kerala
മലബാര്‍ സിമന്റ്‌സ് ഗുരുതര പ്രതിസന്ധിയിലെന്ന് എസ്.ടി.യു
ഭരണ കക്ഷി യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കമ്പനി ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിട്ട്‌പ്പോലും ഒരു ഇടപെടലും നടത്താതെ മൗനം നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.
സര്‍ക്കാറിന്റെ അവഗണനകൊണ്ടും, മാനേജ്‌മെന്റിന്റെ കൂട്ടുത്തരവാദിത്വമില്ലാത്ത നയം കൊണ്ടും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക ഗ്രേ സിമന്റ് ഉത്പാദിപ്പിക്കുന്ന മലബാര്‍ സിമന്റ്‌സ് തകര്‍ച്ചയുടെ വക്കില്‍. കമ്പനി നേരിടുന്ന പ്രതിസന്ധികള്‍ സമയാ സമയങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രിയോടും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിരന്തരം യൂണിയന്‍ പ്രസിഡണ്ട് അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ രേഖാമൂലം ബോധ്യപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് മൂലം കമ്പനി കോടികളുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരാര്‍ക്ക് താല്‍ക്കാലിക അധിക ചുമതല നല്‍കി, കേരളത്തിലെ പൊതുമേഖലയില്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന ഇത്രയും വലിയ സ്ഥാപനത്തില്‍ സ്ഥിരമായി ഒരു മുഴുവന്‍ സമയ മനേജിംഗ് ഡയറക്ടറെ നിയമിക്കാത്തത് സര്‍ക്കാറിന്റെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. ഭരണ കക്ഷി യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കമ്പനി ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിട്ട്‌പ്പോലും ഒരു ഇടപെടലും നടത്താതെ മൗനം നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.
കമ്പനിയുടെ സുഖമമായ പ്രവര്‍ത്തനത്തിന് മുഴുവന്‍ സമയ മാനേജിംഗ് ഡയറക്ടര്‍. ജനറല്‍ മാനേജര്‍ വര്‍ക്‌സ്, പ്രൊഡക്ഷന്‍ മാനേജര്‍, മൈന്‍സ് മാനേജര്‍ മുതലായ സ്ഥാനങ്ങളില്‍ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥിരമായി നിയമിക്കണമെന്നും, ചേര്‍ത്തല ഗ്രൈന്‍ഡിംഗ് യൂണിറ്റിലെ സിമന്റ് ഉല്‍പ്പാദന ചിലവ് കുറക്കാന്‍ ആവശ്യമായ ക്ലിങ്കര്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനും, മലബാര്‍ സിമന്റ്‌സ് കേരളത്തില്‍ എല്ലായിടത്തും ലഭ്യമാക്കി വിപണനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നടപടി സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
കേരളത്തില്‍ നിര്‍മ്മാണ മേഖലയില്‍ ലക്ഷകണക്കിന് സിമന്റ് ആവശ്യമുള്ളപ്പോള്‍ മലബാര്‍ സിമന്റ്‌സില്‍ ഉത്പാദിപ്പിക്കുന്ന സിമന്റ് വിപണനം നടത്താന്‍ കഴിയാത്തത് മാര്‍ക്കറ്റിംഗ് സംവിധാനത്തിലെ ബന്ധപ്പെട്ടവരുടെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ജീവനക്കാരുടെ വേതന വ്യവസ്ഥ കേന്ദ്ര സിമന്റ് വേജ് ബോര്‍ഡില്‍ നിന്ന് മാറി 2022 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്ന് മലബാര്‍ സിമന്റ്‌സ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി മുഹമ്മദ് ബഷീര്‍ , ജനറല്‍ സെക്രട്ടറി ടി.പി മുഹമ്മദ് ഷരീഫ്, ട്രഷറര്‍ വി.കെ സാദിഖ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
kerala
കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍
കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.
കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കാറുണ്ടെന്നും പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
കുട്ടിയെ വൈദ്യപരിശോധനക്കും മേല്‍ചികിത്സക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
kerala
തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.
പത്തനംതിട്ട: തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്കു പോയതിനാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അവസരം മുതലെടുത്ത പ്രതികൾ വീടിനുള്ളിലേക്ക് കയറി, പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.
പെൺകുട്ടി കരഞ്ഞ് ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ സ്ഥലത്തെത്തി. പ്രതികൾ ഒളിച്ചോടാൻ ശ്രമിച്ചെങ്കിലും ഒരാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാമനെയും പിന്നീട് പൊലീസ് പിടികൂടി.
പ്രതികളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

