Connect with us

kerala

കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം വിവാദത്തിലേക്ക്; തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം കൊച്ചിയോടുള്ള കടുത്ത അവഗണന

തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ ദുരൂഹത വ്യക്തമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറവണം.

Published

on

കൊച്ചി: കൊച്ചിയുടെ സ്വപ്‌ന പദ്ധതിയായ വാട്ടര്‍ മെട്രോ പദ്ധതി തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊച്ചി ജനതയോടുള്ള കടുത്ത അവഗണനയാണെന്ന് ഇവിടെ നിന്നുള്ള എംപിമാരടക്കമുള്ള ജനപ്രതിനിധികള്‍ തുറന്നടിച്ചിരിക്കയാണ്. മെട്രോക്ക് അനുബന്ധമായി വാട്ടര്‍ മെട്രൊ കൂടിയുള്ള രാജ്യത്തെ ആദ്യ നഗരമാകാനുള്ള കൊച്ചിയുടെ കാത്തിരിപ്പിനാണ് തുടക്കം തന്നെ കല്ലുകടിയായി മാറുന്നത്.

കൊച്ചിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യം അര്‍ഹിക്കുന്ന പദ്ധതിയാണ് വാട്ടര്‍ മെട്രോ . ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നത്.ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയുടെസഹായത്തോടെ 1064 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളെ അതിവേഗത്തില്‍ ഒന്നിപ്പിക്കുന്ന പദ്ധതി കൊച്ചിയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവും. ദ്വീപ സമൂഹങ്ങള്‍ക്ക് പദ്ധതി ഏറെ പ്രയോജനകരമാകുകയും ചെയ്യും.പ്രധാനമന്ത്രിയുടെ സമയം ലഭിക്കാനാണ് വാട്ടര്‍ മെട്രോ ഉദ്ഘാടനം ഇത്രയേറെ വൈകിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.24 ന് കൊച്ചിയില്‍ യുവതയുമായി സംവദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി, കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് പോയി കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്യുന്നത് കൊച്ചിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹൈബി ഈഡന്‍ എം പി കുറ്റപ്പെടുത്തി. ഇത്തരത്തില്‍ പരിപാടി ചാര്‍ട്ട് ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ ദുരൂഹത വ്യക്തമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറവണം. മോദി പിണറായി കൂട്ടുകെട്ട് കൊച്ചി വാട്ടര്‍ മെട്രോയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണോ ഇതിന് പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. താനടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ഇത് സംബന്ധിച്ച അറിവ് പത്ര മാധ്യമങ്ങളിലൂടെയുള്ളത് മാത്രമാണ്.ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും നഗര വികസന മന്ത്രാലയത്തിനെയും പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും എം പി പറഞ്ഞു.വന്ദേഭാരത് ട്രെയിനിനൊപ്പം കൊച്ചി വാട്ടര്‍ മെട്രോയും ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ഇപ്പോഴുള്ള അറിയിപ്പ്്്. കൊച്ചി മെട്രോയുടെ ഭാഗമായുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമാക്കിരിക്കുന്നത്. ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയും വൈറ്റില മുതല്‍ കാക്കനാട് വരെയും രണ്ട് സര്‍വീസുകളാണ് ഇതിന്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. ഈ സര്‍വീസുകളുടെ ഉദ്ഘാടനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

7000 കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍

കൗണ്ടിങ് സെന്ററിന് പുറത്ത് യുഡിഫ്, ലീഗ് പ്രവര്‍ത്തകരുടെ വലിയ ആവേശമാണ് ദൃശ്യമാകുന്നത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒമ്പതാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് നില 7000 കടന്നു. 7261 ലീഡിനു മുന്നിലാണ് ആര്യാടന്‍ ഷൗക്കത്ത് നില്‍ക്കുന്നത്. കൗണ്ടിങ് സെന്ററിന് പുറത്ത് യുഡിഫ്, ലീഗ് പ്രവര്‍ത്തകരുടെ വലിയ ആവേശമാണ് ദൃശ്യമാകുന്നത്.

ആദ്യ റൗണ്ടില്‍ തന്നെ യുഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.

തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാല്‍ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്.

Continue Reading

kerala

ആധിപത്യം തുടര്‍ന്ന് യുഡിഎഫ്; ലീഡ് നിലനിര്‍ത്തി ആര്യാടന്‍ ഷൗക്കത്ത്

ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പിന്നിടുന്നമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നിലനിര്‍ത്തുന്നു. ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു. ആദ്യത്തെ ഏഴ് റൗണ്ടിലും ഷൗക്കത്ത് വ്യക്തമായ ലീഡുയര്‍ത്തി തന്നെയാണ് മുന്നിലുണ്ടായിരുന്നത്. ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്തിന്റെ ലീഡ് 5618 ആയി ഉയര്‍ത്തി.

ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പമായിരുന്നു.പോസ്റ്റല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റം തുടര്‍ന്നു. ആദ്യ രണ്ട് റൗണ്ടില്‍ ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ 419 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. 3614 വോട്ടാണ് ഷൗക്കത്ത് ആദ്യ റൗണ്ടില്‍ നേടിയത്.

ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Continue Reading

kerala

ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായി; ലീഡ് ഉയര്‍ത്തി ആര്യാടന്‍

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 5036 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 5036 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫിന് സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. മൂത്തേടത്ത് പഞ്ചായത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തന്നെയാണ് മുന്‍തൂക്കം.

ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍.

Continue Reading

Trending