Connect with us

kerala

പ്ലസ് വണ്‍ സീറ്റിലെ കുറവ്: തെക്കും വടക്കും വേര്‍തിരിക്കുന്നതിനെതിരെ മന്ത്രി ശിവന്‍കുട്ടി; വിമര്‍ശനം

‘എല്ലാം കിട്ടുന്നവര്‍ കിട്ടാത്തവരോട് കിട്ടണം എന്ന് പറഞ്ഞതിന് തെക്കും വടക്കും വിഭവ വിതരണം തുല്യമായിരിക്കണം സര്‍ വടക്ക് കുറെ അണ്‍ ഐഡഡ് ഉള്ളത് സര്‍ക്കാരിന്റെ നേട്ടമാണ് എന്നെങ്കിലും പറയൂ സര്‍

Published

on

പ്ലസ് വണ്‍ സീറ്റിലെ കുറവ്: തെക്കും വടക്കും വേര്‍തിരിക്കുന്നതിനെ വിമര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വിമര്‍ശനം. മലബാര്‍ മേഖലയില്‍ 50000 സീറ്റുകളുടെ കുറവുണ്ടാകുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ അധികം സീറ്റുകളാണുള്ളതെന്നത് പതിവായ പരാതിയാണ്. ഇതിനെയാണ് മന്ത്രി തെറ്റായി വ്യാഖ്യാനിക്കുന്നത്. ഇത് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വടക്കന്‍ ജില്ലകളോടുളള സമീപനത്തെയാണ് കാട്ടുന്നതെന്നാണ് പരാതി.

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങള്‍ പടര്‍ത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ട്. അവര്‍ കഴിഞ്ഞ തവണയും പ്ലസ് വണ്‍ പ്രവേശന സമയത്ത് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തുന്നവര്‍ക്ക് നല്ല ഉദ്ദേശമല്ല ഉള്ളത്. കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീര്‍ത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരും ഇത്തരത്തില്‍ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.
വ്യാജവാര്‍ത്ത ചമയ്ക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്പര്യം ഉണ്ട്. ഒരു വാര്‍ത്ത നല്‍കിയതിന് ശേഷം ഞങ്ങള്‍ അതല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നത് മാധ്യമ ധര്‍മമല്ല. അതിന് ശേഷം വീണ്ടും ഞങ്ങള്‍ അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതും മാധ്യമ നീതിയ്ക്ക് നിരക്കുന്നതല്ല.
പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുന്‍ വര്‍ഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തില്‍ പഠനാവസരം ഉണ്ടാകും.
‘എല്ലാം കിട്ടുന്നവര്‍ കിട്ടാത്തവരോട് കിട്ടണം എന്ന് പറഞ്ഞതിന് തെക്കും വടക്കും വിഭവ വിതരണം തുല്യമായിരിക്കണം സര്‍ വടക്ക് കുറെ അണ്‍ ഐഡഡ് ഉള്ളത് സര്‍ക്കാരിന്റെ നേട്ടമാണ് എന്നെങ്കിലും പറയൂ സര്‍ എന്നാണ് മന്ത്രിക്ക് ഒരു മറുപടി.

‘എന്തുകൊണ്ട് മലബാറില്‍ പ്ലസ് ടുവിന് ആവശ്യമായ സീറ്റുകള്‍ ലഭ്യമാകുന്നില്ല വിദ്യാര്‍ത്ഥികള്‍ക്ക് അവരാഗ്രഹിക്കുന്ന വിഷയങ്ങളില്‍ തുടര്‍പഠനം സാധ്യമാകുന്നില്ല …
മുമ്പ് ആരും ചെയ്തിട്ടില്ല എന്നത് ഇപ്പോള്‍ ചെയ്യാതിരിക്കുന്നതിന് ന്യായീകരണമല്ല…- മറ്റൊരാള്‍ പ്രതികരിച്ചു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക്’ അനുശോചനം നേര്‍ന്ന് ‘എയറിലായി’; ഒടുവില്‍ പോസ്റ്റ് മുക്കി രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖരന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ ട്രോളായി പ്രചരിച്ചതോടെ പോസ്റ്റിനു താഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞു.

Published

on

കേരളത്തില്‍ ഇല്ലാത്ത പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം നേര്‍ന്ന് ‘എയറിലായി’ കേന്ദ്ര മന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ”കേരളത്തിലെ പ്രളയത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഖമുണ്ടെന്നാണ്,” രാജീവ് ചന്ദ്രശേഖര്‍ എക്സിലും ഫേസ്ബുക്കിലും കുറിച്ചത്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍ പെട്ടവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എഴുതി.

മഴ കാരണം റോഡ് മുങ്ങി ഗതാഗത തടസമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളും മറ്റു നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും എവിടെയും പ്രളയമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

രാജീവ് ചന്ദ്രശേഖരന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ ട്രോളായി പ്രചരിച്ചതോടെ പോസ്റ്റിനു താഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞു. രണ്ടുമണിക്കൂറിനുശേഷം കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു.

Continue Reading

kerala

മലങ്കര ഡാമില്‍ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു; ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി.

Published

on

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

അർധരാത്രിയില്‍ ജെസിബിയുമായെത്തി വീടിന്‍റെ മതിലും ഗേറ്റും തകർത്ത് സിപിഎം സംഘം; കൂത്തുപറമ്പ് പൊലീസില്‍ പരാതി

കണ്ണൂര്‍ മാങ്ങാട്ടിടം കുളിക്കടവിലെ തഫ്‌സീല മന്‍സിലില്‍ പി.കെ. ഹാജിറയുടെ വീട്ടുമതിലും ഗേറ്റും തകര്‍ത്തതായാണ് പരാതി.

Published

on

റോഡിന് ഉദ്ദേശിച്ച അത്ര സ്ഥലം കൊടുത്തില്ല എന്നാരോപിച്ച് അര്‍ധരാത്രി മണ്ണുമാന്തി യന്ത്രവുമായി എത്തി വീട്ടുമതിലും ഗേറ്റും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി. കണ്ണൂര്‍ മാങ്ങാട്ടിടം കുളിക്കടവിലെ തഫ്‌സീല മന്‍സിലില്‍ പി.കെ. ഹാജിറയുടെ വീട്ടുമതിലും ഗേറ്റും തകര്‍ത്തതായാണ് പരാതി. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും മാങ്ങാട്ടിടം പഞ്ചായത്തും തമ്മില്‍ ബന്ധിപ്പിക്കുന്ന കുളിക്കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഹാജിറയുടെ വീടിന്റെ മുന്‍വശത്ത് റോഡ് നവീകരിക്കുന്നുണ്ട്. ആവശ്യമായ സ്ഥലം റോഡിന് വിട്ടുനല്‍കിയാണ് വീട്ടുമതില്‍ നിര്‍മ്മിച്ചത്. എന്നാല്‍ വീണ്ടും സ്ഥലം വിട്ട് തരണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ വേണ്ടത്ര സ്ഥലം ഉള്ളപ്പോള്‍ പുതുതായി നിര്‍മ്മിച്ച മതിലും ഗേറ്റും പൊളിച്ച് മാറ്റാന്‍ കഴിയില്ല എന്ന് ഇവര്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സിപിഎം സംഘം മതില്‍ പൊളിച്ചതെന്ന് ഹാജിറ പറയുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രി 12.45-ഓടെയാണ് വീട്ടുമതിലും ഗേറ്റും തകര്‍ത്തത്. തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ ഹാജിറ പരാതി നല്‍കി. മതില്‍ പൊളിക്കുന്ന സമയത്ത് വീട്ടിലുള്ളവര്‍ പുറത്ത് ഇറങ്ങാതിരിക്കാന്‍ വീടിന് മുന്നിലെ ഗ്രില്‍ വാതില്‍ പൂട്ടിയതായും ആക്ഷേപമുണ്ട്. ശബ്ദം കേട്ട് പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ മണ്ണുമാന്തി യന്ത്രവുമായി സംഘം രക്ഷപ്പെട്ടു. ഏറെ പണിപ്പെട്ട് ഗ്രില്‍സ് തുറന്നതിനു ശേഷമാണ് മതിലും ഗേറ്റും തകര്‍ന്നുവീണതായി കണ്ടത്. അതിക്രമത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

Continue Reading

Trending