Connect with us

Culture

മുസ്‌ലിം ഉന്മൂലനം: മ്യാന്മര്‍ സേനയെ വെള്ളപൂശി സൂകി

Published

on

യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് സൈന്യം ശ്രമിക്കുന്നതെന്ന ആരോപണം മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി നിഷേധിച്ചു. മ്യാന്മറില്‍ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കെയാണ് സൈനിക നടപടിയെ ന്യായീകരിച്ച് സൂകി രംഗത്തെത്തിയിരിക്കുന്നത്.

റോഹിന്‍ഗ്യന്‍ മുസ്്ലിംകള്‍ ജീവിക്കുന്ന റാഖിന്‍ സ്‌റ്റേറ്റില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ അവിടെ നടക്കുന്ന സൈനിക നടപടിയെ വിശേഷിപ്പിക്കാന്‍ വംശീയ ഉന്മൂലനമെന്ന പദം ഉപയോഗിക്കുന്നത് ശരയില്ലെന്ന് ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ സൂകി വ്യക്തമാക്കി. നൂറുകണക്കിന് മുസ്്‌ലിംകള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കുടിയിറക്കപ്പെടുകയും ചെയ്ത സൈനിക നടപടിയെ വെള്ളപൂശാനാണ് സൂകി അഭിമുഖത്തില്‍ ഉടനീളം ശ്രമിച്ചത്. മുസ്്‌ലിംകള്‍ തന്നെയാണ് മുസ്്‌ലിംകളെ കൊല്ലുന്നതെന്നാണ് സൂകിയുടെ വിചിത്രമായ പുതിയ കണ്ടുപിടുത്തം. വിഭജിച്ചുനില്‍ക്കുന്ന വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് അവിടെ നടക്കുന്നത്. ഈ വിടവ് നികത്താന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ അവകാശപ്പെട്ടു. സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങിയ ശേഷം 75,000 റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. കുട്ടികളടക്കമുള്ള നിരപരാധികളെ സൈന്യം കൂര്രമായി കൊലപ്പെടുത്തുകയും മുസ്്‌ലിം സ്ത്രീകള്‍ കൂട്ടബലാത്സത്തിനിരയാവുകയും ചെയ്‌പ്പോഴെല്ലാം സമാധാന നൊബേല്‍ പുരസ്‌കാരം നേടിയ സൂകി മൗനം പാലിക്കുകയാണുണ്ടായത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധത്തിന് കാരമണമായ കൂട്ടക്കുരുതിയെക്കുറിച്ച് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന് സൂകിയുടെ മറുപടി ഇങ്ങനെയായിരുന്നു: 2013 മുതല്‍ ഇതേ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. എന്നോട് ചോദിച്ചതിനെല്ലാം ഞാന്‍ മറുപടി പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ഞാന്‍ ഒന്നും മിണ്ടുന്നില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. എന്നാല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ എന്നെക്കിട്ടില്ല. ആളുകള്‍ ആവശ്യപ്പെടുന്നതുപോലെ ഏതെങ്കിലും സമുദായങ്ങളെ അപലപിക്കാനും ഞാന്‍ ഇല്ലെന്ന് സൂകി വ്യക്തമാക്കി. റോഹിന്‍ഗ്യന്‍ മേഖലയില്‍ സൈന്യം നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് ഐക്യരാഷ്ട്രസഭ തെളിവുകള്‍ നിരത്തി ആവര്‍ത്തിക്കുമ്പോഴും സൈനികരുടെ ക്രൂരതകള്‍ക്കുനേരെ കണ്ണടക്കുകയാണ് സൂകി ചെയ്യുന്നത്. സൈനികരുടെ ബലാത്സംഗത്തിനിരയായിക്കൊണ്ടിരുന്ന സ്ത്രീയുടെ കുഞ്ഞിനെ പാലിനുവേണ്ടി കരഞ്ഞതിന് പട്ടാളക്കാര്‍ കുത്തിക്കൊന്ന സംഭവം യു.എന്‍ മനുഷ്യവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യു.എന്‍ തെളിവുകള്‍ മുന്നിലിരിക്കുമ്പോഴും സൈനിക നടപടിയെ എതിര്‍ത്തുകൊണ്ട് ഒരു വാക്കുപോലും പറയാന്‍ സൂകി അഭിമുഖത്തില്‍ തയാറായില്ല. ബലാത്സംഗം ചെയ്യാനും കൊള്ളയടിക്കാനും പീഡിപ്പിക്കാനും ഭരണകൂടം സൈനികര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പകരം റാഖിനിലേക്ക് പോയി പോരാടാനാണ് തങ്ങള്‍ പറഞ്ഞതെന്നായിരുന്നു സൂകിയുടെ പ്രതികരണം. സൈനിക കാര്യങ്ങള്‍ സൈനികര്‍ക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയാണ് മ്യാന്മര്‍ ഭരിക്കുന്നത്. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി പൗരത്വം പോലും നിഷേധിക്കപ്പെട്ട റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളോട് മുന്‍ പട്ടാള ഭരണകൂടങ്ങളെക്കാള്‍ വലിയ നിഷേധാത്മക നിലപാടാണ് സൂകിയുടെ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending