Connect with us

kerala

തുടര്‍ഭരണത്തിന്റെ അഹങ്കാരം

റേഷനരി വാങ്ങി കഞ്ഞികുടിക്കാമെന്ന് വിചാരിച്ചാല്‍ ഇപോസ് കുരുക്കില്‍ കുടുക്കി വട്ടംചുറ്റിക്കുകയാണ് സര്‍ക്കാര്‍. പുകച്ച് ചാടിക്കുമെന്നപോല്‍ പുകപടലങ്ങളാല്‍ ജനങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതിലേക്കും എത്തിയിരിക്കുന്നു തുടര്‍ഭരണത്തിലെ അഹങ്കാരം.

Published

on

ഫൈസല്‍ മാടായി

റേഷനരി വാങ്ങി കഞ്ഞികുടിക്കാമെന്ന് വിചാരിച്ചാല്‍ ഇപോസ് കുരുക്കില്‍ കുടുക്കി വട്ടംചുറ്റിക്കുകയാണ് സര്‍ക്കാര്‍. പുകച്ച് ചാടിക്കുമെന്നപോല്‍ പുകപടലങ്ങളാല്‍ ജനങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതിലേക്കും എത്തിയിരിക്കുന്നു തുടര്‍ഭരണത്തിലെ അഹങ്കാരം. ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരണം തേടിയ പ്രതിപക്ഷാംഗങ്ങളെ തല്ലിയൊതുക്കും ഭരണപക്ഷ ധാര്‍ഷ്ട്യത്തിന് സ്പീക്കറും ചൂട്ടുപിടിക്കുമ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത സാഹചര്യങ്ങള്‍ക്കാണ് ഓരോ ദിവസവും നിയമസഭ സാക്ഷ്യംവഹിക്കുന്നത്. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു പിണറായിയുടെ രണ്ടാം ഭരണം. കേന്ദ്രം ഭരിക്കും നരേന്ദ്ര മോദി എന്ത് ചെയ്യുന്നുവോ അതേ നാണയത്തിന്റെ അപ്പുറവും ഇപ്പുറവുമെന്ന പോല്‍ വാഴുകയാണ് പിണറായിയും.

നെറികേടിന്റെ, കെടുകാര്യസ്ഥതയുടെ അടയാളമായിമാറുന്ന ഭരണം. അനീതിക്കെതിരെ പ്രതിഷേധിച്ചാല്‍, പ്രതികരിച്ചാല്‍ മുഖ്യമന്ത്രി കോപിക്കുമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. പ്രതിപക്ഷത്തിന് നിയമസഭയിലും യുവജന സംഘടനകള്‍ക്ക് തെരുവിലും പ്രതിഷേധിക്കാന്‍പോലും അവകാശമില്ലെന്നായിരിക്കുന്നു.

തുടര്‍ഭരണം ജനജീവിതംതന്നെ ദുസ്സഹമാക്കി എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായിയും കൂട്ടരും. വിലക്കയറ്റം കൊണ്ട് ദൈനംദിന ജീവിതം അവതാളത്തിലായ ജനത്തിന്‌മേല്‍ നികുതിയിനത്തില്‍ അധിക ഭാരവും സെസും വെള്ളക്കര വര്‍ധനവുമായി സാധാരണക്കാരന്റെയെന്നല്ല, ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്ത് നില്‍ക്കുന്നവരെയും കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍. ഇന്ധന വില വര്‍ധനവ് പിടിച്ച് നിര്‍ത്തുന്നതിന്പകരം നികുതിയും സെസും കൊണ്ട് ജനത്തെ കൊടും ദാരിദ്രത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാറിനെതിരെ സി.പി.എം അണികളില്‍ നിന്നുള്‍പ്പെടെ ഇടതുപക്ഷത്ത്‌നിന്നും മുറുമുറുപ്പ് ശക്തമാണ്.

അയല്‍ സംസ്ഥാനങ്ങള്‍പോലും അതത് സര്‍ക്കാറിന്റെ മിടുക്കില്‍ ജനജീവിതം ദുസ്സഹമാകാതിരിക്കാന്‍ നടപടികള്‍ കൈകൊള്ളുമ്പോള്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും പക്ഷമെന്ന് മേനി നടിക്കുന്നവരുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍ ജീവിത ദുസ്സഹമാക്കിയ ഭരണവര്‍ഗത്തിന്റെ കഴിവുകേട് ഓര്‍ത്ത് പരിതപിക്കുകയാണ് തൊഴിലാളികള്‍ ഉള്‍പ്പെടുന്ന വലിയ വിഭാഗം. പൊതുവിപണിയിലെ വിലക്കയറ്റം പോലും പിടിച്ച്‌നിര്‍ത്താനാകാത്ത സര്‍ക്കാറായി അധപതിച്ചിരിക്കുന്നു പിണറായി സര്‍ക്കാറെന്ന് പാര്‍ട്ടി അണികള്‍ വരെ സമ്മതിക്കുന്നു. വിലക്കയറ്റത്തിനും നികുതി ഭാരത്തിനും വെള്ളക്കര വര്‍ധനവിനുമെതിരെ സാധാരണക്കാരന്‍ മനസ് തുറക്കുമ്പോള്‍ ന്യായീകരിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയിലെത്തിയിരിക്കുന്നു നേതൃത്വം. ജനങ്ങളെ പിടിച്ച്പറിക്കും പിണറായി സര്‍ക്കാറിനെ വെള്ളപൂശാനാകാത്തവിധം മിണ്ടാട്ടമില്ലാതായിരിക്കുന്നു സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തുപാട്ട് പാടും സൈബര്‍ പോരാളികള്‍ക്ക്. ഇതുപോലൊരു ഭരണം ചരിത്രത്തിലിത് വരെയുണ്ടായിട്ടില്ലെന്നത് ഇടതുപക്ഷ ബുദ്ധിജീവികള്‍ പോലും സമ്മതിക്കും. എന്നാല്‍ തുറന്ന്പറയാന്‍ അവരുടെ നാവ് പൊന്തുന്നില്ലെന്ന് മാത്രം. പിണറായി ഭക്തിയില്‍ അവരുടെ വാ മൂടപ്പെട്ടിരിക്കുന്നു. തെരുവില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവരെ തല്ലിചതച്ചാലും സാംസ്‌കാരിക ലോകത്ത് വിരാചിക്കും ബുദ്ധിജീവികള്‍ പ്രതികരിക്കില്ല.

മതത്തിന്റെ പേരില്‍ സാമൂഹ്യ ജീവിതം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സജീവമാകുമ്പോഴും ചെറുവിരലനക്കുന്നില്ല ഭരകൂടം. സമുദായ സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ യാതൊരു ഇടപെടലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നതാണ് സത്യം. നാടിന്റെ ഐക്യത്തെ കുറിച്ച്, സൗഹാര്‍ദത്തെ കുറിച്ച് വാചാലമാകുന്നതല്ലാതെ പ്രായോഗികമായ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കുറ്റവാളികളെ നിലനിര്‍ത്താനും പൊലീസിനെ നിയന്ത്രിക്കാനുമാകാത്തവിധം പരാജയമാണ് ആഭ്യന്തരം. പൊലീസിന് നീതിപൂര്‍വം, നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കാനാകാത്ത വിധം കൂച്ചുവിലങ്ങിട്ടിരിക്കുകയാണ് സര്‍ക്കാര്‍. പൊലീസ്‌സ്റ്റേഷന്‍ പാര്‍ട്ടി നിയന്ത്രിക്കും അവസ്ഥയില്‍ സാധാരണക്കാരന് നീതി നിഷേധിക്കും അവസ്ഥയിലെത്തിച്ചിരിക്കുന്നു. ലഹരിക്കെതിരെ ബോധവത്കരണമെന്ന പേരില്‍ നാടകവും #ാഷ് മോബും നടത്തുന്നതല്ലാതതെ ലഹരി ഉപയോഗത്തിനെതിരെ പ്രായോഗികമായൊന്നും ചെയ്യുന്നില്ല. ലഹരി മാഫിയക്കും സ്വര്‍ണകടത്ത് ക്വട്ടേഷന്‍ സംഘത്തിനും വാഴാന്‍ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ ഭരണകൂടം. പാര്‍ട്ടി ഗുണ്ടകളെ പോലെ നിയമസഭയുടെ അകത്തളങ്ങളില്‍ സ്പീക്കറുടെ, മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങളും ഗുണ്ടാഭരണത്തിലേക്ക് അധംപതിച്ചിരിക്കുന്നു പിണറായി നയിക്കും തുടര്‍ഭരണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

Trending