Connect with us

india

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്ന് സര്‍വേ

Published

on

കര്‍ണാടകയില്‍ അധികാര തുടര്‍ച്ച സ്വപ്‌നം കാണുന്ന ബി.ജെ.പിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം ശക്തം. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരെ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായി കന്നട മാധ്യമ സ്ഥാപനമായ ഈദിന നടത്തിയ പ്രീ പോള്‍ സര്‍വേ പറയുന്നു.

ബൊമ്മൈ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന്, സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും ഇല്ലെന്നാണ് മറുപടി നല്‍കിയത്. 32 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്താനോ, പ്രതികരിക്കാനോ തയാറായില്ല. പ്രതികരാക്കാന്‍ തയാറായവരില്‍ 67 ശതമാനവും ബൊമ്മൈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്നാണ് മറുപടി നല്‍കിയത്.183 മണ്ഡലങ്ങളിലായി വിവിധ സമുദായത്തിലെ 40,000 പേരെയാണ് സര്‍വേയുടെ ഭാഗമാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും

കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്

Published

on

മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിൽ മംഗളൂരുവിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്. 15 ലക്ഷം രൂപയുടെ ചെക്ക് മരിച്ച അശ്റഫിന്റെ മാതാപിതാക്കൾക്ക് ​കൈമാറി. ഈ വിഷയത്തിൽ തുടക്കം മുതൽ നിതിക്കായി കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും, എ. പി അനിൽകുമാറും കർണ്ണാടക സർക്കാരിനോടും,കോൺഗ്രസ്സ് നേതാക്കളുമായും ഇടപെട്ടിട്ടുണ്ടായിരുന്നു.

ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്,ആക്ഷൻ കമ്മിറ്റി ചെയർമാനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നാസർ പറപ്പൂർ എന്നിവരടങ്ങിയ സംഘം മന്ത്രി സമീർഖാനെ സന്ദർശിച്ചു. കർണാടക സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണന്നും കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നും,പ്രതികളെ മാത്രകാപരമായി ശിക്ഷിക്കാനുള്ള നിയമനടപടികൾക്ക് സർക്കാർ നേത്രത്വം നൽകുമെന്നും ഉറപ്പുനൽകി.ബി.കെ.ഹരിപ്രസാദ് എംഎൽസി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ.ബാവ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ,കമ്മറ്റി കൺവീനർ ഹബീബ് ജഹാൻ,ജലിൽ മംഗലാപുരം,ഫൈസി പുൽപ്പള്ളി,അഡ്വ മാനവി എന്നിവർ സംബന്ധിച്ചു.

Continue Reading

india

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

പത്തോളം കുട്ടികള്‍ക്ക് പരിക്ക്

Published

on

തമിഴ്നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രാവിലെ 7.45 ഓടെ കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസില്‍ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വെച്ചായിരുന്നു അപകടം. പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

തിരുച്ചെന്തൂര്‍-ചെന്നൈ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ലെവല്‍ ക്രോസില്‍ ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന്‍ മറന്ന് പോയതാണ് എന്നായിരുന്നു റെയില്‍വേ വൃത്തങ്ങളുടെ ആദ്യം പ്രതികരണം. പിന്നീട് ബസ് ഡ്രൈവറെ പഴിച്ചുകൊണ്ടാണ് റെയില്‍വേ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ട്രെയിന്‍ വരുംമുന്‍പ് ബസ് കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. ഗേറ്റ് അടയ്ക്കാന്‍ വൈകിയത് ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ചതിനാലാണെന്ന് റെയില്‍വേ അധികൃതര്‍ വാദിക്കുന്നു.

Continue Reading

india

ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.

ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ മന്ത്രവാദം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു.

Published

on

ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ മന്ത്രവാദം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു.

ജില്ലയിലെ മുഫാസില്‍ പോലീസ് സ്റ്റേഷനു കീഴിലുള്ള ടെറ്റ്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

ബാബു ലാല്‍ ഒറോണ്‍ (50), അമ്മ കണ്ടോ ദേവി (70), ഭാര്യ സീതാദേവി (45), മകന്‍ മഞ്ജിത് കുമാര്‍ (25), മരുമകള്‍ റാണി ദേവി (22) എന്നിവരാണ് മരിച്ചത്. ബാബു ലാലിന്റെ ഇളയമകന്‍ 16 വയസ്സുകാരന്‍ രക്ഷപ്പെടുകയും പിന്നീട് കുറ്റകൃത്യത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കുകയും ചെയ്തു.

ഞായറാഴ്ച വൈകുന്നേരം തന്റെ വീട്ടിലേക്ക് 50 പേരടങ്ങുന്ന ജനക്കൂട്ടത്തിന്റെ പ്രാഥമിക ലക്ഷ്യം അമ്മ സീതാദേവിയാണെന്നും അവരുടെ സംരക്ഷണത്തിന് എത്തിയ മറ്റ് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി എന്നും കൗമാരക്കാരന്‍ പോലീസിനോട് പറഞ്ഞു.

പോലീസ് നടത്തിയ തിരച്ചിലില്‍ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഡീസല്‍ ഉപയോഗിച്ചാണ് കത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേരില്‍ ഒരാള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഗ്രാമവാസികള്‍ മിണ്ടാതിരുന്നതായി പോലീസ് പറഞ്ഞു. ഗ്രാമത്തില്‍ ആരും പോലീസുമായി സഹകരിക്കുന്നില്ലെന്നും കുട്ടിയില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ചത്തെ ക്രൂരമായ ആക്രമണം രണ്ട് ദിവസം മുമ്പ് ഗ്രാമത്തില്‍ ഒരു ആണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) പങ്കജ് ശര്‍മ്മ പറഞ്ഞു.

ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മന്ത്രവാദം വളരെ സാധാരണമാണെന്ന് സീമാഞ്ചല്‍, കോസി മേഖലയിലെ പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച പ്രൊഫ.എന്‍.കെ.ശ്രീവാസ്തവ പറഞ്ഞു.

Continue Reading

Trending