Connect with us

kerala

അരിക്കൊമ്പന്‍ വിഷയത്തില്‍ വനംവകുപ്പിനെതിരെ മുന്‍ ജില്ലാ കളക്ടര്‍

ഇടുക്കിയിലെ അരിക്കൊമ്പനെ നാടുകടത്തിയത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ ആന്തമാനിലേക്ക് നാടുകടത്തിയ പോലെയെന്ന് സാഹിത്യകാരനും മുന്‍ ജില്ലാ കളക്ടറുമായ കെ.വി. മോഹന്‍ കുമാര്‍.

Published

on

ഇടുക്കിയിലെ അരിക്കൊമ്പനെ നാടുകടത്തിയത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ ആന്തമാനിലേക്ക് നാടുകടത്തിയ പോലെയെന്ന് സാഹിത്യകാരനും മുന്‍ ജില്ലാ കളക്ടറുമായ കെ.വി. മോഹന്‍ കുമാര്‍.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

അരിക്കൊമ്പനെന്ന സ്വാതന്ത്ര്യ സമര പോരാളിയോട് ‘വൈദേശികരായ ‘നമ്മള്‍ കാണിച്ചത് !

പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യാക്കാരോട് കാണിച്ച അതേ ക്രൂരതയല്ലേ നമ്മള്‍ അരിക്കൊമ്പനോടും കാണിച്ചത് ?
സ്വന്തം ദേശത്തില്‍ സ്വാതന്ത്ര്യത്തിനായി പൊരുതിയ പോരാളികളെ ബ്രിട്ടീഷുകാര്‍ ആന്‍ഡമാന്‍സ് ദ്വീപിലേക്ക് നാട് കടത്തിയിരുന്നു.അരിക്കൊമ്പന്‍ അവന്റെ തട്ടകത്തില്‍ സ്വാതന്ത്ര്യം വിളമ്പരം ചെയ്ത് വാഴുകയായിരുന്നല്ലോ ?പണ്ട് കടുത്ത പട്ടിണി കടുത്തപ്പോള്‍ ബ്രിട്ടീഷ് കലവറകളില്‍ നിന്ന് ധാന്യങ്ങളെടുത്ത് നമ്മുടെ സമര സേനാനികളും പട്ടിണിപ്പാവങ്ങള്‍ക്ക് കൊടുത്തിട്ടുണ്ട്.നാട്ടില്‍ പട്ടിണി വന്നപ്പോള്‍ കായംകുളം കൊച്ചുണ്ണി പോലും അത് ചെയ്തിട്ടില്ലേ ?അതല്ലേ വിശപ്പ് സഹിക്കാനാവാതെ വന്നപ്പോള്‍ അരിക്കൊമ്പനും ചെയ്തത് ?

ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ മൂന്ന് തരത്തിലാണ് കൈകാര്യം ചെയ്തത്.1.അടിമകളാക്കി കൂട്ടത്തില്‍ കൂട്ടി കടുപ്പമുള്ള പണിയെടുപ്പിക്കുക ( ബഹു. ഹൈക്കോടതി ഇടപെട്ടതുകൊണ്ട് അരികൊമ്പന്റെ കാര്യത്തില്‍ ആ പദ്ധതി നടന്നില്ല !)
2.വെടിവച്ചോ തൂക്കിലേറ്റിയോ ഉന്മൂലനം ചെയ്യുക.( വന്യമൃഗ സംരക്ഷണ നിയമത്തിന്റെ പരിരക്ഷയുള്ളതിനാല്‍ അതും സാധ്യമല്ലല്ലോ ! )
3.ആന്‍ഡമാന്‍സ് പോലുള്ള ഒറ്റപ്പെട്ട ഉള്‍വനങ്ങളിലേക്കോ തുരുത്തുകളിലേക്കോ നാട് കടത്തുക .അതാണ് നമ്മള്‍ അരിക്കൊമ്പന് നല്‍കിയ ശിക്ഷ !ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞിരുന്ന സ്വന്തം ചങ്ങാതിമാരെ ഇനിയൊരിക്കലും കാണാനാവാതെ അവനവിടെ ഒറ്റപ്പെട്ട് സ്വയം എരിഞ്ഞ് ഇല്ലാതാവും.

അരികൊമ്പനോട് നമ്മള്‍ കാണിച്ച ക്രൂരതയുടെ ആഴമേറിയണമെങ്കില്‍ പിറ്റേന്ന് ആ പ്രദേശത്ത് നിന്ന് പോകാതെ കൂട്ടം കൂടി നിന്ന കാട്ടാനകളുടെ മനസ്സറിയണം.കൂട്ടത്തില്‍ ഒരുവനെ മനുഷ്യന്‍ എന്ത് ചെയ്തു എന്നറിയാതെ ആശങ്കയിലായിരുന്നു ആ പാവം മൃഗങ്ങള്‍!അവര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു അരിക്കൊമ്പന്‍.നാം ജീവിക്കുന്ന ചുറ്റുപാടില്‍ നിന്ന് യാതൊരു പരിചയവുമില്ലാത്ത ദൂരെ ഒരിടത്തേക്ക് നാടുകടത്തിയാല്‍ ഉണ്ടാവുന്ന മാനസികമായ ക്ഷതം ഒന്നാലോചിച്ചു നോക്കൂ!അതാണിപ്പോള്‍ അരിക്കൊമ്പന്‍ അനുഭവിക്കുന്നത് .വേവുന്ന മനസ്സുമായാവും ആ മൃഗം ഇപ്പോള്‍ അപരിചിതമായ ആ ‘ആന്‍ഡമാന്‍സില്‍ ‘എത്തിപ്പെട്ടിരിക്കുന്നത് .വൈകാതെ കേട്ടേക്കാം, ദുരൂഹ സാഹചര്യത്തില്‍ അരിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടു !

അന്നും നമ്മുടെ ചാനലുകളുടെ അകത്തളത്തില്‍ സംവാദ തൊഴിലാളികള്‍ ഒത്തുകൂടി ദീര്‍ഘനേരം അധര വ്യായാമം നടത്തും.’അരിക്കൊമ്പന് സംഭവിച്ചതെന്ത് ?’ദൃശ്യ മാധ്യമങ്ങളോട് എനിക്ക് പുച്ഛം തോന്നിയ ദിവസമായിരുന്നു അത്. നേരം വെളുത്തത് മുതല്‍ അവര്‍ക്ക് വേറൊരു വാര്‍ത്തയുമില്ല.
അരിക്കൊമ്പന്റെ പിന്നാലെയാണ് !

ഇതിനു മുന്‍പ് ഇതുപോലൊരു ആവേശം കണ്ടത് സ്വപ്ന സുരേഷിനെ ബാംഗ്ലൂരില്‍ നിന്ന് അന്വേഷക സംഘം പിടികൂടി കേരളത്തിലേക്ക് കൊണ്ടു വന്ന ‘റോഡ് ഷോ ‘ റിപ്പോര്‍ട്ട് ചെയ്യുന്നതിലായിരുന്നു.ഒരു ചാനലിന്റെ പ്രമുഖന്‍ സ്റ്റുഡിയോയിലിരുന്ന് ഊറ്റം കൊള്ളുന്നത് കേട്ട് ചിരി വന്നു .’അതേ ,നമ്മുടെ ചാനലിനു മാത്രമാണ് സ്വപ്ന സഞ്ചരിക്കുന്ന വാഹനം ഇത്ര അടുത്ത് നിന്ന് ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത് …ആ വാഹനത്തിന്റെ ചില്ലിനു മറവില്‍ തെളിയുന്ന കറുത്ത രൂപം കണ്ടില്ലേ ? സംശയമില്ല അത് തന്നെയാണ് സ്വപ്ന ! കറുത്ത പര്‍ദ്ദയണിഞ്ഞ സ്വപ്ന!’?????? നമ്മുടെ മാധ്യമങ്ങള്‍ ഇങ്ങനെ ഗതികെട്ട് പോയല്ലോ എന്നോര്‍ക്കുമ്പോള്‍ മുന്‍ കാല മാധ്യമ പ്രവര്‍ത്തകനായ എനിക്ക് സഹതാപം തോന്നുന്നു. മോഹന്‍കുമാര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

Published

on

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും

നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Published

on

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും. വിവിധ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുക. യുബര്‍ അടക്കമുള്ള വന്‍കിട കുത്തക കമ്പനികളുടെ തൊഴില്‍ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്മാരെ തടയാനും കൊച്ചിയില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.

ഈ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Continue Reading

kerala

കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

Published

on

കണ്ണൂര്‍ ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

ചൂട്ടാട് ബീച്ചിനോട് ചേര്‍ന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending