Connect with us

india

നോട്ടുനിരോധനം ‘നിയമവിരുദ്ധമാ’ ണെന്ന് ജസ്റ്റിസ് ബംഗളൂരു വെങ്കടരാമയ്യ നാഗരത്‌ന

16,41,571 ആയിരുന്നു 2016ലെ മൂല്യമെങ്കില്‍ ഇന്നത് 31, 05,721 കോടിയാണെന്ന് കണക്കുകള്‍ പറയുന്നു.

Published

on

2016 നവംബര്‍ എട്ടിലെ ആയിരം ,അഞ്ഞൂറ് രൂപകളുടെ നോട്ടുകളുടെ നിരോധനം നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബംഗളൂരു വെങ്കടരാമയ്യ നാഗരത്‌ന. ഇവര്‍ കര്‍ണാടകയിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. നോട്ടുനിരോധനം പരിശോധിച്ച ബെഞ്ചിലെ ഏകവനിതാ ജഡ്ജിയായിരുന്നു ബി.വി നാഗരത്‌ന. റിസര്‍വ് ബാങ്ക് നിയമമനുസരിച്ച് അവരാണ് നോട്ടുനിരോധം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യേണ്ടിയിരുന്നതെന്നും ഇക്കാര്യത്തില്‍ ബാങ്കിന് സ്വതന്ത്രനിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ ഭിന്ന വിധിയില്‍ പറഞ്ഞു. നാലിനെതിരെ ഒന്ന് എന്ന രീതിയിലാണ ്ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്. ഒട്ടനവധി ഹര്‍ജികളാണ് നോട്ടുനിരോധത്തിന്റെ സാധുത ചോദ്യം ചെയ്ത് കോടതിയിലെത്തിയിരുന്നത്. വര്‍ഷം ആറ് കഴിഞ്ഞതിന് ശേഷമുള്ള വിധി പക്ഷേ നോട്ടുനിരോധനം മൂലം പ്രയാസപ്പെട്ട് കഴിയുന്ന ജനത്തിന് വലിയ നിരാശയാണുളവാക്കിയിരിക്കുന്നത്.
വലിയ ഉദ്ദേശ്യങ്ങളാണ് നടപടിക്ക് പിന്നിലെന്ന സര്‍ക്കാര്‍ വാദം നാഗരത്‌ന തള്ളി. അത് താനല്ല പറയേണ്ടത്.താന്‍ പരിശോധിച്ചത് നിയമപരമായ കാര്യമാണ്. ആര്‍.ബി.ഐയുടെ 26-ാം വകുപ്പ് പ്രകാരം അതിന്റെ ഡയറക്ടര്‍ ബോര്‍ഡാണ് നടപടിക്ക് ശുപാര്‍ശ ചെയ്യേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നവംബര്‍ ഏഴിന് അങ്ങോട്ട് ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘ സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം’ എന്ന റിസര്‍വ് ബാങ്കിന്റെ രേഖയിലെ വാചകം ഇതിന് തെളിവാണ്. അതേസമയം മറ്റുനാലുപേര്‍ ചൂണ്ടിക്കാട്ടിയത് ആറുമാസമായി സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ്. അതാണ് നോട്ടുനിരോധത്തെ അനുകൂലിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
രാജ്യത്തെ സകല മേഖലയും ഇതേതുടര്‍ന്ന് പ്രയാസപ്പെട്ടതും നൂറിലധികം പേര്‍ മരിച്ചുവീണതും കാര്‍ഷികവാണിജ്യമേഖല പണംകിട്ടാതെ തകര്‍ന്നതുമെല്ലാമാണ ്‌നോട്ടുനിരോധത്തിനെതിരായ ചിന്താഗതിക്ക് വഴിവെച്ചത്. മാത്രമല്ല, അന്ന് 11 ലക്ഷം കോടി പ്രചാരത്തിലുണ്ടായിരുന്ന കറന്‍സിയുടെ മൂല്യം ഇന്ന് അതിന്റെ ഇരട്ടിയയോളം അധികമാണ്- 89 ശതമാനം. 16,41,571 ആയിരുന്നു 2016ലെ മൂല്യമെങ്കില്‍ ഇന്നത് 31, 05,721 കോടിയാണെന്ന് കണക്കുകള്‍ പറയുന്നു. ഇതോടൊപ്പം ചരക്കുസേവനനികുതിയുടെ അടിച്ചേല്‍പിക്കലും വൈകാതെ 2019ലെ കോവിഡും ഇന്ത്യന്‍ ജനതയെ ചെറുതായൊന്നുമല്ല മുള്‍മുനയില്‍ നിര്‍ത്തിയത്. ഇന്നും അതിന്റെ ആഘാതം തുടരുകയുമാണ്.

india

രസഗുളയുടെ കുറവിനെ തുടര്‍ന്ന് ബോധ്ഗയയിലെ വിവാഹവേദിയില്‍ കൂട്ടത്തല്ല്; സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറല്‍

ബോധ്ഗയയിലെ ഹോട്ടലില്‍ നവംബര്‍ 29ന് നടന്ന വിവാഹത്തിലാണ് സംഭവം. വരനും വധുവും കുടുംബാംഗങ്ങളുമടക്കം ഒരേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

Published

on

പട്ന: രസഗുളയെ ചൊല്ലിയുണ്ടായ വിവാദം ബിഹാറിലെ ഒരു വിവാഹവേദിയില്‍ വലിയ സംഘര്‍ഷമായി മാറി. ബോധ്ഗയയിലെ ഹോട്ടലില്‍ നവംബര്‍ 29ന് നടന്ന വിവാഹത്തിലാണ് സംഭവം. വരനും വധുവും കുടുംബാംഗങ്ങളുമടക്കം ഒരേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഭക്ഷണപന്തലില്‍ രസഗുളയുടെ കുറവുണ്ടെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്നാണ് ഭക്ഷ്യഹാളില്‍ വാക്കുതര്‍ക്കം കൂട്ടത്തല്ലിലേക്ക് മാറ്റിയത്. ചെയറുകളും പ്ലേറ്റുകളും ഉപയോഗിച്ച് ആളുകള്‍ പരസ്പരം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ഫൂട്ടേജിലുണ്ട്. എക്‌സ് വഴി പുറത്തുവന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. രസഗുള കിട്ടാത്തതില്‍ നിന്നാണ് തര്‍ക്കം തുടങ്ങിയതെന്ന് വരന്റെ പിതാവ് മഹേന്ദ്ര പ്രസാദ് പറഞ്ഞു. തങ്ങള്‍ക്കെതിരെ വധുവിന്റെ ബന്ധുക്കള്‍ വ്യാജ സ്ത്രീധനപീഢന പരാതി നല്‍കിയിട്ടുണ്ടെന്നും വരന്റെ കുടുംബം ആരോപിച്ചു.

സംഭവത്തിന് ശേഷവും വിവാഹം മുന്നോട്ട് കൊണ്ടുപോകാന്‍ തങ്ങള്‍ തയാറായിരുന്നുവെന്നും, എന്നാല്‍ വധുവിന്റെ ബന്ധുക്കള്‍ വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചു വരന്റെ മാതാവ് മുന്നി ദേവി വ്യക്തമാക്കി. വധുവിന് നല്‍കാനായി തങ്ങള്‍ ഒരുക്കിയിരുന്ന സ്വര്‍ണം കൊണ്ടുപോയതായും അവര്‍ ആരോപിച്ചു.

 

Continue Reading

health

ആശുപത്രികളെ വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കരുത്: പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ഇന്ത്യൻ ആതുരാലയങ്ങൾ വിദേശ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്ന പ്രവണത ദേശീയ താൽപ്പര്യത്തിനും ആരോഗ്യ രംഗത്തിനും ഗുരുതര ഭീഷണിയാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം പി പാർലമെന്റിൽ പറഞ്ഞു. പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങളിൽ സെസ് ചുമത്തി പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഫണ്ടിംഗ് ഉറപ്പാക്കുന്ന ആരോഗ്യസുരക്ഷാ സെസ് ബില്ലിന് അദ്ദേഹം പിന്തുണയും അറിയിച്ചു. ഇന്ത്യ ആരോഗ്യരംഗത്ത് ജിഡിപിയുടെ വെറും 2% മാത്രം ചെലവഴിക്കുന്നത് വഴി ഗ്രാമീണ ആശുപത്രികൾ തളർന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യ മേഖലക്കു മേൽ അധിക ആശ്രയമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 100% വിദേശ നിക്ഷേപം ആശുപത്രി മേഖലയെ ലാഭം നേടാനുള്ള കേന്ദ്രമാക്കിയതോടെ ചികിത്സാ ചെലവ് ഉയരുകയാണെന്ന് എംപി വിമർശിച്ചു.

കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ 70% ഇപ്പോൾ യുഎസ് ആസ്ഥാനമായ ഒരു കമ്പനിയുടെ ഉടമസ്ഥതയിലാണ് എന്നത് അദ്ദേഹം ഉദാഹരണമായി ഉന്നയിച്ചു. കൂടാതെ രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിലും വിദേശ കുത്തകകൾ വൻ ഓഹരി കൈവശം വയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ”ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ നിശബ്ദ വിദേശ ഏറ്റെടുക്കൽ” എന്ന് വിശേഷിപ്പിച്ച എംപി വിദേശ ഉടമസ്ഥാവകാശ നയങ്ങൾ പുനഃപരിശോധിക്കണമെന്നും ആരോഗ്യരംഗത്തിന്റെ താങ്ങാനാവുന്ന വിലയും ദേശീയ സുരക്ഷയും സംരക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

Trending