kerala
214 രൂപയുടെ വൈദ്യുതി ബില്‍ അടച്ചില്ല; മുന്നറിയിപ്പില്ലാതെ ഫ്യൂസ് ഊരി; ഒന്നേകാല്‍ ലക്ഷം രൂപയുടെ ഐസ്‌ക്രീം ഉല്‍പന്നങ്ങള്‍ നശിച്ചു
തുടര്‍ച്ചയായി രണ്ട് ദിവസം പകല്‍ വൈദ്യുതി ഇല്ലാതായതോടെയാണ് സാധനങ്ങള്‍ നശിച്ചത്

കൊല്ലത്ത് 214 രൂപയുടെ വൈദ്യുതി ബില്‍ തുക അടയ്ക്കാത്തതിന്റെ പേരില്‍ യുവ സംരഭകന് കെ.എസ്.ഇ ബിയുടെ ഷോക്ക്. മുന്നറിയിപ്പില്ലാതെ സ്ഥാപനത്തിന്റെ ഫ്യൂസ് ഊരിയതോടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ ഐസ് ക്രീം ഉല്‍പന്നങ്ങള്‍ നശിച്ചു. തുടര്‍ച്ചയായി രണ്ട് ദിവസം പകല്‍ വൈദ്യുതി ഇല്ലാതായതോടെയാണ് സാധനങ്ങള്‍ നശിച്ചത്.
രണ്ട് മാസം മുന്‍പാണ് ആശ്രാമത്ത് അടഞ്ഞുകിടന്നിരുന്ന കട വാടകയ്ക്ക് എടുത്ത് തിരുവനന്തപുരം സ്വദേശിയായ രോഹിത് എബ്രഹാം ഐസ് ക്രീം പാര്‍ലര്‍ തുടങ്ങിയത്. ഈ കടയിലേക്കുള്ള വൈദ്യുതി രണ്ട് ദിവസം മുന്‍പ് കെ.എസ്.ഇ ബി ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചു.
രാവിലെ 11 മണിക്ക് സ്ഥാപനത്തിലെത്തിയ കമ്പനി ജീവനക്കാര്‍ വൈദ്യുതി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വൈകിട്ടായിട്ടും കറന്റ് വരാതായതോടെ ഇലക്ട്രീഷനെ വിളിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. പിറ്റേന്നും ഇങ്ങനെ ഉണ്ടായതോടെ കെ.എസ്.ഇ ബി ഓഫീസിലെത്തിയപ്പോഴാണ് കുടിശികയുടെ കാര്യം അറിയുന്നത്. നിസാര കുടിശികയുടെ പേരില്‍ യുവ സംരഭകന് ഒന്നര ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്.
സംഭവത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രിക്ക് രോഹിത് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം നിയമ പരമായ കാര്യങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.
kerala
വോട്ട് ചെയ്യുന്നതിന് മുമ്പ് ഓർക്കേണ്ടത്

ഷെരീഫ് സാഗർ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർ ഓർക്കേണ്ട ഒന്നാമത്തെ കാര്യം ഈ ഉപതെരഞ്ഞെടുപ്പ് എങ്ങനെ സംഭവിച്ചു എന്നതാണ്. എൽ.ഡി.എഫ് സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഇടത് സ്വതന്ത്ര എം.എൽ.എ രാജിവെച്ചത് കൊണ്ടാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശീർവാദത്തോടെ പോലീസ് മേധാവികൾ ആർ.എസ്.എസ്സുമായി ബന്ധം പുലർത്തുന്നു എന്നതായിരുന്നു രാജിയുടെ പ്രധാന വിഷയം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറായിരുന്നു കഥയിലെ വില്ലൻ. അദ്ദേഹം ആർ.എസ്.എസ്സ് നേതാവ് ദത്തായേത്ര ഹൊസബളെയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന്, ആർക്കുവേണ്ടി എന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ആരോപണങ്ങൾ നിലനിൽക്കെ ഇദ്ദേഹത്തിന് വിശിഷ്ടസേവാ മെഡൽ നൽകാൻ ശുപാർശ ചെയ്ത സർക്കാറാണിത്. സർക്കാറിനെതിരെ നിലകൊണ്ട് സർക്കാറിന്റെ ഭാഗമായ ഒരു എം.എൽ.എ രാജിവെച്ച ഒഴിവിൽ തെരഞ്ഞെടുക്കപ്പെടേണ്ടത് സർക്കാറിനെ ന്യായീകരിക്കുന്ന പ്രതിനിധിയല്ല, മറിച്ച് സർക്കാറിനെ ചോദ്യം ചെയ്യേണ്ട പ്രതിനിധിയാണ്. ഈ തിരിച്ചറിവാണ് വോട്ട് ചെയ്യുന്നതിന് മുമ്പ് പ്രധാനമായും ഉണ്ടാകേണ്ടത്.
യഥാർത്ഥ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാതിരിക്കുക എന്നത് എൽ.ഡി.എഫിന്റെയും ഇടതുപക്ഷത്തിന് വേണ്ടി മൈക്കുമായി നടക്കുന്ന ചില മാധ്യമ പ്രവർത്തകരുടെയും ആവശ്യമാണ്. കേന്ദ്രത്തിൽ ഗോഡി മീഡിയ പോലെ കേരളത്തിലും ഒരു ലാപ്ഡോഗ് മീഡിയ പ്രവർത്തിക്കുന്നുണ്ട്. പല ചാനലുകളിലായി വിന്യസിക്കപ്പെട്ട ഈ കൂട്ടത്തിന്റെ പ്രധാന ഉന്നം ജനകീയ പ്രശ്നങ്ങളല്ല. വൈകുന്നേര ചർച്ചക്കും ജനങ്ങളെ തമ്മിലടിപ്പിക്കാനും ആവശ്യമായ വൈകാരിക വിഷയങ്ങളാണ്. ഈ ഭീകരാവസ്ഥ തിരിച്ചറിയണമെങ്കിൽ ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് നിലമ്പൂരിലെയും കേരളത്തിലെയും ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എത്ര ന്യൂസ് ഹവറുകളുണ്ടായി എന്ന് മാത്രം പരിശോധിച്ചാൽ മതി. കേരളം ഈ കെണിയിൽ വീണ് പോകരുത്, പ്രത്യേകിച്ചും നിലമ്പൂരിലെ ജനം. മലപ്പുറത്തുകാരെ കള്ളക്കടത്തുകാരായും തീവ്രവാദികളായും ആക്ഷേപിച്ച മുഖ്യമന്ത്രിയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്.
മലപ്പുറത്ത് നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം, ഹവാല പിടികൂടുന്നുണ്ടെന്നും ഇതെല്ലാം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞത് തിരുത്തിയിട്ടില്ല. മലപ്പുറത്തിനെതിരെ കാലങ്ങളായി സംഘ്പരിവാർ ഉപയോഗിക്കുന്ന പ്രൊപ്പഗണ്ട ഏറ്റുപിടിക്കുകയായിരുന്നു അദ്ദേഹം. ആ മുഖ്യമന്ത്രിക്കും കഴിഞ്ഞ 9 വർഷക്കാലത്തെ ഇടത് ദുർഭരണത്തിനും താക്കീത് നൽകാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. അതല്ലാതെ വൈകാരിക വിഷയങ്ങളിൽ തലതല്ലാനുള്ളതല്ല.
2016 മുതൽ 2019 വരെ ജില്ലാ പോലീസ് ക്രൈം ബ്യൂറോ റെക്കോർഡ് പ്രകാരം മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ശരാശരി 12,000 ആണ്. എന്നാൽ മുഖ്യമന്ത്രിയെ അങ്കിൾ എന്ന് വിളിക്കുന്ന സുജിത് ദാസ് ഐ.പി.എസ് മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടായി 2021 ഫെബ്രുവരി ചുമതലയേറ്റത് മുതൽ കണക്കുകൾ പെരുകി. പെരുകിയതല്ല, പെരുക്കിയതാണ്. ഒരു കേസിൽ നാലാളെ പിടിച്ചാൽ ഒരു എഫ്.ഐ.ആറിന് പകരം നാല് എഫ്.ഐ.ആറിടുന്ന അപൂർവ്വ അനുഭവങ്ങൾ മലപ്പുറത്തുണ്ടായി. 2021ൽ 50 ശതമാനം വർദ്ധനവോട് കൂടി 19,045 കേസുകളാണ് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2022ൽ കേസുകളുടെ എണ്ണം ശരാശരിയിൽ നിന്ന് 150 ശതമാനം വർദ്ധനയോടെ 26,957 ആയി. 2023 പാതി വർഷം ആയപ്പോഴേക്കും കേസുകളുടെ എണ്ണം 13,000 കവിഞ്ഞു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലയായി മലപ്പുറത്തെ മാറ്റുന്നതിന് കള്ളക്കേസുകൾ ധാരാളമായി ചുമത്തപ്പെട്ടു. നിലമ്പൂരിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഈ നെറികേടുകളാണ്.
നിലമ്പൂരിൽ വോട്ട് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കേണ്ട പ്രധാന വിഷയങ്ങളിലൊന്ന് കർഷകരുടെയും ആദിവാസികളുടെയും പ്രശ്നങ്ങളാണ്. നൂറുകണക്കിന് മനുഷ്യരാണ് വനമേഖലകളിലെ കാട്ടാന ആക്രമണത്തിൽ മരിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിഭൂമിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. വന്യമൃഗ ആക്രമണത്തിൽ ഈ വർഷം നിലമ്പൂരിൽ മാത്രം നഷ്ടമായത് മൂന്ന് ജീവനുകളാണ്. 22 ലക്ഷത്തിന്റെ കൃഷിനാശവുമുണ്ടായി. നായാട്ടുകാരുടെ പന്നിക്കെണിയിൽ കുടുങ്ങി ഒരു വിദ്യാർത്ഥി മരിച്ചത് ഈ തെരെഞ്ഞെടുപ്പ് കാലത്താണ്. ആദിവാസികളുടെയും കർഷകരുടെയും ജീവനും സ്വത്തും സംരക്ഷിക്കാൻ ഈ സർക്കാർ യാതൊന്നും ചെയ്യാത്തത് കൊണ്ടാണ് അപകടങ്ങൾ ആവർത്തിക്കുന്നത്.
മുത്തങ്ങയുടെ പേരിൽ കണ്ണീരൊഴുക്കുന്ന ഒരു ഇടതുമന്ത്രിയും ഭൂമിക്ക് വേണ്ടി മലപ്പുറം കലക്ടറേറ്റ് പടിക്കൽ നിലമ്പൂരിലെ ആദിവാസികൾ നടത്തുന്ന സമര പന്തലിലേക്ക് എത്തിനോക്കിയിട്ടില്ല. 314 ദിവസം നിലമ്പൂരിൽ സമരം ചെയ്ത ശേഷമാണ് ഇവർ കലക്ടറേറ്റ് പടിക്കലേക്ക് സമരം മാറ്റിയത്. 2024 ഡിസംബർ 31നകം 60 കുടുംബങ്ങൾക്ക് 50 സെന്റ് ഭൂമി നൽകുമെന്ന ഉറപ്പാണ് സർക്കാർ ലംഘിച്ചത്. അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യവുമായി ആശ വർക്കർമാരും നിലമ്പൂരിൽ എൽ.ഡി.എഫിനെതിരെ പ്രചാരണത്തിലാണ്. സമരം ആരംഭിച്ചപ്പോൾ ഇൻസെന്റീവ് കുറയുന്ന പത്ത് നിബന്ധനകൾ പിൻവലിക്കുമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ പുതിയ നിബന്ധനകൾ വന്നപ്പോൾ പഴയ പത്ത് നിബന്ധനകളും മറ്റൊരു രീതിയിൽ കൂട്ടിച്ചേർത്തു. 7000 കിട്ടേണ്ട സ്ഥാനത്ത് 3500 മാത്രമാണ് ഓണറേറിയം കിട്ടിയത്. ആശ വർക്കർമാരോടും അവരുടെ സമരത്തോടും തീവ്ര വലത് മനസ്സോടെ ക്രൂരത കാട്ടിയ ഇടത് സർക്കാറിനെതിരായ ജനരോഷം നിലമ്പൂരിൽ പ്രതിഫലിക്കും.
‘സാംസ്‌കാരിക കേരളം സ്വരാജിനൊപ്പം’ എന്നൊരു പരിപാടി ഈയിടെ നിലമ്പൂരിലുണ്ടായി. ഇത് സംഘടിപ്പിച്ചത് പുരോഗമന കലാസാഹിത്യ സംഘമാണ്. സി.പി.എമ്മുമായി ആഭിമുഖ്യമുള്ളവർ മാത്രമാണ് ഈ സംഘടനയിൽ പ്രവർത്തിക്കുന്നത്. അവർ ഒത്തുകൂടിയാൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കില്ല എന്ന് ഏത് കുട്ടിക്കും അറിയാവുന്ന കാര്യമാണ്. അവർ സ്വാഭാവികമായും എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി നല്ല വായനക്കാരനാണ് എന്നായിരുന്നു എഴുത്തുകാരൻ വൈശാഖന്റെ ന്യായം. നല്ല വായനക്കാരൻ മാത്രമല്ല, നല്ല എഴുത്തുകാരനും തിരക്കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. സാംസ്‌കാരിക പ്രവർത്തനത്തിന്റെ പേരിലാണ് സാംസ്‌കാരിക കേരളം നിലമ്പൂരിലെ സ്ഥാനാർത്ഥിയെ പിന്തുണക്കുന്നതെങ്കിൽ അവർ പിന്തുണക്കേണ്ടത് ആര്യാടൻ ഷൗക്കത്തിനെയാണ്. എഴുത്തുകാർ സ്വരാജിനൊപ്പമെന്ന് പറയാൻ വൈശാഖനെ ആരാണ് ചുമതലപ്പെടുത്തിയത് എന്ന് ചോദിച്ചത് കവി കൽപറ്റ നാരായണനാണ്. അതായത് ഞങ്ങൾ കമ്യൂണിസ്റ്റുകാർ ആയത് കൊണ്ട് എൽ.ഡി.എഫിനെ പിന്തുണക്കുന്നു എന്ന് പറയേണ്ടതിന് പകരം തങ്ങളുടെ പിന്തുണയുടെ മുഴുവൻ ഭാരവും കേരളത്തിന്റെ മുഴുവൻ സാംസ്‌കാരിക പ്രവർത്തകരുടെയും പിരടിയിൽ ചാർത്താനാണ് സി.പി.എമ്മുകാരായ എഴുത്തുകാർ ശ്രമിച്ചത്. ഇതിനെ അതേ നാണയത്തിൽ സാംസ്‌കാരിക കേരളം പ്രതിരോധിച്ചു. അതേസമയം ഇരട്ടത്താപ്പുകാരായ ഈ എഴുത്തുകാരെ ആരും
ആദിവാസികളുടെ ഭൂസമര പന്തലിൽ കണ്ടില്ല, ആശ വർക്കർമാരുടെ സമരത്തിൽ കണ്ടില്ല.
വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ഒറ്റ വിഷയത്തിൽ മാത്രം നിലമ്പൂർ തെരഞ്ഞെടുപ്പിനെ കെട്ടിയിട്ട് ചർച്ച ചെയ്തവർ കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ തീവ്രവാദത്തിന് പ്രചോദനമായവർ എന്ന് പി. ജയരാജൻ വിശേഷിപ്പിച്ച പി.ഡി.പിയുടെ എൽ.ഡി.എഫ് പിന്തുണയോ ഗാന്ധിവധത്തിൽ പങ്കുള്ള, ഗോഡ്‌സെയെ ആരാധിക്കുന്ന ഹിന്ദു മഹാസഭ എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നതോ ചർച്ചയാക്കിയിട്ടില്ല. നിലമ്പൂരിന്റെ വികസന മുരടിപ്പ്, വൈദ്യുതി ചാർജ്ജ് വർധന, വിലക്കയറ്റം, സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സർക്കാർ ആഘോഷങ്ങളിലെ ധൂർത്ത്, സംസ്ഥാനത്തിന്റെ ഭാരിച്ച കടക്കെണി തുടങ്ങി ഒട്ടേറെ വിഷയങ്ങൾ വേറെയുമുണ്ട്. ചരിത്രത്തിൽ തുല്യതയില്ലാത്ത വിധത്തിൽ പ്രാദേശിക ഭരണകൂടങ്ങളോട് സർക്കാർ വിവേചനം കാണിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളെല്ലാം വെട്ടിച്ചുരുക്കി. അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ലാതെ തദ്ദേശ സ്ഥാപനങ്ങൾ പ്രയാസപ്പെടുകയാണ്. ഇപ്പോഴും 2020ലെ ലൈഫ് ഭവന പദ്ധതി ലിസ്റ്റാണ് നിലവിലുള്ളത്. അതിന് ശേഷം ഇതേവരെ അപേക്ഷ സ്വീകരിച്ചിട്ടില്ല. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നവുമായി പതിനായിരങ്ങളാണ് ചോരുന്ന കൂരകളിൽ കാത്തിരിക്കുന്നത്. ഇങ്ങനെ അടിസ്ഥാന ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ നീറുന്ന പ്രശ്‌നങ്ങളുണ്ട്. തെരഞ്ഞെടുപ്പിൽ ഇതൊന്നും ചർച്ചയാവാതിരിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. എന്നാൽ, കുടുംബയോഗങ്ങളിലും മറ്റും യു.ഡി.എഫ് കൃത്യമായി ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള അജണ്ട സെറ്റ് ചെയ്യാനുള്ള പരീക്ഷണശാലയായിട്ടാണ് സർക്കാർ നിലമ്പൂരിനെ കാണുന്നത്. എന്നാൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് ഊർജ്ജം പകരുന്ന തിരിച്ചടി എൽ.ഡി.എഫ് സർക്കാറിന് നൽകാനാണ് നിലമ്പൂരിലെ ജനം ഒരുങ്ങുന്നത്.
kerala
കെനിയ വാഹനാപകടം; മരിച്ച അഞ്ചുപേരുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ സംസ്കാരം ഇന്ന് നടത്തും. ഇവർക്കൊപ്പം അപകടത്തിൽ പരിക്കേറ്റവരെ കൊച്ചിയിൽ എത്തിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെനിയയില്‍ അവധി ആഘോഷിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള പ്രവാസി സംഘം ബലിപെരുന്നാള്‍ ദിനമായ ജൂണ്‍ ആറിനാണ് യാത്ര തിരിച്ചത്. കേരളത്തിന് പുറമേ തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
ഖത്തറിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ പാക്കേജ് മുഖേനയായിരുന്നു ഇവരുടെ യാത്ര. രണ്ട് ടൂറിസ്റ്റ് ഗൈഡുമാരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കെനിയയിലെ പ്രശസ്തമായ വന്യജീവി സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദര്‍ശിച്ച ശേഷം ന്യാഹുരുവിലെ വെള്ളച്ചാട്ടം കാണുന്നതിനായി പോകുന്നതിനിടെ ജൂണ്‍ ഒന്‍പതിന് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
kerala
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനം പരിശീലന പറക്കലിന് ശേഷം ലാൻഡിങ്ങിന് വേണ്ടി ശ്രമിക്കുമ്പോൾ കടൽ പ്രക്ഷുബ്ധമായ അവസ്ഥയിലായിരുന്നു. മദർഷിപ്പിൽ പലതവണ ലാൻഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിക്കാതെ വരികയായിരുന്നു.
ഈ സമയത്ത് വിമാനത്തില്‍ ഇന്ധനവും കുറവായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നേവിയുടെ അനുമതി ചോദിച്ച് തൊട്ടടുത്ത വിമാനത്താവളമായ തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു എന്നാണ് വിവരം. പ്രതിരോധ വകുപ്പിന്റെ നടപടിക്രമങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാകും യുദ്ധവിമാനം തിരിച്ചുപോകാന്‍ അനുവദിക്കുക.
അതേസമയം വിമാനത്തിൽ ഒരു പൈലറ്റ് മാത്രമായിരുന്നുവെന്നും പൈലറ്റിന് എമിഗ്രേഷൻ ക്ലിയറൻസില്ലാത്തതിനാൽ എയർ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ വരികയായിരുന്നു. വിമാനത്തിൽ ഇന്ധനം നിറച്ച ശേഷം വീണ്ടും മടങ്ങി പോകും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇന്ധനം നിറയ്ക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ടതുണ്ട്. അതിനാൽ പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷമായിരിക്കും വിമാനം തിരിച്ച് പറക്കുക.
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
kerala2 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്
-
kerala2 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു