Connect with us

Culture

പിറവിയുടെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി, വിഷം പുരളാത്ത അക്ഷരങ്ങള്‍: ഇ.ടി, ഇന്നലെ ദൂരമുള്ള ഇടമായി : കല്‍പറ്റ നാരായണന്‍

ഇന്നലെ എന്നത് എത്രയോ ദൂരമുള്ള ഇടമായി മാറി

Published

on

തലശ്ശേരി: ചന്ദ്രിക പിറവിയെടുക്കുമ്പോഴുണ്ടായ രാഷ്ട്രീയസാഹചര്യം പുതിയ കാലത്തും നിലനില്‍ക്കുന്നതായി മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ചന്ദ്രികയുടെ നവതി ആഘോഷ ഉദ്ഘാടനച്ചടങ്ങളില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ന്യൂനപക്ഷ തീവ്രവാദം പരത്തി ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കാരണമാവുന്ന ഫിലോസഫി ഒരുക്കലും നാം അംഗീകരിച്ചിട്ടില്ല. ഈ നിലപാടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കര്‍ണാടകയില്‍ എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി മതേതര വിജയം നേടാന്‍ നമ്മുക്ക് കഴിഞ്ഞു.അവിടെ മതേതര ഫോഴ്‌സിന് ബലം കുറക്കുന്ന നിലപാടാണ് പല ന്യൂനപക്ഷ സംഘടനകളും സ്വീകരിച്ചത്.പക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ വിജയിച്ചു. ചന്ദ്രിക എങ്ങിനെ, എന്തിന് പിറവിയെടുത്തു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇപ്പോഴും പ്രസക്തമാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യം തന്നെയാണ് രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വിഷം പുരളാത്ത അക്ഷരങ്ങള്‍: ഇ.ടി

തലശ്ശേരി: സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം ഒരു സമൂഹത്തെ എഴുതാനും വായിക്കാനും പഠിപ്പിച്ച പത്രമാണ് ചന്ദ്രികയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. അക്ഷരങ്ങള്‍ക്ക് വിഷം പുരട്ടുന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ പ്രയാസം.എന്നാല്‍ ഒരു കാലത്തും അത്തരത്തിലൊരും വിഷം പുരട്ടാന്‍ ചന്ദ്രിക തയ്യാറായിട്ടില്ല.അവഗണിക്കുന്നവരെ എന്നും ചേര്‍ത്തു പിടിച്ചിട്ടുണ്ട്. സമൂഹത്തിന്റെ പുരോഗതിയും വളര്‍ച്ചയുമാണ് ലക്ഷ്യം. സാമ്പത്തിക നേട്ടം ഒരു ഘട്ടത്തിലും ചന്ദ്രിക പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞു.

നമ്മള്‍ ജീവിക്കുന്നത്
ഇന്നലെകളില്ലാത്ത കാലത്ത്:
കല്‍പറ്റ നാരായണന്‍
തലശ്ശേരി: ഇന്നലെകളും ചരിത്രവും മലയാളി സമൂഹത്തിന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ സാഹിത്യ കാരന്‍ കല്‍പറ്റ നാരായണന്‍. ഇന്നലെ എന്നത് തന്നെ നമുക്ക് വളരെ ദൂരെയുള്ള ഒന്നായി മാറുകയാണ്. ഇന്ന് എന്നതില്‍ നിന്ന് നാമിപ്പോള്‍ തല്‍സമയം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഇതാണ് സോഷ്യല്‍ മീഡിയ തുറന്നു വെക്കുന്ന വാതില്‍. അല്‍ഷിമേഴ്‌സ് നാട്ടില്‍ പരക്കുന്നത് ചരിത്രം കൊണ്ടും ഓര്‍മകള്‍ കൊണ്ടും ഒരു ഉപകാരമില്ലെന്ന് തോന്നുന്നത് കൊണ്ടാണ്. പത്രങ്ങള്‍ ഇന്നലെയുടെ വാര്‍ത്തകളാണ് മുന്നിലെത്തിക്കുന്നത്. ഇന്നലെകളെ കുറിച്ചുള്ള ഓര്‍മകള്‍ ഇല്ലാത്ത മനുഷ്യന് മനുഷ്യനായി തുടരാന്‍ കഴിയുമോ എെന്നനിക്കറിയില്ല. എന്നാല്‍ നമ്മള്‍ ഇന്നത്തെ കാര്യങ്ങളെ കുറിച്ചുമാത്രം ചിന്തിക്കുന്നു. ഇന്നലെ എന്നത് എത്രയോ ദൂരമുള്ള ഇടമായി മാറിയിട്ടുണ്ട്. എങ്കിലും വിശകലനങ്ങള്‍ കൊണ്ടും ഫോളോഅപ്പുകള്‍ കൊണ്ടും പത്രങ്ങള്‍ അവയുടെ ഇടം കണ്ടെത്തുകയാണിപ്പോള്‍- അദ്ദേഹം പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Culture

മൃതദേഹം തള്ളിയ സ്ഥലവും സമയവും വിശദീകരിച്ച് പ്രതികള്‍; അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി

ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്

Published

on

കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാം വളവിലെത്തി പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഫോണ്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ ഉപേക്ഷിച്ചതും ഫോണ്‍ ഉപേക്ഷിച്ചതും അട്ടപ്പാടി ചുരത്തിലാണ്. ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്.

അട്ടപ്പാടിയിലെ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. ചുരം എട്ടാം വളവിലാണ് സിദ്ദിഖിന്റെ ഫോണും ആധാറും വലിച്ചെറിഞ്ഞതെന്ന് ഷിബിലിയാണ് പൊലീസിനോട് സമ്മതിച്ചത്. മൃതദേഹം തള്ളിയ സ്ഥലവും സമയവും പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. റോഡില്‍ ആ സമയത്ത് യാത്രക്കാര്‍ കുറവായിരുന്നെന്നും ഷിബിലി പറഞ്ഞു.

തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖാണ് ഈ മാസം 18ന് ഇരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊല്ലപ്പെട്ടത്. പ്രതികള്‍ സിദ്ദിഖിന്റെ മൃതദേഹം ബാഗിലാക്കി കാറില്‍ കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 22 നാണ് സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ ഹഹദ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവര്‍ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ ഹോട്ടലില്‍ 18ന് രണ്ട് മുറികള്‍ സിദ്ദിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പര്‍ നാലില്‍ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്.

സിദ്ദിഖിന്റെ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് കേസിലെ പ്രതികള്‍. ചെന്നൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന വിവരം ലഭിച്ചത്.

Continue Reading

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Trending