Connect with us

News

IPL: ടൈറ്റന്‍സ് കയറി…. 04 ല്‍ 03 ബാക്കി

പ്ലേ ഓഫ് യുദ്ധം മുറുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉറപ്പായത് ഒന്ന് മാത്രം.

Published

on

ലക്‌നൗ: പ്ലേ ഓഫ് യുദ്ധം മുറുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉറപ്പായത് ഒന്ന് മാത്രം. ഇന്നലെ ഹൈദരാബാദിനെ തകര്‍ത്ത് ചാമ്പ്യന്മാരായ ഗുജറാത്ത് ഒന്നാമത് വന്നിരിക്കന്നു. ബാക്കി സ്ഥാനങ്ങള്‍ അപ്രവചനീയം. 12 മല്‍സരങ്ങളില്‍ എട്ടിലും തോറ്റ ഡല്‍ഹി ക്യാപിറ്റസും ഹൈദരാബാദുമാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തായിരിക്കുന്നത്. മറ്റെല്ലാവര്‍ക്കും സാധ്യത നിലനില്‍ക്കുന്നു. 13 കളികള്‍ പൂര്‍ത്തിയാക്കിയവരില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് പേടിക്കാനില്ല. 18 പോയിന്റാണ് അവരുടെ സമ്പാദ്യം.

13 മല്‍സരങ്ങളില്‍ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുളളവര്‍ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഒരു മല്‍സരം ശേഷിക്കുമ്പോള്‍ അതില്‍ ജയിച്ചാല്‍ നാലിലൊന്ന് ഉറപ്പ്. മൂന്നാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യന്‍സാണ്. 12 മല്‍സരങ്ങളില്‍ 14 പോയിന്റ്. ഇന്ന് മുംബൈ പതിമൂന്നാമത് മല്‍സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി കളിക്കുന്നു. ലക്‌നൗവിലെ ഈ അങ്കത്തില്‍ ജയിച്ചാല്‍ മുംബൈക്ക് 16 പോയിന്റാവും. പ്ലേ ഓഫ് കളിക്കാനാവും. 12 കളികളില്‍ 13 പോയിന്റാണ് ലക്‌നൗ നേടിയിരിക്കുന്നത്. ഇന്ന് ജയിച്ചാല്‍ അവരുടെ സമ്പാദ്യം 15 ലെത്തും. അപ്പോള്‍ അവര്‍ക്കും സാധ്യത കൈവരും. അഞ്ചാമതുള്ളവര്‍ ഫാഫ് ഡുപ്ലസിയുടെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സാണ്. രണ്ട് കളികള്‍ ശേഷിക്കുമ്പോള്‍ അവര്‍ക്ക് വളരെ വ്യക്തമായ സാധ്യതയുണ്ട്. രണ്ട് കളികളും ജയിക്കണമെന്ന് മാത്രം.
അങ്ങനെ വരുമ്പോള്‍ സമ്പാദ്യം 16 ലെത്തും.

ആറാം സ്ഥാനത്ത് നില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സിന് ഇനി ഒരു മല്‍സരം മാത്രമാണ് ബാക്കി. നിലവില്‍ 12 ല്‍ നില്‍ക്കുന്ന അവര്‍ക്ക്് അവസാന മല്‍സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചാലും മറ്റ് മല്‍സര ഫലങ്ങളെ കാത്തിരിക്കേണ്ടി വരും. ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പതിമൂന്ന് മല്‍സരങ്ങളില്‍ നിന്നായി 12 പോയിന്റാണ് അവര്‍ക്ക്. അവസാന മല്‍സരത്തില്‍ ജയിക്കാനായാല്‍ കൊല്‍ക്കത്തക്കും നെഞ്ചിടിപ്പോടെ കാത്തിരിക്കാം. എട്ടാമതാണ് പഞ്ചാബ് കിംഗ്‌സ്. രണ്ട് കളികള്‍ ശേഷിക്കുന്നു. രണ്ടിലും ജയിച്ചാല്‍ പഞ്ചാബ് 16 ലെത്തും. വ്യക്തമായ സാധ്യത കൈവരും. ഇന്നലെ നടന്ന മല്‍സരത്തില്‍ 34 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയില്‍ അവര്‍ ആദ്യം ബാറ്റ് ചെയ്ത് 188 റണ്‍സ് നേടി. ഹൈദരാബാദ് 154 ല്‍ ഒതുങ്ങി. 58 പന്തില്‍ 101 റണ്‍സാണ് ഗില്‍ നേടിയത്. ഐ.പി.എല്ലിലെ കന്നി സെഞ്ച്വറി. 30 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറിന് ഹൈദരാബാദിനെ രക്ഷിക്കാനായില്ല. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് ഷമിയുടെ കിടിലന്‍ പേസില്‍ ഹൈദരാബാദ് ബാറ്റിംഗ് തകര്‍ന്നു. 21 റണ്‍സ് മാത്രം നല്‍കി മുന്‍നിരയിലെ നാല് വിക്കറ്റ് നേടി. ഹെന്‍ട്രിച്ച് കാള്‍സണ്‍ (64) മാത്രമാണ് പൊരുതിയത്. നായകന്‍ ഐദന്‍ മാര്‍ക്ക്‌റാം പത്ത് റണ്‍സിന് പുറത്തായി. തോല്‍വിയോടെ ഹൈദരാബാദിന്റെ അവശേഷിക്കുന്ന എല്ലാ സാധ്യതകളും അവസാനിച്ചു. ഡല്‍ഹിക്കൊപ്പം അവരും പുറത്തായി.

ബാക്കി മല്‍സരങ്ങള്‍

ഇന്ന് ലക്‌നൗ-മുംബൈ
ബുധന്‍-: പഞ്ചാബ്-ഡല്‍ഹി
വ്യാഴം-ഹൈദരാബാദ്-ബെംഗളുരു
വെള്ളി-പഞ്ചാബ്-രാജസ്ഥാന്‍
ശനി-ഡല്‍ഹി-ചെന്നൈ, കൊല്‍ക്കത്ത-ലക്‌നൗ
ഞായര്‍-മുംബൈ-ഹൈദരാബാദ്,ബെംഗളുരു-ഗുജറാത്ത്

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending