Connect with us

Culture

സിറിയയില്‍ പ്രയോഗിച്ചത് രാസായുധം: സ്ഥിരീകരണവുമായി തുര്‍ക്കി

Published

on

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബില്‍ എണ്‍പതിലേറെ പേര്‍ കൊല്ലപ്പെട്ട ആക്രമണം രാസായുധ പ്രയോഗം തന്നെയായിരുന്നുവെന്ന് തുര്‍ക്കിയില്‍ തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ് തുര്‍ക്കിയില്‍ ചികിത്സക്കിടെ മരിച്ച മൂന്നു പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് രാസായുധത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടത്. പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സേനയാണ് ആക്രമണം നടത്തിയതെന്നും ശാസ്ത്രീയമായ അന്വേഷണത്തില്‍ ബോധ്യമാകുന്നുണ്ടെന്ന് തുര്‍ക്കി ജസ്റ്റിസ് മന്ത്രി ബെകീര്‍ ബോസ്ദാഗ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്‌ലിബിനു സമീപം ഖാഷന്‍ ഷെയ്ഖൂണ്‍ നഗരത്തിലുണ്ടായ രാസായുധ പ്രയോഗത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ പറയുന്നു. വിമതര്‍ രാസുയധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കെട്ടിടത്തില്‍ ബോംബ് പതിച്ചപ്പോഴാണ് വിഷവാതകം അന്തരീക്ഷത്തില്‍ പടര്‍ന്നതെന്ന് റഷ്യയും വ്യക്തമാക്കി. ഇക്കാര്യം വിമതര്‍ നിഷേധിച്ചിട്ടുണ്ട്. സിറിയക്കെതിരെ കള്ളപ്രചാരണം നടത്താനാണ് പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നതെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി വലീദ് അല്‍ മുഅല്ലം ആരോപിച്ചു. തീവ്രവാദികള്‍ക്കെതിരെ ആയാല്‍ പോലും സിറിയന്‍ സേന ഇതുവരെ രാസായുധ പ്രയോഗിച്ചിട്ടില്ല. ഭാവിയില്‍ പ്രയോഗിക്കുകയുമില്ല. സിറിയന്‍ സേന വ്യോമാക്രമണം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. വിമതരുടെ രാസായുധ കേന്ദ്രം തകര്‍ന്നപ്പോഴുണ്ടായ വിഷവാതക ചോര്‍ച്ചയാണ് ദുരന്തത്തിന് കാരണമെന്ന് മുഅല്ലം ചൂണ്ടിക്കാട്ടി.

അതേസമയം സിറിയന്‍ പ്രശ്‌നത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന വിഷയത്തില്‍ വന്‍ ശക്തികള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തു. പുതിയ പശ്ചാത്തലത്തില്‍ സൈനിക നടപടി വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും അനുരഞ്ജന നീക്കങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നിലപാടിലാണ് ഫ്രാന്‍സും ബ്രിട്ടനുമുള്ളത്. റഷ്യയുമായി ചര്‍ച്ച നടത്താനുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷോണ്‍ മാര്‍ക് അയ്‌റോള്‍ട്‌സ് പറഞ്ഞു. രാസായുധ ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും വിമതരാണ് അതിന് പിന്നിലെന്ന വാദത്തില്‍ ക്രെംലിന്‍ ഉറച്ചുനില്‍ക്കുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം സിറിയയുടെ തലയില്‍ കെട്ടിവെക്കുന്നതിനെതിരെ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പാശ്ചാത്യ ശക്തികള്‍ക്ക് മുന്നറിയിപ്പുനല്‍കി. റഷ്യന്‍ അനുകൂലിയായി അറിയപ്പെടുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിറിയന്‍ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. സിറിയയിലെ മാനുഷിക, രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് സൈനിക നടപടിക്ക് വാതില്‍ തുറന്നതായി അദ്ദേഹം അറിയിച്ചു. ഇദ്‌ലിബില്‍ ഇപ്പോഴും സിറിയന്‍ സേന വ്യോക്രാമണം തുടരുകയാണ്. ബുധനാഴ്ച സാല്‍ഖിന്‍ നഗരത്തിലുണ്ടായ ആക്രമണങ്ങളില്‍ 13 കുട്ടികളടക്കം 27 പേര്‍ കൊല്ലപ്പെട്ടതായി ഒരു വിമത അനുകൂല സംഘടന പറയുന്നു. ജിസ്ര്‍ അല്‍ ശുഗൂറിലെ വ്യോമാക്രമണങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Culture

മൃതദേഹം തള്ളിയ സ്ഥലവും സമയവും വിശദീകരിച്ച് പ്രതികള്‍; അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി

ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്

Published

on

കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാം വളവിലെത്തി പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഫോണ്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ ഉപേക്ഷിച്ചതും ഫോണ്‍ ഉപേക്ഷിച്ചതും അട്ടപ്പാടി ചുരത്തിലാണ്. ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്.

അട്ടപ്പാടിയിലെ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. ചുരം എട്ടാം വളവിലാണ് സിദ്ദിഖിന്റെ ഫോണും ആധാറും വലിച്ചെറിഞ്ഞതെന്ന് ഷിബിലിയാണ് പൊലീസിനോട് സമ്മതിച്ചത്. മൃതദേഹം തള്ളിയ സ്ഥലവും സമയവും പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. റോഡില്‍ ആ സമയത്ത് യാത്രക്കാര്‍ കുറവായിരുന്നെന്നും ഷിബിലി പറഞ്ഞു.

തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖാണ് ഈ മാസം 18ന് ഇരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊല്ലപ്പെട്ടത്. പ്രതികള്‍ സിദ്ദിഖിന്റെ മൃതദേഹം ബാഗിലാക്കി കാറില്‍ കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 22 നാണ് സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ ഹഹദ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവര്‍ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ ഹോട്ടലില്‍ 18ന് രണ്ട് മുറികള്‍ സിദ്ദിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പര്‍ നാലില്‍ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്.

സിദ്ദിഖിന്റെ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് കേസിലെ പ്രതികള്‍. ചെന്നൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന വിവരം ലഭിച്ചത്.

Continue Reading

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Trending