Connect with us

News

മെസി vs എംബാപ്പെ ഏറ്റുമുട്ടുമ്പോള്‍ ലോകം കാണാന്‍ പോകുന്നത് സ്വപ്ന ഫൈനല്‍

ഇനിയിപ്പോള്‍ മറ്റൊരു സ്വപ്‌നതുല്യമായ ഫൈനലാണ്. അര്‍ജന്റീനക്കെതിരെ ഫ്രാന്‍സ്. അഥവാ ലിയോ മെസിയും കിലിയന്‍ എംബാപ്പേയും. ഇനിയും വിവരിച്ചാല്‍ ലാറ്റിനമേരിക്കയും യൂറോപ്പും.

Published

on

ദോഹ: ബ്രസീലും അര്‍ജന്റീനയും തമ്മിലൊരു സെമിഫൈനല്‍ ഇവിടെ ഫുട്‌ബോള്‍ ലോകം സ്വപ്‌നംകണ്ടിരുന്നു. ക്രൊയേഷ്യക്കാര്‍ ആ സ്വപ്‌നം തരിപ്പണമാക്കി. അവര്‍ ബ്രസീലിനെ കെട്ടുകെട്ടിച്ചു. ഇനിയിപ്പോള്‍ മറ്റൊരു സ്വപ്‌നതുല്യമായ ഫൈനലാണ്. അര്‍ജന്റീനക്കെതിരെ ഫ്രാന്‍സ്. അഥവാ ലിയോ മെസിയും കിലിയന്‍ എംബാപ്പേയും. ഇനിയും വിവരിച്ചാല്‍ ലാറ്റിനമേരിക്കയും യൂറോപ്പും. ഫ്രാന്‍സ് നിലവിലെ ജേതാക്കളാണ്. അര്‍ജന്റീനയാവട്ടെ തോല്‍വികളറിയാതെ 37 മല്‍സര കുതിപ്പിന് ശേഷം സഊദി അറേബ്യക്ക് മുന്നില്‍ തല താഴ്ത്തിയാണ് ഫൈനല്‍ വരെയെത്തിയത്. ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വപ്‌നത്തില്‍ കണ്ടതാണ് ഈ ഫൈനല്‍ ബര്‍ത്ത്. ഇനി ഒരു സ്വപ്‌നം കൂടി ബാക്കി നില്‍ക്കുന്നു ആ കപ്പില്‍ മെസി മുത്തമിടണം. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ഒരു ലോകകപ്പ് വേണമെന്ന പ്രഖ്യാപനം ആരാധകര്‍ മാത്രമല്ല നടത്തുന്നത് അര്‍ജന്റീനിയന്‍ സംഘത്തിലെ ഓരോരുത്തരും അത് തന്നെ പറയുന്നു.
ഫ്രാന്‍സിനാവട്ടെ നാല് വര്‍ഷം മുമ്പ് സ്വന്തമാക്കിയ ലോകകപ്പിന് ശഷം നല്ല കാലമായിരുന്നില്ല. തോല്‍വികള്‍ വന്നു. നാഷന്‍സ് ലീഗില്‍ തപ്പിതടഞ്ഞു. യൂറോയിലും കാര്യമായി ഒന്നും ചെയ്യാനായില്ല. ഖത്തറിലേക്ക് വരുന്നതിന് മുമ്പ് കരീം ബെന്‍സേമ, പോള്‍ പോഗ്ബ, എന്‍കോളോ കാന്റെ തുടങ്ങിയ വമ്പന്മാരെയെല്ലൊം നഷ്ടമായി. ഇത് കൂടാതെയായിരുന്നു നാഷന്‍സ് ലീഗിലെ പരാജയങ്ങള്‍. നോക്കൗട്ടിനപ്പുറം ഫ്രാന്‍സ് വരില്ലെന്ന് പലരും പറഞ്ഞു. പക്ഷ ദിദിയര്‍ ദെഷാംപ്‌സ് സംഘം തുണീഷ്യക്കെതിരായ തോല്‍വിക്ക് ശേഷം പൂര്‍ണ കരുത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു. ഫോമിലേക്ക് വന്ന രണ്ട് ടീമുകളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ലോകം സാക്ഷികളാവാന്‍ പോവുന്നത് രണ്ട് മെഗാതാരങ്ങളുടെ പശ്ചാത്തലത്തിലാണ്.ദോഹ: കാറ്റു നിറച്ച തുകല്‍ പന്തിന് പിന്നാലെ ഒരു മാസത്തെ പോരാട്ടത്തിനൊടുവില്‍ ആരാകും അന്തിമ വിജയി എന്നറിയാന്‍ ഇനി രണ്ട് നാള്‍ മാത്രം ബാക്കി. രണ്ട് തവണ വീതം വിശ്വകിരീടം നേടിയ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ നേര്‍ക്കു നേര്‍ വരുമ്പോള്‍ ആരാകും വിജയി എന്നത് പ്രവചനാതീതമാണ്. കരുത്തരുടെ പോരാട്ടം കനക്കുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ പ്രേമികളും കണക്കു കൂട്ടുന്നത്. മൊറോക്കോയ്‌ക്കെതിരായ സെമി ഫൈനലിലെ ഉജ്ജ്വല വിജയത്തോടെയാണ് ഫ്രാന്‍സ് ലോകകപ്പ് കലാശക്കളിക്ക് അര്‍ഹത നേടിയത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന് ഫൈനലിലെത്തിയതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമായി. ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ്.

തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനലില്‍ ഇടം നേടുന്ന ആറാമത്തെ രാജ്യമാണ് ഫ്രാന്‍സ്. തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഖത്തറില്‍ ടീമിന് കൈവന്നിരിക്കുന്നത്. ഇറ്റലി, ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, അര്‍ജന്റീന എന്നിവരാണ് തുടര്‍ച്ചയായി ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടുള്ള മറ്റ് രാജ്യങ്ങള്‍. ഈ പട്ടികയില്‍ ബ്രസീലും ജര്‍മനിയും തുടര്‍ച്ചയായി മൂന്ന് തവണ ലോകകപ്പിന്റെ കലാശപ്പോരില്‍ എത്തിയിട്ടുണ്ട്. ജര്‍മനി 1982, 1986, 1990 എന്നീ വര്‍ഷങ്ങളിലും ബ്രസീല്‍ 1994, 1998, 2002 എന്നീ വര്‍ഷങ്ങളിലും ലോകകിരീടത്തിന് വേണ്ടിയുള്ള കലാശപ്പോരാട്ടത്തിന് എത്തിയിരുന്നു. ആദ്യമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്നത് ഇറ്റലിയാണ്. 1934, 1938 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇറ്റലി ഫൈനലില്‍ എത്തുകയും കിരീടം നേടുകയും ചെയ്തിരുന്നു. 1958 ലും 1962ലും ബ്രസീലും ഫൈനലിസ്റ്റുകളായിരുന്നു. രണ്ട് വര്‍ഷവും ബ്രസീല്‍ തന്നെയായിരുന്നു ജേതാക്കള്‍.തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍; ഫ്രാന്‍സിനെ കാത്തിരിക്കുന്നത് ഇറ്റലിയും ബ്രസീലും സ്വന്തമാക്കിയ റെക്കോഡ്. തുടര്‍ച്ചയായി ഫൈനലില്‍ പ്രവേശിക്കുന്ന ഫ്രാന്‍സ്, ഇറ്റലിക്കും ബ്രസീലിനും മാത്രം സ്വന്തമായ ആ റെക്കോര്‍ഡ് സ്വന്തമാക്കുമോ എന്നതാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്. അങ്ങനെ കിരീടം നേടുകയാണെങ്കില്‍ ഫ്രഞ്ച് പടയുടെ കോച്ചായ ദെഷാംപ്‌സിനും അതൊരു പൊന്‍തൂവലാകും. ഇറ്റലിയിലൂടെ കോച്ച് ആയിരുന്ന വിറ്റോറിയോ പോസോ മാത്രമാണ് ഇതിന് മുന്‍പ് അപൂര്‍വ നേട്ടം കൊയ്തിട്ടുള്ളത്. 2018 ലെ റഷ്യന്‍ ലോകകപ്പിലെ റണ്ണര്‍ അപ്പുകളായ ക്രോയേഷ്യയെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ വരവ്. ലയണല്‍ സ്‌കലോനിയുടെ അര്‍ജന്റീനയ്ക്ക് സൂപ്പര്‍ താരം ലയണല്‍ മെസി തന്നെയാണ് തുരുപ്പ് ചീട്ട്.

 

2014ന് ശേഷം അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്. അന്ന് കൈവിട്ട കിരീടം ഖത്തറില്‍ തിരിച്ചു പിടിക്കുന്നതിനായാണ് കോടിക്കണക്കിന് അര്‍ജന്റീനിയന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഫ്രാന്‍സിനെ കലാശപ്പോരില്‍ നേരിടുന്ന അര്‍ജന്റീനക്ക് മറ്റൊരു കണക്ക് കൂടി തീര്‍ക്കാനുണ്ട്. നാല് വര്‍ഷം മുന്‍പ് അര്‍ജന്റീനയുടെ കിരീടമോഹങ്ങള്‍ അവസാനിച്ചത് ഫ്രഞ്ച് പടയോട്ടത്തിലാണ്. ആ തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് മെസിപ്പടയ്ക്ക്. പ്രീ ക്വാര്‍ട്ടറില്‍ 4-3 നാണ് അന്ന് ഫ്രാന്‍സ് അര്‍ജന്റീനയെ മറികടന്നത് രണ്ട് ഗോളുമായി എംബാപ്പെ മികച്ചു നിന്നപ്പോള്‍ ഗ്രീസ്മാനും ലക്ഷ്യം കണ്ടു. പവാര്‍ഡിന്റെ 2018 ലോകകപ്പിന്റെ ഗോളായി തിരഞ്ഞെടുക്കപ്പെട്ട ഗോള്‍ പിറന്നതും അതേ മത്സരത്തിലായിരുന്നു. അര്‍ജന്റീനയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ ഫ്രാന്‍സ് കിരീടവുമായാണ് റഷ്യയില്‍ നിന്ന് മടങ്ങിയത്. ലോകകപ്പില്‍ ഇതിന് മുന്‍പ് രണ്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. 1930 ലും 1978ലും. രണ്ടും ഗ്രൂപ്പ് തല മത്സരങ്ങള്‍. എന്നാല്‍ മേല്‍ക്കൈ അര്‍ജന്റീന ക്കായിരുന്നു. 1930 ല്‍ 1-0 നും 1978 ല്‍ 2-1 നും അര്‍ജന്റീന വിജയിച്ചു. ലോകകപ്പിന് പുറമെ ഒന്‍പത് സൗഹൃദ മത്സരങ്ങളിലും ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. നാല് തവണ അര്‍ജന്റീന വിജയിച്ചപ്പോള്‍ രണ്ട് തവണ ഫ്രാന്‍സ് വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയിലും അവസാനിച്ചു.

 

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

Trending