Connect with us

kerala

മലബാര്‍ സിമന്റ്‌സ് ഗുരുതര പ്രതിസന്ധിയിലെന്ന് എസ്.ടി.യു

ഭരണ കക്ഷി യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കമ്പനി ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിട്ട്‌പ്പോലും ഒരു ഇടപെടലും നടത്താതെ മൗനം നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.

Published

on

സര്‍ക്കാറിന്റെ അവഗണനകൊണ്ടും, മാനേജ്‌മെന്റിന്റെ കൂട്ടുത്തരവാദിത്വമില്ലാത്ത നയം കൊണ്ടും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക ഗ്രേ സിമന്റ് ഉത്പാദിപ്പിക്കുന്ന മലബാര്‍ സിമന്റ്‌സ് തകര്‍ച്ചയുടെ വക്കില്‍. കമ്പനി നേരിടുന്ന പ്രതിസന്ധികള്‍ സമയാ സമയങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രിയോടും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിരന്തരം യൂണിയന്‍ പ്രസിഡണ്ട് അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ രേഖാമൂലം ബോധ്യപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് മൂലം കമ്പനി കോടികളുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരാര്‍ക്ക് താല്‍ക്കാലിക അധിക ചുമതല നല്‍കി, കേരളത്തിലെ പൊതുമേഖലയില്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന ഇത്രയും വലിയ സ്ഥാപനത്തില്‍ സ്ഥിരമായി ഒരു മുഴുവന്‍ സമയ മനേജിംഗ് ഡയറക്ടറെ നിയമിക്കാത്തത് സര്‍ക്കാറിന്റെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. ഭരണ കക്ഷി യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കമ്പനി ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിട്ട്‌പ്പോലും ഒരു ഇടപെടലും നടത്താതെ മൗനം നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.

കമ്പനിയുടെ സുഖമമായ പ്രവര്‍ത്തനത്തിന് മുഴുവന്‍ സമയ മാനേജിംഗ് ഡയറക്ടര്‍. ജനറല്‍ മാനേജര്‍ വര്‍ക്‌സ്, പ്രൊഡക്ഷന്‍ മാനേജര്‍, മൈന്‍സ് മാനേജര്‍ മുതലായ സ്ഥാനങ്ങളില്‍ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥിരമായി നിയമിക്കണമെന്നും, ചേര്‍ത്തല ഗ്രൈന്‍ഡിംഗ് യൂണിറ്റിലെ സിമന്റ് ഉല്‍പ്പാദന ചിലവ് കുറക്കാന്‍ ആവശ്യമായ ക്ലിങ്കര്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനും, മലബാര്‍ സിമന്റ്‌സ് കേരളത്തില്‍ എല്ലായിടത്തും ലഭ്യമാക്കി വിപണനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നടപടി സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
കേരളത്തില്‍ നിര്‍മ്മാണ മേഖലയില്‍ ലക്ഷകണക്കിന് സിമന്റ് ആവശ്യമുള്ളപ്പോള്‍ മലബാര്‍ സിമന്റ്‌സില്‍ ഉത്പാദിപ്പിക്കുന്ന സിമന്റ് വിപണനം നടത്താന്‍ കഴിയാത്തത് മാര്‍ക്കറ്റിംഗ് സംവിധാനത്തിലെ ബന്ധപ്പെട്ടവരുടെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ജീവനക്കാരുടെ വേതന വ്യവസ്ഥ കേന്ദ്ര സിമന്റ് വേജ് ബോര്‍ഡില്‍ നിന്ന് മാറി 2022 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്ന് മലബാര്‍ സിമന്റ്‌സ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി മുഹമ്മദ് ബഷീര്‍ , ജനറല്‍ സെക്രട്ടറി ടി.പി മുഹമ്മദ് ഷരീഫ്, ട്രഷറര്‍ വി.കെ സാദിഖ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

Published

on

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.

താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.

എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Health

2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്

രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Published

on

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.

ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.

Continue Reading

kerala

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം: 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും.

നേരത്തെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കരയിൽ പ്രവേശിച്ചതോടെ തെക്കൻ കേരളത്തിലും വ്യാപക മഴയാണ്.

കള്ളക്കടൽ പ്രതിഭാസമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ജൂൺ രണ്ട് വരെ നീട്ടി. വിവിധ ജില്ലകളിലെ മലയോര മേഖലയിൽ മഴ കനത്ത നാശനഷ്ടം വിതച്ചു. കേരളത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പിൽ കടുത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

Continue Reading

Trending