News
ഷാഫി തോൽക്കുമ്പോൾ ജയിക്കുന്നതാര് ? സ്പീക്കറുടെ പരാമർശം സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നു
നിയമസഭയിൽ പ്രതി ഷേധിച്ച പാലക്കാട് എം.എൽ. എ ഷാഫി പറമ്പിൽ തോൽക്കുമെന്ന സ്പീക്കർ എ .എൻ ഷംസീറിൻ്റെ പ്രസ്താവന വിവാദമാകുന്നു

നിയമസഭയുടെ നടുത്തളത്തിൽ ബാനറുമായി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ അസാധാരണമായ പ്രസ്‌താവനകൾ കൊണ്ട് നേരിട്ട സ്പീക്കർ എ.എൻ ഷംസീറിന്റെ നടപടി വിവാദമാകുന്നു.പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കർ, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണത്തെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും കൂടി പറഞ്ഞു .സ്പീക്കർ ഒരു ഡി.വൈ.എഫ്.ഐ നേതാവിലേക്ക് ചുരുങ്ങിയെന്നാണ് ഇതിനോട് ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.
എം.എൽ.എ മാരുടെ പേരെടുത്തു വിളിച്ചുപറഞ്ഞ സ്പീക്കറുടെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.. ഷാഫി പറമ്പിൽ അടുത്ത തവണ പാലക്കാട് തോൽക്കുമെന്ന സ്പീക്കറുടെ പരാമർശം ഒരു വിവാദം എന്നതിനപ്പുറം അപകടകരമായ ഒന്നാണ് എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി ഉള്ളതാണെണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ഷാഫി തോൽക്കുമെന്ന് പറഞ്ഞ സി.പി.എം അവിടെ ആര് ജയിക്കുമെന്ന് കൂടി പറയാൻ തയ്യാറുണ്ടോ എന്നും ചോദിക്കുന്നുണ്ട്. പാലക്കാട് മണ്ഡലത്തിന്റെ കഴിഞ്ഞകാല തെരെഞ്ഞെടുപ്പ് ചരിത്രം എടുത്തു പരിശോധിച്ചാൽ ഷാഫി പറമ്പിൽ തോറ്റാലും അവിടെ സി.പി.എം ജയിക്കുമെന്ന് സി.പി.എം തന്നെ കരുതുന്നില്ലെന്നും പാലക്കാട്ടുകാർ പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്നപ്പോൾ ഫലപ്രഖ്യാപനത്തിന്റെ അവസാന നിമിഷം വരെ സ്പീക്കറുടെ സ്വന്തം പാർട്ടിക്കാർ പോലും ആഗ്രഹിച്ച വിജയമായിരുന്നു ഷാഫി പറമ്പിലിന്റെതെന്നും, ഇപ്പോൾ ഈ അനവസരത്തിലുള്ള പരാമർശം ആരെ ജയിപ്പിക്കാനാണ് എന്ന് നേതാക്കൾ വ്യക്തമാക്കണമെന്നുമുള്ള ആവശ്യം സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നില.
2021 results :
UDF 54079
BJP 50220
LDF 36433
2016 ൽ
UDF 57559
BJP 40076
LDF 38675
2011 ൽ
UDF 47641
LDF 40238
BJP 22317
News
അവസരം ലഭിച്ചിരുന്നെങ്കില്‍ ആയത്തുല്ല അലി ഖാംനഈയെ വധിക്കുമായിരുന്നു; ഇസ്രാഈല്‍ പ്രതിരോധമന്ത്രി
ഖാംനഈയെ കൃത്യമായി നിരീക്ഷിച്ച് വധിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ദൗത്യം നടപ്പാക്കാനുള്ള അവസരം ലഭിച്ചില്ലെന്നും കാട്‌സ് പറഞ്ഞു.

ഇസ്രാഈല്‍- ഇറാന്‍ സംഘര്‍ഷത്തിനിടെ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കുമായിരുന്നുവെന്ന് ഇസ്രാഈല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാട്‌സ്. ഖാംനഈയെ കൃത്യമായി നിരീക്ഷിച്ച് വധിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ദൗത്യം നടപ്പാക്കാനുള്ള അവസരം ലഭിച്ചില്ലെന്നും കാട്‌സ് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കി ഖാംനഈ മാറിനിന്നെന്നും കാട്‌സ് കാന്‍ പബ്ലിക് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”ഞങ്ങളുടെ നിരീക്ഷണ പരിധിയില്‍ ഉണ്ടായിരുന്നെങ്കില്‍, ഖാംനഈയെ വധിക്കുമായിരുന്നു, ഞങ്ങള്‍ ഒരുപാട് തിരഞ്ഞു. ഖാംനഈ ഇത് മനസ്സിലാക്കി, ബങ്കറിനുള്ളിലേക്ക് പോയി, കമാന്‍ഡര്‍മാരുമായുള്ള ബന്ധം വിച്ഛേദിച്ചു. അതിനാല്‍ വധിക്കാനായില്ല” -കാട്‌സ് പറഞ്ഞു. ഇസ്രാഈലി പ്രതിരോധ സേനയും (ഐ.ഡി.എഫ്) രഹസ്യാന്വേഷണ ഏജന്‍സികളും മുമ്പ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായി സ്ഥിരീകരിച്ചിരുന്നെങ്കിലും, ഉന്നതരെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആദ്യമായാണ് സമ്മതിക്കുന്നത്.
kerala
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് 101 വയസ്സുകാരനായ വി.എസിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
kerala
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാല്ല; സര്‍ക്കാരിനും ചാന്‍സലര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്നും പ്രശ്‌നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനും ചാന്‍സലര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡോ. മോഹന്‍ കുന്നുമ്മലിന് കേരള വിസിയുടെ അധികച്ചുമതല നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജിയിലെ വിധിയിലാണു വിമര്‍ശനം. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്നും പ്രശ്‌നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയ്ക്കായിരിക്കണം പ്രാധാന്യമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും സ്ഥിരം വിസിമാരില്ല. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയെ ക്ഷീണിപ്പിക്കുമെന്ന അതൃപ്തി കോടതി പ്രകടിപ്പിച്ചു. വിസി നിയമനവുമായി ബന്ധപ്പെട്ട് നിരന്തരം ഹരജികള്‍ വരുന്ന സ്ഥിതിയുണ്ട്. ഇതും വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു.
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
local23 hours ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി