kerala
‘വിജയഭേരി’യില്‍ മുജീബ് റഹ്മാന് ഡോക്ടറേറ്റ്, അഭിനന്ദനം!
വിജയഭേരി പദ്ധതിയെ കുറിച്ചുള്ള ഗവേഷണത്തിനാണ് പ്രിയപ്പെട്ട മുജീബ് മാസ്റ്റര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്
മുജീബ് റഹ്മാന് ഡോക്ടറേറ്റ്, അഭിനന്ദനം!
ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ഫെയ്സ് സന്ദേശം:
‘വിജയഭേരി’യില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ടി മുജീബ് റഹ്മാന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍!
ഡോ. ടി മുജീബ് റഹ്മാന് എന്റെ ദീര്‍ഘകാല സുഹൃത്തും സഹോദരസ്ഥാനീയനുമാണ്. കെഎച്ച്എസ്ടിയു എന്ന അധ്യാപക സംഘടനയിലെ എന്റെ സഹപ്രവര്ത്തകന് കൂടിയാണ്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ അദ്ദേഹം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനകൂടിയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ സിഎച്ച് മുഹമ്മദ് കോയാ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ സ്പോണ്സര് ബോഡിയായ ഗ്രെയ്സ് എജുക്കേഷണല്‍ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയുമാണ്.
ഹൈസ്കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തലങ്ങളിലെ പഠന രംഗത്ത് സംസ്ഥാന ശരാശരിയേക്കാള്‍ അന്‍പത് ശതമാനം പുറകിലായിരുന്നു ഒരു കാലത്ത് മലപ്പുറം ജില്ലയിലെ വിജയശതമാനം. ആ പിന്നോക്കാവസ്ഥ പരിഹരിക്കാനും മലപ്പുറം ജില്ലയിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പിലാക്കിയ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയാണ് ‘വിജയഭേരി’. ആവേശദായകമായ സദ്ഫലങ്ങളാണ് വിജയഭേരി മലപ്പുറത്തിന് സമ്മാനിച്ചത്. പൊതുപരീക്ഷകളില്‍ മലപ്പുറം ജില്ല മുന്നിലെത്തി. ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കി. ജില്ലയില്‍ സമ്പൂര്‍ണ വിജയം നേടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം അസൂയാവഹമായ രീതിയില്‍ വര്‍ദ്ധിച്ചു. ജില്ലയില്‍ നിന്ന് റാങ്ക് ജേതാക്കള്‍ പിറന്നു. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തില്‍ മലപ്പുറത്തെ കുട്ടികളുടെ അഭിമാനകരമായ നേട്ടങ്ങളെ വിദ്യാഭ്യാസ ലോകം കലവറയില്ലാതെ അഭിനന്ദിച്ചു. വിജയഭേരി പദ്ധതിയുടെ തുടക്കകാലത്ത് അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഒരംഗമെന്ന നിലയിലുള്ള അഭിമാനം ഈ സന്ദര്‍ഭത്തില്‍ ആനുഷംഗികമായി രേഖപ്പെടുത്തുന്നു.
വിജയഭേരി പദ്ധതിയെ കുറിച്ചുള്ള ഗവേഷണത്തിനാണ് പ്രിയപ്പെട്ട മുജീബ് മാസ്റ്റര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നേട്ടം എനിക്ക് വ്യക്തിപരമായി ഏറെ അഭിമാനവും ആഹ്ലാദവും പകരുന്ന ഒന്നാണ്. പഠന ഗവേഷണങ്ങളിലൂടെ അദ്ദേഹം ആര്‍ജ്ജിച്ചെടുത്ത അറിവും അനുഭവങ്ങളും, ഒരു അധ്യാപകന് എന്ന നിലയിലും വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്യുന്ന ഒരു സാമൂഹിക പ്രവര്ത്തകന് എന്ന നിലയിലും അദ്ദേഹത്തിന് ഏറെ പ്രയോജനം ചെയ്യും. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ പുതിയ കാഴ്ചപ്പാടും സമീപനവും സ്വീകരിക്കാന്‍ അത് സഹായകമായിത്തീരും. ആ അര്‍ത്ഥത്തില്‍, അദ്ദേഹത്തിന്റെ നേട്ടം സമൂഹത്തിനാകമാനം പ്രയോജനപ്പെടുന്ന ഒന്നാണ്. മുജീബ് മാസ്റ്റര്‍ കൈവരിച്ച ഈ നേട്ടവും അംഗീകാരവും അദ്ദേഹത്തിന് വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രേരണയായി മാറട്ടെ! അതോടൊപ്പം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗത്തും പുതിയ ഊര്‍ജവും പ്രചോദനവുമായി മാറട്ടെ എന്നും ആത്മാര്‍ത്ഥമായി ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india8 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF20 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
