Connect with us

kerala

വരാപ്പുഴയില്‍ പൊട്ടിത്തെറി ഒരാള്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

മൂന്നുകുട്ടികള്‍ പരിക്കേറ്റവരില്‍ പെടുന്നു.

Published

on

കൊച്ചി: വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കശാലയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. ഏഴ്‌പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഇയാളുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പരിക്കേറ്റവരെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് കുട്ടികളുടേയും രണ്ട് മുതിര്‍ന്നവരുടേയും നില ഗുരുതരമാണ്. ഫെഡ്രീന (30), കെ ജെ മത്തായി (69), എസ്താര്‍ (7), എല്‍സ(5), ഇസബെല്‍ (8), നീരജ് (30), ഉടമ ജാന്‍സണ്‍ (36) എന്നിവരാണ് ആശുപത്രിയിലുള്ളത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ഉഗ്ര സ്‌ഫോടനമുണ്ടായത്. ഏലൂരില്‍ നിന്നുള്ള നാലോളം അഗ്‌നി ശമന സേന എത്തി നന്നേ പാട്‌പെട്ട് തീ അണച്ചു. പടക്കശാല പ്രവര്‍ത്തിച്ചിരുന്ന വീട് പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

സമീപത്തെ പതിനഞ്ചോളം വീടുകള്‍ക്ക് ഭാഗീകമായി തകര്‍ന്നു. സമീപത്തെ വൈദ്യൂതി ബന്ധം വിഛേദിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പരിശോധന ദുഷ്‌കരമായിരുന്നു. വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ രേണുരാജ് സ്ഥലത്തെത്തി. സംഭവത്തെകുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് അവര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി

പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു

Published

on

കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി. നാല് ദിവസം മുന്‍പാണ് നെയ്യാറ്റിന്‍കര സ്വദേശിയായ രഞ്ജുവിനെ കാണാതായത്. ഈ മാസം നാലിന് ആലപ്പുഴയിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെയാണ് കാണാതായത്. സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്‌നങ്ങളും ഇല്ലെന്ന് രഞ്ജുവിന്റെ കുടുംബംവ്യക്തമാക്കിയിരുന്നു. പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു.

നെയ്യാറ്റിന്‍കര പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. അവസാനം പരിപാടി ആലപ്പുഴയിലായതിനാല്‍ കേസ് അന്വേഷണം ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്‌

Continue Reading

kerala

ഓപ്പറേഷന്‍ ഡി ഹണ്ട്; 92 കേസുകള്‍, 103 പേര്‍ അറസ്റ്റില്‍

മയക്കുമരുന്ന് വില്‍പ്പന സംശയിക്കുന്ന 1866 പേരെ പരിശോധനക്ക് വിധേയമാക്കി.

Published

on

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 103 പേര്‍ അറസ്റ്റില്‍. 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പന സംശയിക്കുന്ന 1866 പേരെ പരിശോധനക്ക് വിധേയമാക്കി. ഈ കേസുകളില്‍ എല്ലാം കൂടി എംഡിഎംഎ (8.96 ഗ്രാം), കഞ്ചാവ് (8171 ഗ്രാം), കഞ്ചാവ് ബീഡി (65 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനായാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. ഈ നമ്പറിൽ (9497927797) ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ വിവരം രഹസ്യമായിരിക്കും.

Continue Reading

kerala

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

Published

on

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.

Continue Reading

Trending