Connect with us

kerala

ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വിതരണം ചെയ്യാന്‍ തയ്യാറകാതെ സര്‍ക്കാര്‍

ഹൈക്കോടതി പറഞ്ഞിട്ടും ക്രിസ്മസ് എത്തിയിട്ടും പ്രീ പ്രൈമറി അധ്യാപരുടെയും ആയമാരുടെയും ഓണറേറിയം നല്‍കാന്‍ വിദ്യഭ്യാസ വകുപ്പിന് മടി.

Published

on

അനീഷ് ചാലിയാര്‍

പാലക്കാട്: ഹൈക്കോടതി പറഞ്ഞിട്ടും ക്രിസ്മസ് എത്തിയിട്ടും പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം നല്‍കാന്‍ വിദ്യഭ്യാസ വകുപ്പിന് മടി. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കൂടുതല്‍ ഉപജില്ലകളിലും ഓണറേറിയം വിതരണം ചെയ്തിട്ടില്ല. തടഞ്ഞുവെച്ച ഓണറേറിയം ഉടന്‍ വിതരണം ചെയ്യണമെന്ന് കഴിഞ്ഞ 12 ന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞിട്ടും വിതരണം പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും ധനകാര്യ വകുപ്പിനും ആയിട്ടില്ല. ക്രിസ്മസ് വെക്കേഷന്‍ ആയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കാത്തതിനെതിരെ വ്യാപക പ്രിതഷേധം ഉയര്‍ന്നിട്ടുണ്ട്. ഒമ്പത് ദിവസം കഴിഞ്ഞാല്‍ മൂന്നാമത്തെ ഓണറേറിയവും കുടിശ്ശികയാവും.

സ്പാര്‍ക്ക് അപ്ഡേഷന്റെ പേരു പറഞ്ഞ് ഈ മാസം ഏഴിനാണ് 35 വര്‍ഷം വരെ സര്‍വീസുള്ള ജീവനക്കാരുടേതടക്കം നിയമന കാലയളവ് 31.03.2023 വരെയായി നിശ്ചയിച്ച് കരാര്‍ നിയമനത്തിന് വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപകര്‍ക്ക് ഉത്തരവ് നല്‍കിയത്. സ്പാര്‍ക്കില്‍ താത്കാലിക ജീവനക്കാരുടെ വിടുതല്‍ കാലയളവ് (ടെര്‍മിനേഷന്‍ പിരീയഡ്) രേഖപ്പെടുത്തണമെന്ന് ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതിന്റെ മറപടിചാണ് കാലങ്ങളായി ജോലി ചെയ്യുന്നവരെ ഒരു വര്‍ഷ കരാറുകാരാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തിയത്. എന്നാല്‍ ഇതിനെതിരെ അധ്യാപികമാര്‍ ഹൈക്കോടതിയെ സമീപിച്ചു.

സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ച കോടിതി ഉടന്‍ ഓണറേറിയം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് വന്നതോടെ കരാര്‍ നിയമന നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍ ഡിസംബര്‍ 14 ന് പുതിയ ഉത്തരവിറക്കിയിരുന്നു. ഇതിന് ശേഷം ഓണറേറിയം വിതരണം ആരംഭിച്ചെങ്കിലും പൂര്‍ണമായി നല്‍കാന്‍ ഇനിയുമായിട്ടില്ല. എല്ലാ ജില്ലകളിലും പൂര്‍ണമായി ഓണറേറിയം വിതരണം ചെയ്യാത്ത ഉപജില്ലകളുണ്ട്. പത്ത് വര്‍ഷത്തിന് മുകളില്‍ സര്‍വിസുള്ള അധ്യാപകര്‍ക്ക് 12500 രൂപയും ആയമര്‍ക്ക് 7500 രൂപയും അതില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് 12000, 7000 രൂപയാണ് പ്രതിമാസ ഓണറേറിയം. ഇങ്ങനെ ഓണറേറിയം പറ്റുന്ന 4827 ജീവനക്കാരാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീ പ്രൈമറി ക്ലാസുകളില്‍ ജോലി ചെയ്യുന്നത്. പെന്‍ഷന്‍ പോലും ലഭിക്കുമെന്ന് ഉറപ്പില്ലാതെ 70 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ജോലി ചെയ്യുന്നവരുണ്ട് ഇക്കൂട്ടത്തില്‍. ഇവര്‍ക്കെല്ലാമായി രണ്ട് മാസത്തേക്കായി 9.91 കോടി രൂപയാണ് രണ്ട് മാസത്തേക്ക് ഓണറേറിയമായി നല്‍കേണ്ടത്. അര്‍ഹതാ മാനദണ്ഡമനുസരിച്ചുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഓണറേറിയം തടഞ്ഞുവെച്ചും ജീവനക്കാരെ ദ്രോഹിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചന്ദ്രിക എജ്യൂ എക്‌സല്‍ വരവേറ്റ് തിരൂര്‍

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

Published

on

തിരൂര്‍: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്ന് ആഘോഷമാക്കി തിരൂര്‍. ഇന്ന് രാവിലെ 9.30യോടെ തിരൂരിലെ തുഞ്ചന്‍പറമ്പ് മെമ്മോറിയല്‍ ഹാളിലാണ് പരിപാടി നടന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പത്താം ക്ലാസ്, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിജയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറ വില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ മാസം കഴിഞ്ഞ ശനിയാഴ്ച മഞ്ചേരിയിലായിരുന്നു ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന്റെ തുടക്കം. ഇന്ന് തിരൂരിലും പിന്നീട് കണ്ണൂര്‍, വയനാട്, പട്ടാമ്പി, കൊല്ലം, ആലുവ എന്നിവടങ്ങളിലായി അടുത്ത ദിവസങ്ങളിലും പരിപാടി നടക്കും.

Continue Reading

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending