Connect with us

News

IPL: ടൈറ്റന്‍സ് കയറി…. 04 ല്‍ 03 ബാക്കി

പ്ലേ ഓഫ് യുദ്ധം മുറുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉറപ്പായത് ഒന്ന് മാത്രം.

Published

on

ലക്‌നൗ: പ്ലേ ഓഫ് യുദ്ധം മുറുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉറപ്പായത് ഒന്ന് മാത്രം. ഇന്നലെ ഹൈദരാബാദിനെ തകര്‍ത്ത് ചാമ്പ്യന്മാരായ ഗുജറാത്ത് ഒന്നാമത് വന്നിരിക്കന്നു. ബാക്കി സ്ഥാനങ്ങള്‍ അപ്രവചനീയം. 12 മല്‍സരങ്ങളില്‍ എട്ടിലും തോറ്റ ഡല്‍ഹി ക്യാപിറ്റസും ഹൈദരാബാദുമാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തായിരിക്കുന്നത്. മറ്റെല്ലാവര്‍ക്കും സാധ്യത നിലനില്‍ക്കുന്നു. 13 കളികള്‍ പൂര്‍ത്തിയാക്കിയവരില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് പേടിക്കാനില്ല. 18 പോയിന്റാണ് അവരുടെ സമ്പാദ്യം.

13 മല്‍സരങ്ങളില്‍ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുളളവര്‍ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഒരു മല്‍സരം ശേഷിക്കുമ്പോള്‍ അതില്‍ ജയിച്ചാല്‍ നാലിലൊന്ന് ഉറപ്പ്. മൂന്നാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യന്‍സാണ്. 12 മല്‍സരങ്ങളില്‍ 14 പോയിന്റ്. ഇന്ന് മുംബൈ പതിമൂന്നാമത് മല്‍സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി കളിക്കുന്നു. ലക്‌നൗവിലെ ഈ അങ്കത്തില്‍ ജയിച്ചാല്‍ മുംബൈക്ക് 16 പോയിന്റാവും. പ്ലേ ഓഫ് കളിക്കാനാവും. 12 കളികളില്‍ 13 പോയിന്റാണ് ലക്‌നൗ നേടിയിരിക്കുന്നത്. ഇന്ന് ജയിച്ചാല്‍ അവരുടെ സമ്പാദ്യം 15 ലെത്തും. അപ്പോള്‍ അവര്‍ക്കും സാധ്യത കൈവരും. അഞ്ചാമതുള്ളവര്‍ ഫാഫ് ഡുപ്ലസിയുടെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സാണ്. രണ്ട് കളികള്‍ ശേഷിക്കുമ്പോള്‍ അവര്‍ക്ക് വളരെ വ്യക്തമായ സാധ്യതയുണ്ട്. രണ്ട് കളികളും ജയിക്കണമെന്ന് മാത്രം.
അങ്ങനെ വരുമ്പോള്‍ സമ്പാദ്യം 16 ലെത്തും.

ആറാം സ്ഥാനത്ത് നില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സിന് ഇനി ഒരു മല്‍സരം മാത്രമാണ് ബാക്കി. നിലവില്‍ 12 ല്‍ നില്‍ക്കുന്ന അവര്‍ക്ക്് അവസാന മല്‍സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചാലും മറ്റ് മല്‍സര ഫലങ്ങളെ കാത്തിരിക്കേണ്ടി വരും. ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പതിമൂന്ന് മല്‍സരങ്ങളില്‍ നിന്നായി 12 പോയിന്റാണ് അവര്‍ക്ക്. അവസാന മല്‍സരത്തില്‍ ജയിക്കാനായാല്‍ കൊല്‍ക്കത്തക്കും നെഞ്ചിടിപ്പോടെ കാത്തിരിക്കാം. എട്ടാമതാണ് പഞ്ചാബ് കിംഗ്‌സ്. രണ്ട് കളികള്‍ ശേഷിക്കുന്നു. രണ്ടിലും ജയിച്ചാല്‍ പഞ്ചാബ് 16 ലെത്തും. വ്യക്തമായ സാധ്യത കൈവരും. ഇന്നലെ നടന്ന മല്‍സരത്തില്‍ 34 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയില്‍ അവര്‍ ആദ്യം ബാറ്റ് ചെയ്ത് 188 റണ്‍സ് നേടി. ഹൈദരാബാദ് 154 ല്‍ ഒതുങ്ങി. 58 പന്തില്‍ 101 റണ്‍സാണ് ഗില്‍ നേടിയത്. ഐ.പി.എല്ലിലെ കന്നി സെഞ്ച്വറി. 30 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറിന് ഹൈദരാബാദിനെ രക്ഷിക്കാനായില്ല. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് ഷമിയുടെ കിടിലന്‍ പേസില്‍ ഹൈദരാബാദ് ബാറ്റിംഗ് തകര്‍ന്നു. 21 റണ്‍സ് മാത്രം നല്‍കി മുന്‍നിരയിലെ നാല് വിക്കറ്റ് നേടി. ഹെന്‍ട്രിച്ച് കാള്‍സണ്‍ (64) മാത്രമാണ് പൊരുതിയത്. നായകന്‍ ഐദന്‍ മാര്‍ക്ക്‌റാം പത്ത് റണ്‍സിന് പുറത്തായി. തോല്‍വിയോടെ ഹൈദരാബാദിന്റെ അവശേഷിക്കുന്ന എല്ലാ സാധ്യതകളും അവസാനിച്ചു. ഡല്‍ഹിക്കൊപ്പം അവരും പുറത്തായി.

ബാക്കി മല്‍സരങ്ങള്‍

ഇന്ന് ലക്‌നൗ-മുംബൈ
ബുധന്‍-: പഞ്ചാബ്-ഡല്‍ഹി
വ്യാഴം-ഹൈദരാബാദ്-ബെംഗളുരു
വെള്ളി-പഞ്ചാബ്-രാജസ്ഥാന്‍
ശനി-ഡല്‍ഹി-ചെന്നൈ, കൊല്‍ക്കത്ത-ലക്‌നൗ
ഞായര്‍-മുംബൈ-ഹൈദരാബാദ്,ബെംഗളുരു-ഗുജറാത്ത്

kerala

കുവൈത്ത് കെഎം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയൊരുക്കിയ വോട്ട് വിമാനം കരിപ്പൂരിലെത്തി

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം കോഴിക്കോടെത്തി. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്തത്.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്.

കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി

Published

on

ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.

 

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

Trending