Connect with us

Video Stories

ഓര്‍ഡിനന്‍സിന് അംഗീകാരം; എല്ലാ സ്‌കൂളിലും പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധം

Published

on

തിരുവനന്തപുരം: പത്താംക്ലാസ് വരെ സംസ്ഥാനത്തെ സര്‍ക്കാര്‍-എയിഡഡ്-അണ്‍ എയിഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ മലയാളം പാഠ്യപദ്ധതിയുടെ ഭാഗമാകും. മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഹയര്‍സെക്കന്‍ഡറി തലം വരെ മലയാളം നിര്‍ബന്ധമാക്കാനാണ് ആലോചിച്ചതെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് പത്താം ക്ലാസ് വരെ മാത്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ നിയമം നിലവില്‍ വരും. വിദ്യാഭ്യാസ മന്ത്രി മകളെ സന്ദര്‍ശിക്കാന്‍ അമേരിക്കയില്‍ പോയതിനാല്‍ വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി തോമസ് ഐസക് ആണ് ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചത്.
സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കെല്ലാം നിയമം ബാധകമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുള്ള സംസ്ഥാനാതിര്‍ത്തികളിലെ സ്‌കൂളുകളിലും മലയാള പഠനം നിര്‍ബന്ധമായിരിക്കും. നിയമലംഘനം നടത്തുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതിയും എന്‍.ഒ.സിയും റദ്ദാക്കും. സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ വിലക്കാന്‍ പാടില്ലെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു.
ഏതെങ്കിലും ഭാഷ മാത്രമേ സ്‌കൂളില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകളോ നോട്ടീസുകളോ പാടില്ല. പരാതിയുണ്ടായാല്‍ അത്തരം സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പിഴ ഇടും. തെറ്റ് ആവര്‍ത്തിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പഠനം തുടരുന്നതിനായി കേരളത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും മലയാളം പഠിക്കണം. എന്നാല്‍, അവര്‍ക്ക് പത്താം ക്ലാസില്‍ മലയാളം പരീക്ഷ ഒഴിവാക്കും. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കും. പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കുന്ന മലയാളത്തിന് പ്രത്യേകം പരീക്ഷയുമുണ്ടാകും. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രധാന അദ്ധ്യാപകന്‍ 500 രൂപ പിഴ നല്‍കണം.
കേന്ദ്രസിലബസ് പഠിപ്പിക്കുന്ന പല സ്‌കൂളുകളിലും പുതിയ അക്കാഡമിക് വര്‍ഷത്തെ ക്ലാസുകള്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് അടുത്ത നിയമസഭാസമ്മേളനത്തില്‍ ബില്ലായി അവതരിപ്പിക്കും. നിലവില്‍ സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ എട്ടാംക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ കരാറുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളില്‍ ഏത് ഭാഷവേണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനാവും. ഇഷ്ടഭാഷക്കൊപ്പം മലയാളം കൂടി പഠിക്കേണ്ടിവരുന്നത് കുട്ടികള്‍ക്ക് ഭാരമാവുമെന്ന് മാനേജ്മെന്റുകളുടെ വാദം.
കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുണ്ട്. ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടുവരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി

Published

on

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.

അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെയും സമീപിച്ചത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Continue Reading

Video Stories

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും 70000 ത്തിന് മുകളില്‍

കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്

Published

on

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ അല്‍പം ഇടിവ് വന്നതിന് ശേഷം ഇന്ന വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 760 രൂപ കൂടി 70,520 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8,815 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്.

കേരളത്തില്‍ ഏപ്രില്‍ 12-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെ വില 69,760 രൂപയായിരുന്നു. അത് ഇന്ന് വീണ്ടും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡില്‍ എത്തുകയായിരുന്നു.

Continue Reading

Trending