News
കര്‍ണാടക കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച ;കാണാതായത് 59 കിലോ സ്വര്‍ണവും അഞ്ചര ലക്ഷം രൂപയും
ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ട വിവരം പുറത്തു വന്നത് .

കര്‍ണാടകയിലെ കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നതായി പരാതി. വിജയ്പുരജില്ലയിലെ മനഗുള്ളി ടൗണ്‍ ബ്രാഞ്ചിലാണ് മോഷണം നടന്നത്. ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ ആഭരണങ്ങളും അഞ്ചര ലക്ഷം രൂപയും ആണ് മോഷണം പോയത്. ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ട വിവരം പുറത്തു വന്നത് .
ബാങ്കിന്റെ പുറകു വശമുള്ള ജനല്‍ കമ്പി വളച്ചാണ് കവര്‍ച്ച സംഘം അകത്ത് കയറിയത്. അന്വേഷണത്തില്‍ പാക പിഴകള്‍ ഉണ്ടാക്കാന്‍ മന്ത്രവാദം ചെയ്‌തെന്ന വ്യാജേന വിഗ്രഹം കൊണ്ടിട്ടു. മേഷണത്തെ കുറിച്ച് അറിയാന്‍ വൈകി. ബാങ്ക് മാനേജരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. 8 പ്രത്യേക സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തും.
പതിവുപോലെ മെയ്യ് 23 ന് ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24,25 തീയതികള്‍ നാലാം ശനിയും ഞായറും ആയതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് മെയ് 26 ാം തിയ്യതി ശുചികരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.
film
ടൊവിനോയുടെ ‘നരിവേട്ട’ ഒ.ടി.ടിയിലേക്ക്
ടൊവിനോ തോമസ് നായകനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം നരിവേട്ട ഒ.ടി.ടിയിലേക്ക്

ടൊവിനോ തോമസ് നായകനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം നരിവേട്ട ഒ.ടി.ടിയിലേക്ക്. ജൂലൈ 11 മുതല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ സോണി ലൈവിലൂടെ സ്ട്രീംങ് ആരംഭിക്കും. പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ടക്ക് തിയറ്ററില്‍ മികച്ച കൈയ്യടിയാണ് ഇതിനോടകം ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ചേരന്‍ എന്നിവര്‍ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മേയ് 24 നാണ് സിനിമ റിലീസ് ചെയ്തത്. ഇതുവരെ നരിവേട്ട ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 28.95 കോടിയാണ് നേടിയത്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇഷ്‌കിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
kerala
വർഗീയതയ്‌ക്കെതിരായ നിലപാടുമായി മുസ്ലിം ലീഗ് മുന്നോട്ട്

സംഘ് പരിവാറിന്റെ വർഗീയ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങൾക്കെതിരെ കാസർഗോഡിൽ മുസ്ലിം ലീഗ് ശക്തമായി മുന്നേറുകയാണ്. മുസ്ലിം ലീഗിന്റെ മതേതര രാഷ്ട്രീയവും സാമൂഹ്യ പ്രവർത്തനങ്ങളും കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ജനമനസ്സുകളിൽ ലീഗിന്റെ സ്ഥിരം സാന്നിധ്യം നേടാൻ ഇടയാക്കുന്നത് . ഇതിന്റെ ഫലമായാണ് രണ്ട് എം.എൽ.എമാരെയും ഒരു എം.പിയെയും കാസർഗോഡിലെ ജനങ്ങൾ നിയമസഭയിലും പാർലമെന്റിലേക്കും വിജയിപ്പിച്ചത് എന്നും, സംഘടനാ മുന്നേറ്റത്തിന് നേതൃത്വത്തിന്റെ നിർദേശങ്ങൾ അനുസരിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽറഹ്മാൻ പറഞ്ഞു.
ഹൃസ്വ സന്ദർശനത്തിനായി എം.എൽ.എ മാരായ എം.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് , മുൻ ജിദ്ദ കെഎംസിസി ട്രഷറർ അൻവർ ചേരങ്കൈ, ജിദ്ദയിലെ പ്രമുഖ വ്യവസായിയും കെഎംസിസി നേതാവുമായ അബ്ദുസ്സലാം (സല്ലു) കാസർകോട് എന്നിവരോടൊപ്പം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിലെത്തിയ നേതാക്കൾക്ക് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. .
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ യു.ഡി.ഫിനു ലഭിച്ച വിജയം പിണറായി സർക്കാരിന്റെ ഭരണത്തിനെതിരായുള്ള ജനവികാരം പ്രകടമാക്കുന്നുവെന്നുംതദ്ദേശ സ്വയംഭരണം നിയമസഭ തിരഞ്ഞെടുപ്പുകളിലും ഇത് പ്രതിഫലിക്കുമെന്നും എം.എൽ.എ മാരായ എം.എ. നെല്ലിക്കുന്നും എ.കെ.എം. അഷ്‌റഫും അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗീയത സൃഷ്ടിച്ചു വോട്ടു നേടാനുള്ള ശ്രമമായി മുസ്ലിം വിഷയങ്ങൾ വർഗീയവൽക്കരിച്ച സി.പി.എം. പ്രവർത്തനം തുടരുകയാണ് എന്നും അതിനെതിരെ ജാഗ്രത വേണമെന്നും അവർ മുന്നറിയിപ്പ് നൽകി.
ലോകത്ത് തന്നെ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളുടെ ബ്രാൻഡായാണ് കെഎംസിസിയെ അറിയപെടുന്നതെന്നും സമൂഹങ്ങൾക്കിടയിൽ ജനനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലീഗിന്റെയും കെഎംസിസിയുടെയും യാത്ര സംഘങ്ങളാണ് എത്തിച്ചേരുന്നിടത്തെല്ലാം രാഷ്ട്രീയ സേവന പ്രവർത്തനങ്ങൾ നടത്തിയാണ് ഉദാത്തമായ രാഷ്ട്രീയ പ്രവർത്തനം കാഴ്ച്ച വെക്കുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ സാഹിബ് വയനാട് അഭിപ്രായപ്പെട്ടു.
അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു വി.പി. മുസ്തഫ സ്വാഗതവും അബ്ദുൽറഹ്മാൻ വെള്ളിമാടക്കുന്ന് നന്ദി പറഞ്ഞു. എ കെ ബാവ, ഹസ്സൻ ബത്തേരി, നാസർ മച്ചിങ്ങൽ, അഷ്റഫ് താഴെക്കോട്, ഹുസൈൻ കരിങ്കറ, ലത്തീഫ് വെള്ളമുണ്ട , മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മുസ്തഫ കോഴിശ്ശേരി, നൗഫൽ ഉള്ളാടൻ, വഹാബ് വടകര , മൂസ പട്ടത്ത്, ആബിദ് പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.
india
യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍
ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

ഗോവ-പുണെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം യാത്രയ്ക്കിടെ ഇളകിയാടി. എന്നാല്‍ ക്യാബിന്‍ മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് എയര്‍ലൈന്‍ ബുധനാഴ്ച അറിയിച്ചു.
ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
പൂനെ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം ഫ്രെയിം ശരിയാക്കിയെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ജാലകത്തിന്റെ ഭാഗം ‘നിഴല്‍ ആവശ്യത്തിനായി വിന്‍ഡോയില്‍ ഘടിപ്പിച്ച ഘടനാപരമായ ട്രിം ഘടകമാണ്’ എന്ന് എയര്‍ലൈന്‍ പറഞ്ഞു.
എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ – ബൊംബാര്‍ഡിയര്‍ ക്യു 400 – പറഞ്ഞത് ഈ സംഭവം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. ‘വിന്‍ഡോ പാനലിന്റെ രണ്ടോ മൂന്നോ പാളികള്‍ അഴിഞ്ഞുവീണു,’ യാത്രക്കാരനായ ആതിഷ് മിശ്ര പറഞ്ഞു. ‘വിഷാദവല്‍ക്കരണം ഉണ്ടായില്ല, പക്ഷേ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു: ‘സ്‌പൈസ് ജെറ്റിന്റെ പ്രധാനപ്പെട്ട ഒരു ജാലക ചട്ടക്കൂട് തകര്‍ന്നുകിടക്കുകയായിരുന്നു. ഇത് ഘടനാപരമായ ട്രിം ഘടകമാണ്, തണലിനുവേണ്ടി ജനലില്‍ ഘടിപ്പിച്ചിരിക്കുന്നു, വിമാനത്തിന്റെ സുരക്ഷയോ സമഗ്രതയോ യാതൊരു വിധത്തിലും വിട്ടുവീഴ്ച ചെയ്തില്ല, വിമാനത്തിലുടനീളം ക്യാബിന്‍ സമ്മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചില്ല. ക്യു 400 ന് ഏകദേശം 80 യാത്രക്കാര്‍ക്ക് ഇരിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ലാന്‍ഡിംഗിന് ശേഷം ഫ്രെയിം ഉറപ്പിച്ചതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
-
india3 days ago
‘അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലെറിയും’; ബീഹാർ വഖഫ് സംരക്ഷണ റാലിയിൽ തേജസ്വി യാദവ്
-
kerala3 days ago
ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ചൂരല്‍മലയിലെ പ്രതിഷേധം; ദുരിതബാധിതരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
-
kerala3 days ago
ത്രിഭാഷ നയം; പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍
-
india3 days ago
തായ്ലന്ഡില് നിന്ന് 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് പിടിയില്‍
-
india3 days ago
തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; 10 മരണം
-
local3 days ago
നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക്
-
india3 days ago
ജെഎൻയു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനക്കേസ് അവസാനിപ്പിച്ച് സിബിഐ