Connect with us

News

ഷാഫി തോൽക്കുമ്പോൾ ജയിക്കുന്നതാര് ? സ്പീക്കറുടെ പരാമർശം സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നു

നിയമസഭയിൽ പ്രതി ഷേധിച്ച പാലക്കാട് എം.എൽ. എ ഷാഫി പറമ്പിൽ തോൽക്കുമെന്ന സ്പീക്കർ എ .എൻ ഷംസീറിൻ്റെ പ്രസ്താവന വിവാദമാകുന്നു

Published

on

നിയമസഭയുടെ നടുത്തളത്തിൽ ബാനറുമായി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ അസാധാരണമായ പ്രസ്‌താവനകൾ കൊണ്ട് നേരിട്ട സ്പീക്കർ എ.എൻ ഷംസീറിന്റെ നടപടി വിവാദമാകുന്നു.പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കർ, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണത്തെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും കൂടി പറഞ്ഞു .സ്പീക്കർ ഒരു ഡി.വൈ.എഫ്.ഐ നേതാവിലേക്ക് ചുരുങ്ങിയെന്നാണ് ഇതിനോട് ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.

എം.എൽ.എ മാരുടെ പേരെടുത്തു വിളിച്ചുപറഞ്ഞ സ്പീക്കറുടെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.. ഷാഫി പറമ്പിൽ അടുത്ത തവണ പാലക്കാട് തോൽക്കുമെന്ന സ്പീക്കറുടെ പരാമർശം ഒരു വിവാദം എന്നതിനപ്പുറം അപകടകരമായ ഒന്നാണ് എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി ഉള്ളതാണെണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ഷാഫി തോൽക്കുമെന്ന് പറഞ്ഞ സി.പി.എം അവിടെ ആര് ജയിക്കുമെന്ന് കൂടി പറയാൻ തയ്യാറുണ്ടോ എന്നും ചോദിക്കുന്നുണ്ട്. പാലക്കാട് മണ്ഡലത്തിന്റെ കഴിഞ്ഞകാല തെരെഞ്ഞെടുപ്പ് ചരിത്രം എടുത്തു പരിശോധിച്ചാൽ ഷാഫി പറമ്പിൽ തോറ്റാലും അവിടെ സി.പി.എം ജയിക്കുമെന്ന് സി.പി.എം തന്നെ കരുതുന്നില്ലെന്നും പാലക്കാട്ടുകാർ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്നപ്പോൾ ഫലപ്രഖ്യാപനത്തിന്റെ അവസാന നിമിഷം വരെ സ്പീക്കറുടെ സ്വന്തം പാർട്ടിക്കാർ പോലും ആഗ്രഹിച്ച വിജയമായിരുന്നു ഷാഫി പറമ്പിലിന്റെതെന്നും,  ഇപ്പോൾ ഈ അനവസരത്തിലുള്ള പരാമർശം ആരെ ജയിപ്പിക്കാനാണ് എന്ന് നേതാക്കൾ വ്യക്തമാക്കണമെന്നുമുള്ള ആവശ്യം സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നില.

2021 results : 

UDF 54079

BJP 50220

LDF 36433

2016 ൽ

UDF 57559

BJP 40076

LDF 38675

2011 ൽ

UDF 47641

LDF 40238

BJP 22317

 

 

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending