Connect with us

Culture

പിറവിയുടെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി, വിഷം പുരളാത്ത അക്ഷരങ്ങള്‍: ഇ.ടി, ഇന്നലെ ദൂരമുള്ള ഇടമായി : കല്‍പറ്റ നാരായണന്‍

ഇന്നലെ എന്നത് എത്രയോ ദൂരമുള്ള ഇടമായി മാറി

Published

on

തലശ്ശേരി: ചന്ദ്രിക പിറവിയെടുക്കുമ്പോഴുണ്ടായ രാഷ്ട്രീയസാഹചര്യം പുതിയ കാലത്തും നിലനില്‍ക്കുന്നതായി മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ചന്ദ്രികയുടെ നവതി ആഘോഷ ഉദ്ഘാടനച്ചടങ്ങളില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ന്യൂനപക്ഷ തീവ്രവാദം പരത്തി ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കാരണമാവുന്ന ഫിലോസഫി ഒരുക്കലും നാം അംഗീകരിച്ചിട്ടില്ല. ഈ നിലപാടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കര്‍ണാടകയില്‍ എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി മതേതര വിജയം നേടാന്‍ നമ്മുക്ക് കഴിഞ്ഞു.അവിടെ മതേതര ഫോഴ്‌സിന് ബലം കുറക്കുന്ന നിലപാടാണ് പല ന്യൂനപക്ഷ സംഘടനകളും സ്വീകരിച്ചത്.പക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ വിജയിച്ചു. ചന്ദ്രിക എങ്ങിനെ, എന്തിന് പിറവിയെടുത്തു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇപ്പോഴും പ്രസക്തമാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യം തന്നെയാണ് രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വിഷം പുരളാത്ത അക്ഷരങ്ങള്‍: ഇ.ടി

തലശ്ശേരി: സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം ഒരു സമൂഹത്തെ എഴുതാനും വായിക്കാനും പഠിപ്പിച്ച പത്രമാണ് ചന്ദ്രികയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. അക്ഷരങ്ങള്‍ക്ക് വിഷം പുരട്ടുന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ പ്രയാസം.എന്നാല്‍ ഒരു കാലത്തും അത്തരത്തിലൊരും വിഷം പുരട്ടാന്‍ ചന്ദ്രിക തയ്യാറായിട്ടില്ല.അവഗണിക്കുന്നവരെ എന്നും ചേര്‍ത്തു പിടിച്ചിട്ടുണ്ട്. സമൂഹത്തിന്റെ പുരോഗതിയും വളര്‍ച്ചയുമാണ് ലക്ഷ്യം. സാമ്പത്തിക നേട്ടം ഒരു ഘട്ടത്തിലും ചന്ദ്രിക പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞു.

നമ്മള്‍ ജീവിക്കുന്നത്
ഇന്നലെകളില്ലാത്ത കാലത്ത്:
കല്‍പറ്റ നാരായണന്‍
തലശ്ശേരി: ഇന്നലെകളും ചരിത്രവും മലയാളി സമൂഹത്തിന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ സാഹിത്യ കാരന്‍ കല്‍പറ്റ നാരായണന്‍. ഇന്നലെ എന്നത് തന്നെ നമുക്ക് വളരെ ദൂരെയുള്ള ഒന്നായി മാറുകയാണ്. ഇന്ന് എന്നതില്‍ നിന്ന് നാമിപ്പോള്‍ തല്‍സമയം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഇതാണ് സോഷ്യല്‍ മീഡിയ തുറന്നു വെക്കുന്ന വാതില്‍. അല്‍ഷിമേഴ്‌സ് നാട്ടില്‍ പരക്കുന്നത് ചരിത്രം കൊണ്ടും ഓര്‍മകള്‍ കൊണ്ടും ഒരു ഉപകാരമില്ലെന്ന് തോന്നുന്നത് കൊണ്ടാണ്. പത്രങ്ങള്‍ ഇന്നലെയുടെ വാര്‍ത്തകളാണ് മുന്നിലെത്തിക്കുന്നത്. ഇന്നലെകളെ കുറിച്ചുള്ള ഓര്‍മകള്‍ ഇല്ലാത്ത മനുഷ്യന് മനുഷ്യനായി തുടരാന്‍ കഴിയുമോ എെന്നനിക്കറിയില്ല. എന്നാല്‍ നമ്മള്‍ ഇന്നത്തെ കാര്യങ്ങളെ കുറിച്ചുമാത്രം ചിന്തിക്കുന്നു. ഇന്നലെ എന്നത് എത്രയോ ദൂരമുള്ള ഇടമായി മാറിയിട്ടുണ്ട്. എങ്കിലും വിശകലനങ്ങള്‍ കൊണ്ടും ഫോളോഅപ്പുകള്‍ കൊണ്ടും പത്രങ്ങള്‍ അവയുടെ ഇടം കണ്ടെത്തുകയാണിപ്പോള്‍- അദ്ദേഹം പറഞ്ഞു.

 

 

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending