Connect with us

kerala

ഹജ്ജ്; പതിവുകള്‍ തെറ്റി; കാത്തിരിപ്പുപട്ടികയില്‍ 9193 പേര്‍

മൊത്തം 19,524 പേരാണ് കേരളത്തില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ചത്

Published

on

കേരളത്തില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ ഏഴിനു പുറപ്പെടാനിരിക്കെ കാത്തിരിപ്പുപട്ടികയിലുള്ളവരുടെ കാര്യത്തില്‍ തീരുമാനമായില്ല. 9193 പേരാണ് സംസ്ഥാനത്ത് കാത്തിരിപ്പുപട്ടികയിലുള്ളത്.

അവസരം ലഭിച്ച തീര്‍ഥാടകര്‍ ഹജ്ജ് യാത്ര റദ്ദാക്കുന്നതിനുസരിച്ചാണ് കാത്തിരിപ്പുപട്ടികയിലുള്ളവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അവസരം ലഭിക്കുക. അവസാന നിമിഷത്തെ ആശയക്കുഴപ്പമൊഴിവാക്കാന്‍ കാത്തിരിപ്പുപട്ടികയില്‍ മുന്‍പന്തിയിലുള്ളവരുടെ പാസ്‌പോര്‍ട്ടും രേഖകളും നേരത്തേ വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു.

ഇത്തവണ ഹജ്ജ് നറുക്കെടുപ്പും പണം സ്വീകരിക്കുന്നതിനുള്ള സമയവുമെല്ലാം വൈകിയതോടെ ഈ പതിവുതെറ്റി. നിലവില്‍ അവസരം ലഭിച്ചവരുടെ പാസ്‌പോര്‍ട്ടും രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കഴിഞ്ഞദിവസമാണ് കൈമാറിയത്.

10,331 പേര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. മൊത്തം 19,524 പേരാണ് കേരളത്തില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ചത്. അവസരം ലഭിച്ചവരില്‍ അഞ്ഞൂറോളം പേര്‍ പാസ്‌പോര്‍ട്ടും രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് അറിയുന്നത്.

ഇതിനു പകരം കാത്തിരിപ്പുപട്ടികയിലുള്ളവര്‍ക്ക് അവസരം ലഭിക്കും. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ റദ്ദാക്കുന്ന സീറ്റുകളുടെ ഒരു വിഹിതവും കേരളത്തിന് ലഭിക്കും. നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയ പാസ്‌പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാകുന്നതോടെ കാത്തിരിപ്പുപട്ടികയിലുള്ളരില്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ളവരുടെ പാസ്‌പോര്‍ട്ടും രേഖകളും വാങ്ങുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഹജ്ജ് തീര്‍ഥാടകര്‍ യാത്രച്ചെലവിലേക്ക് ഇതിനകം രണ്ടു ഗഡുക്കളായി 2,51,800 രൂപ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. വിമാനയാത്രച്ചെലവും താമസസ്ഥലത്തിന്റെ ചെലവുമെല്ലാം കണക്കാക്കി അന്തിമഗഡു ഉടന്‍ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending