Connect with us

kerala

അരിക്കൊമ്പന്‍ വിഷയത്തില്‍ വനംവകുപ്പിനെതിരെ മുന്‍ ജില്ലാ കളക്ടര്‍

ഇടുക്കിയിലെ അരിക്കൊമ്പനെ നാടുകടത്തിയത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ ആന്തമാനിലേക്ക് നാടുകടത്തിയ പോലെയെന്ന് സാഹിത്യകാരനും മുന്‍ ജില്ലാ കളക്ടറുമായ കെ.വി. മോഹന്‍ കുമാര്‍.

Published

on

ഇടുക്കിയിലെ അരിക്കൊമ്പനെ നാടുകടത്തിയത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ ആന്തമാനിലേക്ക് നാടുകടത്തിയ പോലെയെന്ന് സാഹിത്യകാരനും മുന്‍ ജില്ലാ കളക്ടറുമായ കെ.വി. മോഹന്‍ കുമാര്‍.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

അരിക്കൊമ്പനെന്ന സ്വാതന്ത്ര്യ സമര പോരാളിയോട് ‘വൈദേശികരായ ‘നമ്മള്‍ കാണിച്ചത് !

പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യാക്കാരോട് കാണിച്ച അതേ ക്രൂരതയല്ലേ നമ്മള്‍ അരിക്കൊമ്പനോടും കാണിച്ചത് ?
സ്വന്തം ദേശത്തില്‍ സ്വാതന്ത്ര്യത്തിനായി പൊരുതിയ പോരാളികളെ ബ്രിട്ടീഷുകാര്‍ ആന്‍ഡമാന്‍സ് ദ്വീപിലേക്ക് നാട് കടത്തിയിരുന്നു.അരിക്കൊമ്പന്‍ അവന്റെ തട്ടകത്തില്‍ സ്വാതന്ത്ര്യം വിളമ്പരം ചെയ്ത് വാഴുകയായിരുന്നല്ലോ ?പണ്ട് കടുത്ത പട്ടിണി കടുത്തപ്പോള്‍ ബ്രിട്ടീഷ് കലവറകളില്‍ നിന്ന് ധാന്യങ്ങളെടുത്ത് നമ്മുടെ സമര സേനാനികളും പട്ടിണിപ്പാവങ്ങള്‍ക്ക് കൊടുത്തിട്ടുണ്ട്.നാട്ടില്‍ പട്ടിണി വന്നപ്പോള്‍ കായംകുളം കൊച്ചുണ്ണി പോലും അത് ചെയ്തിട്ടില്ലേ ?അതല്ലേ വിശപ്പ് സഹിക്കാനാവാതെ വന്നപ്പോള്‍ അരിക്കൊമ്പനും ചെയ്തത് ?

ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ മൂന്ന് തരത്തിലാണ് കൈകാര്യം ചെയ്തത്.1.അടിമകളാക്കി കൂട്ടത്തില്‍ കൂട്ടി കടുപ്പമുള്ള പണിയെടുപ്പിക്കുക ( ബഹു. ഹൈക്കോടതി ഇടപെട്ടതുകൊണ്ട് അരികൊമ്പന്റെ കാര്യത്തില്‍ ആ പദ്ധതി നടന്നില്ല !)
2.വെടിവച്ചോ തൂക്കിലേറ്റിയോ ഉന്മൂലനം ചെയ്യുക.( വന്യമൃഗ സംരക്ഷണ നിയമത്തിന്റെ പരിരക്ഷയുള്ളതിനാല്‍ അതും സാധ്യമല്ലല്ലോ ! )
3.ആന്‍ഡമാന്‍സ് പോലുള്ള ഒറ്റപ്പെട്ട ഉള്‍വനങ്ങളിലേക്കോ തുരുത്തുകളിലേക്കോ നാട് കടത്തുക .അതാണ് നമ്മള്‍ അരിക്കൊമ്പന് നല്‍കിയ ശിക്ഷ !ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞിരുന്ന സ്വന്തം ചങ്ങാതിമാരെ ഇനിയൊരിക്കലും കാണാനാവാതെ അവനവിടെ ഒറ്റപ്പെട്ട് സ്വയം എരിഞ്ഞ് ഇല്ലാതാവും.

അരികൊമ്പനോട് നമ്മള്‍ കാണിച്ച ക്രൂരതയുടെ ആഴമേറിയണമെങ്കില്‍ പിറ്റേന്ന് ആ പ്രദേശത്ത് നിന്ന് പോകാതെ കൂട്ടം കൂടി നിന്ന കാട്ടാനകളുടെ മനസ്സറിയണം.കൂട്ടത്തില്‍ ഒരുവനെ മനുഷ്യന്‍ എന്ത് ചെയ്തു എന്നറിയാതെ ആശങ്കയിലായിരുന്നു ആ പാവം മൃഗങ്ങള്‍!അവര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു അരിക്കൊമ്പന്‍.നാം ജീവിക്കുന്ന ചുറ്റുപാടില്‍ നിന്ന് യാതൊരു പരിചയവുമില്ലാത്ത ദൂരെ ഒരിടത്തേക്ക് നാടുകടത്തിയാല്‍ ഉണ്ടാവുന്ന മാനസികമായ ക്ഷതം ഒന്നാലോചിച്ചു നോക്കൂ!അതാണിപ്പോള്‍ അരിക്കൊമ്പന്‍ അനുഭവിക്കുന്നത് .വേവുന്ന മനസ്സുമായാവും ആ മൃഗം ഇപ്പോള്‍ അപരിചിതമായ ആ ‘ആന്‍ഡമാന്‍സില്‍ ‘എത്തിപ്പെട്ടിരിക്കുന്നത് .വൈകാതെ കേട്ടേക്കാം, ദുരൂഹ സാഹചര്യത്തില്‍ അരിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടു !

അന്നും നമ്മുടെ ചാനലുകളുടെ അകത്തളത്തില്‍ സംവാദ തൊഴിലാളികള്‍ ഒത്തുകൂടി ദീര്‍ഘനേരം അധര വ്യായാമം നടത്തും.’അരിക്കൊമ്പന് സംഭവിച്ചതെന്ത് ?’ദൃശ്യ മാധ്യമങ്ങളോട് എനിക്ക് പുച്ഛം തോന്നിയ ദിവസമായിരുന്നു അത്. നേരം വെളുത്തത് മുതല്‍ അവര്‍ക്ക് വേറൊരു വാര്‍ത്തയുമില്ല.
അരിക്കൊമ്പന്റെ പിന്നാലെയാണ് !

ഇതിനു മുന്‍പ് ഇതുപോലൊരു ആവേശം കണ്ടത് സ്വപ്ന സുരേഷിനെ ബാംഗ്ലൂരില്‍ നിന്ന് അന്വേഷക സംഘം പിടികൂടി കേരളത്തിലേക്ക് കൊണ്ടു വന്ന ‘റോഡ് ഷോ ‘ റിപ്പോര്‍ട്ട് ചെയ്യുന്നതിലായിരുന്നു.ഒരു ചാനലിന്റെ പ്രമുഖന്‍ സ്റ്റുഡിയോയിലിരുന്ന് ഊറ്റം കൊള്ളുന്നത് കേട്ട് ചിരി വന്നു .’അതേ ,നമ്മുടെ ചാനലിനു മാത്രമാണ് സ്വപ്ന സഞ്ചരിക്കുന്ന വാഹനം ഇത്ര അടുത്ത് നിന്ന് ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത് …ആ വാഹനത്തിന്റെ ചില്ലിനു മറവില്‍ തെളിയുന്ന കറുത്ത രൂപം കണ്ടില്ലേ ? സംശയമില്ല അത് തന്നെയാണ് സ്വപ്ന ! കറുത്ത പര്‍ദ്ദയണിഞ്ഞ സ്വപ്ന!’?????? നമ്മുടെ മാധ്യമങ്ങള്‍ ഇങ്ങനെ ഗതികെട്ട് പോയല്ലോ എന്നോര്‍ക്കുമ്പോള്‍ മുന്‍ കാല മാധ്യമ പ്രവര്‍ത്തകനായ എനിക്ക് സഹതാപം തോന്നുന്നു. മോഹന്‍കുമാര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്‍കുമ്പോള്‍ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

kerala

ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇസ്രാഈലിന്റെ നടപടി ലോക രാജ്യങ്ങള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ്. ഫലസ്തീനെ ഏകപക്ഷീയമായി ആക്രമിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ അടക്കം കൊന്നുകളഞ്ഞിട്ട് ഇപ്പോള്‍ ഇറാന് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മനുഷ്യക്കുരുതി നടത്തുന്ന രാജ്യത്തിനെതിരെ ലോകമനഃസാക്ഷി ഉയരേണ്ടതുണ്ട്. ഇസ്രാഈലിന്റെ പുതിയ ആക്രമണ പദ്ധതികള്‍ക്കെതിരെ ഇന്ത്യയും ശക്തമായ നിലപാട് എടുക്കണം. ഇന്ത്യയുടെ പാരമ്പര്യവും അതാണ്- അദ്ദേഹം പറഞ്ഞു.

Continue Reading

kerala

റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Published

on

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 14, 15 തിയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ ജൂണ്‍ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന്, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Continue Reading

Trending