Connect with us

Video Stories

ഓര്‍ഡിനന്‍സിന് അംഗീകാരം; എല്ലാ സ്‌കൂളിലും പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധം

Published

on

തിരുവനന്തപുരം: പത്താംക്ലാസ് വരെ സംസ്ഥാനത്തെ സര്‍ക്കാര്‍-എയിഡഡ്-അണ്‍ എയിഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ മലയാളം പാഠ്യപദ്ധതിയുടെ ഭാഗമാകും. മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഹയര്‍സെക്കന്‍ഡറി തലം വരെ മലയാളം നിര്‍ബന്ധമാക്കാനാണ് ആലോചിച്ചതെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് പത്താം ക്ലാസ് വരെ മാത്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ നിയമം നിലവില്‍ വരും. വിദ്യാഭ്യാസ മന്ത്രി മകളെ സന്ദര്‍ശിക്കാന്‍ അമേരിക്കയില്‍ പോയതിനാല്‍ വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി തോമസ് ഐസക് ആണ് ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചത്.
സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കെല്ലാം നിയമം ബാധകമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുള്ള സംസ്ഥാനാതിര്‍ത്തികളിലെ സ്‌കൂളുകളിലും മലയാള പഠനം നിര്‍ബന്ധമായിരിക്കും. നിയമലംഘനം നടത്തുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതിയും എന്‍.ഒ.സിയും റദ്ദാക്കും. സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ വിലക്കാന്‍ പാടില്ലെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു.
ഏതെങ്കിലും ഭാഷ മാത്രമേ സ്‌കൂളില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകളോ നോട്ടീസുകളോ പാടില്ല. പരാതിയുണ്ടായാല്‍ അത്തരം സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പിഴ ഇടും. തെറ്റ് ആവര്‍ത്തിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പഠനം തുടരുന്നതിനായി കേരളത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും മലയാളം പഠിക്കണം. എന്നാല്‍, അവര്‍ക്ക് പത്താം ക്ലാസില്‍ മലയാളം പരീക്ഷ ഒഴിവാക്കും. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കും. പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കുന്ന മലയാളത്തിന് പ്രത്യേകം പരീക്ഷയുമുണ്ടാകും. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രധാന അദ്ധ്യാപകന്‍ 500 രൂപ പിഴ നല്‍കണം.
കേന്ദ്രസിലബസ് പഠിപ്പിക്കുന്ന പല സ്‌കൂളുകളിലും പുതിയ അക്കാഡമിക് വര്‍ഷത്തെ ക്ലാസുകള്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് അടുത്ത നിയമസഭാസമ്മേളനത്തില്‍ ബില്ലായി അവതരിപ്പിക്കും. നിലവില്‍ സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ എട്ടാംക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ കരാറുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളില്‍ ഏത് ഭാഷവേണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനാവും. ഇഷ്ടഭാഷക്കൊപ്പം മലയാളം കൂടി പഠിക്കേണ്ടിവരുന്നത് കുട്ടികള്‍ക്ക് ഭാരമാവുമെന്ന് മാനേജ്മെന്റുകളുടെ വാദം.
കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുണ്ട്. ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടുവരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending