Connect with us

kerala

മാലിന്യക്കൂനയിലെ മാണിക്യം തപ്പുന്ന വര്‍ഗമേ ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയേകും

Published

on

പാടത്തിക്കര കരീം.

എസ്.ടി.യു സംസ്ഥാന സെക്രട്ടറി

ബ്രഹ്മപുരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചിന്‍ കോര്‍പറേഷന്റെ മാലിന്യം അടിച്ച് കൂട്ടുന്ന യാര്‍ഡില്‍ കഴിഞ്ഞ കുറെ കാലങ്ങളായി തീ പിടിച്ച് കത്തുന്ന അവസ്ഥ കാണുന്നു വിശാലമായി കിടക്കുന്ന യാര്‍ഡില്‍ പല സ്ഥലങ്ങളിലായി ഒരേ സമയം തീ പിടിക്കുന്ന പ്രതിഭാസം പ്രകൃതിയുടേതല്ല ചില ഉന്നതങ്ങളില്‍ വിലസുന്ന ചിലരുടെ വികൃതികളാണ് പണം മനുഷ്യനെ പിശാചാക്കി മാറ്റും എന്ന് പറയുന്നത് ശരിവക്കുന്നതാണ് ബ്രഹ്മപുരത്തെ തീ പിടിക്കലിന്റെ പിന്നാമ്പുറ ച ചരിത്രം കോര്‍പറേഷന്റെ വരുമാനം എത്രകണ്ട് വര്‍ദ്ധിക്കുന്നുവോ, അത്രകണ്ട് തീ കത്തലിന്റെ ദിവസവും, നാളുകളും വര്‍ദ്ധിക്കും.

മാര്‍ച്ച് മാസത്തിലെ കണക്ക് അവതരണ സമയത്താണ് തീപിടിത്തം ഉണ്ടാകാറ് എന്നതിലും ചില സത്യങ്ങളില്ലേ? മൊത്തം വരുമാനം കണക്കാക്കി വരുമാനത്തിന്റെ കണക്കനുസരിച്ച് തീ പിടിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം ഭയങ്കര ഉയരത്തില്‍ മാലിന്യക്കൂനകള്‍ ഉണ്ടായിരുന്നുവെന്നും അത് തീപിടിച്ചതു മൂലം കത്തിയമര്‍ന്ന് പോയെന്നും ആരെയൊക്കെയോ ബോധ്യപ്പെടുത്താന്‍ പാകത്തിനുള്ള ചാനലുകാരുടെ വാര്‍ത്ത വായനക്ക് പിന്നില്‍ കോടികളുടെ മാലിന്യക്കൂനയുണ്ടായിരുന്നതാണ് കത്തിപ്പോയത് കൊണ്ട് ഇനി കണക്ക് തിട്ടപ്പെടുത്താന്‍ പോലും സാധിക്കില്ല എന്ന റിപ്പോര്‍ട്ടിംഗ് ആണെന്ന് പാവങ്ങളായ ജനങ്ങള്‍ക്കറിയില്ലല്ലോ ആവേശത്തോടെയുള്ള റിപ്പോര്‍ട്ടിംഗ് കാണുമ്പോള്‍ പൊതുജന ധാരണ തങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന പാവം ചാനലുകളെയോര്‍ത്ത് അഭിമാനം കൊള്ളുന്നതാണ്.

എന്തിന്നും ഏതിനും ഒളിക്യാമറ വക്കലും, രഹസ്യം കണ്ടു പിടിക്കാന്‍ കേമന്മാരുമായ ഒരൊറ്റ ചാനലുകളും ഈ തീ പിടുത്തമുണ്ടാകുന്നതിന്റെ പിന്നാമ്പുറകഥകളിലേക്ക് പോകുന്നില്ല എന്ന് അറിയുമ്പോളാണ് ‘പണത്തിന് മീതെ ചാനലും ‘ എന്ന വസ്തുത ഓര്‍മപ്പെടുത്തുന്നത്. മുന്‍ കാലങ്ങളിലെപ്പോലെ തന്നെ ഇപ്പഴും മൂന്ന് ദിവസം തീ നിന്ന് കത്തിയിട്ടും അനങ്ങാതിരുന്ന പല പ്രമുഖരും പെട്ടന്ന് ഒരു ദിവസം മുഴുവന്‍ സന്നാഹങ്ങളം ഉപയോഗിച്ച് തീയണക്കാന്‍ കാണിക്കുന്ന ആവേശം കണ്ടപ്പോഴാണ് ദൈവത്തിന്റെ ഇടപെടല്‍ മനസിലായത്.’

ബ്രഹ്മപുരം, കരിമുകള്‍, പുത്തന്‍കുരിശ്, പെരിങ്ങാല, പിണര്‍ മുണ്ട, പാടത്തിക്കര ,പള്ളിക്കര, അമ്പലമുകള്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് പുകശല്യം കൂടുതലായി ഉണ്ടാകാറും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കാറും മാസാമാസം 50 രൂപ വച്ച് കൊടുത്ത് ശേഖരിക്കുന്ന പ്‌ളാസ്റ്റിക് മാലിന്യങ്ങളെ ടണ്‍ കണക്കിന് ഒരു മിച്ച് കൂട്ടിയിട്ട് തീയിടലാണ് കോര്‍പറേഷന്റെ കാലാകാലങ്ങളായിട്ടുള്ള പരിപാടി. ഇതിന്റെ കറുത്ത പുക ദൈവ നിയോഗം പോല കാറ്റിന്റെ ഗതിയ നുസരിച്ച് കോര്‍പറേഷന്‍ അതിര്‍ത്തികളിലേക്ക് തിരിയുകയും എറണാകുളം, വൈറ്റില, കടവന്ത്ര തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തുകയും കടല്‍ക്കാറ്റ് വീശിയിട്ടാണെന്ന് പറയപ്പെടുന്നു.

ആ പുകശല്യം ശക്തമായി ആ ഭാഗങ്ങളില്‍ ബാധിക്കുകയും ചെയ്തപ്പോഴാണ് ഉത്തരവാദിത്വപ്പെട്ടവര്‍ സടകുടഞ്ഞ് എഴുന്നേറ്റ് ഹെലികോപ്ടറും മറ്റു പല ഉപകരണങ്ങളും ഒക്കെയായി സര്‍വ്വ ഉന്നത അധികാരികളും എത്തിപ്പെടാനായതും പുറം ലോകം അറിഞ്ഞതും അങ്ങിനെയാണ്. ഈ പുക ശ്വസിക്കാന്‍ വിധിക്കപ്പെട്ടവര്‍ ഏത് ഭാഗത്തുള്ളവരായാലും ഞങ്ങള്‍ക്ക് വിഷമമുണ്ട്. മനുഷ്യരാണ് എല്ലാരും.

ചിലര്‍ സമ്പത്ത് കൊണ്ടും വിദ്യാഭാസം കൊണ്ടും ഉന്നത ജോലിയുള്ളതുകൊണ്ടും, അധികാരക്കസേരയുള്ളതുകൊണ്ടും, വാര്‍ത്താ ചാനലുകരായത് കൊണ്ടും പോലീസ് മേധാവികളായത് കൊണ്ടും അവര്‍ക്കും ഇത്തരം ദുരനുഭവം വരുന്നതിനോട് യോജിപ്പില്ല. അതുപോലെ തന്നെ പാവപ്പെട്ട തനി നാടന്‍ ഗ്രാമീണ വാസികളായ ഒരു പറ്റം മനുഷ്യരും അവരുടെ പ്രായമായ മാതാപിതാക്കളും, കുഞ്ഞു മക്കളും ഈ പുക ശ്വസിക്കേണ്ടി വന്നപ്പൊ അവര്‍ വാതിലടച്ച് വീട്ടിലിരിക്കാന്‍ പറഞ്ഞ വരോട് ദൈവം ചോദിക്കട്ടെ എന്ന് പറയാനല്ലാതെ ഒന്നിനും കഴിയാത്തവരാണ് പ്രദേശവാസികള്‍.

ഇതിനെ പ്രതികരിച്ചാല്‍ ഈ പാവങ്ങള്‍ക്ക് നേരെ പല തരകേസുകളെടുക്കാനും ശിക്ഷിക്കാനും കഴിവുള്ളവരാണല്ലൊ ഉന്നത നിലയിലുള്ളവര്‍. തങ്ങളുടെ വീട്ടിലുള്ളവര്‍ കഴിച്ച് ബാക്കി വരുന്ന ഉപയോഗശൂന്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളും, മക്കളും കുഡുംബാംഗങ്ങളും ഉണ്ടാക്കി വക്കുന്ന ഉച്ചിഷ്ടങ്ങളും ഏതോ പ്രദേശവാസികളായ പാവപ്പെട്ട ജനതക്ക് മേല്‍ വലിച്ചെറിയാന്‍ അവകാശമുള്ള മേലാളന്മാര്‍. ഒരു പറ്റം പാവപ്പെട്ട ജനതയേയും അവരുടെ പുഴകളേയും പ്രകൃതികളേയും കീഴാളന്മാരായി കാണുന്നവരോട് ദൈവം ചോദിക്കട്ടെ എന്ന് മാത്രം പറയാനല്ലാതെ ഒന്നിനും കഴിയില്ല. കുഞ്ഞുമക്കള്‍ എല്ലാം നിഷ്‌കളങ്കരാണ് പട്ടണത്തിലായാലും ഗ്രാമത്തിലായാലും ഈ പുക ശ്വസിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ മക്കള്‍ക്കറിയില്ലല്ലോ.

കോടികള്‍ കൊള്ളയടിക്കുന്നതിന് വേണ്ടി എല്ലാ വര്‍ഷവും മാലിന്യം കത്തിച്ച് പൊതുജനങ്ങളെ രോഗശയ്യയിലാക്കുന്നവരും. അതിന് ഒത്താശ നില്‍ക്കുന്ന ഉദ്യോഗസ്ഥരും ചാനലുകാരും ഭരണ കര്‍ത്താക്കളും ഒന്ന് ഓര്‍ത്തോ കണക്ക് പറയാതെ ഒരു കാലവും കടന്ന് പോയിട്ടില്ല.

മാലിന്യത്തിന് തീപിടിക്കാതിരിക്കാന്‍ കോര്‍പറേഷന്റെ വരുമാനം കുറയുകയെന്നല്ലാതെ വേറെ വഴിയില്ല എന്നറിയാം. കോര്‍പറേഷന്റെ ഫണ്ട് ചില വഴിക്കാന്‍ റോഡുണ്ടാക്കാനും തോടുണ്ടാക്കാനും കാനയുണ്ടാക്കാനും സ്ഥലമില്ലാത്തതു കൊണ്ട് ഫണ്ട് ചില വഴിക്കാനുള്ള ഏക മാര്‍ഗം മാലിന്യ സംസ്‌കരണ മെന്ന പേരില്‍ നടത്തുന്ന പേക്കൂത്ത് മാത്രമാണ് എന്നറിയാം. ദയവ് ചെയ്ത് ഹെലികോപ്ടര്‍ ഒന്ന് ഒഴിവാക്കുക ‘ഞങ്ങള്‍ പ്രദേശവാസികള്‍ക്ക് നാണക്കേടാണ് ഹെലികോപ്ടര്‍ പ്രയോഗം. തൊട്ടടുത്ത് പത്ത് മീറ്റര്‍ പോലും അകലത്തിലല്ലാതെ കടമ്പറ യാര്‍ ഒഴുകുന്നുണ്ട്. അതില്‍ നിന്ന് പമ്പ് സ്ഥാപിച്ച് തീ കത്തിയാല്‍ അണക്കാന്‍ സാധിക്കുമെന്നും കത്തു പിടിച്ച് കഴിഞ്ഞ ശേഷം പമ്പ് സ്ഥാപിക്കാന്‍ ശ്രമിക്കാതെ കോടികള്‍ കണക്കുണ്ടാക്കാനുള്ള ശ്രമത്തില്‍ നാണക്കേട് ഉണ്ടാക്കാതെ നോക്കണ്ട. എത്ര ലിറ്റര്‍ വെള്ളം ഹെലികോപ്ടര്‍ അടിച്ച് കാണും ഇനിയെങ്കിലും വരും കാലങ്ങളില്‍ തീപിടുത്തമുണ്ടായാല്‍ അണക്കാനുള്ള മാര്‍ഗം സ്വീകരിക്കാമോ?. കാലം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും ഒരു സംസ്‌കരണ പ്‌ളാന്റ് നിര്‍മിക്കാന്‍ കഴിയില്ലെങ്കില്‍, തീ കെടുന്നത് വരെയെങ്കിലും മാലിന്യം അടിക്കാതിരിക്കാന്‍ ശ്രമിക്കുമല്ലൊ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വെള്ളാപ്പള്ളി ഇരിക്കേണ്ടത് ആർഎസ്എസ് തലപ്പത്ത്, നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും കേസെടുക്കാത്തതിന് പിന്നിൽ സിപിഎം’: പി.അബ്ദുൽ ഹമീദ് മാസ്റ്റർ

Published

on

മലപ്പുറം:നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാത്തത് സിപിഎമ്മിൻ്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ. നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നുവെങ്കിൽ വെള്ളാപ്പള്ളി വീണ്ടും ഇതുപോലെ ആവർത്തിക്കില്ലായിരുന്നു. വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തല്ല, ആർഎസ്എസിന്റെ തലപ്പത്താണ് ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃയോഗത്തില്‍ വെള്ളപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെയും മുസ്‍ലിം സമുദായത്തിനെതിരെയും പ്രസംഗിച്ചിരുന്നു.

‘മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി.അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും’ വെള്ളപ്പാള്ളി പറഞ്ഞു.

Continue Reading

kerala

കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു

ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു

Published

on

കണ്ണൂര്‍: ചെമ്പല്ലിക്കുണ്ടില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. വയലപ്പുറം സ്വദേശിനി റീമയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് യുവതി ചെമ്പല്ലിക്കുണ്ടിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വിട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ

Published

on

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്. മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും താന്‍ മരിക്കില്ലെന്ന് മകള്‍ തന്നെ മുന്‍പ് പറഞ്ഞിരുന്നുവെന്നും അതുല്യയുടെ മാതാവ് തുളസിഭായ്. സ്വയം മരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ മരിച്ചുവെന്ന് കേട്ടാല്‍ അത് അയാള്‍ എന്തെങ്കിലും ചെയ്തതാകുമെന്ന് കരുതിക്കൊള്ളണമെന്നും മകള്‍ ഈയടുത്ത് തന്നോട് പറഞ്ഞതായി മാതാവ് പറഞ്ഞു. സതീഷ് ഉപദ്രവിക്കുന്നുവെന്ന് മകള്‍ എപ്പോഴും പറയാറുണ്ടായിരുന്നു. സതീഷ് തലയ്ക്കും നാഭിയ്ക്കുമാണ് മര്‍ദിക്കാറുള്ളതെന്നും അങ്ങനെ മകളെ കൊലപ്പെടുത്തിയതാകുമെന്ന് കരുതുന്നുവെന്നും തുളസി കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിനെ ഓര്‍ത്താണ് എല്ലാം സഹിക്കുന്നതെന്ന് അതുല്യ തന്നോട് പറഞ്ഞതായി മാതാവ് പറയുന്നു. എന്നാല്‍ എന്തിനിനിയും സഹിക്കണമെന്ന് താന്‍ മകളോട് ചോദിച്ചിരുന്നുവെന്നും ഇങ്ങ് പോരാന്‍ മകള്‍ക്ക് ധൈര്യം കൊടുത്തിരുന്നുവെന്നും മാതാവ് പറഞ്ഞു. അതുല്യയുടെ മരണത്തിന് തൊട്ടുമുന്‍പും മകളോട് സംസാരിച്ചിരുന്നു. ഷാര്‍ജയില്‍ തന്നെയുള്ള സഹോദരിയുടെ വീട്ടില്‍പ്പോയ വിശേഷങ്ങള്‍ പറഞ്ഞ് ചിരിച്ചുവെന്നും അന്ന് മകള്‍ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു. നാളെ മുതല്‍ താന്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയാണെന്ന് മകള്‍ സന്തോഷത്തോടെ അറിയിച്ചതായും അമ്മ കൂട്ടിച്ചേര്‍ത്തു.

ദുബായിലുള്ള കെട്ടിട നിര്‍മാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുന്‍പാണ് സതീഷ് അതുല്യയെ ഷാര്‍ജയില്‍ കൊണ്ടുവന്നത്. നേരത്തെ ഇവര്‍ ദുബായിലായിരുന്നു താമസിച്ചത്. ഷാര്‍ജ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. അതേസമയം അതുല്യയുടെ മരണത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending