Connect with us

kerala

എം.എസ്.എഫ് ക്യാമ്പസ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങള്‍ക്കെതിരെ സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തോടെയാണ് സമ്മേളനങ്ങള്‍ നടക്കുക

Published

on

എം. എസ്.എഫ് ക്യാമ്പസ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് കാസര്‍ക്കോട് തുടക്കമായി. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ യൂണിറ്റ് സമ്മേളനത്തോടെയാണ് സംസ്ഥാന തല ക്യാമ്പസ് സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സിയുടെ ഡോക്യൂമെന്ററിയും സമ്മേളനത്തിന്റെ ഭാഗമായി ക്യാമ്പസില്‍ പ്രദര്‍ശനം നടത്തി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങള്‍ക്കെതിരെ സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തോടെയാണ് സമ്മേളനങ്ങള്‍ നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പുകളും മറ്റു ആനുകൂല്യങ്ങളും തടഞ്ഞ് വെക്കുന്ന സര്‍ക്കാറുകളുടെ സമീപനങ്ങളും ക്യാമ്പസുകളെ ഏകാധിപത്യ വത്കരിക്കുന്ന രാഷ്ട്രീയത്തിനുമെതിരെയുളള സന്ദേശമായിരിക്കും എം. എസ്.എഫ് ക്യാമ്പസ് യൂണിറ്റ് സമ്മേളനങ്ങള്‍. യുണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി കലാപരവും സര്‍ഗാത്മകവുമായ പരിപാടികള്‍ ക്യാമ്പസുകളില്‍ സംഘടിപ്പിക്കും.

ക്യാമ്പസുകള്‍ വ്യത്യസ്ഥമായ ആശയങ്ങളും അഭിപ്രായങ്ങളും സംവാദിക്കേണ്ട ഇടമാണ്. അവിടെ ഏകാധിപത്യ രാഷ്ട്രീയ വാഹകര്‍ക്ക് ഇടമില്ല. അത്തരം അസഹിഷ്ണുത നിറഞ്ഞ എസ്.എഫ്.ഐ രാഷ്ട്രീയം അടക്കമുള്ളവ വിദ്യാര്‍ത്ഥി സമൂഹത്തിന് ചേര്‍ന്നതല്ല എന്ന് എം.എസ്.എഫ് ജന: സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജന: സെക്രട്ടറി ഇര്‍ഷാദ് മോഗ്രാല്‍, ആബിദ് ആറങ്ങാടി , ജില്ലാ ഭാരവാഹികളായ ത്വാഹ തങ്ങള്‍, സലാം ബെളിഞ്ചം, സവാദ് അങ്കണ്ടിമുകര്‍ , ജംശീദ്, റംഷീദ് തോയമ്മല്‍, തന്‍വീര്‍ മീനാപ്പീസ്, ബഷീര്‍ വള്ളിക്കോത്ത് എന്നിവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം: അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.

Published

on

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.

പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അടുത്ത പരിഷ്‌കരണത്തില്‍ അധിക രേഖകള്‍ നല്‍കി യോഗ്യത തെളിയിക്കണം.

ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാര്‍ഥികളുണ്ടെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ മാസം 28നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.

Continue Reading

kerala

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് മെമ്പറും മാതാവും വീട്ടില്‍ മരിച്ച നിലയില്‍

വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്.

Published

on

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗവും മാതാവും വീട്ടില്‍ മരിച്ച നിലയില്‍. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

തനിക്കെതിരായ വ്യാജ കേസില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് അരുണ്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. തന്റെ മരണത്തിന് നാലുപേരാണ് കാരണക്കാരെന്നും കുറിപ്പില്‍ പറയുന്നു. തനിക്കെതിരായ ജാതി കേസും മോഷണകേസും വ്യാജമാണെന്നും കുറിപ്പിലുണ്ട്.

ജോലിക്കായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും പാസ്പോര്‍ട്ട് പുതുക്കാനും പോലും കഴിയാത്ത സ്ഥിതിയാണെന്നും മാനസിക വിഷമത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നും കുറിച്ചിട്ടുണ്ട്.

Continue Reading

kerala

മുതിര്‍ന്ന നടി സരോജ ദേവി അന്തരിച്ചു

87 വയസായിരുന്നു.

Published

on

മുതിര്‍ന്ന നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളില്‍ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. ‘അഭിനയ സരസ്വതി’, ‘കന്നഡത്തു പൈങ്കിളി’ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അവര്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ്.

1955-ല്‍ മഹാകവി കാളിദാസ എന്ന കന്നഡ ക്ലാസിക്കിലൂടെ 17-ാം വയസ്സില്‍ സിനിമയിലേക്കുള്ള സരോജാദേവിയുടെ യാത്ര ആരംഭിച്ചു. 1958-ല്‍ നാടോടി മന്നന്‍ എന്ന ചിത്രത്തിലൂടെയാണ് അവരുടെ പ്രശസ്തി ഉറപ്പിച്ചത്. ഈ ചിത്രം അവരെ തമിഴ് സിനിമയിലെ താരപരിവേഷത്തിലേക്ക് നയിച്ചു.

തന്റെ കരിയറില്‍ ഉടനീളം, സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് സരോജാ ദേവിക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 1969-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും നല്‍കി അവരെ ആദരിച്ചു. കൂടാതെ, തമിഴ്നാട്ടില്‍ നിന്നുള്ള കലൈമാമണി അവാര്‍ഡും ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അവര്‍ക്ക് ലഭിച്ചു. അവളുടെ സ്വാധീനം അഭിനയത്തിനപ്പുറം വ്യാപിച്ചു; 53-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ ജൂറി അധ്യക്ഷയായ അവര്‍ കന്നഡ ചലച്ചിത്ര സംഘത്തിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. സിനിമയോടുള്ള അവരുടെ അര്‍പ്പണബോധം ഈ വേഷങ്ങളിലൂടെ പ്രകടമായിരുന്നു.

Continue Reading

Trending