Connect with us

Video Stories

മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി പുണ്യമാസത്തിലെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന്

കേരളത്തിലേക്ക് മടങ്ങാന്‍ കോടതി അനുമതി നല്‍കുമ്പോള്‍ ഒരു ഉമ്മയുടെയും രണ്ട് മക്കളുടെയും ദശാബ്ദങ്ങളായുള്ള സഹനത്തിന്റെയും നിയമ പോരാട്ടത്തിന്റെയും വിജയമാണ് ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്.

Published

on

കെ.ബി.എ. കരീം

അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കോടതി അനുമതി നല്‍കുമ്പോള്‍ ഒരു ഉമ്മയുടെയും രണ്ട് മക്കളുടെയും ദശാബ്ദങ്ങളായുള്ള സഹനത്തിന്റെയും നിയമ പോരാട്ടത്തിന്റെയും വിജയമാണ് ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. കര്‍ണാടക സര്‍ക്കാരിന്റെയും കര്‍ണാടക ഭീകരവിരുദ്ധ സെല്ലിന്റെയും കടുത്ത എതിര്‍പ്പിനെ മറികടന്ന് മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ ലഭിച്ച അനുമതി പുണ്യ മാസത്തിലെ പ്രാര്‍ത്ഥനയുടെ ശക്തി മൂലമാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. 12 വര്‍ഷം ജയിലിലും എട്ടുവര്‍ഷം ഉപാധികളോടെ ജാമ്യത്തിലും കഴിഞ്ഞതിനുശേഷം കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ വിചാരണ തടവുകാരനെ വരവേല്‍ക്കാന്‍ ഈ ഉമ്മയ്ക്കും മക്കള്‍ക്കൊപ്പം നാടും തയ്യാറെടുക്കുകയാണ്.
കാല്‍ നൂറ്റാണ്ട് മുമ്പ് അബ്ദുല്‍ നാസര്‍ മഅഅ്ദനിയെ ജയിലിലടച്ചപ്പോള്‍ മുതല്‍ ജീവിതം തിരിച്ചു പിടിക്കാന്‍ നിയമപരമായും അല്ലാതെയും സുഫിയാ മഅ്ദനിയും മക്കളും മുന്നിട്ടിറങ്ങുകയായിരുന്നു. 1993-ലാണ് അബ്ദുല്‍ നാസര്‍ മഅ്ദനി സൂഫിയയെ വിവാഹം കഴിക്കുന്നത്. 1998-ല്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് ഭര്‍ത്താവിനെ ജയിലിലടച്ചപ്പോള്‍ മുതല്‍ തുടങ്ങിയ നിയമ പോരാട്ടമാണ് ഇപ്പോള്‍ വിജയത്തിലെത്തിനില്‍ക്കുന്നത്. പറക്കമുറ്റാത്ത രണ്ടു മക്കളെയും മാറോട് ചേര്‍ത്താണ് നിയമ പോരാട്ടത്തിന് സൂഫിയ തുടക്കം കുറിച്ചത്.

കടുത്ത സമ്മര്‍ദങ്ങളിലൂടെ കടന്നു പോകുമ്പോഴും മക്കളായ ഉമര്‍ മുക്താറിനും സലാഹുദ്ദീന്‍ അയ്യൂബിക്കും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സൂഫിയക്ക്് കഴിഞ്ഞു. ഈയിടെയാണ് അയ്യൂബി നിയമ ബിരുദം നേടി പിതാവിന്റെ മോചനത്തിനുവേണ്ടി നിയമ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിനിടെ കളമശേരി ബസ് കത്തിക്കല്‍ കേസിലും സൂഫിയ പ്രതി ചേര്‍ക്കപ്പെട്ടു. ഈ കേസില്‍ അഞ്ചുദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ സൂഫിയയെ കാത്തിരുന്നത് ബാംഗ്ലൂര്‍ സ്‌ഫോടനം കേസില്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയായിരുന്നു. ഒമ്പതര വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷമാണ് കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ വെറുതെ വിട്ടത്.
ജയില്‍ വാസത്തിനും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും അറുതി വന്നെന്നും പുതിയൊരു ജീവിതം ആരംഭിക്കാമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് ബാംഗ്ലൂര്‍ സ്‌ഫോടനം കേസില്‍ മഅ്ദനി വീണ്ടും അറസ്റ്റിലാകുന്നത്. അവിടെ മറ്റൊരു നിയമ യുദ്ധത്തിന് സൂഫിയ തുടക്കം കുറിക്കുകയായിരുന്നു.

മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു സൂഫിയുടെ പ്രഥമ ലക്ഷ്യം. 2014-ല്‍ മഅ്ദനിക്ക് സുപ്രീംകോടതി ചികിത്സക്കായി ഉപാധികളുടെ ജാമ്യം അനുവദിച്ചു. കോടതിയില്‍ പിതാവിന്റെ ശബ്ദമാകുമെന്നും നിരപരാധികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അബ്ദുനാസര്‍ മഅ്ദനിയുടെ മകന്‍ അഡ്വ.സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്റോള്‍ചെയ്ത ശേഷം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 19-നാണ് ലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്റോള്‍ ചെയ്തത്. മഅ്ദനിയുടെ മോചനത്തിന് കോടതികളാണ് അവസാന ആശ്രയമെന്ന് വിശ്വസിക്കുന്നതിന്റെ പ്രതിഫലനമാണ് താനണിഞ്ഞിട്ടുള്ള വക്കീല്‍ കുപ്പായമെന്ന് സലാഹുദ്ദീന്‍ അയ്യൂബി വ്യക്തമാക്കിയിരുന്നു. മൂന്നുമാസത്തേക്കാണ് മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതെങ്കിലും കൂടുതല്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിയമ പോരാട്ടം തുടരുമെന്നാണ് മഅ്ദനിയുടെ കുടുംബം പറയുന്നത്.കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അന്യായമായി 9 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനി 13 വര്‍ഷമായി കര്‍ണാടകയില്‍ സമാന അവസ്ഥയില്‍ കഴിയുകയായിരുന്നു. കാല്‍നൂറ്റാണ്ടില്‍ അധികം വരുന്ന ഈ കാലഘട്ടങ്ങളില്‍ എല്ലാം സൂഫിയ മഅ്ദനി സഹിച്ചും ക്ഷമിച്ചും നിയമ പോരാട്ടവുമായി മുന്നോട്ടു പോവുകയായിരുന്നു. മഅ്ദനിയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ച് മനസ്സിലാക്കി സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ വേണ്ട ശ്രമങ്ങളാണ് സൂഫിയ മഅ്ദനി ഏറ്റവും ഒടുവില്‍ നടത്തിയത്. ഈ ശ്രമം വിജയം കാണുകയും സുപ്രീം കോടതി മഅ്ദനിയോടും ഒപ്പം സൂഫിയയോടും കരുണ കാണിക്കുകയമമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending