india
മുസ്ലിംലീഗിന്റെ പേരും പെരുമയും- ചന്ദ്രിക മുഖപ്രസംഗം
മുസ്ലിം എന്ന സ്വത്വബോധം ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയത്തിലൂടെ മാത്രമേ അവകാശങ്ങള്‍ സംരക്ഷിക്കാനും അവകാശ നിഷേധത്തിനെതിരെ ശബ്ദിക്കാനും സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ബലം.
മുസ്ലിംലീഗിനു മാത്രമല്ല, രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ക്കാകെ സന്തോഷം പകരുന്നതാണ് കഴിഞ്ഞദിവസം പരമോന്നത നീതിപാഠത്തില്നിന്നുണ്ടായ വിധി. മതചിഹ്നവും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി നല്കിയ പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. മുക്കാല്‍ നൂറ്റാണ്ടോളം മതനിരപേക്ഷ ജനാധിപത്യ ആശയങ്ങളില്‍ നിലയുറച്ച്, ജനങ്ങളുടെ പൂര്‍ണ വിശ്വാസം നേടി പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗ് മതാധിഷ്ഠിത പാര്‍ട്ടിയാണ് എന്ന അഭിപ്രായം ശത്രുക്കള്‍ക്ക് പോലുമില്ല. 1948 മാര്‍ച്ച് 10 മുതല്‍ ഇന്ത്യന്‍ യൂണിയനില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് രൂപംകൊണ്ടപ്പോള്‍ മുസ്ലിം എന്ന പേര് സ്വീകരിച്ചതിന് പ്രത്യേക കാരണങ്ങളുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലെ ഭൂരിപക്ഷ വിഭാഗമാണ് മുസ്ലിം സമുദായം. ഒരു മതവിഭാഗം വലിയ ഭൂരിപക്ഷമായ ഇന്ത്യയെ ഭൂരിപക്ഷാധിപത്യ രാഷ്ട്രീയം പിടിമുറുക്കിയാല്‍ അതേറ്റവും കൂടുതല്‍ ബാധിക്കുക പ്രബല ന്യൂനപക്ഷമായ മുസ്ലിം സമുദായത്തെയാണ്. യഥാര്‍ത്ഥ വിശ്വാസികള്‍ എന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ മുസ്ലിം സമുദായത്തിലെ അംഗമായി പിറന്ന ഓരോ പൗരനെയും ഭൂരിപക്ഷാധിപത്യ രാഷ്ട്രീയം ബാധിക്കുമെന്ന തിരിച്ചറിവ് മുസ്ലിം നേതാക്കള്‍ക്ക് നേരത്തെ ബോധ്യപ്പെട്ടിരുന്നു. ഇതാണ് മുസ്ലിംകള് ഒരു സമുദായം എന്ന നിലക്ക് രാഷ്ട്രീയമായി സംഘടിക്കണമെന്ന ആശയം ശക്തമാകാനുള്ള കാരണം.
മുസ്ലിം എന്ന സ്വത്വബോധം ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയത്തിലൂടെ മാത്രമേ അവകാശങ്ങള്‍ സംരക്ഷിക്കാനും അവകാശ നിഷേധത്തിനെതിരെ ശബ്ദിക്കാനും സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ബലം.
അതേഅവസരത്തില്തന്നെ എല്ലാ മത വിശ്വാസികള്‍ക്കും മതമില്ലാത്തവര്‍ക്കും മുസ്ലിംലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ യാതൊരു തടസവുമില്ല. മുസ്ലിംലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാവുന്നതുമാണ്. മുസ്ലിംകളല്ലാത്ത നിരവധിയാളുകള്‍ പ്രവര്‍ത്തിക്കുകയും സ്ഥാനമാനങ്ങള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. അതിപ്പോഴും തുടരുന്നുമുണ്ട്.
മതചിഹ്നവും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ വ്യക്തിയെക്കുറിച്ചറിയുമ്പോഴേ ഇതിന്റെ രാഷ്ട്രീയ വശം മനസിലാക്കാനാകൂ. ശിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനായിരുന്ന വസീം റിസ്വി, ജിതേന്ദ്ര നാരായണ്‍ സിങ് എന്ന പേര് സ്വീകരിച്ച് ഹിന്ദുത്വ രാഷ്ട്രീയമണിഞ്ഞ് നിരന്തരം ഇസ്ലാമിനെയും മുസ്ലിംകളെയും വേട്ടയാടിക്കൊണ്ടിരിക്കുന്നയാളാണ്. വിശുദ്ധ ഖുര്‍ആനിലെ 26 ആയത്തുകള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നും ഉത്തര്‍പ്രദേശിലെ മുഴുവന്‍ മുസ്ലിം മദ്രസകളും ഭീകര കേന്ദ്രങ്ങളാണെന്നും അവ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് വിവാദങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് ഇയാള്‍. ‘രാം കി ജന്മഭൂമി’ എന്ന സിനിമയുടെ നിര്‍മാതാവുമാണ് ഈ സംഘ് സഹയാത്രികന്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്ത വ്യക്തികൂടിയാണ് ഇയാള്‍.
ന്യൂനപക്ഷ മത സമുദായങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുന്നതില്‍ ഭരണഘടനാവിരുദ്ധമായി യാതൊന്നുമില്ല. ന്യൂനപക്ഷം എന്ന സംജ്ഞകൊണ്ട് ഭരണഘടന വിവക്ഷിച്ചിട്ടുള്ളത് മതം, ഭാഷ എന്നിവയുടെ പേരിലുള്ള സമുദായങ്ങളെയാണ്. അനുച്ഛേദം 30 ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ മതത്തിന്റെയോ സമുദായത്തിന്റെ പേരുണ്ടാവുന്നത്കൊണ്ട് മാത്രം അവ വര്‍ഗീയമാണെന്ന് നിരീക്ഷിക്കുന്നത് ശരിയല്ല എന്ന നിലപാട് ലോകത്തെ വിവിധ രാജ്യങ്ങള്‍തന്നെ സ്വീകരിച്ചിട്ടുള്ളത്. ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങളും അടയാളങ്ങളും സാംസ്കാരിക മുദ്രകളും സ്വാഭാവികമായും സംരക്ഷിക്കപ്പെടും എന്നത്കൊണ്ട്തന്നെ അവര്‍ സംഘടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായ ജാഗ്രത കാണിച്ചില്ലെങ്കില്‍ അവരുടെ സാമുദായികമായ നിലനില്‍പ്പ് അവതാളത്തിലാകും. ഇന്നത്തെ ഇന്ത്യയില്‍ ഇക്കാര്യങ്ങള്‍ വളരെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പൗരത്വ വിഷയം ഉള്‍പ്പെടെ ന്യൂനപക്ഷ അവകാശങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുകയാണ്. മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കാനോ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനോ ഭരണാധികാരികളുടെ അനുമതി വേണമെന്ന നിലയിലെത്തിയിരിക്കുന്നു ഇന്ത്യയില്‍ കാര്യങ്ങള്‍. നമ്മുടെ രാഷ്ട്രശില്പികള് ഇക്കാര്യളെല്ലാം മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് സ്വതന്ത്ര ഭാരതത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന് ഇലക്ഷന് കമ്മീഷന്റെ അംഗീകാരത്തോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. രൂപീകരണ കാലം മുതല്‍ മതേതര ജനാധിപത്യ ബഹുസ്വര ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചൊരു പാര്‍ട്ടിയാണിത്. അന്നു മുതല്‍ ഒരേ ആശയവും ഒരേ കൊടിയും ഒരേ ചിഹ്നവും ഒരേ പതാകയുമായി ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 1952 ലെ ആദ്യ പാര്‍ലമെന്റ് മുതല്‍ മുസ്ലിംലീഗിന് പ്രാതിനിധ്യമുണ്ട്. 1952 മുതല്‍ രാജ്യസഭയിലും മുസ്ലിംലീഗുണ്ട്. അഭിനവ സംഘിക്കൂട്ടങ്ങള്ക്ക് ഒരുപക്ഷേ ഇതൊന്നും അറിയില്ലായിരിക്കാം. ഇത്തരം ഹര്‍ജികളുമായി ചെന്ന് കോടതിയില്‍നിന്ന് തോല്‍വി വാങ്ങുന്നതിനുമുമ്പ് മുസ്ലിംലീഗിനെ കുറിച്ച് പഠിക്കേണ്ടതുണ്ട്. മുസ്ലിംലീഗ് സഞ്ചരിച്ച വഴികളും ആളുകള്‍ നല്കിയ പിന്തുണയും മതേതര ഇന്ത്യയില്‍ മുസ്ലിംലീഗിന്റെ പ്രാധാന്യവും മനസ്സിലാക്കേണ്ടതുണ്ട്.
india
ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്സുമടക്കം 4 മരണം
പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്സും ഉള്‍പ്പെടെ നാല് പേര് ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
india
കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്സായി നടിച്ച യുവതി അറസ്റ്റില്‍
അമ്മയോട് നഴ്സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല് മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News24 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

