kerala
‘വിജയഭേരി’യില്‍ മുജീബ് റഹ്മാന് ഡോക്ടറേറ്റ്, അഭിനന്ദനം!
വിജയഭേരി പദ്ധതിയെ കുറിച്ചുള്ള ഗവേഷണത്തിനാണ് പ്രിയപ്പെട്ട മുജീബ് മാസ്റ്റര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്

മുജീബ് റഹ്മാന് ഡോക്ടറേറ്റ്, അഭിനന്ദനം!
ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ഫെയ്‌സ് സന്ദേശം:
‘വിജയഭേരി’യില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ടി മുജീബ് റഹ്മാന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍!
ഡോ. ടി മുജീബ് റഹ്മാന്‍ എന്റെ ദീര്‍ഘകാല സുഹൃത്തും സഹോദരസ്ഥാനീയനുമാണ്. കെഎച്ച്എസ്ടിയു എന്ന അധ്യാപക സംഘടനയിലെ എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ അദ്ദേഹം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനകൂടിയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ സിഎച്ച് മുഹമ്മദ് കോയാ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ സ്‌പോണ്‍സര്‍ ബോഡിയായ ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയുമാണ്.
ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലങ്ങളിലെ പഠന രംഗത്ത് സംസ്ഥാന ശരാശരിയേക്കാള്‍ അന്‍പത് ശതമാനം പുറകിലായിരുന്നു ഒരു കാലത്ത് മലപ്പുറം ജില്ലയിലെ വിജയശതമാനം. ആ പിന്നോക്കാവസ്ഥ പരിഹരിക്കാനും മലപ്പുറം ജില്ലയിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയാണ് ‘വിജയഭേരി’. ആവേശദായകമായ സദ്ഫലങ്ങളാണ് വിജയഭേരി മലപ്പുറത്തിന് സമ്മാനിച്ചത്. പൊതുപരീക്ഷകളില്‍ മലപ്പുറം ജില്ല മുന്നിലെത്തി. ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കി. ജില്ലയില്‍ സമ്പൂര്‍ണ വിജയം നേടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം അസൂയാവഹമായ രീതിയില്‍ വര്‍ദ്ധിച്ചു. ജില്ലയില്‍ നിന്ന് റാങ്ക് ജേതാക്കള്‍ പിറന്നു. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തില്‍ മലപ്പുറത്തെ കുട്ടികളുടെ അഭിമാനകരമായ നേട്ടങ്ങളെ വിദ്യാഭ്യാസ ലോകം കലവറയില്ലാതെ അഭിനന്ദിച്ചു. വിജയഭേരി പദ്ധതിയുടെ തുടക്കകാലത്ത് അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഒരംഗമെന്ന നിലയിലുള്ള അഭിമാനം ഈ സന്ദര്‍ഭത്തില്‍ ആനുഷംഗികമായി രേഖപ്പെടുത്തുന്നു.
വിജയഭേരി പദ്ധതിയെ കുറിച്ചുള്ള ഗവേഷണത്തിനാണ് പ്രിയപ്പെട്ട മുജീബ് മാസ്റ്റര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നേട്ടം എനിക്ക് വ്യക്തിപരമായി ഏറെ അഭിമാനവും ആഹ്ലാദവും പകരുന്ന ഒന്നാണ്. പഠന ഗവേഷണങ്ങളിലൂടെ അദ്ദേഹം ആര്‍ജ്ജിച്ചെടുത്ത അറിവും അനുഭവങ്ങളും, ഒരു അധ്യാപകന്‍ എന്ന നിലയിലും വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്യുന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹത്തിന് ഏറെ പ്രയോജനം ചെയ്യും. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ പുതിയ കാഴ്ചപ്പാടും സമീപനവും സ്വീകരിക്കാന്‍ അത് സഹായകമായിത്തീരും. ആ അര്‍ത്ഥത്തില്‍, അദ്ദേഹത്തിന്റെ നേട്ടം സമൂഹത്തിനാകമാനം പ്രയോജനപ്പെടുന്ന ഒന്നാണ്. മുജീബ് മാസ്റ്റര്‍ കൈവരിച്ച ഈ നേട്ടവും അംഗീകാരവും അദ്ദേഹത്തിന് വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രേരണയായി മാറട്ടെ! അതോടൊപ്പം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗത്തും പുതിയ ഊര്‍ജവും പ്രചോദനവുമായി മാറട്ടെ എന്നും ആത്മാര്‍ത്ഥമായി ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
kerala
”കാവിക്കൊടി ദേശീയപതാകയാക്കണം”; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍
ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം

പാലക്കാട്: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.
തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.
kerala
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
യെല്ലോ അലേർട്ട്
22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ജാഗ്രത നിര്‍ദേശങ്ങള്‍
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
kerala
മാര്‍ഗദീപം സ്‌കോളര്‍ഷിപ്പില്‍ വിവേചനം; മുസ്‌ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
ക്രിസ്ത്യൻ വിഭാഗത്തിലെ അപേക്ഷകരിൽ 62 ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ മുഴുവൻ അപേക്ഷകരും സ്‌കോളർഷിപ്പിന് അർഹരായി

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മാർഗദീപം സ്‌കോളർഷിപ്പ് അനുവദിച്ചതിൽ മുസ്‌ലിം വിഭാഗത്തിന് കടുത്ത വിവേചനം. മുസ്‌ലിം അപേക്ഷകരിലെ 24 ശതമാനത്തെ മാത്രമാണ് സ്‌കോളർഷിപ്പിന് പരിഗണിച്ചത്. ക്രിസ്ത്യൻ വിഭാഗത്തിലെ അപേക്ഷകരിൽ 62 ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ മുഴുവൻ അപേക്ഷകരും സ്‌കോളർഷിപ്പിന് അർഹരായി.
സർക്കാർ, എയ്ഡഡ് സ്‌കൂളിൽ ഒന്നു മുതൽ എട്ട് വരെ പഠിക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ അടക്കമുള്ള ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് മാർഗദീപം സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. മുസ്‌ലിം വിഭാഗത്തിലെ 2,31,864 വിദ്യാർഥികളും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 55,264 പേരും ബുദ്ധ മതത്തിൽപ്പെട്ട 4 പേരും ജൈന വിഭാഗത്തിലെ 5 വിദ്യാർഥികളുമായി 2,87,137 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ മുസ്‌ലിം വിഭാഗത്തിൽ 75,073 വിദ്യാർഥികൾക്ക് മാത്രമാണ് സ്‌കോളർഷിപ്പ് അനുവദിച്ചത്. ശേഷിക്കുന്ന 1,56,791 പേരും പുറത്തായി. ക്രിസ്ത്യൻ വിഭാഗത്തിലെ 46,585 വിദ്യാർഥികൾക്കും ബുദ്ധ, ജൈന വിഭാഗങ്ങളിൽ നിന്ന് ലഭിച്ച ഒമ്പത് അപേക്ഷകർക്കും സ്‌കോളർഷിപ്പ് ലഭിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം ഫെബ്രുവരിയിലാണ് വ്യാപക പ്രതിഷേധത്തെ തുടർന്ന് സർക്കാർ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചത്.
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
kerala1 day ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala2 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്