Connect with us

kerala

മലബാര്‍ സിമന്റ്‌സ് ഗുരുതര പ്രതിസന്ധിയിലെന്ന് എസ്.ടി.യു

ഭരണ കക്ഷി യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കമ്പനി ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിട്ട്‌പ്പോലും ഒരു ഇടപെടലും നടത്താതെ മൗനം നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.

Published

on

സര്‍ക്കാറിന്റെ അവഗണനകൊണ്ടും, മാനേജ്‌മെന്റിന്റെ കൂട്ടുത്തരവാദിത്വമില്ലാത്ത നയം കൊണ്ടും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക ഗ്രേ സിമന്റ് ഉത്പാദിപ്പിക്കുന്ന മലബാര്‍ സിമന്റ്‌സ് തകര്‍ച്ചയുടെ വക്കില്‍. കമ്പനി നേരിടുന്ന പ്രതിസന്ധികള്‍ സമയാ സമയങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രിയോടും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിരന്തരം യൂണിയന്‍ പ്രസിഡണ്ട് അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ രേഖാമൂലം ബോധ്യപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് മൂലം കമ്പനി കോടികളുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരാര്‍ക്ക് താല്‍ക്കാലിക അധിക ചുമതല നല്‍കി, കേരളത്തിലെ പൊതുമേഖലയില്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന ഇത്രയും വലിയ സ്ഥാപനത്തില്‍ സ്ഥിരമായി ഒരു മുഴുവന്‍ സമയ മനേജിംഗ് ഡയറക്ടറെ നിയമിക്കാത്തത് സര്‍ക്കാറിന്റെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. ഭരണ കക്ഷി യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കമ്പനി ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിട്ട്‌പ്പോലും ഒരു ഇടപെടലും നടത്താതെ മൗനം നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.

കമ്പനിയുടെ സുഖമമായ പ്രവര്‍ത്തനത്തിന് മുഴുവന്‍ സമയ മാനേജിംഗ് ഡയറക്ടര്‍. ജനറല്‍ മാനേജര്‍ വര്‍ക്‌സ്, പ്രൊഡക്ഷന്‍ മാനേജര്‍, മൈന്‍സ് മാനേജര്‍ മുതലായ സ്ഥാനങ്ങളില്‍ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥിരമായി നിയമിക്കണമെന്നും, ചേര്‍ത്തല ഗ്രൈന്‍ഡിംഗ് യൂണിറ്റിലെ സിമന്റ് ഉല്‍പ്പാദന ചിലവ് കുറക്കാന്‍ ആവശ്യമായ ക്ലിങ്കര്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനും, മലബാര്‍ സിമന്റ്‌സ് കേരളത്തില്‍ എല്ലായിടത്തും ലഭ്യമാക്കി വിപണനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നടപടി സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
കേരളത്തില്‍ നിര്‍മ്മാണ മേഖലയില്‍ ലക്ഷകണക്കിന് സിമന്റ് ആവശ്യമുള്ളപ്പോള്‍ മലബാര്‍ സിമന്റ്‌സില്‍ ഉത്പാദിപ്പിക്കുന്ന സിമന്റ് വിപണനം നടത്താന്‍ കഴിയാത്തത് മാര്‍ക്കറ്റിംഗ് സംവിധാനത്തിലെ ബന്ധപ്പെട്ടവരുടെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ജീവനക്കാരുടെ വേതന വ്യവസ്ഥ കേന്ദ്ര സിമന്റ് വേജ് ബോര്‍ഡില്‍ നിന്ന് മാറി 2022 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്ന് മലബാര്‍ സിമന്റ്‌സ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി മുഹമ്മദ് ബഷീര്‍ , ജനറല്‍ സെക്രട്ടറി ടി.പി മുഹമ്മദ് ഷരീഫ്, ട്രഷറര്‍ വി.കെ സാദിഖ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഹെൽമറ്റിനെ ചൊല്ലി തർക്കം, തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് തല്ലി

തൃശ്ലൂര്‍ കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള്‍ കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

Published

on

തൃശൂരില്‍ ഹെല്‍മെറ്റെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നടുറോഡില്‍ ഏറ്റുമുട്ടി യുവാക്കളുടെ സംഘം. തൃശ്ലൂര്‍ കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള്‍ കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

പ്രദേശവാസികള്‍ തന്നെയായ യുവാക്കളാണ് ഏറ്റുമുട്ടിയത്. ഇവരില്‍ ഒരാളുടെ ഹെല്‍മെറ്റ് മറ്റൊരാള്‍ എടുക്കുകയും തിരിച്ചുകൊടുക്കാതിരിക്കുയും ചെയ്തു. പകരമായി ഹെല്‍മെറ്റെടുത്തയാളുടെ എയര്‍പോഡ് മറ്റൊരു യുവാവും എടുത്തു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടുറോഡിലെ ഏറ്റുമുട്ടലിലേക്കെത്തിയത്.

രണ്ട് യുവാക്കളെയാണ് ഒരു സംഘമെത്തി ക്രൂരമായി മര്‍ദിച്ചത്. പ്രശ്നത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായതും. പരിക്കേറ്റ അശ്വിന്‍, ജിതന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

 

Continue Reading

kerala

ഗ്രൗണ്ടിൽ കുഴിയെടുത്തു കിടന്നും കഞ്ഞിവച്ചും പ്രതിഷേധം; സർക്കാരിന് ഡ്രൈവിങ് സ്കൂളുകാരുടെ ‘ടെസ്റ്റ്’

ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം.

Published

on

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തെ ചൊല്ലി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടനകളും തമ്മിലുള്ള തര്‍ക്കം രൂക്ഷത്തിലേക്ക്‌. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു.

തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് ആരുമെത്തിയില്ല. തൃശൂരില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടില്‍ കുഴിയെടുത്ത് ആ കുഴിയില്‍ കിടന്ന് ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു. കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ കഞ്ഞിവച്ചും പ്രതിഷേധം അരങ്ങറി.

പരിഷ്‌കരിച്ച രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇന്നുമുതല്‍ പുതിയ രീതി നടപ്പാക്കി തുടങ്ങുമെന്നുമാണ് മന്ത്രിയുടെ തീരുമാനം. നിലവില്‍ വിദേശ സന്ദര്‍ശനം നടത്തുന്ന മന്ത്രി, അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശവും നല്‍കി. ഇന്ന് ടെസ്റ്റ് നടത്താന്‍ സമയം ലഭിച്ചിട്ടുള്ള അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തിയാല്‍ ടെസ്റ്റ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം.

ഇതുകൂടാതെ കെഎസ്ആര്‍ടിസിയുടെയോ സര്‍ക്കാരിന്റെയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഷ്‌കരിച്ച രീതിയിലുള്ള ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം. സ്‌കൂളുകളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ടെസ്റ്റ് നടത്താന്‍ പോയാല്‍ തടയാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകള്‍.

Continue Reading

kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം.

Published

on

ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നാളെ മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം. കെഎസ്ആര്‍ടിസി ഭൂമിയില്‍‌ ഉള്‍പ്പെടെ ടെസ്റ്റിന് നിര്‍ദേശം. സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

Continue Reading

Trending