നാല് വര്‍ഷം മുന്‍പ് അര്‍ജന്റീനയുടെ കിരീടമോഹങ്ങള്‍ അവസാനിച്ചത് ഫ്രഞ്ച് പടയോട്ടത്തിലാണ്. ആ തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് മെസിപ്പടയ്ക്ക്. പ്രീ ക്വാര്‍ട്ടറില്‍ 4-3 നാണ് അന്ന് ഫ്രാന്‍സ് അര്‍ജന്റീനയെ മറികടന്നത് രണ്ട് ഗോളുമായി എംബാപ്പെ മികച്ചു നിന്നപ്പോള്‍ ഗ്രീസ്മാനും ലക്ഷ്യം കണ്ടു. പവാര്‍ഡിന്റെ 2018 ലോകകപ്പിന്റെ ഗോളായി തിരഞ്ഞെടുക്കപ്പെട്ട ഗോള്‍ പിറന്നതും അതേ മത്സരത്തിലായിരുന്നു. അര്‍ജന്റീനയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ ഫ്രാന്‍സ് കിരീടവുമായാണ് റഷ്യയില്‍ നിന്ന് മടങ്ങിയത്. ലോകകപ്പില്‍ ഇതിന് മുന്‍പ് രണ്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. 1930 ലും 1978ലും. രണ്ടും ഗ്രൂപ്പ് തല മത്സരങ്ങള്‍. എന്നാല്‍ മേല്‍ക്കൈ അര്‍ജന്റീന ക്കായിരുന്നു. 1930 ല്‍ 1-0 നും 1978 ല്‍ 2-1 നും അര്‍ജന്റീന വിജയിച്ചു. ലോകകപ്പിന് പുറമെ ഒന്‍പത് സൗഹൃദ മത്സരങ്ങളിലും ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. നാല് തവണ അര്‍ജന്റീന വിജയിച്ചപ്പോള്‍ രണ്ട് തവണ ഫ്രാന്‍സ് വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയിലും അവസാനിച്ചു.

 

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

kerala

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു; ആഭ്യന്തരമന്ത്രി ടൂറില്‍: ക്രിമിനലുകള്‍ക്കെതിരെ പൊലീസ്‌ കർശന നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശന്‍

സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

Published

on

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണെന്നും മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാക്കാന്‍ സംസ്ഥാന പൊലീസ്‌ മേധാവി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളര്‍ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനുമായുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്നത്?

നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സി.പി.എം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവര്‍ത്തിക്കുന്നതും അത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.

പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചൊതുക്കലും സി.പി.എം ക്രിമിനലുകള്‍ക്ക് സുരക്ഷ ഒരുക്കലും മാത്രമാണ് കേരള പൊലീസിന്റെ പണി. പൊലീസിന്റെ ആത്മാഭിമാനമാണ് ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് സേനയ്ക്ക് ഒരു തലവനുണ്ടോയെന്നു പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

സംസ്ഥാനത്തെ ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പൊലീസ് അടിയന്തരമായി തയാറാകണം. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധവി തയാറാകണം.

Continue Reading

india

ഗ്യാന്‍വാപി നിന്ന സ്ഥലത്ത് അമ്പലം പണിയാന്‍ 400 സീറ്റ് തരണം:വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ബാരക്പൂര്‍: ഗ്യാന്‍വാപി മസ്ജിദ് നിന്ന സ്ഥലത്ത് അമ്പലം പണിയുമെന്ന വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.

പതിനേഴാം നൂറ്റാണ്ടില്‍ ഗ്യാന്‍വാപി നില നിന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
അവകാശപ്പെട്ടിരുന്നു.

‘ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് നമുക്ക് കാണേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1992 ഡിസംബറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 22ന് മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് .

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ, പ്രധാന മന്ത്രിക്ക് ഇനിയും പൂര്‍ത്തിയാക്കാന്‍ നിരവധി ജോലികള്‍ ഉണ്ടെന്നും അതിനായി നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

തര്‍ക്കസ്ഥലത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഡിസംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഹിമന്തയുടെ പുതിയ വിദ്വേഷ പരാമര്‍ശം.

Continue Reading

Trending