kerala
തുടര്‍ഭരണത്തിന്റെ അഹങ്കാരം
റേഷനരി വാങ്ങി കഞ്ഞികുടിക്കാമെന്ന് വിചാരിച്ചാല്‍ ഇപോസ് കുരുക്കില്‍ കുടുക്കി വട്ടംചുറ്റിക്കുകയാണ് സര്‍ക്കാര്‍. പുകച്ച് ചാടിക്കുമെന്നപോല്‍ പുകപടലങ്ങളാല്‍ ജനങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതിലേക്കും എത്തിയിരിക്കുന്നു തുടര്‍ഭരണത്തിലെ അഹങ്കാരം.

ഫൈസല്‍ മാടായി
റേഷനരി വാങ്ങി കഞ്ഞികുടിക്കാമെന്ന് വിചാരിച്ചാല്‍ ഇപോസ് കുരുക്കില്‍ കുടുക്കി വട്ടംചുറ്റിക്കുകയാണ് സര്‍ക്കാര്‍. പുകച്ച് ചാടിക്കുമെന്നപോല്‍ പുകപടലങ്ങളാല്‍ ജനങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതിലേക്കും എത്തിയിരിക്കുന്നു തുടര്‍ഭരണത്തിലെ അഹങ്കാരം. ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരണം തേടിയ പ്രതിപക്ഷാംഗങ്ങളെ തല്ലിയൊതുക്കും ഭരണപക്ഷ ധാര്‍ഷ്ട്യത്തിന് സ്പീക്കറും ചൂട്ടുപിടിക്കുമ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത സാഹചര്യങ്ങള്‍ക്കാണ് ഓരോ ദിവസവും നിയമസഭ സാക്ഷ്യംവഹിക്കുന്നത്. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു പിണറായിയുടെ രണ്ടാം ഭരണം. കേന്ദ്രം ഭരിക്കും നരേന്ദ്ര മോദി എന്ത് ചെയ്യുന്നുവോ അതേ നാണയത്തിന്റെ അപ്പുറവും ഇപ്പുറവുമെന്ന പോല്‍ വാഴുകയാണ് പിണറായിയും.
നെറികേടിന്റെ, കെടുകാര്യസ്ഥതയുടെ അടയാളമായിമാറുന്ന ഭരണം. അനീതിക്കെതിരെ പ്രതിഷേധിച്ചാല്‍, പ്രതികരിച്ചാല്‍ മുഖ്യമന്ത്രി കോപിക്കുമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. പ്രതിപക്ഷത്തിന് നിയമസഭയിലും യുവജന സംഘടനകള്‍ക്ക് തെരുവിലും പ്രതിഷേധിക്കാന്‍പോലും അവകാശമില്ലെന്നായിരിക്കുന്നു.
തുടര്‍ഭരണം ജനജീവിതംതന്നെ ദുസ്സഹമാക്കി എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായിയും കൂട്ടരും. വിലക്കയറ്റം കൊണ്ട് ദൈനംദിന ജീവിതം അവതാളത്തിലായ ജനത്തിന്‌മേല്‍ നികുതിയിനത്തില്‍ അധിക ഭാരവും സെസും വെള്ളക്കര വര്‍ധനവുമായി സാധാരണക്കാരന്റെയെന്നല്ല, ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്ത് നില്‍ക്കുന്നവരെയും കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍. ഇന്ധന വില വര്‍ധനവ് പിടിച്ച് നിര്‍ത്തുന്നതിന്പകരം നികുതിയും സെസും കൊണ്ട് ജനത്തെ കൊടും ദാരിദ്രത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാറിനെതിരെ സി.പി.എം അണികളില്‍ നിന്നുള്‍പ്പെടെ ഇടതുപക്ഷത്ത്‌നിന്നും മുറുമുറുപ്പ് ശക്തമാണ്.
അയല്‍ സംസ്ഥാനങ്ങള്‍പോലും അതത് സര്‍ക്കാറിന്റെ മിടുക്കില്‍ ജനജീവിതം ദുസ്സഹമാകാതിരിക്കാന്‍ നടപടികള്‍ കൈകൊള്ളുമ്പോള്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും പക്ഷമെന്ന് മേനി നടിക്കുന്നവരുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍ ജീവിത ദുസ്സഹമാക്കിയ ഭരണവര്‍ഗത്തിന്റെ കഴിവുകേട് ഓര്‍ത്ത് പരിതപിക്കുകയാണ് തൊഴിലാളികള്‍ ഉള്‍പ്പെടുന്ന വലിയ വിഭാഗം. പൊതുവിപണിയിലെ വിലക്കയറ്റം പോലും പിടിച്ച്‌നിര്‍ത്താനാകാത്ത സര്‍ക്കാറായി അധപതിച്ചിരിക്കുന്നു പിണറായി സര്‍ക്കാറെന്ന് പാര്‍ട്ടി അണികള്‍ വരെ സമ്മതിക്കുന്നു. വിലക്കയറ്റത്തിനും നികുതി ഭാരത്തിനും വെള്ളക്കര വര്‍ധനവിനുമെതിരെ സാധാരണക്കാരന്‍ മനസ് തുറക്കുമ്പോള്‍ ന്യായീകരിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയിലെത്തിയിരിക്കുന്നു നേതൃത്വം. ജനങ്ങളെ പിടിച്ച്പറിക്കും പിണറായി സര്‍ക്കാറിനെ വെള്ളപൂശാനാകാത്തവിധം മിണ്ടാട്ടമില്ലാതായിരിക്കുന്നു സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തുപാട്ട് പാടും സൈബര്‍ പോരാളികള്‍ക്ക്. ഇതുപോലൊരു ഭരണം ചരിത്രത്തിലിത് വരെയുണ്ടായിട്ടില്ലെന്നത് ഇടതുപക്ഷ ബുദ്ധിജീവികള്‍ പോലും സമ്മതിക്കും. എന്നാല്‍ തുറന്ന്പറയാന്‍ അവരുടെ നാവ് പൊന്തുന്നില്ലെന്ന് മാത്രം. പിണറായി ഭക്തിയില്‍ അവരുടെ വാ മൂടപ്പെട്ടിരിക്കുന്നു. തെരുവില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവരെ തല്ലിചതച്ചാലും സാംസ്‌കാരിക ലോകത്ത് വിരാചിക്കും ബുദ്ധിജീവികള്‍ പ്രതികരിക്കില്ല.
മതത്തിന്റെ പേരില്‍ സാമൂഹ്യ ജീവിതം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സജീവമാകുമ്പോഴും ചെറുവിരലനക്കുന്നില്ല ഭരകൂടം. സമുദായ സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ യാതൊരു ഇടപെടലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നതാണ് സത്യം. നാടിന്റെ ഐക്യത്തെ കുറിച്ച്, സൗഹാര്‍ദത്തെ കുറിച്ച് വാചാലമാകുന്നതല്ലാതെ പ്രായോഗികമായ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കുറ്റവാളികളെ നിലനിര്‍ത്താനും പൊലീസിനെ നിയന്ത്രിക്കാനുമാകാത്തവിധം പരാജയമാണ് ആഭ്യന്തരം. പൊലീസിന് നീതിപൂര്‍വം, നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കാനാകാത്ത വിധം കൂച്ചുവിലങ്ങിട്ടിരിക്കുകയാണ് സര്‍ക്കാര്‍. പൊലീസ്‌സ്റ്റേഷന്‍ പാര്‍ട്ടി നിയന്ത്രിക്കും അവസ്ഥയില്‍ സാധാരണക്കാരന് നീതി നിഷേധിക്കും അവസ്ഥയിലെത്തിച്ചിരിക്കുന്നു. ലഹരിക്കെതിരെ ബോധവത്കരണമെന്ന പേരില്‍ നാടകവും #ാഷ് മോബും നടത്തുന്നതല്ലാതതെ ലഹരി ഉപയോഗത്തിനെതിരെ പ്രായോഗികമായൊന്നും ചെയ്യുന്നില്ല. ലഹരി മാഫിയക്കും സ്വര്‍ണകടത്ത് ക്വട്ടേഷന്‍ സംഘത്തിനും വാഴാന്‍ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ ഭരണകൂടം. പാര്‍ട്ടി ഗുണ്ടകളെ പോലെ നിയമസഭയുടെ അകത്തളങ്ങളില്‍ സ്പീക്കറുടെ, മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങളും ഗുണ്ടാഭരണത്തിലേക്ക് അധംപതിച്ചിരിക്കുന്നു പിണറായി നയിക്കും തുടര്‍ഭരണം.
kerala
ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തി മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മിഥുന്‍ ഷീറ്റിനു മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി കൊച്ചിയില്‍ നടന്ന സിപിഐ വനിതാസംഗമത്തില്‍ പറഞ്ഞു. വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാനാവില്ലെന്നും മന്ത്രി തുറന്നടിച്ചു. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞു കയറിയതാണെന്നും മന്ത്രി പറഞ്ഞു.
ഒരു പയ്യന്‌റെ ചെരുപ്പെടുക്കാന്‍ ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറി. ചെരുപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയില്‍. ഇതില്‍ നിന്നാണ് കറണ്ടടിച്ചത്. അപ്പോഴെ പയ്യന്‍ മരിച്ചു. ഇത് അധ്യാപകരുടെ കുഴപ്പമല്ലെന്നും മന്ത്രി പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.
kerala
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ചോർന്നതും ആയി ബന്ധപ്പെട്ട് പരാതി ലഭിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് കെ.ഇസ്മാഈല്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് വി.വി.മുഹമ്മദലി നാദാപുരം, സെക്രട്ടറി ഡോ.കെ.പി വഹീദ എന്നിവരാണ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്.
നേരത്തെ ഇക്കാര്യത്തില്‍ കമ്മീഷന് എല്‍.ജി.എം.എല്‍ പരാതി നല്‍കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, തിരുവള്ളൂര്‍, നാദാപുരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടര്‍പട്ടികയാണ് ചോര്‍ന്നത്. മൂന്ന് പഞ്ചായത്തുകളുടെ രേഖകളാണ് ലഭിച്ചതെങ്കിലും സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ക്രമക്കേട് നടന്നതായി എല്‍.ജി.എം.എല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
kerala
വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു
വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.മരിച്ച വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ഷാര്‍ജയില്‍ വെച്ച് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പരിമിതി ഉള്ളതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വിപഞ്ചികയുടെ കുടുംബം ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും പരാതി നല്‍കിയിരുന്നു.
വിപഞ്ചിക വര്‍ഷങ്ങളായി ഭര്‍ത്താവ് നിധീഷില്‍ നിന്ന് പീഡനം നേരിട്ടിരുന്നു, വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2022 മുതല്‍ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വിവാഹ സമയത്ത് വീട്ടുകാര്‍ സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നല്‍കിയിരുന്നു. ഇത് സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ വിപഞ്ചികയെടുത്തിരുന്നു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. നിതീഷിന്റെ എല്ലാ പ്രവര്‍ത്തികളും സഹോദരിയുടെയും അച്ഛന്റെയും പിന്തുണയോടെ ആയിരുന്നു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala3 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala3 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം