Connect with us

kerala

വന്ദേഭാരത് ; റയിൽവേയുടെ തിരൂരിനോടുള്ള അവഗണനക്കെതിരെ ഇന്ന് യൂത്ത് ലീഗ് മാർച്ച്

വിഷയത്തിന് പരിഹാരമായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.

Published

on

വന്ദേഭാരതിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ഇന്ന്
രാവിലെ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.

കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനാണ് തിരൂർ. ഇവിടെ നിന്ന് ബേപ്പൂരിലേക്ക് ചരക്കുകൾ കൊണ്ട് പോകുവാൻ വേണ്ടി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണിത്. ഇന്ത്യയിൽ തന്നെ ഏറെ ചരിത്ര പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷൻ. സ്വാതന്ത്ര്യ സമര കാലത്ത് വാഗൺ ട്രാജഡിയുടെ കൊടും ക്രൂരതക്ക് സാഷ്യം വഹിച്ച ഇടം. ഇതോടൊപ്പം, ഇന്ത്യൻ റെയിൽവേക്ക് കൂടുതൽ വരുമാനം നൽകുന്ന സ്റ്റേഷനുകളിലൊന്ന്. ഷൊർണ്ണൂർ – മംഗലാപുരം റൂട്ടിലെ പ്രധാന സ്റ്റേഷൻ. മാതൃകാ സ്റ്റേഷൻ. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്തെ വാണിജ്യ നഗരമായ തിരൂരിൽ സ്തിഥി ചെയ്യുന്ന സ്റ്റേഷൻ.

ഇങ്ങിനെ വിശേഷങ്ങളും പ്രാധാന്യവും ഏറെയുള്ള തിരൂരിൽ ദീർഘ ദൂര ട്രെയിനുകൾക്ക് പലതിനും നിലവിൽ സ്റ്റോപ്പില്ല. ഈ അവഗണന തുടരുന്നതിനിടെയാണ് തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേ ഭാരതിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്. ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണിത്. രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയപ്പോൾ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു. അന്ന് തന്നെ ഇ.ടി മുഹമ്മദ് ബഷീർ MP ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പക്ഷെ, ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. തുടർക്കഥയായ ഈ അവഗണന ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ല.

വിഷയത്തിന് പരിഹാരമായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.

 

kerala

കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം: മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഇടുങ്ങിയ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു.

Published

on

തൃശൂര്‍ കൊടകരയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.
പശ്ചിമ ബംഗാള്‍ സ്വദേശികളായ രാഹുല്‍ (19), റുബേല്‍ (21), അലീം (30) എന്നിവരാണ് മരിച്ചത്. 40 വര്‍ഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടം ഇന്ന് രാവിലെയാണ് ഇടിഞ്ഞുവീണത്. ആകെ 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഒമ്പത് പേര്‍ ഓടിരക്ഷപ്പെട്ടു.

സംഭവ സ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനായില്ല. കനത്ത മഴയെ തുടര്‍ന്ന് കെട്ടിടം തകരുകയായിരുന്നു. തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ ഇറങ്ങുന്ന സമയത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്.

ഇടുങ്ങിയ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു.

Continue Reading

kerala

കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം; പുറത്തെടുത്ത രണ്ടു പേരും മരിച്ചു

Published

on

തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണ് ഉണ്ടായ അപകടത്തില്‍ പുറത്തെടുത്ത രണ്ടുപേരും മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍ എന്നിവരാണ് മരിച്ചത്. കുടുങ്ങിയ മൂന്നാമത്തെയാള്‍ക്കുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ്. രാഹുല്‍, ആലിം എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേര്‍. ഫയര്‍ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇടുങ്ങിയ സ്ഥലമാണ് എന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.

Continue Reading

kerala

ഇന്നും മഴ തുടരും, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാക്കിയത്.

Published

on

സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാക്കിയത്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഞായറാഴ്ച വരെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍, കോട്ടയം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിലെയും നിലമ്പൂര്‍, കുട്ടനാട്, ചേര്‍ത്തല, ഇരിട്ടി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

ശക്തമായ മഴ മുന്നറിയിപ്പുള്ള ജില്ലകളില്‍ മഴയ്ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

നിലവിലെ സാഹചര്യങ്ങള്‍ പ്രകാരം ജൂണ്‍ 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending