Connect with us

News

സൂര്യയെ മാറ്റൂ, സഞ്ജുവിനെ വിളിക്കൂ; മുറവിളി

ലഭിക്കുന്ന അവസരങ്ങളെ മനോഹരമായി പ്രയോജനപ്പെടുത്തുന്ന സഞ്ജു സാംസണിനെ പോലുളള താരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ദയനീയ പ്രകടനത്തിലും ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സൂര്യകുമാറിന് കഴിയുന്നത്.

Published

on

മുംബൈ: മൂന്ന് മല്‍സരങ്ങള്‍. മൂന്നിലും ആദ്യ പന്തില്‍ തന്നെ പുറത്ത്. അതായത് രാജ്യത്തിന്റെ ജഴ്‌സിയില്‍ മൂന്ന് കളികളിലെ സമ്പാദ്യം വട്ടപ്പൂജ്യം. എന്നിട്ടും സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സുരക്ഷിതനാണ്… ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പിന്തുണ, കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്തുണ, മുംബൈക്കാരുടെ പിന്തുണ. ഏകദിന ലോകകപ്പ് നാളുകള്‍ സമാഗതമാകവെ അദ്ദേഹം ദേശീയ ടീമിലുണ്ടാവുമെന്ന ഉറപ്പ് നല്‍കുന്നത് ക്യാപ്റ്റനും കോച്ചും ഉള്‍പ്പെടുന്ന ടീം മാനേജ്‌മെന്റ്് തന്നെ.

ലഭിക്കുന്ന അവസരങ്ങളെ മനോഹരമായി പ്രയോജനപ്പെടുത്തുന്ന സഞ്ജു സാംസണിനെ പോലുളള താരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ദയനീയ പ്രകടനത്തിലും ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സൂര്യകുമാറിന് കഴിയുന്നത്. ടി-20 ക്രിക്കറ്റിലെ മികവില്‍ ഏകദിന ടീമിലും പിറകെ ടെസ്റ്റ് ടീമിലുമെത്തിയ സുര്യകുമാര്‍ ഓസ്‌ട്രേലിയന്‍ ബൗളിംഗിനെതിരെ വലിയ നിരാശയായിരുന്നു. രണ്ട് മല്‍സരങ്ങളില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സ്വിംഗ് ചെയ്ത പന്തുകളാണ് സുര്യകുമാറിന്റെ പാഡില്‍ പതിച്ചതെങ്കില്‍ നിര്‍ണായകമായ ചെന്നൈ ഏകദിനത്തില്‍ സ്പിന്നര്‍ ആഷ്ടണ്‍ ആഗറിന്റെ പന്തും ഇത് പോലെ പാഡില്‍ പതിച്ചു. മല്‍സരത്തില്‍ ഇന്ത്യ 21 റണ്‍സിന് തകര്‍ന്നു.

ഓസ്‌ട്രേലിയയെ പോലെ വലിയ പ്രതിയോഗികള്‍ക്കെതിരെ ഒരു ബാറ്റര്‍ നിരന്തരം പരാജയമായിട്ടും അദ്ദേഹത്തിനെതിരെ സംസാരിക്കാന്‍ ആരുമില്ല. നിശിത വിമര്‍ശകനായ സുനില്‍ ഗവാസ്‌ക്കറോ, രവിശാസ്ത്രിയോ ഒരക്ഷരം പറഞ്ഞിട്ടില്ല. സുര്യകുമാറിന് പകരം സഞ്ജുവിന് അവസരം നല്‍കണമെന്ന് ആകെ പറഞ്ഞത് ഒരാള്‍ മാത്രം-മുംബൈയുടെ പഴയ ഓപ്പണറായ വസീംജാഫര്‍. പാദചലനങ്ങളില്‍ പതറുന്ന സുര്യകുമാറിന് ബ്രേക്ക് നല്‍കണമെന്നും അദ്ദേഹത്തെക്കാള്‍ ബാറ്റിംഗ് ശരാശരിയുളള സഞ്ജുവിന് അവസരം നല്‍കണമെന്നും ജാഫര്‍ പറഞ്ഞപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വിലയിരുത്തല്‍ കഠിനമാണ്- ഒരു പരമ്പരയിലെ പതര്‍ച്ച പരിഗണിച്ച് ഒരു താരത്തെ വിലയിരുത്തരുതെന്നാണ് ചെന്നൈ മല്‍സരത്തിന് ശേഷവും അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുമ്പായി ഇന്ത്യക്കിനി കാര്യമായി ഒരു ഏകദിന പരമ്പര മാത്രമാണുള്ളത്.

വിന്‍ഡീസിനെതിരെ ഓഗസ്റ്റില്‍. ആ പരമ്പരയില്‍ ലോകകപ്പ്് സാധ്യതാ സംഘത്തിന് മാത്രമായിരിക്കും അവസരമെന്നിരിക്കെ വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ മാത്രമാണ് സഞ്ജുവിന് പ്രതീക്ഷ. രാജസ്ഥാന്‍ റോയല്‍സ് സംഘത്തെ അദ്ദേഹമാണ് നയിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ പരുക്കിന്റെ കാലമാണിപ്പോള്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ശ്രേയാംസ് അയ്യര്‍, ജസ്പ്രീത് ബുംറ, പ്രസീത് കൃഷ്ണ, റിഷാഭ് പന്ത് തുടങ്ങിയവരെല്ലാം പല വിധ പ്രയാസങ്ങളില്‍ പുറത്താണ്. പക്ഷേ ഓസ്‌ട്രേലിക്കെതിരായ പരമ്പരയില്‍ പകരക്കാരെ ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. അയ്യര്‍ പുറത്തായത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ്. അദ്ദേഹം ഏകദിന സംഘത്തിലുമുണ്ടായിരുന്നു. അവിടെയും കളിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സഞ്ജു, ദിപക് ഹുദ, രജത് പടിദാര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും അവസരം ലഭിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ സുര്യകുമാറില്‍ തന്നെ വിശ്വാസമര്‍പ്പിച്ച് പകരക്കാരെ ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഉറച്ച സ്ഥാനമുണ്ടായിട്ടും സഞ്ജു അവഗണിക്കപ്പെടുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ കനക്കുന്നു; അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. മലപ്പുറം, കണ്ണൂര്‍, വയനാട്, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍, നഴ്സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

തൃശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ടും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടും തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അവധി. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്ക് തിങ്കളാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Continue Reading

kerala

ഇസ്രാഈലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആര്‍.എസ്.എസ്; മുഖ്യമന്ത്രി പിണറായി വിജയന്‍

ഇസ്രാഈല്‍ ലോക പൊലീസ് ചമയുകായാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Published

on

ഇസ്രാഈലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആര്‍.എസ്.എസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നേരത്തെ ഇസ്രാഈലുമായി ബന്ധപ്പെട്ടെടുത്ത് നിലപാടല്ല ഇന്ത്യ ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇസ്രാഈലിനെ പരസ്യമായി പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്രാഈല്‍ നെറിക്കെട്ട ആക്രമണമാണ് ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് ഇസ്രാഈല്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയില്‍ പ്രമേയങ്ങള്‍ വന്നപ്പോള്‍ ഒരു ശങ്കയുമില്ലാതെ ലോകത്തിലെ മറ്റു രാഷ്ട്രങ്ങള്‍ക്കൊപ്പം നിന്ന് ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അപലപിക്കാന്‍ ബാധ്യതപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. പക്ഷേ, അപലപിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്രാഈല്‍ ലോക പൊലീസ് ചമയുകായാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Continue Reading

kerala

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവക്ക് നാളെ (16/06/2025) തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ജലാശയങ്ങളിലും, പുഴകളിലും മറ്റും ഇറങ്ങരുതെന്നും സുരക്ഷിതരായിരിക്കാനും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending