Connect with us

Culture

പിറവിയുടെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി, വിഷം പുരളാത്ത അക്ഷരങ്ങള്‍: ഇ.ടി, ഇന്നലെ ദൂരമുള്ള ഇടമായി : കല്‍പറ്റ നാരായണന്‍

ഇന്നലെ എന്നത് എത്രയോ ദൂരമുള്ള ഇടമായി മാറി

Published

on

തലശ്ശേരി: ചന്ദ്രിക പിറവിയെടുക്കുമ്പോഴുണ്ടായ രാഷ്ട്രീയസാഹചര്യം പുതിയ കാലത്തും നിലനില്‍ക്കുന്നതായി മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ചന്ദ്രികയുടെ നവതി ആഘോഷ ഉദ്ഘാടനച്ചടങ്ങളില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ന്യൂനപക്ഷ തീവ്രവാദം പരത്തി ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കാരണമാവുന്ന ഫിലോസഫി ഒരുക്കലും നാം അംഗീകരിച്ചിട്ടില്ല. ഈ നിലപാടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കര്‍ണാടകയില്‍ എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി മതേതര വിജയം നേടാന്‍ നമ്മുക്ക് കഴിഞ്ഞു.അവിടെ മതേതര ഫോഴ്‌സിന് ബലം കുറക്കുന്ന നിലപാടാണ് പല ന്യൂനപക്ഷ സംഘടനകളും സ്വീകരിച്ചത്.പക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ വിജയിച്ചു. ചന്ദ്രിക എങ്ങിനെ, എന്തിന് പിറവിയെടുത്തു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇപ്പോഴും പ്രസക്തമാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യം തന്നെയാണ് രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വിഷം പുരളാത്ത അക്ഷരങ്ങള്‍: ഇ.ടി

തലശ്ശേരി: സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം ഒരു സമൂഹത്തെ എഴുതാനും വായിക്കാനും പഠിപ്പിച്ച പത്രമാണ് ചന്ദ്രികയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. അക്ഷരങ്ങള്‍ക്ക് വിഷം പുരട്ടുന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ പ്രയാസം.എന്നാല്‍ ഒരു കാലത്തും അത്തരത്തിലൊരും വിഷം പുരട്ടാന്‍ ചന്ദ്രിക തയ്യാറായിട്ടില്ല.അവഗണിക്കുന്നവരെ എന്നും ചേര്‍ത്തു പിടിച്ചിട്ടുണ്ട്. സമൂഹത്തിന്റെ പുരോഗതിയും വളര്‍ച്ചയുമാണ് ലക്ഷ്യം. സാമ്പത്തിക നേട്ടം ഒരു ഘട്ടത്തിലും ചന്ദ്രിക പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞു.

നമ്മള്‍ ജീവിക്കുന്നത്
ഇന്നലെകളില്ലാത്ത കാലത്ത്:
കല്‍പറ്റ നാരായണന്‍
തലശ്ശേരി: ഇന്നലെകളും ചരിത്രവും മലയാളി സമൂഹത്തിന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ സാഹിത്യ കാരന്‍ കല്‍പറ്റ നാരായണന്‍. ഇന്നലെ എന്നത് തന്നെ നമുക്ക് വളരെ ദൂരെയുള്ള ഒന്നായി മാറുകയാണ്. ഇന്ന് എന്നതില്‍ നിന്ന് നാമിപ്പോള്‍ തല്‍സമയം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഇതാണ് സോഷ്യല്‍ മീഡിയ തുറന്നു വെക്കുന്ന വാതില്‍. അല്‍ഷിമേഴ്‌സ് നാട്ടില്‍ പരക്കുന്നത് ചരിത്രം കൊണ്ടും ഓര്‍മകള്‍ കൊണ്ടും ഒരു ഉപകാരമില്ലെന്ന് തോന്നുന്നത് കൊണ്ടാണ്. പത്രങ്ങള്‍ ഇന്നലെയുടെ വാര്‍ത്തകളാണ് മുന്നിലെത്തിക്കുന്നത്. ഇന്നലെകളെ കുറിച്ചുള്ള ഓര്‍മകള്‍ ഇല്ലാത്ത മനുഷ്യന് മനുഷ്യനായി തുടരാന്‍ കഴിയുമോ എെന്നനിക്കറിയില്ല. എന്നാല്‍ നമ്മള്‍ ഇന്നത്തെ കാര്യങ്ങളെ കുറിച്ചുമാത്രം ചിന്തിക്കുന്നു. ഇന്നലെ എന്നത് എത്രയോ ദൂരമുള്ള ഇടമായി മാറിയിട്ടുണ്ട്. എങ്കിലും വിശകലനങ്ങള്‍ കൊണ്ടും ഫോളോഅപ്പുകള്‍ കൊണ്ടും പത്രങ്ങള്‍ അവയുടെ ഇടം കണ്ടെത്തുകയാണിപ്പോള്‍- അദ്ദേഹം പറഞ്ഞു.

 

 

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending